ഇരിങ്ങാലക്കുട: (www.kvartha.com 31.10.2018) ഡി വൈ എഫ് ഐ സംസ്ഥാന നേതാവിനെതിരെയുള്ള പീഡന പരാതിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടി. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് തനിക്ക് പാര്‍ട്ടിയില്‍നിന്നും പോലീസില്‍നിന്നും നീതി ലഭിച്ചില്ലെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്.
സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ആരോപണ വിധേയനെതിരേ ഉണ്ടായില്ല. ജീവന്‍ലാല്‍ കോടതിക്ക് മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹര്‍ജി തള്ളി. എന്നിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്‍കിയത്.
എന്നാല്‍ ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണത്തിലുള്ള തന്‍റെ പാര്‍ട്ടിയിലെ ഉന്നതരുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും പെണ്‍കുട്ടി ആരോപിച്ചു. പരാതി നല്‍കിയിട്ടും പാര്‍ട്ടി യോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇനിയിത് തുടരണോയെന്ന് ആലോചിക്കുമെന്നും പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
എംഎല്‍എ ഹോസ്റ്റലില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ജീവന്‍ലാല്‍ ശ്രമിച്ചുവെന്ന പരാതിയായിരുന്നു പെണ്‍കുട്ടി ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ പാര്‍ട്ടി ജീവന്‍ലാലിനെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'DYFI leader misbehaved with me', Police, News, Local-News, Politics, Trending, Molestation, Complaint, Kerala.
സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും ഒരു നടപടിയും ആരോപണ വിധേയനെതിരേ ഉണ്ടായില്ല. ജീവന്‍ലാല്‍ കോടതിക്ക് മുന്‍പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പോയെങ്കിലും ഹര്‍ജി തള്ളി. എന്നിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിനോട് പരാതി പറഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി ഇതിനെകുറിച്ച് അന്വേഷിക്കുമെന്നാണ് മറുപടി നല്‍കിയത്.
എന്നാല്‍ ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി തന്നോട് സംസാരിച്ചിട്ടില്ല. ഭരണത്തിലുള്ള തന്‍റെ പാര്‍ട്ടിയിലെ ഉന്നതരുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും പെണ്‍കുട്ടി ആരോപിച്ചു. പരാതി നല്‍കിയിട്ടും പാര്‍ട്ടി യോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇനിയിത് തുടരണോയെന്ന് ആലോചിക്കുമെന്നും പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
എംഎല്‍എ ഹോസ്റ്റലില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ജീവന്‍ലാല്‍ ശ്രമിച്ചുവെന്ന പരാതിയായിരുന്നു പെണ്‍കുട്ടി ഉന്നയിച്ചിരുന്നത്. ഇത് വിവാദമായതോടെ പാര്‍ട്ടി ജീവന്‍ലാലിനെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ നാളിതുവരെ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'DYFI leader misbehaved with me', Police, News, Local-News, Politics, Trending, Molestation, Complaint, Kerala.