കളിയിക്കാവിള/ വാളയാർ: (www.kvartha.com 19.04.2021) കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള-തമിഴ്നാട് അതിർത്തികളിൽ ഇനി മുതൽ കർശനപരിശോധന. രാത്രികാല കർഫ്യൂവിനെത്തുടർന്ന് രാത്രി 10 മുതൽ പുലർചെ നാല് വരെ തമിഴ്നാട് അതിർത്തി അടച്ചിടും. ഈ സമയത്ത് ഒരു വാഹനത്തെയും കടത്തിവിടാൻ അനുവദിക്കില്ല. അവശ്യസെർവീസുകൾക്ക് മാത്രമായിരിക്കും രാത്രികാലകർഫ്യൂവിൽ നിന്ന് ഇളവ് നൽകുകയെന്നും തമിഴ്നാട് പൊലീസ് അറിയിച്ചു.
കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സർകാറിന്റെ നീക്കം. തമിഴ്നാട്ടിലേക്ക് കടക്കാൻ ഇ-പാസ് നിർബന്ധമാക്കി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇത് നിർബന്ധമാക്കും. ഇ-പാസ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങൾക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുന്നത്.
തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ രാത്രികാലകർഫ്യൂവും ഞായറാഴ്ചകളിൽ സമ്പൂർണലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സർകാറിന്റെ നീക്കം. തമിഴ്നാട്ടിലേക്ക് കടക്കാൻ ഇ-പാസ് നിർബന്ധമാക്കി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇത് നിർബന്ധമാക്കും. ഇ-പാസ് ഉള്ളവരെയോ, ആശുപത്രിയിലേക്ക് പോകുന്നത് പോലെ അത്യാവശ്യങ്ങൾക്ക് പോകുന്നവരെയോ മാത്രമാണ് കടത്തിവിടുന്നത്.
തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ രാത്രികാലകർഫ്യൂവും ഞായറാഴ്ചകളിൽ സമ്പൂർണലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിലും സമാനമായ നിയന്ത്രണങ്ങളാണ് തിങ്കളാഴ്ച മുതൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിർത്തിയായ ഇഞ്ചിവിള ചെക്പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്.
ഇവിടെ ഇ- പാസ് ഉള്ളവരെയും ആശുപത്രി പോലെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്. ഞായറാഴ്ച വരെ കേരള അതിർത്തിയിൽ ഒരു തരത്തിലുള്ള പരിശോധനയും ഉണ്ടായിരുന്നില്ല.
പാലക്കാട്ടെ വാളയാർ അതിർത്തിയിലും കേരളാ പൊലീസ് ശക്തമായ പരിശോധന തുടങ്ങിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരിക്കുകയാണ്. ആർടിപിസിആർ നെഗറ്റീവ് സർടിഫികെറ്റ് ഇല്ലെങ്കിൽ 14 ദിവസം മുറിയിൽ ക്വാറന്‍റൈനിൽ കഴിയണം.
വരുന്ന എല്ലാവരും ഇ- ജാഗ്രത പോർടലിൽ റജിസ്റ്റർ ചെയ്യണം. വാക്സീൻ എടുത്തവരാണെങ്കിലും 48 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർടിഫികെറ്റ് വേണം. അല്ലാത്തവർ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തണം. ഫലം കിട്ടുന്നത് വരെ റൂം ക്വാറന്‍റൈനിൽ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം, പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്.
Keywords: News, COVID- 19, Kerala, Tamilnadu, State, Top-Headlines, India, National, Strict checking, Kerala-Tamil Nadu border, Strict checking at Kerala-Tamil Nadu border.
< !- START disable copy paste -->