ആദ്യത്തെ മത്സരത്തിലെ തോൽവിയുടെ നിരാശയിൽ നിന്നും തിരിച്ചുവരാൻ വിരാട് കോഹ്‌ലിക്കും സംഘത്തിനും വിജയം അനിവാര്യമാണ്. രണ്ടാം ഗ്രൂപിൽ നിന്ന് സെമിയിലെത്താൻ ഇൻഡ്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം. ഇൻഡ്യയും ന്യൂസിലൻഡും പാകിസ്താനും ഗ്രൂപിലെ ശേഷിക്കുന്ന ടീമുകളായ അഫ്ഗാനിസ്താൻ, സ്കോട്‍ലൻഡ്, നമീബിയ എന്നിവരെ തോൽപിക്കുമെന്ന് കരുതാം. ഇതോടെ ഇൻഡ്യ-ന്യൂസിലൻഡ് പോരാട്ടം നോകൗട് മത്സരത്തിന് തുല്യമാകുന്നു. തോൽക്കുന്നവരുടെ സെമി മോഹങ്ങൾ ഏകദേശം അവസാനിക്കും.
ന്യൂസിലൻഡിനെതിരെ കളിക്കുമ്പോൾ ഇൻഡ്യക്ക് വലിയ സമ്മർദ്ദമുണ്ട്. കഴിഞ്ഞ രണ്ട് ഐസിസി ടൂർണമെൻറുകളിലും ഇൻഡ്യയുടെ കിരീട സാധ്യത അവസാനിപ്പിച്ചത് ന്യൂസിലൻഡാണ്. ദുബൈയില്‍ പാകിസ്ഥാൻ 10 വികെറ്റിന് ഇൻഡ്യയെ തോൽപിക്കുകയായിരുന്നു. ഇൻഡ്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ലോകകപ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇൻഡ്യയെ തോൽപിക്കുന്നത്. ന്യൂസിലൻഡിനെ പാകിസ്താൻ അഞ്ച് വികെറ്റിനാണ് തോൽപിച്ചത്. കിവീസിന്‍റെ 134 റൺസ് എട്ട് പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ടി20 ലോക റാങ്കിങിൽ യഥാക്രമം 2,3,4 സ്ഥാനങ്ങളിലാണ് ഇൻഡ്യയും പാകിസ്താനും ന്യൂസിലൻഡുമുള്ളത്.
Keywords: News, World, Dubai, Cricket, World Cup, India, New Zealand, Pakistan, Virat Kohli, Afghanistan, T20 World Cup: India faces New Zealand in Crucial match.
< !- START disable copy paste -->