ഇടുക്കി: (www.kvartha.com 20.04.2021) അടിമാലിയിലെ മാങ്കടവില്‍ നിന്നും ആറ് ദിവസം മുന്‍പ് കാണാതായ സുഹൃത്തുക്കളെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തില്‍ അനികുമാര്‍–മിനി മോള്‍ ദമ്പതികളുടെ മകള്‍ ശിവഗംഗ (19), ഇവരുടെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മാങ്കടവ് മരോട്ടിമൂട്ടില്‍ പരേതനായ രവീന്ദ്രന്‍റെയും തങ്കമണിയുടെയും മകന്‍ വിവേക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. ശിവഗംഗ ധരിച്ചിരുന്ന ചുരിദാര്‍ ഷാള്‍ രണ്ടാക്കി മരച്ചില്ലയില്‍ കെട്ടിയ നിലയിലായിരുന്നു. ഷാളിന്‍റെ അറ്റങ്ങള്‍ ഉപയോഗിച്ച് ഇരുവരുടെയും കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വനംവകുപ്പ് ഡെപ്യൂടി റേഞ്ചര്‍ ജോജി എം ജേകബിന്‍റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിൽ വനംവകുപ്പ് വാചര്‍മാരാണ് കാലുകള്‍ നിലത്ത് മുട്ടിയ നിലയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏപ്രിൽ 13-നാണ് ഇരുവെരെയും കാണാതായത്. പതിമൂന്നിന് രാത്രി 7.15 വരെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി, കുടുംബ പ്രാർഥനയ്ക്കിടെ ശുചിമുറിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്ന് രാത്രി 9.30 ന് ബന്ധുക്കള്‍ അടിമാലി പൊലീസിയില്‍ പരാതി നല്‍കി. 13 ന് രാത്രി വീട് വിട്ട ഇരുവരും ബൈകില്‍ പോകുന്ന ദൃശ്യം വീടിന് സമീപത്തെ മാങ്കടവ് ദേവി ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായ രീതിയിലായിരുന്നു മൃതദേഹങ്ങള്‍. ശിവഗംഗ ധരിച്ചിരുന്ന ചുരിദാര്‍ ഷാള്‍ രണ്ടാക്കി മരച്ചില്ലയില്‍ കെട്ടിയ നിലയിലായിരുന്നു. ഷാളിന്‍റെ അറ്റങ്ങള്‍ ഉപയോഗിച്ച് ഇരുവരുടെയും കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വനംവകുപ്പ് ഡെപ്യൂടി റേഞ്ചര്‍ ജോജി എം ജേകബിന്‍റെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിൽ വനംവകുപ്പ് വാചര്‍മാരാണ് കാലുകള്‍ നിലത്ത് മുട്ടിയ നിലയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏപ്രിൽ 13-നാണ് ഇരുവെരെയും കാണാതായത്. പതിമൂന്നിന് രാത്രി 7.15 വരെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി, കുടുംബ പ്രാർഥനയ്ക്കിടെ ശുചിമുറിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്ന് രാത്രി 9.30 ന് ബന്ധുക്കള്‍ അടിമാലി പൊലീസിയില്‍ പരാതി നല്‍കി. 13 ന് രാത്രി വീട് വിട്ട ഇരുവരും ബൈകില്‍ പോകുന്ന ദൃശ്യം വീടിന് സമീപത്തെ മാങ്കടവ് ദേവി ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വീട് വിട്ട ശേഷം 14-ന് രാവിലെ 9.30-ന് വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫായിരുന്നു. പ്രണയബന്ധം
വീട്ടിൽ അറിയാവുന്നതിനാൽ പെണ്‍കുട്ടിയുടെ പഠനം പൂര്‍ത്തിയായ ശേഷം വിവാഹം എന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍, ഇതിനിടെയാണ് തിരോധാനം.
ബൈകിരിക്കുന്ന സ്ഥലത്ത് നിന്ന് മുക്കാല്‍ കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് മൃതദേഹം കാണപ്പെട്ടത്. വിവേക് അടിമാലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ഇരിങ്ങാലക്കുടയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ടത്തിനും മറ്റ് നടപടികള്‍ക്കും ശേഷം മൃതേദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Keywords: News, Idukki, Death, Suicide, Girl Friend, Friends, Kerala, State, Top-Headlines, Missing friends found dead.
< !- START disable copy paste -->