Follow KVARTHA on Google news Follow Us!
ad

ജീവിക്കാന്‍ മറ്റു മാര്‍ഗമില്ല; പട്ടിണിയും ദാരിദ്ര്യവും സഹിക്കവയ്യാതെ നഗ്നചിത്രങ്ങള്‍ വിറ്റ് യുവതികള്‍; ആരാധകരില്‍ അധികവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍, News,Women,Social Media,Photo,Foreigners,World,
വെനസ്വേല: (www.kvartha.com 16.01.2021) കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ പട്ടിണിയും ദാരിദ്ര്യവും സഹിക്കവയ്യാതെ സ്വന്തം നഗ്ന ചിത്രങ്ങള്‍ വിറ്റ് വരുമാനം തേടി വെനസ്വേലയിലെ യുവതികള്‍. ലോകത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ള വെനസ്വേലയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സാമ്പത്തികമാന്ദ്യമാണ്. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണവും മരുന്നും പോലുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കു പോലും പണം തികയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. പണപ്പെരുപ്പം മൂലം രാജ്യത്തെ കറന്‍സിയുടെ മൂല്യം ദിവസേനയെന്നോണം കുറയുകയാണ്. പ്രതിമാസം ഒരാള്‍ക്ക് ലഭിക്കുന്ന വരുമാനം രണ്ട് ഡോളറില്‍ താഴെ മാത്രമാണ്. ഇതുമൂലം വലിയൊരു വിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലാണ്.Desperate young Venezuelans flock to Only Fans to survive economic crisis, News, Women, Social Media, Photo, Foreigners, World
കൈയ്യിലുളള പണത്തിന് മൂല്യമില്ലാതെ വന്നതോടെ ആളുകള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ യുവതികള്‍ പുതിയ വരുമാനമാര്‍ഗം തേടി ഓണ്‍ലൈനിലേയ്ക്ക് കടക്കുന്നത്. ഒണ്‍ലിഫാന്‍സ് എന്ന സമൂഹമാധ്യമമാണ് ഇവരുടെ പുതിയ വരുമാനമാര്‍ഗം. യുവതികളുടെ ഇത്തരം ചിത്രങ്ങള്‍ക്ക് വിദേശികള്‍ക്കാണ് കൂടുതല്‍ താല്‍പര്യം.

ഇതേകുറിച്ച് വലേറി ലോപ്പസ് എന്ന 20കാരി പറയുന്നത്;

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മറ്റു വഴിയില്ലാത്തിനാല്‍ ഓണ്‍ലി ഫാന്‍സില്‍ നഗ്‌നചിത്രങ്ങളടക്കം വില്‍ക്കാന്‍ തുടങ്ങുകയായിരുന്നു. 'എന്റെ ശരീരം എനിക്ക് ഇഷ്ടമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നിന്ന് പലായനം ചെയ്യാതിരിക്കാന്‍ ഇതാണ് വഴിയെന്ന് എനിക്ക് തോന്നി.' വലേറിയുടെ ആശങ്ക ചെറുതല്ല. പട്ടിണിയും ദാരിദ്ര്യവും സഹിക്കവയ്യാതെ വെനസ്വേലിയയില്‍ നിന്ന് ഇതുവരെ അഞ്ച് കോടിയിലധികം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്.

ഞാന്‍ നാടുവിടണമെന്ന് ഉറപ്പിച്ചതായിരുന്നു. കാരണം നന്നായി ജീവിക്കാനേ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് വെനസ്വേലയില്‍ നിന്ന് പോകണമെന്നില്ല. ഒണ്‍ലി ഫാന്‍സിനോടാണ് അതിന് നന്ദി പറയേണ്ടത്.' വലേറി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.

സെലിബ്രിറ്റികള്‍ക്കും ടിക് ടോക് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവെന്‍സര്‍മാര്‍ക്കുമായുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം എന്ന നിലയിലാണ് ഒണ്‍ലിഫാന്‍സ് പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും നഗ്‌നചിത്രങ്ങള്‍ പണം നല്‍കുന്ന ആരാധകരുമായി പങ്കുവെക്കാനുള്ള ഒരു വേദിയായാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. ഒണ്‍ലി ഫാന്‍സിന് പുറമെ പേട്രണ്‍ എന്ന മറ്റൊരു സമാന പ്ലാറ്റ് ഫോമുമുണ്ട്.

2016ല്‍ ബ്രിട്ടനില്‍ തുടങ്ങിയ ഒണ്‍ലി ഫാന്‍സ് ഇത്തരത്തില്‍ സ്വകാര്യ ചിത്രങ്ങള്‍ക്കായി വരിക്കാരാകുന്നവരില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 80 ശതമാനവും ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നവര്‍ക്കാണ് നല്‍കുന്നത്. വെനസ്വേല ഉള്‍പ്പൈടയുള്ള രാജ്യങ്ങളില്‍ ലൈംഗികത്തൊഴിലിന്റെ സ്വഭാവം തന്നെ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മാറ്റിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.


ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണനഗ്‌നയായി ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായതെന്ന് വലേറി ലോപ്പസ് പറയുന്നു. ചിത്രത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതോടെ ഇതിനു വലിയൊരു ബിസിനസ് സാധ്യതയുണ്ടെന്ന് തനിക്ക് മനസ്സിലായി. കാമുകനായ റോബര്‍ട്ടോ ഗോണ്‍സാലസാണ് ഒണ്‍ലി ഫാന്‍സില്‍ ഒരു അക്കൗണ്ട് തുടങ്ങാന്‍ സഹായിച്ചത്. 'സത്യം പറഞ്ഞാല്‍ നഗ്‌നചിത്രങ്ങള്‍ക്ക് പോസ് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കൂടാതെ പണവും എനിക്ക് ഇഷ്ടമാണ്. അത് നല്ലൊരു കോമ്പിനേഷനാണ്.' വലേറി നിലപാട് വ്യക്തമാക്കി.

വലേറി ലോപ്പസിനെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് വലിയൊരു വരുമാനം നേടിക്കൊടുക്കുന്നതും ഒണ്‍ലി ഫാന്‍സ് ആണ്. ഇപ്പോള്‍ പല്ല് നേരെയാക്കാനുള്ള ശസ്ത്രക്രിയയ്ക്കുള്ള പണം കിട്ടിയെന്നും ധാരാളം വസ്ത്രങ്ങള്‍ വാങ്ങാനായെന്നും വലേറി പറഞ്ഞു. ആരാണ് ഇപ്പോള്‍ ഒരു മാസം 500 ഡോളറും ആയിരം ഡോളറും വരുമാനം നേടുന്നതെന്നും വലേറി ചോദിക്കുന്നു.

വലേറിയുടെ ഒണ്‍ലി ഫാന്‍സ് ചാനലിന് 50 സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവിലുള്ളത്. ഓരോരുത്തരും ഒരു മാസം 10 ഡോളര്‍ വീതമാണ് വരിസംഖ്യയായി നല്‍കുക. ഇത് വെനസ്വേലയില്‍ ഒരാളുടെ ശരാശരി വരുമാനത്തിന്റെ ആറിരട്ടിയോളം വരും. ഇത്തരത്തില്‍ 500 ഡോളറാണ് വലേറിയുടെ കുറഞ്ഞ മാസവരുമാനം. വലിയ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലാത്ത മറ്റു രാജ്യങ്ങളില്‍ ഒണ്‍ലി ഫാന്‍സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ് ഫോമുകള്‍ക്ക് ആരാധാകരേറെയുണ്ട്. വലേറിയുടെ ആരാധകരില്‍ മിക്കവരും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ആരാധകരില്‍ പലരും വിചാരിക്കുന്നത് താന്‍ ഒരു കുട്ടിയാണെന്നാണെന്ന് വലേറി പറയുന്നു. എനിക്ക് യഥാര്‍ഥത്തില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഞാന്‍ നുണ പറയുകയാണെന്നുമാണ് ആരാധകര്‍ കരുതുന്നത്. അഞ്ചടി മാത്രം ഉയരമുള്ള വലേറിയ്ക്ക് കണ്ടാല്‍ അധികം പ്രായം തോന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഒണ്‍ലി ഫാന്‍സ് പോലുള്ള പ്ലാറ്റ് ഫോമുകള്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവെക്കാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ലോക്ക് ഡൗണ്‍ കാലത്ത് ഇതിന്റെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

പത്ത് ലക്ഷത്തോളം ആളുകള്‍ പ്ലാറ്റ് ഫോമില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും ആപ്പിന് ഒമ്പതു കോടിയോളം വരിക്കാരുണ്ടെന്നും ഒണ്‍ലി ഫാന്‍സ് പറയുന്നു. ഇതില്‍ പകുതിയോളം പേര്‍ നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു പണം നേടുന്നുണ്ടെന്നും കമ്പനി മുന്‍പ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരിക്കല്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ ചിത്രങ്ങളും വീഡിയോകളും ഒണ്‍ലി ഫാന്‍സിനു പുറത്തേയ്ക്കും പോകുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ പല ഓണ്‍ലി ഫാന്‍സ് വീഡിയോകളും യൂട്യൂബിലടക്കം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇതോടെ വീഡിയോകള്‍ പോസ്റ്റ് ചെയ്തവര്‍ക്ക് ഇതിലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും കമ്പനി പറയുന്നു.

അതേസമയം, ഒണ്‍ലി ഫാന്‍സ് അക്കൗണ്ടുള്ള എല്ലാവരും നഗ്‌നചിത്രങ്ങള്‍ വില്‍ക്കാനായി എത്തിയവരല്ല. വെനസ്വേലയിലെ ഒരു സര്‍വകലാശാല വിദ്യാര്‍ഥിയായ 20കാരനായ ബ്രാന്‍ഡന്‍ മെന പറയുന്നത് താന്‍ ഇപ്പോഴും ഒണ്‍ലി ഫാന്‍സിലുണ്ടെന്നും എന്നാല്‍ എത്ര പ്രതിസന്ധിയുണ്ടായാലും വെനസ്വേല വിടില്ലെന്നുമാണ്.

Keywords: Desperate young Venezuelans to Only Fans to survive economic crisis, News, Women, Social Media, Photo, Foreigners, World.

إرسال تعليق