ഒരു മാസം നീണ്ടു നിന്ന പുണ്യ വൃതാനുഷ്ടാനത്തിന് ശേഷം വിശ്വാസികൾ പെരുന്നാളിനെ സ്വീകരിക്കാൻ ഒരുങ്ങി. കോവിഡ് മഹാമാരി ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലും ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വർഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങൾ വീടുകളിൽ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയൽ വീടുകളിലേക്കുമുള്ള സന്ദർശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാൽ പെരുന്നാൾ നിസ്‌കാരവും ഉണ്ടാവില്ല.
റമദാൻ വൃതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റമദാൻ മുഴുവൻ ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയിരുന്നെങ്കിൽ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളിൽ ആരാധനകൾ നിർവഹിക്കാൻ കഴിഞ്ഞിരുന്നു. ദുരിതങ്ങളിൽ നിന്ന് മോചനത്തിനായുള്ള പ്രാർഥനയുമായാണ് പെരുന്നാളിനെ വിശ്വാസികൾ വരവേൽക്കുക.
റമദാൻ വൃതം പകുതി പിന്നിട്ടപ്പോഴാണ് സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം റമദാൻ മുഴുവൻ ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയിരുന്നെങ്കിൽ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളിൽ ആരാധനകൾ നിർവഹിക്കാൻ കഴിഞ്ഞിരുന്നു. ദുരിതങ്ങളിൽ നിന്ന് മോചനത്തിനായുള്ള പ്രാർഥനയുമായാണ് പെരുന്നാളിനെ വിശ്വാസികൾ വരവേൽക്കുക.
Keywords: News, Ramadan, Kozhikode, Kerala, State, COVID-19, Top-Headlines, Muslim, Eidul Fitr on Thursday; Celebrations with COVID restrictions.