ന്യൂഡല്‍ഹി: (www.kvartha.com 30.11.2018) കൈയ്യില്‍ തലയോട്ടികളുമായി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനായി വേറിട്ട സമരരീതിയുമായി കര്‍ഷകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കേന്ദ്രസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള മാര്‍ച്ചിനാണു കര്‍ഷക സംഘനകള്‍ പദ്ധതിയിടുന്നത്. 'അയോധ്യയല്ല, വായ്പ എഴുതിത്തള്ളുകയാണ് ആവശ്യം' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കര്‍ഷക മാര്‍ച്ച് വെള്ളിയാഴ്ച ഡെല്‍ഹിയില്‍ നടക്കും.
ഡെല്‍ഹിയിലെ രാംലീല മൈതാനത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുന്നു. ദില്ലി ചലോ എന്നാണ് മാര്‍ച്ചിന് പേരിട്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. ചുവന്ന തൊപ്പിയണിഞ്ഞ് കൊടികളുമേന്തിയാണ് കര്‍ഷകര്‍ മാര്‍ച്ചിനെത്തുന്നത്. താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വായ്പ എഴുതിത്തള്ളുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ കാര്യങ്ങളുന്നയിച്ചാണു സമരം.
വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാര്‍ച്ചിനെ അഭിസംബോധന ചെയ്‌തേയ്ക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമേന്തിയാണ് തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ ഡെല്‍ഹിയിലെത്തിയിരിക്കുന്നത്. പാര്‍ലമെന്റിലേക്ക് പോകാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്‌നരായി മാര്‍ച്ചു ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഡെല്‍ഹിയിലെ രാംലീല മൈതാനത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകള്‍ പങ്കെടുക്കുന്നു. ദില്ലി ചലോ എന്നാണ് മാര്‍ച്ചിന് പേരിട്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്. ചുവന്ന തൊപ്പിയണിഞ്ഞ് കൊടികളുമേന്തിയാണ് കര്‍ഷകര്‍ മാര്‍ച്ചിനെത്തുന്നത്. താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വായ്പ എഴുതിത്തള്ളുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ കാര്യങ്ങളുന്നയിച്ചാണു സമരം.
വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാര്‍ച്ചിനെ അഭിസംബോധന ചെയ്‌തേയ്ക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമേന്തിയാണ് തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ ഡെല്‍ഹിയിലെത്തിയിരിക്കുന്നത്. പാര്‍ലമെന്റിലേക്ക് പോകാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്‌നരായി മാര്‍ച്ചു ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Farmers' Protest in Delhi LIVE: Tamil Nadu Agitators Go Bear, Wear Skulls as Rally Arrives at Parliament Street, New Delhi, News, Farmers, March, Politics, Prime Minister, Narendra Modi, Criticism, Lifestyle & Fashion, Life Threat.
Keywords: Farmers' Protest in Delhi LIVE: Tamil Nadu Agitators Go Bear, Wear Skulls as Rally Arrives at Parliament Street, New Delhi, News, Farmers, March, Politics, Prime Minister, Narendra Modi, Criticism, Lifestyle & Fashion, Life Threat.