കാണ്‍പുര്‍: (www.kvartha.com 29.06.2019) ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ വീണ്ടും അക്രമം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുഹമ്മദ് തേജ് എന്ന 16കാരനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചുവെന്ന് പരാതി. വെള്ളിയാഴ്ചയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. പള്ളിയില്‍ നിന്ന് വീട്ടിലേക്കു പോയ കുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി. ശേഷം തൊപ്പി ധരിക്കുന്നതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു.
കുട്ടിയോട് ജയ് ശ്രീറാം വിളിക്കാന്‍ അക്രമകാരികള്‍ ആവശ്യപ്പെട്ടരുന്നു. എന്നാല്‍ വിസമ്മതിച്ചതോടെ ബൈക്കിലെത്തിയവര്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. പ്രദേശത്ത് തൊപ്പി ധരിക്കാന്‍ അനുവാദമില്ലെന്ന് പറഞ്ഞാണ് തന്നെ നിലത്തിട്ട് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
മര്‍ദനമേറ്റ മുഹമ്മദ് തേജ് ഉറക്കെ നിലവിളിച്ചിരുന്നു. ഇതോടെ ചില കച്ചവടക്കാരും വഴിയാത്രക്കാരും രക്ഷയ്‌ക്കെത്തി. ഇത് മനസ്സിലാക്കിയ അക്രമികള്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. 16കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Uttar Pradesh, Lucknow, RSS, Assault, Masjid, 16 year old boy Tortured by a gange, demanded to speak jai sreeram.
കുട്ടിയോട് ജയ് ശ്രീറാം വിളിക്കാന്‍ അക്രമകാരികള്‍ ആവശ്യപ്പെട്ടരുന്നു. എന്നാല്‍ വിസമ്മതിച്ചതോടെ ബൈക്കിലെത്തിയവര്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്നാണ് കുട്ടിയുടെ പരാതി. പ്രദേശത്ത് തൊപ്പി ധരിക്കാന്‍ അനുവാദമില്ലെന്ന് പറഞ്ഞാണ് തന്നെ നിലത്തിട്ട് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
മര്‍ദനമേറ്റ മുഹമ്മദ് തേജ് ഉറക്കെ നിലവിളിച്ചിരുന്നു. ഇതോടെ ചില കച്ചവടക്കാരും വഴിയാത്രക്കാരും രക്ഷയ്‌ക്കെത്തി. ഇത് മനസ്സിലാക്കിയ അക്രമികള്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. 16കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Uttar Pradesh, Lucknow, RSS, Assault, Masjid, 16 year old boy Tortured by a gange, demanded to speak jai sreeram.