സിപിഎം ഹര്‍ത്താല്‍ തുടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സിപിഎം ഹര്‍ത്താല്‍ തുടങ്ങി
സംസ്ഥാ­നത്ത് പ­ല­യി­ട­ത്തും അ­ക്രമവും സം­ഘര്‍­ഷവും


തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്ട്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്­ത കേരള ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം, മറ്റ് അത്യാവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹര്‍­ത്താല്‍ തു­ട­ങ്ങി­യ­തു­മു­തല്‍ വിവിധയിടങ്ങളില്‍ ആക്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയത്ത് തെള്ളകത്തും കോഴിക്കോട്ട് കൊടുവള്ളിയിലും കെഎസ്ആര്‍ടി ബസ്സിനെ നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. തിക്കോടിയില്‍ പത്രക്കെട്ടുകള്‍ കത്തിച്ചു. അതേസമയം കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്.

ജയരാജന്റെ അറസ്റ്റി­ന്റെ തു­ടര്‍ന്ന് കണ്ണൂരില്‍ വ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ടു. കേന്ദ്ര സേ­നയും സി.ഐ.എസ്.എഫിന്റെ ഇരുപതോളം ബറ്റാലിയനു­കളും വ്യാ­ഴാഴ്­ച എ­ത്തും.

അതിനിടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശംനല്‍കി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റ് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടു­ണ്ട്. വ്യാ­ഴാഴ്ച നടക്കുന്ന ഹര്‍ത്താലിലുടനീളം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്ന­ത്.

ജയില്‍ ഡോക്ടര്‍മാര്‍ ആരോഗ്യനില പരിശോധിച്ചതിനെത്തുടര്‍ന്നു ജയരാജനെ ജയില്‍ ആശുപത്രിയിലിലെ മറ്റു തടവുകാര്‍ക്കൊപ്പം പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പരിശോധിച്ചതില്‍ ജയരാജനു രക്തസമ്മര്‍ദം വര്‍ധിച്ചതായി കണ്ടെത്തി. ജയരാജന് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മലമൂത്ര വിസര്‍ജനത്തിനു യൂറോപ്യന്‍ ക്ലോസറ്റ് അനുവദി­ക്കും.

Keywords:  Thiruvananthapuram, Kerala, CPM, Shukur Murder, P. Jayarajan, Harthal, CRPF
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia