സിനിമയിലേക്ക് ഉടന്‍ തിരിച്ചുവരുമെന്ന് അഞ്ജലി; സഹോദരനുമായി ഫോണില്‍ സംസാരിച്ചു

 


ADVERTISEMENT

തമിഴ് നടി അഞ്ജലിയുടെ തിരോധനം അവസാനം ഒരു സീരിയല്‍ കഥപോലെ അവസാനിച്ചു. ഹൈദരാബാദിലെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന അഞ്ജലി സഹോദരന്‍ രവിശങ്കറുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഹൈദരാബാദില്‍ സുരക്ഷിതയാണെന്നും, ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും അറിയിച്ചു. മുതിര്‍ന്ന അമ്മാവന്‍ തന്നെ മര്‍ദിച്ചതായും അയാളുടെ പീഡനം സഹിക്കാനാവാതെയാണ് താന്‍ നാട് വിട്ടതെന്നും അഞ്ജലി സഹോദരനോട് വെളിപ്പെടുത്തി.

അതേസമയം സിനിമയിലേക്ക് ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ തിരിച്ചെത്തുമെന്നും അഞ്ജലി പറഞ്ഞു. തനിക്കെതിരെ പോലീസില്‍ നല്‍കിയിരിക്കുന്ന കാണാതായതായുള്ള പരാതി പിന്‍വലിക്കാനും അഞ്ജലി സഹോദരനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഞ്ജലിയെ ഒരു ഹോട്ടലിന് മു്ന്നില്‍വെച്ച് കാണാതാവുന്നത്. ഇതിനു ശേഷം രണ്ടാനമ്മ ഭാരതി ദേവിയും തമിഴ് സംവിധാനയകന്‍ കലഞ്ജയും തന്നെ പീഡിപ്പിക്കുന്നതായും തന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും മാധ്യമങ്ങളുടെ ഓഫീസുകളില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതാണ് അഞ്ജലി തിരോധാനം ഒരു സീരിയല്‍ കഥപോലെ നീണ്ടുപോയത്.

സിനിമയിലേക്ക് ഉടന്‍ തിരിച്ചുവരുമെന്ന് അഞ്ജലി; സഹോദരനുമായി ഫോണില്‍ സംസാരിച്ചു
കാണാതായതുമുതല്‍ അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതും കേസില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടാക്കിയിരുന്നു. അതിനിടെ താന്‍ ഹൈദരാബാദിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നതായി അഞ്ജലി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് അഞ്ജലി സഹോദരനുമായി ഫോണില്‍ സംസാരിച്ചത്. ഇതോടെ അഞ്ജലി തിരോധാനത്തിലെ ദുരൂഹതകള്‍ നീങ്ങിയിരിക്കുകയാണ്.


Related News: 

തമിഴ്‌നടി അഞ്ജലിയുടെ തിരോധാനം; ദുരൂഹതകള്‍ ഏറെ, സുരക്ഷിതയെന്ന് റിപോര്‍ട്ട്

Keywords : Tamilnadu, Film, Actress, Missing, Found, Police, Case, Brother, Entertainment, Mobile Phone, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News, Sports News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia