ADVERTISEMENT
നെയ്യാറ്റിന്‍കര: സ്‌നേഹിച്ച് കല്യാണം കഴിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ യുവതിക്ക് ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂര പീഡനം. ഗര്‍ഭിണിയായ ഭാര്യയെ കഴിഞ്ഞ എട്ടു മാസത്തിലേറെയായി പീഡിപ്പിച്ചുവരികയായിരുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് കല്ലടിക്കോണം ഗൗരീശങ്കരത്തില്‍ ദര്‍ശന്‍ (24), മാതാവ് വിജയ (38) എന്നിവരാണു അറസ്റ്റിലായത്. പെരുമ്പഴുതൂര്‍ പന്താവിള മേലെ പുത്തന്‍വീട്ടില്‍ ബാബുവിന്റെ മകള്‍ ഷൈനി (21)യെ ആണ് ഗര്‍ഭിണി ആയതു മുതല്‍ പീഡിപ്പിച്ചു തുടങ്ങിയത്. ഗര്‍ഭം അലസിപ്പിക്കുന്നതിനു തടസ്സം നിന്നതാണു പീഡനത്തിനു കാരണമായി പറയുന്നത്. അതേ സമയം ഗര്‍ഭം അലസിപ്പിച്ചതിനുശേഷം മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ഇവര്‍ ഷൈനിയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നാണ് ആക്ഷേപം.
തുടക്കത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രാകൃതമായ മുറകളാണ് നടത്തിയിരുന്നത്. കാന്താരിമുളക് അരച്ച് ചൂടുവെള്ളത്തില്‍ കലക്കി പലതവണ കുടിപ്പിച്ചിരുന്നു. എതിരു നിന്നപ്പോള്‍ പിന്നീട് മര്‍ദനമായി. ചട്ടുകം പഴുപ്പിച്ചു കാല്‍വണ്ണയില്‍ വെച്ചും, കത്തിച്ച സിഗരറ്റ് രഹസ്യഭാഗങ്ങളില്‍ കുത്തി പൊള്ളിച്ചും പീഡിപ്പിച്ചു.
മര്‍ദനത്തിനു ദര്‍ശന്റെ മാതാവും കൂട്ടുനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷൈനിയുടെ ശരീരം മുഴുവന്‍ മര്‍ദനത്തിന്റെയും പൊള്ളലേറ്റതിന്റെയും പാടുകള്‍ കാണപ്പെട്ടതായി ഇവരെ പരിശോധിച്ച ഡോക്ടര്‍ പോലീസിനെ അറിയിച്ചു.
മദ്യപിച്ചെത്തിയ ദര്‍ശന്‍ ഷൈനിയെ മര്‍ദിക്കുമ്പോള്‍ നാട്ടുകാരാണു പലപ്പോഴും രക്ഷിച്ചിരുന്നത്. വിറകുകൊള്ളി ഉപയോഗിച്ചു ശരീരം പൊള്ളിക്കുകയും നാഭിക്കു തൊഴിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസമായി ഷൈനിയെ വീട്ടിലെ മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. ഷൈനിയെ പുറത്തു കാണാതെവന്നപ്പോള്‍ സംശയം തോന്നിയ അയല്‍ക്കാര്‍ ഷൈനിയുടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം നടന്ന വിവാഹമായതിനാല്‍ മര്‍ദനവിവരം ഒളിച്ചുവയ്ക്കാനാണ് ഷൈനി ശ്രമിച്ചത്. എന്നാല്‍ ശരീരത്തിലെ പാടുകളെപ്പറ്റി ചോദിച്ചപ്പോള്‍ ഷൈനിക്കു പറയാതിരിക്കാനായില്ല. തുടര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണു പീഡന കഥ പുറത്തുവന്നത്.
തുടര്‍ന്നു ഷൈനിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. ഡി.വൈ.എസ്.പി വൈ.ആര്‍. റസ്റ്റത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസ് അന്വേഷിച്ച് ദര്‍ശനെയും മാതാവിനെയും അറസ്റ്റു ചെയ്തത്.
Keywords: Torment,Pregnant Woman, Husband, Mother, Arrest, Wife, Police, Arrest, Custody, Neyyattinkara, Daughter, Doctor, Complaint, Case, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പെരുമ്പഴുതൂര്‍ മുട്ടയ്ക്കാട് കല്ലടിക്കോണം ഗൗരീശങ്കരത്തില്‍ ദര്‍ശന്‍ (24), മാതാവ് വിജയ (38) എന്നിവരാണു അറസ്റ്റിലായത്. പെരുമ്പഴുതൂര്‍ പന്താവിള മേലെ പുത്തന്‍വീട്ടില്‍ ബാബുവിന്റെ മകള്‍ ഷൈനി (21)യെ ആണ് ഗര്‍ഭിണി ആയതു മുതല്‍ പീഡിപ്പിച്ചു തുടങ്ങിയത്. ഗര്‍ഭം അലസിപ്പിക്കുന്നതിനു തടസ്സം നിന്നതാണു പീഡനത്തിനു കാരണമായി പറയുന്നത്. അതേ സമയം ഗര്‍ഭം അലസിപ്പിച്ചതിനുശേഷം മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ഇവര്‍ ഷൈനിയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നാണ് ആക്ഷേപം.
തുടക്കത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രാകൃതമായ മുറകളാണ് നടത്തിയിരുന്നത്. കാന്താരിമുളക് അരച്ച് ചൂടുവെള്ളത്തില്‍ കലക്കി പലതവണ കുടിപ്പിച്ചിരുന്നു. എതിരു നിന്നപ്പോള്‍ പിന്നീട് മര്‍ദനമായി. ചട്ടുകം പഴുപ്പിച്ചു കാല്‍വണ്ണയില്‍ വെച്ചും, കത്തിച്ച സിഗരറ്റ് രഹസ്യഭാഗങ്ങളില്‍ കുത്തി പൊള്ളിച്ചും പീഡിപ്പിച്ചു.
മര്‍ദനത്തിനു ദര്‍ശന്റെ മാതാവും കൂട്ടുനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷൈനിയുടെ ശരീരം മുഴുവന്‍ മര്‍ദനത്തിന്റെയും പൊള്ളലേറ്റതിന്റെയും പാടുകള്‍ കാണപ്പെട്ടതായി ഇവരെ പരിശോധിച്ച ഡോക്ടര്‍ പോലീസിനെ അറിയിച്ചു.
മദ്യപിച്ചെത്തിയ ദര്‍ശന്‍ ഷൈനിയെ മര്‍ദിക്കുമ്പോള്‍ നാട്ടുകാരാണു പലപ്പോഴും രക്ഷിച്ചിരുന്നത്. വിറകുകൊള്ളി ഉപയോഗിച്ചു ശരീരം പൊള്ളിക്കുകയും നാഭിക്കു തൊഴിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസമായി ഷൈനിയെ വീട്ടിലെ മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കുകയായിരുന്നു. ഷൈനിയെ പുറത്തു കാണാതെവന്നപ്പോള്‍ സംശയം തോന്നിയ അയല്‍ക്കാര്‍ ഷൈനിയുടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം നടന്ന വിവാഹമായതിനാല്‍ മര്‍ദനവിവരം ഒളിച്ചുവയ്ക്കാനാണ് ഷൈനി ശ്രമിച്ചത്. എന്നാല്‍ ശരീരത്തിലെ പാടുകളെപ്പറ്റി ചോദിച്ചപ്പോള്‍ ഷൈനിക്കു പറയാതിരിക്കാനായില്ല. തുടര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണു പീഡന കഥ പുറത്തുവന്നത്.
![]() |
| Darshan |
Keywords: Torment,Pregnant Woman, Husband, Mother, Arrest, Wife, Police, Arrest, Custody, Neyyattinkara, Daughter, Doctor, Complaint, Case, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

