അപകട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെന്ന വാർത്ത പോലീസ് നിഷേധിച്ചു. ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു. അപകടത്തിൽ പെട്ട മൻസിയയെ ആശുപത്രിയിലെത്തിക്കുമ്പോൾ വരാപ്പുഴ സ്വദേശിയായ യുവാവും കൂടെ ഉണ്ടായിരുന്നതായും മദ്യ ലഹരിയിലായിരുന്ന ഇയാൾ ബോധമില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങി നടന്നുപോയതായും പൊലീസ് പറയുന്നു. ആശുപത്രിക്ക് സമീപത്തെ റോഡിൽ കിടക്കുന്ന നിലയിൽ രാവിലെ യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
പുലർചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ തൂണുകളായ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാർ തകർന്നത്. വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു. പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമെന്നുമാണ് സൽമാൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
എന്നാൽ ഇടയ്ക്ക് വച്ച് മൂന്നാമതൊരാൾ കൂടി വാഹനത്തിൽ കയറുകയായിരുന്നു. എറണാകുളത്ത് നിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും മൻസിയയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്‍ പൊലീസിനോട് പറഞ്ഞത്. അയാളെ പരിചയമില്ലെന്നും സല്‍മാന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം 11 മണി മുതൽ 1.50 വരെ ഇവർ എവിടെയായിരുന്നു എന്നത് ഉൾപെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
Keywords: News, Kerala, Ernakulam, Kochi, Car accident, Accident, Accidental Death, Woman, Kochi Metro, Aluva, Police, A woman died after being hit by a car on the Kochi Metro pillar.