കൊച്ചി: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധിക്കപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചു. ഫസല്‍ വധത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സിബിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫസല്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
2006 ഒക്‌ടോബര്‍ 22നാണ് തേജസ് ദിനപത്രത്തിന്റെ ഏജന്റായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ വധിക്കപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിലുള്ള രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് കൊല. ഫസലിനെ കൊല്ലാന്‍ സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നുമാണ് സിബിഐയുടെ ആരോപണം. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു. ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.നേരത്തേ കൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ. ഏറ്റെടുത്തത്.
2006 ഒക്‌ടോബര്‍ 22നാണ് തേജസ് ദിനപത്രത്തിന്റെ ഏജന്റായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ വധിക്കപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിലുള്ള രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് കൊല. ഫസലിനെ കൊല്ലാന്‍ സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നുമാണ് സിബിഐയുടെ ആരോപണം. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു. ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.നേരത്തേ കൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ. ഏറ്റെടുത്തത്.
Keywords: Kochi, Kerala, Murder case, High Court of Kerala, CBI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.