Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ മുദ്രയുള്ള കടലാസുകളും ലെറ്റര്‍ പാഡുകളും പ്രതി ഉപയോഗിച്ചു, ഇതൊന്നും എന്തു കൊണ്ടാണ് സര്‍ക്കാര്‍ അന്വേഷിക്കാത്തത്, സ്വര്‍ണക്കടത്ത് കേസ് പൈങ്കിളിക്കഥയായി അവസാനിക്കില്ല, പരല്‍ മീനുകള്‍ക്കൊപ്പം സ്രാവുകളും കുടുങ്ങും: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസ് പൈങ്കിളിക്കഥയായി അവസാനിക്കില്ല, പരല്‍ മീനുകള്‍ക്കൊപ്പം സ്രാവുകളും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. News, Kerala, Kozhikode, K. Surendran, BJP, Pinarayi Vijayan, CM, Gold, Smuggling, Case, Media, K Surendran meets Media persons on gold smuggling case #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 09.07.2020) സ്വര്‍ണക്കടത്ത് കേസ് പൈങ്കിളിക്കഥയായി അവസാനിക്കില്ല, പരല്‍ മീനുകള്‍ക്കൊപ്പം സ്രാവുകളും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യആസൂത്രകയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന തെളിഞ്ഞ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ സ്ഥാനം തെറിക്കുന്ന അവസ്ഥവരെയുണ്ടായിട്ടും കേസില്‍ എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാതിരിക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് മടിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോഴിക്കോട് വച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, Kerala, Kozhikode, K. Surendran, BJP, Pinarayi Vijayan, CM, Gold, Smuggling, Case, Media, K Surendran meets Media persons on gold smuggling case

കെ സുരേന്ദ്രന്റെ വാക്കുകള്‍

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണിത്. കേന്ദ്ര ഏജന്‍സികളെല്ലാം ഇതേക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്തു കൊണ്ടാണ് ഈ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തുറന്ന് ആവശ്യപ്പെടാത്തത്. പ്രധാനമന്ത്രിക്ക് കത്തുകളെഴുത്തുന്ന നേരത്ത് മന്ത്രിസഭാ യോഗം ചേര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടാമായിരുന്നു.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നുള്ള ഉത്തരവ് എന്തുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കുന്നില്ല. സിബിഐ അന്വേഷണം നടത്താനാവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യാം എന്നു മുഖ്യമന്ത്രി പറഞ്ഞു. എന്ത് സഹായവും സംസ്ഥാന സര്‍ക്കാരും പൊലീസും അന്വേഷണസംഘത്തിന് നല്‍കിയിരുന്നുവെങ്കില്‍ ഇതിനോടകം സ്വപ്ന പിടിയിലാകുമായിരുന്നു. ചില സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ചോദിച്ചിട്ട് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. എന്ത് സഹായമാണ് പിണറായി സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി അടക്കം ആരോപണം നേരിടുന്ന കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എവിടെയെന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യാദ സര്‍ക്കാരിന് വേണ്ടേ? അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അനുമതിയും ഉത്തരവും വേണോ? സ്വപ്ന എവിടെ ഉണ്ടെന്ന് കേരളാ പോലീസിനറിയാത്തതാണോ?

ഈ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കി അവധിക്ക് പറഞ്ഞയച്ചിരിക്കുകയാണ് ശിവശങ്കറിനെ. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളും സൗകര്യങ്ങളും കള്ളക്കടത്ത് കേസ് പ്രതികള്‍ ഉപയോഗപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സംസ്ഥാനസര്‍ക്കാരിന്റെ വാഹനങ്ങളാണ് വിമാനത്താവളത്തിലേക്ക് പോയതും വന്നതും. സര്‍ക്കാര്‍ മുദ്രയുള്ള കടലാസുകളും ലെറ്റര്‍ പാഡുകളും പ്രതി ഉപയോഗിച്ചു. സ്വപ്നയുടെ വിസിറ്റിംഗ് കാര്‍ഡില്‍ വരെ സര്‍ക്കാര്‍ മുദ്രയുണ്ട്. ഇതൊന്നും എന്തു കൊണ്ടാണ് സര്‍ക്കാര്‍ അന്വേഷിക്കാത്തത്. 2017 മുതല്‍ പിണറായിക്ക് സ്വപ്നയെ അറിയാമെന്ന് ഞങ്ങള്‍ നേരത്തെ ആരോപിച്ചതാണ് എന്നാല്‍ ഇതേ വരെ ആ ആരോപണം നിഷേധിക്കുകയോ അതിന് മറുപടി പറയുകയോ ചെയ്തിട്ടില്ല.

കേരളത്തിലെ സര്‍ക്കാര്‍ പരിപാടികളുടെ ബഹിരാകാശ ഗവേഷകരെ അടക്കം പങ്കെടുപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടികളുടെ ചുമതല സ്വപ്ന സുരേഷിനുണ്ട്. ഇതേക്കുറിച്ച് ഒരു അറിവും ഇല്ല എന്നാണ് പിണറായി പറയുന്നത്. പച്ചക്കള്ളമാണ് പിണറായി പറയുന്നത്. ഈ നിയമനം നടക്കും മുന്‍പും അതിനു ശേഷവും പിണറായിക്ക് സ്വപ്നയെ അറിയാം. തന്റെ ഓഫീസിന്റെ പങ്കിനെക്കുറിച്ചൊരു അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാവാത്തത് അതിനാലാണ്. കാരണം ഈ അന്വേഷണത്തിന്റെ കുന്തമുന ചെന്നു നില്‍ക്കുന്നത് മുഖ്യമന്ത്രിയിലേക്കാണ്. അദ്ദേഹത്തിന്റെ വിശ്വസ്തരിലേക്കാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി അങ്ങു സൂക്ഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശേഖരിക്കാം എന്നു നാം സോളാര്‍ കാലത്ത് തിരിച്ചറിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറകളെല്ലാം സുരക്ഷിതമാണോ അതൊക്കെ അവിടെ തന്നെയുണ്ടാക്കുമോ.. ശിവശങ്കറിനൊപ്പം സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമെത്തി സ്വപ്ന സുരേഷ് കണ്ടിരുന്നോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം.

കളങ്കിത വ്യക്തിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ ആ സ്ഥാനത്ത് നിന്നും മാറ്റിയത്. സ്പ്രിംഗ്‌ളര്‍ കേസിലും ഇതേ ശിവശങ്കറിനെ മാറ്റി നിര്‍ത്തണം എന്ന് ഞങ്ങള്‍ പറഞ്ഞതാണ് അന്ന് അതു ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായോ. കളങ്കിത വ്യക്തിയുമായി ബന്ധപ്പെട്ട സ്പീക്കര്‍ തത്സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. ശ്രീരാമകൃഷ്ണന് കള്ളക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് ഞാന്‍ പറയുന്നില്ല എന്നാല്‍ ആരോപണവിധേയനായ സ്പീക്കറോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം.

ജോപ്പനും ജിക്കുമോനും സലീം രാജും ഉള്‍പ്പെട്ട കേസില്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍ അതിനേക്കാള്‍ എത്രയും ഉയരത്തിലുള്ള പദവിയിലിരിക്കുന്നയാള്‍ ഉള്‍പ്പെട്ട സംഭവത്തില്‍ എന്താണ് അന്വേഷണം ആവശ്യപ്പെടാത്തത്. പരല്‍ മീനുകള്‍ മാത്രമല്ല വമ്പന്‍ സ്രാവുകളും ഈ കേസില്‍ കുടുങ്ങും.

Keywords: News, Kerala, Kozhikode, K. Surendran, BJP, Pinarayi Vijayan, CM, Gold, Smuggling, Case, Media, K Surendran meets Media persons on gold smuggling case