നിലവിലെ ഫോമില്‍ ഓസ്‌ട്രേലിയക്ക് ആശങ്കയും ദക്ഷിണാഫ്രികയ്ക്ക് ആത്മവിശ്വാസവും കൂടും. കഴിഞ്ഞ 10 ടി20 മത്സരങ്ങളില്‍ എട്ടിലും തോറ്റാണ് ഓസ്‌ട്രേലിയ ലോകകപിനെത്തുന്നത്. ഓസീസും ദക്ഷിണാഫ്രികയും പരസ്പരം ഏറ്റുമുട്ടിയ 21 കളികളില്‍ 13 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയും എട്ടില്‍ ദക്ഷിണാഫ്രികയും ജയിച്ചു. ലോകകപില്‍ ഒരേയൊരു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഓസീസിനൊപ്പം നിന്നു. ശനിയാഴ്ചയിലെ രണ്ടാം മത്സരത്തില്‍ ട്വന്റി 20 ക്രികെറ്റിലെ ഒന്നാം റാങ്കുകാരായ ഇൻഗ്ലൻഡ്, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ നേരിടും. വൈകിട്ട് 7.30ന് ദുബൈയിൽ വെച്ചാണ് മത്സരം. ലോകം കാത്തിരിക്കുന്ന ഇൻഡ്യ-പാകിസ്താന്‍ പോരാട്ടം ഞായറാഴ്ച വൈകീട്ട് 7.30നാണ്.
ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗൻഡ് പോരാട്ടങ്ങള്‍ക്ക് നേരത്തേ തുടക്കമായിരുന്നു. രണ്ടു ഗ്രൂപുകളിലായി മത്സരിച്ച എട്ടു ടീമുകളില്‍നിന്ന് സ്‌കോട്‌ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ് ടീമുകള്‍ സൂപെര്‍ 12 റൗൻഡിലേക്ക് മുന്നേറിയിട്ടുണ്ട്. 12 ടീമുകളെ രണ്ടു ഗ്രൂപുകളായി തിരിച്ചാണ് സൂപെർ 12 പോരാട്ടങ്ങള്‍. ഗ്രൂപ് ഒന്നില്‍ ഇൻഗ്ലൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയും രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ എന്നിവയുമാണുള്ളത്. ഇരു ഗ്രൂപുകളിലും മുന്നിലെത്തുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. ഫൈനല്‍ നവംബര്‍ 14നാണ്. കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഇക്കുറി ഇൻഡ്യയാണ് ലോകകപിന് വേദിയാകേണ്ടിയിരുന്നത്. എന്നാല്‍, കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ, മത്സരവേദി മാറ്റുകയായിരുന്നു.
Also Read:
ഇന്‍ഡ്യ-പാക് മത്സരടികെറ്റിന് വന്‍ ഡിമാന്‍ഡ്; ഇന്‍ഡ്യയില്‍ മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബിസിസിഐ പ്രസിഡന്റ്, യുഎഇയില്‍ 100 തൊഴിലാളികള്‍ക്ക് ട്വന്റി 20 ലോകകപ് ഫ്രീയായി കാണാം
Keywords: Abu Dhabi, Gulf, News, Cricket, World Cup, South Africa, Australia, Inauguration, UAE, T20 World Cup 2021, T20 World Cup; Australia will face South Africa in the opening match of the Super 12.