കാണാതായത് 17 കാരന്‍ മിരാന്‍ തരോണ്‍ ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അരുണാചല്‍ പ്രദേശിലെ അപര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസിയായ കൗമാരക്കാരന്‍ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ആഴ്ച ആദ്യം പിഎല്‍എ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ തരോണും മറ്റു ചിലരും ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് വേട്ടയാടുകയായിരുന്നെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. കുട്ടിയെ കാണാതായ വിവരം ലഭിച്ചയുടന്‍ ഇന്‍ഡ്യന്‍ സൈന്യം പിഎല്‍എയുമായി ബന്ധപ്പെട്ടു.
സമാനമായ ഒരു സംഭവം 2020 സെപ്റ്റംബറില്‍ അരുണാചല്‍ പ്രദേശിലെ അപര്‍ സുബന്‍സിരി ജില്ലയില്‍ നടന്നിരുന്നു. അന്ന് അഞ്ച് യുവാക്കളെ പിഎല്‍എ തട്ടിക്കൊണ്ടുപോയ ശേഷം ഒരാഴ്ച കഴിഞ്ഞ് വിട്ടയച്ചിരുന്നു. കിഴക്കന്‍ ലഡാകില്‍ ഇന്‍ഡ്യയും ചൈനയും ഏകദേശം രണ്ട് വര്‍ഷമായി അതിര്‍ത്തി തര്‍ക്കം തുടരുകയാണ്. അതിനിടെയാണ് ഇങ്ങിനെയൊരു സംഭവം നടന്നത്.
ലഡാക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ ചൈനയുമായി 3,400 കിലോമീറ്റര്‍ നീളമുള്ള യഥാർഥ നിയന്ത്രണ രേഖ (എല്‍ എ സി) ഇന്‍ഡ്യ പങ്കിടുന്നത് ശ്രദ്ധേയമാണ്. ഇതുവരെ 14 റൗൻഡ് സൈനികതല ചര്‍ചകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.
Keywords: New Delhi, India, News, North-East, China, Missing, Boy, Top-Headlines, Arunachal Pradesh, Ladakh, Missing Arunachal teen found, Chinese PLA tells Indian Army.
< !- START disable copy paste -->