Follow KVARTHA on Google news Follow Us!
ad

ഭക്ഷണത്തിലേക്ക് മണ്ണെറിഞ്ഞുവെന്ന് പറഞ്ഞ് പെൺമക്കളെ കുത്തിക്കൊന്നു, പിന്നാലെ ആത്മഹത്യാശ്രമവുമായി അമ്മയും

ഭക്ഷണത്തിലേക്ക് മണ്ണെറിഞ്ഞുവെന്ന് പറഞ്ഞ് പെൺമക്കളെ കുത്തിക്കൊന്നു Woman hacks minor daughters to death in a fit of rage, attempts suicide
ചണ്ഡീഗഢ്: (www.kvartha.com 26.05.2020) ഭക്ഷണത്തിലേക്ക് മണ്ണെറിഞ്ഞുവെന്ന് പറഞ്ഞ് രണ്ട് പെൺമക്കളെ കുത്തിക്കൊന്നശേഷം സ്വയം കഴുത്തറത്ത് അമ്മയുടെ ആത്മഹത്യാശ്രമം. ഹരിയാനയിലെ ഖേദര്‍ ഗ്രാമത്തിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി അഹമ്മദിന്റെ ഭാര്യ ശാരിയയാണ് (27) പിഞ്ചുമക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മക്കളായ മമത (മൂന്ന്), കിരണ്‍ (ഒന്ന്) എന്നിവരെയാണ് കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. ഇതിനുശേഷം യുവതി കത്തി കൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് ബർവാല പോലീസ് ഇൻസ്‌പെക്ടർ കുൽദീപ് സിംഗ് പറഞ്ഞു. അഹമ്മദിന്റെ പരാതിപ്രകാരം പോലീസ് കേസെടുത്തു.


mother hacks daughter to death in Haryana

അഹമ്മദ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ചപ്പാത്തി ഉണ്ടാക്കികൊണ്ടിരിക്കെ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെ മണ്ണ് ഭക്ഷണത്തിലേക്ക് തെറിച്ചുവീണു. പെട്ടന്ന് രോഷാകുലയായ ശരിയ കറിക്കത്തി എടുത്ത് കുട്ടികളെ കുത്തുകയായിരുന്നുവെന്നാണ് അഹമ്മദും പോലീസും പറയുന്നത്. ബഹളവും നിലവിളിയും കേട്ട് നാട്ടുകാർ എത്തിയാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.


Summary: Woman hacks minor daughters to death in a fit of rage, attempts suicide