Follow KVARTHA on Google news Follow Us!
ad

പ്രവാസി വ്യവസായിയെ ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയോടൊപ്പം നിര്‍ത്തി നഗ്നദൃശ്യം പകര്‍ത്തിയ ശേഷം ബ്ലാക്ക്‌മെയിലിംഗ്; യുവതിയടക്കം 4 പേര്‍ പോലീസ് പിടിയില്‍

വ്യവസായികളടക്കമുള്ളവരെ വശീകരിച്ച് ഹോട്ടലില്‍ വിളിച്ചുവരുത്തിയ ശേഷം യുവതിയോടൊപ്പം നിര്‍ത്തി നഗ്നദൃശ്യം പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെKerala, Kochi, News, Business Man, Blackmailing, Police, Blackmailing: 4 arrested include woman
കൊച്ചി: (www.kvartha.com 22.09.2019) വ്യവസായികളടക്കമുള്ളവരെ വശീകരിച്ച് ഹോട്ടലില്‍ വിളിച്ചുവരുത്തിയ ശേഷം യുവതിയോടൊപ്പം നിര്‍ത്തി നഗ്നദൃശ്യം പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തുകയും ചെയ്യുന്ന സംഘം പോലീസ് പിടിയില്‍. കൊച്ചിയില്‍ ബ്ലൂ ബ്ലാക്ക്‌മെയിലിംഗിന് നേതൃത്വം നല്‍കുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിനി മേരി വര്‍ഗ്ഗീസും കൂട്ടാളികളുമാണ് പിടിയിലായത്.

മേരി വര്‍ഗീസിനെ കൂടാതെ സംഘത്തിലുള്ള കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷെഫീക്ക്, അഷ്‌ക്കര്‍, സവാദ് എന്നിവരെയും കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി സ്വദേശിയായ പ്രവാസി വ്യവസായിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് മേരി കെണിയില്‍പ്പെടുത്തിയത്. പ്രവാസിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിച്ച മേരി ഇയാളെ ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിക്കുകയും തുടര്‍ന്ന് നഗ്‌ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം 50 ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വിവിധഘട്ടങ്ങളിലായി 30 ലക്ഷം രൂപ വ്യവസായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ നിരവധി വ്യവസായികളെ ബ്ലാക് മെയിലിംഗ് ചെയ്ത് സംഘം പണം തട്ടിയിട്ടുണ്ട്. 30 ല്‍പ്പരം പ്രവാസി വ്യവസായികളെ ഇത്തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടൊ എന്നതു സംബന്ധിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.

കഴിഞ്ഞ കുറച്ച് കാലമായി കൊച്ചി കേന്ദ്രീകരിച്ച് ഈ സംഘം പ്രവര്‍ത്തിക്കുന്നതായും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് പലരും പുറത്തുപറയാറില്ല. പകരം സംഘം ചോദിക്കുന്ന പണം നല്‍കി തലയൂരുകയാണ് പതിവ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Keywords: Kerala, Kochi, News, Business Man, Blackmailing, Police, Blackmailing: 4 arrested include woman