എസ്ബിഐ രംഗറെഡ്ഡി ജില്ലാ കലക്ടറേറ്റ് ബ്രാഞ്ചിലെ ജീവനക്കാരന്റെ പിഴവ് മൂലം ഈ പദ്ധതി തുകയിൽ നിന്ന് ലോടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അകൗണ്ടിലേക്ക് 1.50 കോടി രൂപ പൊടുന്നനെ ട്രാൻസ്ഫർ ചെയ്യപ്പെട്ടു. ഓരോ ജീവനക്കാരന്റെയും അകൗണ്ടിൽ 10 ലക്ഷം രൂപ വന്നു. ഉദ്യോഗസ്ഥർ പിഴവ് പുറത്തുവിട്ട് തുക തിരികെ നൽകാൻ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടു. 15 ജീവനക്കാരിൽ 14 പേരും പണം തിരികെ നൽകിയെങ്കിലും മഹേഷ് എന്ന ജീവനക്കാരനെ ഫോണിൽ ലഭ്യമല്ലാത്തതിനാൽ തുക തിരികെ കിട്ടിയില്ല.
തുടർന്നുള്ള അന്വേഷണത്തിൽ അതിശയകരമായ കാര്യമാണ് പുറത്തുവന്നത്. 10 ലക്ഷം രൂപ തന്റെ ബാങ്ക് അകൗണ്ടിൽ നിക്ഷേപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അതിനാൽ കടം തീർക്കാൻ ഒരു നിശ്ചിത തുക പിൻവലിച്ചെന്നും മഹേഷ് സമ്മതിച്ചതായി 'ദി ഹിന്ദു' റിപോർട് ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും മഹേഷ് പണം തിരികെ നൽകിയില്ല. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥൻ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ മഹേഷിന്റെ അകൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയിൽ 6.70 ലക്ഷം രൂപ ബാങ്ക് അധികൃതർ കണ്ടെടുത്തു. എന്നാൽ, 3.30 ലക്ഷം രൂപ എസ്ബിഐക്ക് നൽകാനുണ്ട്. അതേസമയം ഇത്രയൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ബാങ്ക് ജീവനക്കാരന്റെ തെറ്റിന് പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് ജീവനക്കാരന്റെ 'കോപി പേസ്റ്റ്' പിശകാണ് ഇത്രയും വലിയ പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Keywords: News, National, Top-Headlines, SBI, Bank, Hyderabad, Telangana, Transfer, Cash, Workers, Complaint, Police, Narendra Modi, Prime Minister, Clerical error by SBI staffer leads to Rs 1.5 crore worth of wrong transfer, 15 employees get Rs 10 lakh each.
< !- START disable copy paste -->