തിരുവനന്തപുരം: (www.kvartha.com 09.04.2019) ജോലി സ്ഥലത്ത് സൈനികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റൂറൽ എസ്.പി ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. ഭരതന്നൂര്‍ സ്വദേശിയായ സൈനികന് വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തിലാണ് ഭാര്യയുടെ സുഹൃത്ത് ആര്യനാട് ഉഴമലയ്ക്കല്‍ വിപിന്‍ വിലാസത്തില്‍ അമിതാബ് ഉദയ്(26) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ് . സംഭവത്തിൽവിശാഖിന്റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജനയ്ക്ക് (22) എതിരെ പോലീസ് കേസ് എടുത്തു. മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലാണ് ഇപ്പോള്‍ അമിതാബ് .
വിവാഹശേഷം വിശാഖ് ജോലിസ്ഥലത്തേക്കു പോയപ്പോള്‍ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍തൃവീട്ടില്‍ നിന്നുകൊണ്ടുവന്ന 17 പവന് സ്വര്‍ണം അമിതാബിനു നല്കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ചു. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അമിതാബ് സഹോദരനെ വിളിച്ച് അറിയിച്ചതെന്നും വിശാഖിന്റെ സഹോദരന് പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
Keywords: Man held in association with suicide of army Jawan, Thiruvananthapuram, News, Local-News, Arrested, Cheating, Police, Probe, Suicide, Kerala.
ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ് . സംഭവത്തിൽവിശാഖിന്റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജനയ്ക്ക് (22) എതിരെ പോലീസ് കേസ് എടുത്തു. മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലാണ് ഇപ്പോള്‍ അമിതാബ് .
വിവാഹശേഷം വിശാഖ് ജോലിസ്ഥലത്തേക്കു പോയപ്പോള്‍ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍തൃവീട്ടില്‍ നിന്നുകൊണ്ടുവന്ന 17 പവന് സ്വര്‍ണം അമിതാബിനു നല്കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ചു. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അമിതാബ് സഹോദരനെ വിളിച്ച് അറിയിച്ചതെന്നും വിശാഖിന്റെ സഹോദരന് പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
അമിതാബിന്റെ ഫോണ്‍ വിളിക്കുശേഷമാണു അഹമ്മദാബാദിലെ ജാംനഗറില്‍ ജോലി ചെയ്തിരുന്ന വിശാഖ് ആത്മഹത്യ ചെയ്തതെന്നു പോലീസ് കണ്ടെത്തി. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തായിരുന്നു വിശാഖിന്റെ ആത്മഹത്യ. ഓഫീസിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയിലും അമിതാബിനു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ട് മരണങ്ങളില്‍ പ്രതിയാണെന്നു വ്യക്തമായതോടെയാണു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളനാട് സ്വദേശിയായ യുവതിയുമായി അമിതാബ് മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിച്ചശേഷം അമിതാബില്‍ നിന്നു മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന കേസിലാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 19ന് ആണ് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പിൽ സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് വിശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. റൂറൽ എസ്.പി ബി.അശോകിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )രണ്ട് മരണങ്ങളില്‍ പ്രതിയാണെന്നു വ്യക്തമായതോടെയാണു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളനാട് സ്വദേശിയായ യുവതിയുമായി അമിതാബ് മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിച്ചശേഷം അമിതാബില്‍ നിന്നു മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന കേസിലാണ് സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 19ന് ആണ് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പിൽ സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് വിശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. റൂറൽ എസ്.പി ബി.അശോകിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Keywords: Man held in association with suicide of army Jawan, Thiruvananthapuram, News, Local-News, Arrested, Cheating, Police, Probe, Suicide, Kerala.