Follow KVARTHA on Google news Follow Us!
ad

യുക്രൈനില്‍ നിന്ന് എല്ലാവരും രക്ഷപെടുമ്പോള്‍ ഇന്‍ഡ്യക്കാരനായ ഡോക്ടര്‍ കീവിൽ തുടരുന്നു; കുടുങ്ങിക്കിടക്കുകയല്ലെന്ന്; കാരണമിതാണ്

Russia-Ukraine war: Indian doctor chooses to stay behind in war-torn Kyiv, says 'I am not stuck here'#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കീവ്: (www.kvartha.com 06.03.2022) റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് കേന്ദ്ര സര്‍കാര്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ കൊല്‍കത്തയില്‍ നിന്നുള്ള ഡോക്ടറും സ്റ്റുഡന്റ് കണ്‍സള്‍ടന്റുമായ ഡോ. പൃഥ്വി രാജ് ഘോഷ് അവിടെ തന്നെ തുടരുകയാണ്. താന്‍ കുടുങ്ങിക്കിടക്കുകയല്ലെന്നും ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലില്‍ സഹായിക്കാന്‍ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

   
Russia, Ukraine, News, War, Doctor, Indian, Attack, Student, Air Plane, Top-Headlines, Russia-Ukraine war: Indian doctor chooses to stay behind in war-torn Kyiv, says 'I am not stuck here'.



'യുക്രൈനില്‍ നിന്ന് ഏകദേശം 350 വിദ്യാർഥികളെ ഞാന്‍ ഒഴിപ്പിച്ചു. അവര്‍ കീവിലെ എന്റെ വിദ്യാര്‍ഥികളായിരുന്നു. രാജ്യം വിട്ടുപോയ മറ്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് സുമിയില്‍,' -ഡോ ഘോഷ് വ്യക്തമാക്കി.

'ഓപറേഷന്‍ ഗംഗ'യുടെ കീഴില്‍ യുക്രൈന്റെ അയല്‍രാജ്യങ്ങളില്‍ നിന്ന് 15 പ്രത്യേക വിമാനങ്ങള്‍ വഴി 3000 ഇന്‍ഡ്യക്കാരെ ശനിയാഴ്ച കയറ്റി അയച്ചിട്ടുണ്ട്. ഇതില്‍ 12 പ്രത്യേക സിവിലിയന്‍ വിമാനങ്ങളും മൂന്ന് ഐഎഎഫ് വിമാനങ്ങളും ഉള്‍പെടുന്നു. ഇതോടെ, 2022 ഫെബ്രുവരി 22-ന് പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചതിന് ശേഷം 13,700-ലധികം പൗരന്മാരെ തിരികെ കൊണ്ടുവന്നു. 55 പ്രത്യേക സിവിലിയന്‍ വിമാനങ്ങളില്‍ തിരിച്ചെത്തിയ ഇന്‍ഡ്യക്കാരുടെ എണ്ണം 11,728 ആയി. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ഈ രാജ്യങ്ങളിലേക്ക് 26 ടണ്‍ ദുരുതാശ്വാസ സഹായം എത്തിച്ചു. 2056 യാത്രക്കാരെ തിരികെ കൊണ്ടുവരാന്‍ വ്യോമസേന നാളിതുവരെ 10 വിമാനങ്ങള്‍ പറത്തി.

ഹിന്ദാന്‍ എയര്‍ബേസില്‍ നിന്ന് വെള്ളിയാഴ്ച പറന്നുയര്‍ന്ന വ്യോമസേനയുടെ മൂന്ന് സി-17 ഹെവി ലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട് വിമാനങ്ങള്‍ ശനിയാഴ്ച രാവിലെ ഹിന്ദനില്‍ തിരിച്ചെത്തി. ഈ വിമാനങ്ങള്‍ റൊമാനിയ, സ്ലൊവാക്യ, പോളൻഡ് എന്നിവിടങ്ങളില്‍ നിന്ന് 629 ഇന്‍ഡ്യന്‍ പൗരന്മാരെ ഒഴിപ്പിച്ചു. ഈ വിമാനങ്ങള്‍ ഇന്‍ഡ്യയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് 16.5 ടണ്‍ ദുരിതാശ്വാസ സഹായവും എത്തിച്ചു. ഒരെണ്ണം ഒഴികെയുള്ള എല്ലാ സിവിലിയന്‍ വിമാനങ്ങളും ശനിയാഴ്ച രാവിലെ ലാന്‍ഡ് ചെയ്തിരുന്നു.

ഞായറാഴ്ച 11 പ്രത്യേക വിമാനങ്ങള്‍ ബുഡാപെസ്റ്റ്, കോസൈസ്, റസെസോ, ബുകാറെസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് 2200-ലധികം ഇന്‍ഡ്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords: Russia, Ukraine, News, War, Doctor, Indian, Attack, Student, Air Plane, Top-Headlines, Russia-Ukraine war: Indian doctor chooses to stay behind in war-torn Kyiv, says 'I am not stuck here'.

< !- START disable copy paste -->

Post a Comment