PC George | 'കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടി, അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു'; ഇരയായ നടിയെ വീണ്ടും അപമാനിച്ച് പി സി ജോര്‍ജ്

 


കോട്ടയം : (www.kvartha.com) നടിയെ ആക്രമിച്ച കേസിലെ അതിജിവിതയെ അപമാനിച്ച് വീണ്ടും കേരളാ ജനപക്ഷം നേതാവ് പിസി ജോര്‍ജ്. നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജിനറെ പരാമര്‍ശം.

കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജ് അതിജീവിതയെ അപമാനിച്ചത്. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടും ജോര്‍ജ് രോക്ഷം പ്രകടിപ്പിച്ചു.

PC George | 'കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടി, അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു'; ഇരയായ നടിയെ വീണ്ടും അപമാനിച്ച് പി സി ജോര്‍ജ്

'ആ കേസില്‍ വിധി വരാറായപ്പോള്‍ അടുത്ത കേസ് വന്നില്ലേ? അടുത്ത തെളിവെടുപ്പ് നടക്കുകയല്ലേ. അതുകൊണ്ട് ഒരു ഗുണം കിട്ടി. അവര്‍ക്ക് പറയുന്നതെന്താ, അതിജീവിതയോ? ഉപജീവിതയോ? ആ.... അതിജീവിത. അവര്‍ക്ക് ഒത്തിരി സിനിമ കിട്ടുന്നുണ്ട്. പിന്നെന്താ, അവര്‍ രക്ഷപ്പെട്ടു. അതല്ലേ നമുക്ക് ആവശ്യം? ഒരു പ്രശ്നവുമില്ലെന്നേ. അതില്‍ കൂടുതല്‍ പറയാന്‍ പാടുണ്ടോ?', പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനോടും ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതെന്നാരോപിച്ച പിസി മുസ്ലിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടിയെന്നും വിമര്‍ശിച്ചു.

മരിച്ച മാധ്യമ പ്രവര്‍ത്തകനെ മുസ്ലിം ആയല്ല പകരം, മനുഷ്യനായാണ് നമ്മളെല്ലാം കണ്ടതെന്ന് അഭിപ്രായപ്പെട്ട പിസി ജോര്‍ജ്, ശ്രീറാം മദ്യപിച്ചാണോ വണ്ടി ഓടിച്ചതെന്ന് കോടതി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

Keywords: PC George insults Actress assault case survivor, Kottayam, News, Politics, P.C George, Kerala, Actress, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia