യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 8

 


ADVERTISEMENT

ഒ­രു തോ­ണി­യാ­ത്ര­യു­ടെ ന­ടു­ക്കു­ന്ന ഓര്‍മ

പുഴ­യും കടലും തണുത്ത കാറ്റും എല്ലാം എപ്പോഴും ഏത് മാന­സിക സംഘര്‍ഷ­ങ്ങ­ളെയും കുറ­യ്ക്കു­ന്നു. ചിന്ത­ക­ളില്‍ അഗ്നി നിറ­യു­മ്പോള്‍ മ­ര­ത്ത­ണ­ലിലും പു­ഴ­യോ­രത്തും പല­പ്പോഴും അഭയം തേടി­യി­ട്ടു­ണ്ട്. കട­ലിന്റെ അ­ഗാ­ധ­ത­യില്‍ നോ­ക്കി ഇ­രു­ന്നി­ട്ടുണ്ട്. ആ സംഗീതം മ­ന­സില്‍ അറി­യാതെ കവി­ത നി­റ­ക്കുന്നു.

പുഴയും കൈത്തോടും, കുള­ങ്ങളും എല്ലാം കേര­ളീയ സംസ്‌കൃ­തി­യുടെ തിള­ക്ക­ങ്ങ­ളാണ്. ഇന്ന് പു­ഴ­കള്‍ മെലിഞ്ഞ് മെലിഞ്ഞ് രേഖ­കളും പുല്‍ത­കി­ട­ികളും മാത്ര­മാ­യി. തോടും കുള­ങ്ങളും നികത്തി അവി­ട­ങ്ങ­ളില്‍ വന്‍ ഷോ­പിംഗ് സെന്റ­റു­കള്‍ ഉയര്‍ന്നു. മു­ങ്ങിക്കുളി­യുടെ കു­ളിര്‍മയും നീ­ന്തി ത്തുടിച്ചുള്ള ആന­ന്ദവും എല്ലാം നമ്മുടെ ജീവി­ത­ത്തിന് അന്യ­മായി. ഇന്നത്തെ കുട്ടി­കള്‍ക്ക് നീന്തല്‍ അത്ഭുതം നല്‍കുന്ന അഭ്യാസ പ്രക­ടനം മാത്ര­മാ­ണ്. പഴ­യ­കാല ഗ്രാമീണ വിനോ­ദവും കൂടി­യാണ് നീന്തല്‍. ഗള്‍ഫ് മരു­ഭൂ­മി­യിലെ അധിക സ്ഥല­ങ്ങ­ളിലും സംഗീ­തവും നൃത്തവും പഠി­പ്പി­ക്കുന്നത് പോലെ നീന്തല്‍ പ­രി­ശീ­ല­ന­ക്ലാസു­കളും നടത്തി വരു­ന്നു. നമ്മുടെ പഴ­മ­കള്‍ പലതും വിസ്മ­രി­ക്ക­പ്പെ­ടു­മ്പോള്‍ മറ്റ് രാജ്യ­ങ്ങള്‍ പാര­മ്പ­ര്യ­ങ്ങള്‍ പിന്‍തു­ട­ങ്ങാന്‍ എറെ പദ്ധ­തി­കള്‍ ആവി­ഷ്‌ക­രി­ക്കു­ന്നു.

വളരെ ചെറു­പ്പ­ത്തില്‍ തന്നെ നീന്താന്‍ പഠി­ച്ചത് കൊണ്ട് ഏത് നാട്ടില്‍ എത്തി­യാലും കുള­ങ്ങ­ളിലും പുഴ­യിലും ഇറങ്ങി നീന്തിത്തു­ടിച്ച് മു­ങ്ങിക്കുളി­ക്കാന്‍ ശ്രമി­ക്കും. ജല­പ്പ­ര­പ്പില്‍ എറെ നേരം അന­ങ്ങാതെ കിട­ക്കുക എന്നത് ഏറെ രസ­മുള്ള വിനോ­ദ­മാ­ണ്. തോണി­യാത്രയും മന­സില്‍ ആനന്ദം നല്‍കു­ന്നു. പാല­ങ്ങള്‍ ഇല്ലാത്ത കട­വില്‍ പല­പ്പോഴും തോണി യാത്ര­കള്‍ ചെയ്തി­ട്ടു­ണ്ട്.

ഏറെ യാത്രാ സൗക­ര്യ­ങ്ങള്‍ ഉള്ള ദു­ബൈ മെട്രോ നഗ­ര­ത്തില്‍ ദേര­യില്‍ നിന്നും ബര്‍ ദൂബൈ­ലേയ്ക്ക് ബോട്ടു­യാ­ത്രയും കടല്‍ ചുറ്റി­യുള്ള ബോട്ടു­യാ­ത്രയും അവി­ട­ങ്ങ­ളിലെ മനോ­ഹര കാഴ്ച­ക­ളില്‍ ഒന്നാ­ണ്. കൊച്ചി കായ­ലിലെ ബോട്ടു­യാ­ത്ര­ക­ളിലും പല­പ്പോഴും മണി­ക്കു­റു­കള്‍ ചില­വ­ഴിച്ചിട്ടു­ണ്ട്. തോണി­യിലും ബോട്ടിലും യാത്ര ചെയ്യു­മ്പോഴും ജല­പ­ര­പ്പി­ല്‍ നീന്തി തുടി­ക്കു­മ്പോഴും മന­സില്‍ ബാല്യ കൗമാര ചിത്ര­ങ്ങള്‍ പലതും തെളി­യാ­റു­ണ്ട്. കൂട്ടു­കാ­രോടും സഹോ­ദ­ര­ങ്ങ­ളോടും മല്‍സ­രിച്ച് നീ­ന്തിയതും അധിക സമയം വെള്ള­ത്തി­ന­ടി­യില്‍ മുങ്ങി നില്‍ക്കു­ന്ന­തും എല്ലാം ഓര്‍മക­ളില്‍ കു­ളിര്‍മ നല്‍കു­ന്നു.

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 8
കു­ട്ടി­ക്കാ­ലത്തെ അവധി നാളിലെ വൈകു­ന്നേരം വീട്ടുവരാ­ന്ത­യില്‍ ഏതോ കളി­യില്‍ മുഴുകി ഇരി­ക്കു­ക­യാ­ണ്. ഉമ്മയും മറ്റു ചില സ്ത്രീകളും കഥ­പ­റ­ച്ചിലിന്റെ തിരക്കി­ലാ­ണ്. സഹോ­ദ­ര­ങ്ങളും അയല്‍ക്കാ­രായ കുട്ടു­കാരും ധാരാ­ള­മു­ണ്ടാ­കും. ഒരോ വഴി തിരി­ഞ്ഞാണ് കളി­കള്‍. അന്ന് ചെറിയ അനി­യ­ന്മാരും അനി­യ­ത്തി­മാരും എല്ലാം രാവിലെ മുതല്‍ അടു­ത്തുള്ള നീന്തല്‍ കുള­ത്തില്‍ പോയ­താണ്. ഇത് ഞങ്ങ­ളുടെ പതിവ് കാര്യ­ങ്ങ­ളാ­യത് കൊണ്ട് ആരും അന്വേ­ഷി­ക്കാ­റി­ല്ല. സമയം ഏറെ കഴി­ഞ്ഞ­പ്പോള്‍ ഒരു സഹോ­ദരി കരഞ്ഞു ബഹളം വെച്ച് കൊണ്ട് ഓടി വന്നു. കൂടെ കുള­ത്തില്‍ കളിച്ച രണ്ട് സഹോ­ദ­ര­ന്മാ­ര­ന്മാരും.  ഒരു സഹോ­ദ­രി­യും വെള്ള­ത്തില്‍ മുങ്ങി എറെ നേര­മാ­യിട്ടും തിരിച്ച് വരു­ന്നി­ല്ല.

സഹോ­ദ­രി­യുടെ കര­ച്ചില്‍ കേട്ടു ഓ­ടി. കുള­ക്ക­ട­വില്‍ കുഞ്ഞുടു­പ്പു­കള്‍ മാത്രം. ഒന്നും ചിന്തി­ച്ചി­ല്ല. കുള­ത്തി­ലേക്ക് ഞാന്‍ ചാടി. വലിയ ആഴ­മി­ല്ലെ­ങ്കിലും മ­ഴ­ക്കാ­ല­മാ­യത് കൊണ്ട് നല്ല വെള്ള­മു­ണ്ട്. അ­ടി­ത്ത­ട്ടില്‍ എറെ ചെളി­യും. പരന്ന് കിട­ക്കുന്ന കുള­മാണ് അടി­ത്ത­ട്ടില്‍ ഏറെ സ്ഥല­ങ്ങ­ളില്‍ മു­ങ്ങിത്തപ്പി. സഹോ­ദ­ര­ങ്ങ­ളുടെ ദേഹത്തു കൈയും കാലും തട്ടി­യ­പ്പോള്‍ മന­സില്‍ ഭയം നിറ­ഞ്ഞു. ധൈര്യ­ത്തോടെ ഒരോ­രു­ത്ത­രെയും കര­യില്‍ എത്തി­ച്ചു. നിശ്ച­ല­മായ ശരീ­ര­ങ്ങള്‍ പലരും പിടിച്ചു വാങ്ങി കര­യില്‍ കിട­ത്തി. കുള­ക്ക­ര­യില്‍ ജനം നിറഞ്ഞു നില­വി­ളി­കള്‍ ഉയര്‍ന്നു. എന്റെ മന­സിന്റെ നിയ­ന്ത്രണം വിട്ട് ഉറക്കെ നില­വി­ളി­ച്ചു. സ്വന്തം സഹോ­ദ­ര­നായ അബൂബ­ക്കറും ബാപ്പ­യുടെ അനി­യന്റെ മക്ക­ളാ­യ മഹ്മൂദും ബീഫാ­ത്വി­മയും മര­ണ­ത്തിന് കീഴ­ട­ക്കി­യി­രി­ക്കു­ന്നു. ഇന്നും കുള­ക്ക­ര­യില്‍ എത്തി­പ്പെ­ട്ടാല്‍ കുഞ്ഞ് മന­സില്‍ പതിഞ്ഞ ദയ­നീയ ചിത്ര­ങ്ങള്‍ ശോക­മായി തെളി­യും.

കേര­ള­ത്തിന്റെ ഗ്രാമ­ങ്ങ­ളില്‍ ചു­റ്റിക്കറ­ങ്ങിയ നാളു­ക­ളില്‍ പുഴ­യുടെയും കുളത്തിന്റെയും അടുത്തു എത്തു­മ്പോള്‍ നീന്തലും തോണി­യാ­ത്രയും എല്ലാം ആവേ­ശ­മായി ഉണ­രും. കോഴി­ക്കോട് ജില്ല­യിലെ സുന്ദ­ര­മായ ഗ്രാമ­ങ്ങ­ളായ കുറ്റിയാടി, പേരാമ്പ്ര തുട­ങ്ങിയ പ്രദേ­ശ­ങ്ങ­ളില്‍ ഏറെ വര്‍ഷ­ങ്ങള്‍ ജീവി­ച്ച­പ്പോള്‍ അവി­ട­ങ്ങ­ളിലെ പല പുഴ­യിലും കുള­ങ്ങ­ളിലും നീ­ന്തിത്തുടി­ക്കാ­നും തോണി­യില്‍ പുഴ­യി­ലൂടെ യാത്ര ചെയ്യാനും അവ­സരം കി­ട്ടി.

അവി­ക­സിത ഗ്രാമ­ങ്ങ­ളില്‍ അധി­കവും അന്ന് പാല­ങ്ങള്‍ ഉണ്ടാ­യി­രു­ന്നി­ല്ല. ഞാന്‍ താമ­സി­ച്ചി­രുന്ന പൊരു­വ­യല്‍ ഭാഗ­ങ്ങ­ളില്‍ നിന്നും പേരാ­മ്പ്ര­യില്‍ എളു­പ്പ­വ­ഴി­യില്‍ എത്ത­ണ­മെ­ങ്കില്‍ ഗുളിക പുഴ കടവ് കടന്ന് വര­ണം. ഞായ­റാഴ്ചകളില്‍ അവധി ദിനം ആഘോ­ഷി­ക്കാന്‍ ജോലിക്കാരുടെ കൂടെ ഞാനും യാത്ര തിരി­ക്കും. അധിക സമയ­ത്തും കടത്തുകാരന്‍ ഉണ്ടാ­കും. ചില­പ്പോള്‍ യാത്ര­ക്കാ­രില്‍ ആരെ­ങ്കിലും തുഴഞ്ഞു പോകും. തോണി­യാത്ര­യുടെ ഓരോ നിമി­ഷവും മന­സില്‍ സുന്ദ­ര­മായ രാഗ­ങ്ങള്‍ വിടര്‍ത്തി.

പല നാട്ടു­കാ­രായ ജോലി­ക്കാരും അന്ന് കൂടെ ഉണ്ടാ­യി­രു­ന്നു. കൊല്ല­ക്കാ­രന്‍ ആന­ന്ദനും മെക്കേ­രി­ക്കാ­രന്‍ ബാലന്‍ നായരും കൂടാളിക്കാരന്‍ അബൂ­ക്കയും എല്ലാം ഇന്നും മന­സില്‍ ജീവി­ക്കുന്ന മുഖ­ങ്ങ­ളാ­ണ്. ആന­ന്ദന്‍ നല്ലൊരു ജോലിക്കാരനും ആത്മാര്‍ത്ഥ സുഹൃ­ത്തു­മാ­യി­രു­ന്നു. ഗ്രാമീ­ണ­ത­യുടെ നാട്ടാ­ചാ­ര­ങ്ങള്‍ പലതും അയാള്‍ക്ക് അറി­യാം. പല­യാ­ത്ര­യിലും തോണി തുഴ­യു­ന്നത് ആന­ന്ദ­നാ­യി­രി­ക്കും. അയാ­ളുടെ നാടന്‍ പാട്ടിന്റെ വരി­കള്‍ ഏ­റെക്കാലം ഞാനും ഉരു­വിട്ടു നട­ന്നു.

കൂട്ടു­കാരും കട­ത്തു­ക്കാ­രനും എല്ലാം ആയാ­സ­മി­ല്ലാതെ തോണി തുഴഞ്ഞു പോകു­ന്നത് എല്ലാ യാത്ര­യിലും ഞാന്‍ കൗതു­ക­ത്തോടെ നോക്കി ഇരി­ക്കും. വലിയ ബുദ്ധി­മു­ട്ടി­ല്ലാത്ത ജോലി­യാ­യി­രിക്കാം ഇതെന്ന് അപ്പോ­ഴെല്ലാം തോന്നു­കയും ചെയ്യും. കടത്ത് തോണി­യില്‍ ഇരുന്നും, പുഴ­യില്‍ നീന്തിയും, ഗുളിക പുഴ കടവും പുഴയും എനിക്ക് നല്ല പരി­ച­യ­മായി തോന്നി. എല്ലാ യാത്രകളിലും കൂടെ ആളു­കള്‍ ഉള്ളത് കൊണ്ട് യാത്ര­യില്‍ ഒരു വിഷ­മവും തോന്നി­യി­രുന്നില്ല. ഒരു സന്ധ്യ­യില്‍ എതോ കാര്യ­ത്തിന് പേരാ­മ്പ്ര­യില്‍ പോയി മട­ങ്ങു­ക­യാ­ണ്. വേഗ­ത­യില്‍ നടന്ന് കടവിലെത്തി. കുറെ നേരം കാത്ത് നിന്നിട്ടും കട­ത്തു­കാ­രനോ മറ്റു യാത്ര­ക്കാരോ വന്നി­ല്ല. അക്കരെ എത്തേണ്ട തിടു­ക്ക­ത്തില്‍ എന്ത് ചെയ്യ­ണ­മെന്ന് നിശ്ച­യ­മി­ല്ലാതെ നിന്ന­പ്പോള്‍ മന­സില്‍ ഏ­റെക്കാല­മായി തോന്നിയ മോഹ­ത്തിന് ചിറക് മുള­ച്ചു. സ്വയം തുഴഞ്ഞു പോക­ണം.

പിന്നെ അധി­ക­മൊന്നും ചിന്തി­ച്ചി­ല്ല. ചുറ്റു­മൊന്ന് നോക്കി­യ­ശേഷം തോണി­യുടെ കെട്ടഴി­ച്ചെ­ടു­ത്തു. തുഴ­യാ­നുള്ള മുളയ്ക്ക് അല്പം ഭാര­മു­ണ്ടെന്ന് അപ്പോ­ഴാണ് മന­സി­ലാ­യ­ത്. കര­യില്‍ നിന്നു പണി­പ്പെട്ട് തോണി തള്ളി പുഴ­യി­ലേക്ക് നീക്കി. പതുക്കെ തോണിയില്‍ കേറി ഇരു­ന്നു. തോണി ഒന്നു ആ­ടിക്കളിച്ചു. ചൂറ്റും കണ്ണോ­ടി­ച്ച­ശേഷം തുഴ­യാ­നുള്ള മുളയും കൈയില്‍ എടുത്ത് എഴു­ന്നേറ്റ് നിന്നു. തോണി ചെറിയ ഇള­ക്ക­ത്തോടെ മുന്നോട്ട് നീ­ങ്ങിത്തുട­ങ്ങി. കട­ത്തു­കാ­രന്റെ ചിത്രം മന­സില്‍ തെളി­ഞ്ഞു. തോണി മുന്നോട്ട് നീങ്ങി. ഒഴുക്കിന് ശക്തി കൂടു­ത­ലാ­ണ്. തോണി­യാത്ര കരു­തി­യത് പോലെ എളു­പ്പ­മ­ല്ല. തുഴ­യുടെ താള­ത്തില്‍ തോണി ചരിഞ്ഞു പുള­ഞ്ഞു­മാണ് യാത്ര. ഒഴു­ക്കിന്റെ താളം മന­സിനെ പേടി­പ്പെ­ടു­ത്തി. തോണി­യുടെ നിയ­ന്ത്രണം വിടു­ക­യാണോ?

മുള­കുത്തി പിടിച്ച് ചൂറ്റും നോക്കി. പുഴ­യുടെ നടു­വിലാ­ണ്. നല്ല­ വെ­ള്ള­മുണ്ട്. മന­സിലെ തളര്‍ച കൈയിലും അനു­ഭവപ്പെ­ട്ടു. പത­റു­ക­യാ­ണ്. വീണ്ടും മുന്നോട്ട് തുഴഞ്ഞു. തോണി ദിശ­മാറി ആടി­യു­ല­ഞ്ഞു. അല്പം ഉച്ച­ത്തില്‍ ബഹളം വെച്ചു. ആരെ­ങ്കിലും രക്ഷ­ക­നായി എത്തിയില്ലെ­ങ്കില്‍ ചില­പ്പോള്‍ ഈ യാത്ര ഇവിടെ അവ­സാ­നിക്കും. മന­സില്‍ ഭയം നിറ­ഞ്ഞു. ഇള­കി­യാ­ടുന്ന തോണി­യില്‍ മുള­കുത്തി പിടിച്ച് പ്രതീ­ക്ഷ­യോടെ കര­യി­ലേക്ക് നോക്കി. എന്റെ വികൃ­തി­കള്‍ ശ്രദ്ധിച്ച ഒരു സ്ത്രീയും മറ്റു ചിലരും കര­യില്‍ നിന്നു ഉച്ച­ത്തില്‍ ഒരോന്നു പറഞ്ഞു അവര്‍ നിര്‍ദേശി­ക്കു­ന്നത് പോലെ തിരിച്ചു മറി­ച്ചു തുഴഞ്ഞു പതുക്കെ നീങ്ങി. കൈവി­റ­യ്ക്കു­ന്നു. ശരീരം തീര്‍ത്തും തളര്‍ന്നത് പോലെ. പിന്നെ ഒന്നും അറി­ഞ്ഞി­ല്ല. കണ്ണ് തുറ­ക്കു­മ്പോള്‍ പുഴ­ക്ക­ര­യില്‍ മണ­ലില്‍ നിവര്‍ന്ന് കിട­പ്പാ­ണ്. ചുറ്റും­കൂടി നിന്ന­വ­രുടെ കുറ്റ­പ്പെ­ടു­ത്ത­ലു­കള്‍ മാത്രം.

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 8 -ഇബ്രാഹിം ചെര്‍ക്കള


മുന്‍ അധ്യായങ്ങള്‍
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 1
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 2
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 3
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 4 
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 7


Keywords: Article, Ibrahim Cherkala, River, Boats, Accident, Daughter, Sisters,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Travel scenes
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia