'ദേവേന്ദ്ര തിവാരി, നിങ്ങളോട് പലതവണ പറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലായില്ല. നിങ്ങളുടെ പൊതുതാല്‍പര്യ ഹര്‍ജി കാരണം സംസ്ഥാനത്തെ ഒന്നിലധികം അറവുശാലകള്‍ അടച്ചുപൂട്ടി. മുസ്ലീം സഹോദരങ്ങളുടെ ഉപജീവനം ഇല്ലാതാക്കുന്നതിന് കാരണമായി. ഇനി നിങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് നോക്കൂ, നിങ്ങളെയും യോഗി ആദിത്യനാഥിനെയും ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തും. അടുത്ത 15 ദിവസത്തിനുള്ളില്‍ ഇത് സംഭവിക്കും', ഇങ്ങനെ കുറിച്ച കത്താണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
'എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി, ജംഇയത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന മഹ് മൂദ് മദനി എന്നിവരുടെ പേരുകളും ഭീഷണി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഞങ്ങളുടെ ഗുരുനാഥന്‍മാരായ അസദുദ്ദീന്‍ ഉവൈസിയെയും മൗലാന മദനിയെയും നിങ്ങള്‍ കരയിപ്പിച്ചു, അവര്‍ പൊഴിച്ച ഓരോ തുള്ളി കണ്ണുനീരിനും ഞങ്ങള്‍ പ്രതികാരം ചെയ്യുമെന്നും കത്തില്‍ പറയുന്നു', ദേവേന്ദ്ര തിവാരി കൂട്ടിച്ചേർത്തു.
ഉത്തര്‍പ്രദേശ് പൊലീസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ഈ സംഭവം നടന്നത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി ആഗസ്റ്റ് 13 നും 15 നും ഇടയില്‍ വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Keywords: 'Will blow you with bomb': UP CM Yogi Adityanath receives death threat, National,Lucknow,News,Top-Headlines,Police,Uttar Pradesh,Chief Minister,Complaint.