24 മണിക്കൂറിനുള്ളിൽ വിദ്യാർഥികളിൽ നിന്ന് ഓപ്ഷനുകൾ ക്ഷണിക്കാനും ഓപ്ഷൻ ലഭിച്ച് 72 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഡയറക്ടർ ജനറൽ ഓഫ് ഹെൽത് സർവീസസിന് (ഡിജിഎച്എസ്) ബെഞ്ച് നിർദേശം നൽകി. ഈ നടപടിക്ക് ശേഷം മോപ്-അപ് റൗൻഡ് നടത്തി 72 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.
ഭരണഘടനയുടെ ആർടികിൾ 142 പ്രകാരമുള്ള അധികാരപരിധി പ്രയോഗിച്ച് എല്ലാ നിർദേശങ്ങളും നൽകിയിട്ടുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. 146 പുതിയ സീറ്റുകളിലേക്കുള്ള പ്രത്യേക കൗൺസിലിംഗിൽ പങ്കെടുക്കാൻ ഹർജിക്കാരായ വിദ്യാർഥികളോട് സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന അല്ലെങ്കിൽ അഖിലേന്ത്യാ ക്വാട സീറ്റുകളിലേക്കുള്ള രണ്ടാം റൗൻഡ് കൗൺസിലിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികളാണിവർ. നേരത്തെ 146 സീറ്റുകളിൽ നടത്താനിരുന്ന മോപ്-അപ് റൗൻഡിൽ ഈ വിദ്യാർഥികൾക്ക് പങ്കെടുക്കാനാകില്ലെന്ന് മെഡികൽ കൗസിലിംഗ് കമിറ്റി (എംസിസി) നൽകിയ നോടീസിൽ പറയുന്നു. ഇതേത്തുടർന്നാണ് അവർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
Keywords: Keywords: News, National, Top-Headlines, Examination, Entrance, Education, Students, Supreme Court of India, NEET-PG, NEET-PG: SC cancels mop-up round counselling for AIQ.
< !- START disable copy paste -->
< !- START disable copy paste -->