Follow KVARTHA on Google news Follow Us!
ad

Hartal | എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍; പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും ജെനറല്‍ സെക്രടറി അബ്ദുല്‍ സത്താര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Harthal,Raid,NIA,Press meet,Kerala,
കൊച്ചി: (www.kvartha.com) എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന മുന്നറിയിപ്പുമായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജെനറല്‍ സെക്രടറി അബ്ദുല്‍ സത്താര്‍. പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സത്താര്‍ പറഞ്ഞു.


Hartal on Friday if the leaders detained by NIA are not released, Kochi, News, Harthal, Raid, NIA, Press meet, Kerala

അബ്ദുള്‍ സതാറിന്റെ വാക്കുകള്‍:

രണ്ടാം മോദി സര്‍കാര്‍ വന്നതിനുശേഷം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയെയും അതിന്റെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വ്യാപകമായി വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുകയെന്നത് ആര്‍എസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്ര ഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്‍മാരെ വിട്ടുകിട്ടിയില്ലെങ്കില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ഉള്‍പെടെ ശക്തമായ പ്രതിഷേധം തുടരും.

ദേശീയ പ്രസിഡന്റും ജെനറല്‍ സെക്രടറിയുമടക്കം 15 പോപുലര്‍ ഫ്രണ്ട് നേതാക്കളെ സംസ്ഥാനത്തുനിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഒഎംഎ സലാമിനെയും സിപി മുഹമ്മദ് ബശീറിനെയും നസറൂദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമിറ്റി ഓഫിസിലെ മുന്‍ അകൗണ്ടന്റും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്ഡിപിഐ സംസ്ഥാന സെക്രടറിയും തൃശൂരില്‍ നിന്നും കസ്റ്റഡിയിലായി. എസ്ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് പുലര്‍ചെ 4.30 നാണ് പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ED) എന്നീ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

തീവ്രവാദത്തിന് പണം നല്‍കല്‍, പരിശീലന കാംപുകള്‍ നടത്തല്‍, തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കല്‍ എന്നിവയില്‍ ഉള്‍പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥരുടെ വിശദീകരണം.

കേരളത്തില്‍ ഉള്‍പെടെ രാജ്യമെമ്പാടും പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ് തുടരുകയാണ്. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡെല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇഡിയുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയില്‍ എടുത്തു.

ഡെല്‍ഹിയിലും തിരുവനന്തപുരത്തും രെജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്നാണ് പരിശോധന. പോപുലര്‍ ഫ്രണ്ട് ഓഫിസുകള്‍ക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്ഡ്. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു.

Keywords: Hartal on Friday if the leaders detained by NIA are not released, Kochi, News, Harthal, Raid, NIA, Press meet, Kerala.

Post a Comment