കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡോളോ ഗുളിക (1.5 സെന്റീമീറ്റര്‍ നീളം) പാരസെറ്റമോള്‍ ടാബ്ലെറ്റായ ക്രോസിനേക്കാള്‍ വളരെ കൂടുതലാണ് വിറ്റഴിഞ്ഞത്. ഗവേഷണ സ്ഥാപനമായ ഐ ക്യു വി ഐ എയുടെ ഡാറ്റ അനുസരിച്ച്, 2019 ല്‍ കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇൻഡ്യ ഏകദേശം 7.5 കോടി ഡോളോ ഗുളികകള്‍ വിറ്റു. മരുന്നിന്റെ വാര്‍ഷിക വില്‍പന 9.4 കോടി സ്ട്രിപുകളായി - ഒരു സ്ട്രിപില്‍ 15 ഗുളികകള്‍ - അല്ലെങ്കില്‍ 141 കോടി ഗുളികകള്‍. ഇത് 14.5 കോടി സ്ട്രിപുകളായി - 2019 ലെ വില്‍പനയുടെ ഇരട്ടിയായി - അല്ലെങ്കില്‍ 2021 നവംബറോടെ 217 കോടി ടാബ്ലെറ്റുകളായി മാറി.
2020 സെപ്തംബറിലാണ് കോവിഡിന്റെ ആദ്യ തരംഗം രാജ്യത്തെത്തിയത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായ രണ്ടാം തരംഗം 2021 മെയില്‍ രാജ്യത്തെ പിടിച്ചുലച്ചു. ഇൻഡ്യയില്‍ 3.5 കോടിയിലധികം കേസുകള്‍ മൊത്തം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പകര്‍ചവ്യാധി വര്‍ഷങ്ങളിലും ഡോളോയുടെ 350 കോടിയിലധികം ഗുളികകള്‍ വിറ്റു. 2021-ല്‍ 307 കോടി രൂപയുടെ വിറ്റുവരവോടെ ഇൻഡ്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പനി- വേദനസംഹാരി ഗുളികയാണ് ഡോളോ. അതേസമയം ജി എസ് കെയുടെ കാല്‍പോള്‍ 310 കോടി രൂപയുടെ വിറ്റുവരവോടെ അതിന് മുകളിലാണ്. 23.6 കോടി രൂപയുടെ വില്‍പനയുള്ള ക്രോസിന്‍ ആറാം സ്ഥാനത്താണ്.
Keywords: Dolo tablets sold in the country during the Kovid period can be as tall as Burj Khalifa in a row, National, Newdelhi, News, Top-Headlines, COVID19, India, Tablet, Cases, Investigation institution.