തിരുവനന്തപുരം: (www.kvartha.com 30/06/2019) ഒരു തെളിവുമില്ലാതെ കള്ളക്കേസുകളെടുക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുന്ന ഐപിഎസുകാരാണ് യഥാര്‍ത്ഥ പ്രതികളെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി പി സെന്‍കുമാര്‍. പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംഗ് വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത് കൊടുംക്രിമിനലുകളാണെന്നും അദ്ദേഹം ആരോപിച്ചു. പീരുമേട് കസ്റ്റഡി മരണത്തില്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
കുറച്ചുമുമ്പുവരെ ഇതായിരുന്നില്ലല്ലോ അവസ്ഥയെന്നും ഇപ്പോള്‍ പോലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേയെന്നും കസ്റ്റഡി മരണം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ചോദിച്ചു. പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംഗ് വാങ്ങുന്ന ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചു പോലീസ് ഉദ്യോഗസ്ഥരാണു പല പാര്‍ട്ടി ഓഫീസുകളുടെയും ചെലവു നല്‍കുന്നത്. ഇവരാണു സംഘടിത കുറ്റകൃത്യസംഘങ്ങളായി എന്തു ക്രൂരകൃത്യവും ചെയ്തു ജനങ്ങളെ പിഴിയുന്നത്. അതിനു പറ്റിയ ഐപിഎസുകാരെ മുകളില്‍ ഇരുത്തുകയും ചെയ്യുന്നു. ഈ ദൂഷിത വലയമാണ് രാഷ്ട്രീയ സംരക്ഷണത്തില്‍ എല്ലാ തെറ്റുകളും ചെയ്യുന്നത്. യാതൊരു തെളിവുമില്ലാതെ കള്ളക്കേസുകളെടുക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുന്ന ഐപിഎസുകാരാണ് ശരിയായ കുറ്റക്കാരെന്നും സെന്‍കുമാര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഇപ്പോള്‍ പോലീസ് മേധാവിയില്‍ കുറ്റം കാണാത്തതെന്തേയെന്നും സെന്‍കുമാര്‍ ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Police, TP Senkumar on custodial death
കുറച്ചുമുമ്പുവരെ ഇതായിരുന്നില്ലല്ലോ അവസ്ഥയെന്നും ഇപ്പോള്‍ പോലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേയെന്നും കസ്റ്റഡി മരണം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ ചോദിച്ചു. പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംഗ് വാങ്ങുന്ന ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ചു പോലീസ് ഉദ്യോഗസ്ഥരാണു പല പാര്‍ട്ടി ഓഫീസുകളുടെയും ചെലവു നല്‍കുന്നത്. ഇവരാണു സംഘടിത കുറ്റകൃത്യസംഘങ്ങളായി എന്തു ക്രൂരകൃത്യവും ചെയ്തു ജനങ്ങളെ പിഴിയുന്നത്. അതിനു പറ്റിയ ഐപിഎസുകാരെ മുകളില്‍ ഇരുത്തുകയും ചെയ്യുന്നു. ഈ ദൂഷിത വലയമാണ് രാഷ്ട്രീയ സംരക്ഷണത്തില്‍ എല്ലാ തെറ്റുകളും ചെയ്യുന്നത്. യാതൊരു തെളിവുമില്ലാതെ കള്ളക്കേസുകളെടുക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുന്ന ഐപിഎസുകാരാണ് ശരിയായ കുറ്റക്കാരെന്നും സെന്‍കുമാര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഇപ്പോള്‍ പോലീസ് മേധാവിയില്‍ കുറ്റം കാണാത്തതെന്തേയെന്നും സെന്‍കുമാര്‍ ചോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Police, TP Senkumar on custodial death