Arrest | മുക്കത്തെ പീഡനശ്രമ കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

 
Hotel owner arrested in Mukham case, Kerala police
Hotel owner arrested in Mukham case, Kerala police

Representational Image Generated by Meta AI

● ബസ് കുന്ദംകുളത്തെത്തിയപ്പോഴാണ് മുക്കം പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. 
● പൊലീസിനെ കബളിപ്പിക്കാൻ ദേവദാസ് തന്റെ കാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചുവെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ അറിയിച്ചു.
● പ്രതികൾക്കെതിരായ അന്വേഷണം പാളിച്ചയില്ലാതെയാണ് നടന്നതെന്നും ഇരയുടെ മൊഴി അടിസ്ഥാനമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം വിശദീകരിച്ചു.

കോഴിക്കോട്: (KVARTHA) മുക്കത്ത് ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്ന് ചാടി പരിക്കേറ്റ സംഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെ പൊലീസ് പിടികൂടി. എറണാകുളത്തേക്കുള്ള ബസിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ബസ് കുന്ദംകുളത്തെത്തിയപ്പോഴാണ് മുക്കം പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. അതിന് മുമ്പ് കണ്ടക്‌ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. പൊലീസിനെ കബളിപ്പിക്കാൻ ദേവദാസ് തന്റെ കാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചുവെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ അറിയിച്ചു.

പോലീസ് അന്വേഷണം കാലതാമസം ഇല്ലാതെ തന്നെ പുരോഗമിച്ചതായി ഡി.വൈ.എസ്.പി പറഞ്ഞു. പ്രതികൾക്കെതിരായ അന്വേഷണം പാളിച്ചയില്ലാതെയാണ് നടന്നതെന്നും ഇരയുടെ മൊഴി അടിസ്ഥാനമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം വിശദീകരിച്ചു. ദേവദാസും കൂട്ടുപ്രതികളായ റിയാസും സുരേഷും ശനിയാഴ്ച രാത്രി ഇരയുടെ താമസസ്ഥലത്ത് എത്തിയതിന് ഡിജിറ്റൽ തെളിവുകൾ ലഭ്യമാണ്. കൂട്ടുപ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും ഡി.വൈ.എസ്.പി കൂട്ടിച്ചേർത്തു.

മാമ്പറ്റയിലെ 'സങ്കേതം' ഹോട്ടലുടമയായ ദേവദാസും ഹോട്ടൽ ജീവനക്കാരായ റിയാസും സുരേഷും കഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ശനിയാഴ്ച്ച രാത്രി 11 മണിയോടെ ഹോട്ടലിന് സമീപം താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് മൂന്നുപേരും എത്തുകയായിരുന്നു. പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇടുപ്പെല്ലിന് പരിക്കേറ്റ യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഡിജിറ്റൽ തെളിവുകളിൽ യുവതി കെട്ടിടത്തിൽനിന്ന് ചാടുന്നതിന് മുൻപ് ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നത് കാണാം. യുവതി സ്വന്തം മൊബൈലിൽ വീഡിയോ ഗെയിം കളിക്കുമ്പോൾ, ഹോട്ടൽ ഉടമയും ജീവനക്കാരും സ്ഥലത്തേക്ക് എത്തുന്നതിന്റെ വീഡിയോയാണ് ഡിജിറ്റൽ തെളിവായി ലഭിച്ചത്. അയൽവാസികൾ ബഹളം കേട്ട് സ്ഥലത്ത് എത്തി, യുവതിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ദേവദാസിനും, റിയാസിനും, സുരേഷിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

The hotel owner accused of attempted rape in Mukham was arrested after fleeing on a bus. The investigation is ongoing with digital evidence.

#HotelOwner #MukhamAssaultCase #KeralaNews #PoliceArrest #AttemptedAssault#CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia