സിഡ്‌നി: (www.kvartha.com) ടി20 ലോകകപിൽ ആതിഥേയരായ ഓസ്‌ട്രേലിയ രണ്ടാം വിജയം സ്വന്തമാക്കി. അയർലൻഡിനെ 42 റൺസിന് തോൽപിച്ചു. വിജയത്തോടെ ഓസ്‌ട്രേലിയക്ക് അഞ്ച് പോയിന്റായി. ഇതോടെ ന്യൂസിലൻഡിന് പിന്നിൽ പോയിന്റ് പട്ടികയിൽ കങ്കാരുക്കൾ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വികറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. ക്യാപ്റ്റൻ ഫിഞ്ച് അർധസെഞ്ചുറി (63 റൺസ്) നേടിയപ്പോൾ മാർക്കസ് സ്റ്റോയിനിസ് 35ഉം മിച്ചൽ മാർഷ് 28ഉം റൺസെടുത്തു. അയർലൻഡിനായി മക്കാർത്തി മൂന്നും ജോഷ്വ ലിറ്റിൽ രണ്ടും വികറ്റുകൾ വീഴ്ത്തി.
180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന്റെ ഓപണിംഗ് വളരെ മോശമായിരുന്നു. 25 റൺസിനിടെ ടീമിന്റെ അഞ്ച് വികറ്റുകൾ വീണു. പിന്നീട് അയർലൻഡിന്റെ സ്കോർ 100-ൽ എത്തിക്കാൻ ടക്കർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു ഘട്ടത്തിൽ ടക്കറിന് അയർലണ്ടിനെ സ്വന്തം നിലയിൽ വിജയത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് തോന്നിപ്പിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല. അദ്ദേഹം പുറത്താകാതെ 48 പന്തിൽ 71 റൺസെടുത്തു. പക്ഷെ, അയർലൻഡ് ടീം 18.1 ഓവറിൽ 137 റൺസിൽ ഒതുങ്ങി. ഓസ്‌ട്രേലിയക്കായി കമ്മിൻസ്, സ്റ്റാർക്, മാക്‌സ്‌വെൽ, സാമ്പ എന്നിവർ രണ്ട് വികറ്റ് വീതം വീഴ്ത്തി.
World Cup | ടി20 ലോകകപ്: ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ജയം; അയർലൻഡിനെ 42 റൺസിന് തോൽപിച്ചു; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്
T20 World Cup 2022: Australia won by 42 runs#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ലോകവാർത്തകൾ