പട്ടാപകല്‍ 4.5 കിലോ സ്വര്‍ണം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി

 


ADVERTISEMENT

ഷാര്‍ജ: ഷാര്‍ജയിലെ ജ്വല്ലറി വര്‍ക്ക് ഷോപ്പില്‍ നിന്നും 4.5 കിലോ സ്വര്‍ണം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. സെയില്‍സ്മാനെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ യുവാവിനെ ദുബൈയിലെ ഹോട്ടലില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പട്ടാപകല്‍ ജ്വല്ലറിയില്‍ നടന്ന മോഷണം സ്വര്‍ണവ്യാപാരികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ജ്വല്ലറികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും അവയെ പോലീസ് കണ്ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഷാര്‍ജയില്‍ നിലവിലുള്ളത്. എന്നാല്‍ മോഷണം നടന്ന ജ്വല്ലറിയില്‍ ഈ സംവിധാനം സ്ഥാപിക്കാഞ്ഞത് പ്രതികൂലമായി ഭവിക്കുകയായിരുന്നു.

സെയില്‍സ്മാന്‍ വിളിച്ചറിയിച്ച് സ്ഥലത്തെത്തിയ പോലീസിന് പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു.

ഇതിനിടെ ദുബൈയിലെ ഒരു ഹോട്ടല്‍ റിസെപ്ഷനില്‍ നിന്നും മോഷണം പോയ 4.5 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തിരുന്നു. ആഫ്രിക്കക്കാരനായ സ്വര്‍ണവ്യാപാരിയാണ് ഇതിനെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്. ഒരു അറബ് വനിതയില്‍ നിന്നും 4 ലക്ഷം ദിര്‍ഹം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
പട്ടാപകല്‍ 4.5 കിലോ സ്വര്‍ണം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി
കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ ലുലു സെന്ററില്‍ നിന്നും 10 കിലോ സ്വര്‍ണം പോയ കേസില്‍ പ്രതികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

SUMMARY: Gold traders in Sharjah are in shock after a daylight robbery in which a jewellery workshop was robbed of 4.5 kilogrammes of gold.

Keywords: Gulf news, Gold traders, Sharjah, Shock, Daylight, Robbery, Jewellery, Workshop, Robbed, 4.5 kilogrammes, Gold, Salesman, Attacked, Robbed, Pretending, Customer.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia