Movie| അമർ അക്ബർ അന്തോണി: ഹിന്ദു, ഇസ്ലാം, ക്രിസ്തു വിശ്വാസികൾ എല്ലാം ഒന്നാണെന്ന് വിളിച്ചു പറഞ്ഞ സിനിമ
ഡോണൽ മുവാറ്റുപുഴ
(KVARTHA) മലയാളികൾ (Malayalis) ഒരുപക്ഷേ, മലയാള സിനിമ (Cinema) പോലെ ആസ്വദിക്കുന്നവയാണ് ഹിന്ദി സിനിമകളും (Hindi Movie). ഹിന്ദി സിനിമകളിലെ പല നായികാ നായകന്മാരും അവർ ചെയ്ത കഥാപാത്രങ്ങളും ഏതൊരു മലയാളിയ്ക്കും സ്വന്തം താരങ്ങളെന്നപോലെ തന്നെ സുപരിചിതരുമാണ്. മലയാളം സിനിമകളെക്കാൾ അധികം ഇവിടുത്തെ വിദ്യാർത്ഥികളും യൂത്തും ഹിന്ദി സിനിമകൾക്ക് ഒരുപാട് പ്രാധാന്യം കൽപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഹിന്ദി സിനിമകളെക്കുറിച്ച് പറഞ്ഞ് വരുമ്പോൾ പുതിയത് അല്ല പഴയൊരു ഹിന്ദി ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അക്കാലത്ത് ഇവിടെയുള്ളരും ആസ്വദിച്ച ഒരു ഹിന്ദി സിനിമ ആയിരുന്നു മൻമോഹൻ ദേശായി (Manmohan Desai) സംവിധാനം ചെയ്തു നിർമ്മിച്ച അമർ അക്ബർ അന്തോണി ( Amar Akbar Anthony).
ഈ സിനിമ 1977 മെയ് 27 ന് ആണ് റിലീസ് (Release) ചെയ്യുന്നത്. ഒരു ഇന്ത്യൻ ഹിന്ദി ഭാഷാ മസാല ചിത്രമെന്ന് വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാവുന്നതുമാണ്. ഈ സിനിമയുടെ രചന നിർവഹിച്ചത് ഖാദർ ഖാൻ ആണ്. വിശ്വാസങ്ങളുള്ള കുടുംബങ്ങൾ ദത്തെടുക്കുന്ന ബാല്യത്തിൽ വേർപിരിഞ്ഞ മൂന്ന് സഹോദരങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഇതിവൃത്തം.
ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം. അവർ യഥാക്രമം ഒരു പോലീസ് ഓഫീസറായും ഖവാലി ഗായകനായും ഒരു നാടൻ ബാറിൻ്റെ ഉടമയായും വളരുന്നു.
മതസഹിഷ്ണുത ബോളിവുഡ് മസാല സിനിമകളിൽ ഒരു പ്രധാന വിഷയമായി മാറി, ഏതാനും വർഷങ്ങൾക്ക് മുമ്പ് നാസിർ ഹുസൈൻ്റെ യാദോൻ കി ബാരാത്ത് (1973) വഴി തുടക്കമിട്ട മസാല ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതാണ് അമർ അക്ബർ അന്തോണി. ആകർഷകമായ ഗാനങ്ങൾ, ഉദ്ധരിക്കുന്ന വൺ-ലൈനറുകൾ, ആൻ്റണി ഗോൺസാൽവസ് (ബച്ചൻ അവതരിപ്പിച്ചത്) എന്ന കഥാപാത്രം എന്നിവയിലൂടെ പോപ്പ് സംസ്കാരത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. മികച്ച നടൻ, മികച്ച സംഗീത സംവിധായകൻ, മികച്ച എഡിറ്റിംഗ് എന്നിവയുൾപ്പെടെ 25-ാമത് ഫിലിംഫെയർ അവാർഡുകളിൽ ഇത് നിരവധി അവാർഡുകൾ നേടി.
വിനോദ് ഖന്ന, ഋഷി കപൂർ, അമിതാഭ് ബച്ചൻ, നീതു സിംഗ്, പർവീൺ ബാബി, ശബാന ആസ്മി, നിരുപ റോയ്, പ്രൺ എന്നിവരാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എല്ലാവരും അഭിനയത്തിൽ ഒന്നിനൊന്ന് മികച്ചു നിന്നു എന്ന് വേണം പറയാൻ. ഇത് പിന്നീട് തമിഴിൽ ശങ്കർ സലിം സൈമൺ (1978), തെലുങ്കിൽ റാം റോബർട്ട് റഹീം (1980), മലയാളത്തിൽ ജോൺ ജാഫർ ജനാർദനൻ (1982) എന്നിങ്ങനെ പുനർനിർമ്മിച്ചു.
പാക്കിസ്ഥാനിൽ, ചിത്രം പഞ്ചാബി ഭാഷയിൽ അക്ബർ അമർ അന്തോണി (1978) എന്ന പേരിൽ അനൗദ്യോഗികമായി പുനർനിർമ്മിച്ചു. ജോൺ ജാഫർ ജനാർദ്ദനൻ എന്ന മലയാള ചിത്രം ഇതിൻ്റെ റിമേക്ക് ആണ്. അതിൽ രതീഷ്, മമ്മൂട്ടി, രവീന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി ഈ സിനിമയിൽ ജാഫർ എന്ന പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. അന്നൊക്കെ മമ്മൂട്ടി ഒരു സൂപ്പർ താരം ആയിരുന്നില്ല. രതീഷ് ആയിരുന്നു മമ്മൂട്ടിയെക്കാൾ ഒരുപിടി മുന്നിൽ നിന്നിരുന്നത്. രതീഷ് ആണ് ഈ സിനിമയിൽ ജോണിൻ്റെ വേഷം ചെയ്തത്. ജനാർദ്ദനൻ ആയി രവീന്ദ്രനും മലയാളത്തിൽ എത്തുകയായിരുന്നു.
എന്തായാലും ഇന്നത്തെ കാലത്തും ഈ പഴയ ഹിന്ദി ചിത്രത്തെ സ്നേഹിക്കുന്ന ഒട്ടനവധി പേരുണ്ടെന്നതാണ് യാഥാർത്ഥ്യം.