കേസിൽ സാക്ഷിപ്പട്ടികയിലുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിയായിരുന്ന കെസി ജോസഫ് എന്നിവരാണ് ജഡ്‌ജ് രാജീവൻ വച്ചാലിൻ്റെ മുന്നിലെത്തിയത്. സാക്ഷിമൊഴി നൽകാൻ ഹാജരാകേണ്ടിയിരുന്ന കോൺഗ്രസ് നേതാവ് ടി സിദ്ദീഖ്, ഡിവൈഎസ്പി ഷാജി എന്നിവർ ഹാജരായില്ല. പ്രതിസ്ഥാനത്തുള്ള എൽഡിഎഫിലെ സി കൃഷ്ണൻ, പികെ ശബരീഷ്, രാജേഷ് പ്രേം, ടിഎം ഇർശാദ്, ബിജു കണ്ടക്കൈ, ബിനോയ് കുര്യൻ, എം കുഞ്ഞിരാമൻ, കോമത്ത് മുരളീധരൻ, സിഎച് ബാലകൃഷ്ണൻ മാസ്റ്റർ, കെ ജയരാജൻ തുടങ്ങി 90 ഓളം പേർ കോടതി മുമ്പാകെ ഹാജരായി.
കേസിൽ പ്രതിസ്ഥാനത്തുള്ള അഡ്വ. നിസാർ അഹ്‌മദ് ഉൾപെടെ നാല് പേർ ഇതിനകം മരണപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള അക്രമത്തിൽ അന്നത്തെ കണ്ണൂർ ടൗൺ സിഐ യായിരുന്ന എംപി ആസാദിന്റെ പരാതിയിലാണ് കേസെടുത്തത്.
Keywords: Stone pelting case: Oommen Chandy appears before court to give statement, Kerala, Kannur,News,Top-Headlines,Latest-News,Oommen Chandy,Court,Case,Minister, Police,Congress.