നോയിഡ: (www.kvartha.com) ഏഴ് വർഷത്തിലേറെയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 'ഡിജിറ്റൽ ബലാത്സംഗം' ചെയ്തതായി ആരോപിച്ച് 81 കാരനെ ഗൗതം ബുദ്ധ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലിവ്-ഇൻ പങ്കാളിയുടെ സംരക്ഷണയിലായിരുന്ന 17 കാരിയായ വിദ്യാർഥിനിയാണ് ഇരയായത്. ‘ഡിജിറ്റൽ ബലാത്സംഗം’ എന്നാൽ വിരലുകളും കാൽവിരലുകളും ഉപയോഗിച്ച് നിർബന്ധിത പീഡനം എന്നാണ് അർഥമാക്കുന്നത്. ഇത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നില്ലെങ്കിലും 2012-ലെ നിർഭയ കേസിന് ശേഷം ചേർത്തതാണ്.
'തൊഴിലിൽ കലാകാരനായ ഇയാൾക്ക് ഹിമാചൽ പ്രദേശിൽ ഒരു ഓഫീസുണ്ട്. എട്ട് വർഷങ്ങൾക്ക് മുമ്പ് ലിവ് ഇൻ പങ്കാളി ഹിമാചലിൽ പോയപ്പോൾ അയാളുടെ ജീവനക്കാരിലൊരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി യുവതിയോടൊപ്പം നോയിഡയിൽ താമസിക്കാൻ അയച്ചു. അന്നുമുതൽ ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
പേടിച്ച്, പെൺകുട്ടി വർഷങ്ങളോളം പരാതി പറഞ്ഞില്ല. എന്നാൽ കഴിഞ്ഞ ഒരു മാസമായി പെൺകുട്ടി അയാളുടെ പ്രവൃത്തികൾ റെകോർഡ് ചെയ്യാൻ തുടങ്ങി, മിക്കവാറും ഓഡിയോ ഫയലുകളായി ശേഖരിച്ചു. തെളിവുകൾ ലിവ്-ഇൻ പങ്കാളിയെ കാണിക്കുകയും ചെയ്തു. തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു', അഡീഷനൽ ഡെപ്യൂടി പൊലീസ് കമീഷനർ രൺവിജയ് സിംഗ് പറഞ്ഞു.
Keywords:
Uttar Pradesh, News, Molestation, Molestation Attempt, Women, Police, Arrest, Complaint, 81-yr-old man held for 'digital assault' of minor in Noida.< !- START disable copy paste -->