കണ്ണൂര്‍:(www.kvartha.com 22/06/2019) സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ആന്തൂര്‍ നഗരസഭാധ്യക്ഷയുമായ പി കെ ശ്യാമളയ്‌ക്കെതിരെ ആരോപണവുമായി ആത്മഹത്യ ചെയ്്ത പ്രവാസി വ്യവസായിയുടെ കുടുംബം വീണ്ടും രംഗത്ത്. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന വിഷയത്തില്‍ പി ജയരാജന്‍ ഇടപെട്ടതില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് കടുത്ത പകയുണ്ടായിരുന്നുവെന്ന് സാജന്റെ ഭാര്യ ബീന ആരോപിച്ചു. ജയരാജന്റെ മകന്റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞുപോലും അപമാനിച്ച് സംസാരിച്ചു. 'ഞാനീ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെ'ന്ന് ശ്യാമള സാജനോട് പറഞ്ഞതായും ബീന പറഞ്ഞു.
പല തവണ പെര്‍മിറ്റ് കിട്ടാതായപ്പോള്‍ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വേണ്ടെന്ന് വെച്ചു. ഇനിയും ജയരാജനെ കണ്ടാല്‍ അവര്‍ക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ദ്രോഹിക്കുമെന്ന് സാജേട്ടന്‍ പറഞ്ഞു', ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ബീന പറയുന്നു.
പെര്‍മിറ്റ് തരാതായപ്പോള്‍ എന്റെ അച്ഛന്‍ പോയി ഇവരെ കണ്ടു. വയസ്സായ എന്റെ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. നിങ്ങളോടാരാ ഇങ്ങോട്ട് വരാന്‍ പറഞ്ഞത്. ഇതൊക്കെ നിങ്ങളാരാ ചോദിക്കാന്‍ എന്നാണ് ചോദിച്ചത്', ബീന പറയുന്നു.
അതേസമയം പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വളപട്ടണം പോലിസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Police, Investigates, Trending, CPM, New allegation against PK Shyamala; Shyamala insulted Sajan's wife for attending wedding of P Jayarajan's son
പല തവണ പെര്‍മിറ്റ് കിട്ടാതായപ്പോള്‍ വീണ്ടും പി ജയരാജനെ പോയി കണ്ടാലോ എന്നാലോചിച്ചതാണ്. ആ പേര് പറഞ്ഞാണ് പണ്ട് അപമാനിച്ചതെന്ന് ഓര്‍ത്തപ്പോള്‍ വേണ്ടെന്ന് വെച്ചു. ഇനിയും ജയരാജനെ കണ്ടാല്‍ അവര്‍ക്ക് പക കൂടും. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ദ്രോഹിക്കുമെന്ന് സാജേട്ടന്‍ പറഞ്ഞു', ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ ബീന പറയുന്നു.
പെര്‍മിറ്റ് തരാതായപ്പോള്‍ എന്റെ അച്ഛന്‍ പോയി ഇവരെ കണ്ടു. വയസ്സായ എന്റെ അച്ഛനെ പോലും ശ്യാമള അപമാനിച്ചു. നിങ്ങളോടാരാ ഇങ്ങോട്ട് വരാന്‍ പറഞ്ഞത്. ഇതൊക്കെ നിങ്ങളാരാ ചോദിക്കാന്‍ എന്നാണ് ചോദിച്ചത്', ബീന പറയുന്നു.
അതേസമയം പി കെ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വളപട്ടണം പോലിസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Police, Investigates, Trending, CPM, New allegation against PK Shyamala; Shyamala insulted Sajan's wife for attending wedding of P Jayarajan's son