Follow KVARTHA on Google news Follow Us!
ad

പതിനാറുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം; പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് വീടുവിട്ട ഇരയെ വീണ്ടും പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്ക് ഇരുപത് വര്‍ഷം തടവും

മുംബൈ: (www.kvartha.com 30.09.2017) പതിനാറുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്. 47കാരനാണ് കുറ്റവാളി. ഇത് കൂടാതെ 32കാരനായ ഓNational, Crime, Abuse
മുംബൈ: (www.kvartha.com 30.09.2017) പതിനാറുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്. 47കാരനാണ് കുറ്റവാളി. ഇത് കൂടാതെ 32കാരനായ ഓട്ടോ ഡ്രൈവറേയും ഇരുപത് വര്‍ഷം തടവിന് കോടതി വിധിച്ചിട്ടുണ്ട്. പിതാവിന്റെ പീഡനത്തെ തുടര്‍ന്ന് വീടുവിട്ട പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവറും പീഡിപ്പിച്ചിരുന്നു.

2013ലാണ് പെണ്‍കുട്ടി വീട് വിട്ടത്. അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അസഭ്യങ്ങള്‍ പറയുകയും ചെയ്യുന്ന പിതാവില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഇത്. മാതാവിനോട് ഇക്കാര്യം പറഞ്ഞുവെങ്കിലും അമ്മ വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒടുവില്‍ പരിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്തതിന് ശേഷമാണ് അമ്മ വിശ്വസിച്ചതെന്നും പിതാവിനോട് ഇക്കാര്യം ചോദിച്ചതെന്നും അവള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പിതാവ് കുറ്റം നിഷേധിക്കുകയായിരുന്നു.

National, Crime, Abuse

2013 ഒക്ടോബറിലാണ് പിതാവ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീടിത് പലപ്പോഴും ആവര്‍ത്തിച്ചു. ഒക്ടോബര്‍ 25ന് അവള്‍ വീട് വിട്ടു. ഒരു ഓട്ടോയില്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെയാണ് ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെ കാണുന്നത്. അവളുടെ കഥകള്‍ അറിഞ്ഞപ്പോള്‍ അനുതാപം പ്രകടിപ്പിച്ച ഡ്രൈവര്‍ പെണ്‍കുട്ടിയെ അവളെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയും സഹോദരിയും മൂന്ന് മക്കളുമായിരുന്നു അയാള്‍ക്കൊപ്പം ആ വീട്ടില്‍ താമസിച്ചിരുന്നത്. അയാളുടെ ഭാര്യ വീടുപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡ്രൈവറും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം അവള്‍ സ്വന്തം അമ്മയെ അറിയിച്ചു. അമ്മ അവളോട് വീട്ടിലേയ്ക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ സമ്മതിച്ചില്ല. ഒടുവില്‍ അമ്മ ഇടപെട്ട് പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുന്നത്. ഗര്‍ഭം അലസിപ്പിക്കാന്‍ ഇതിനിടെ കോടതി അനുവാദം നല്‍കിയിരുന്നു.

മകള്‍ വീട് വിട്ടപ്പോള്‍ അമ്മ പത്രത്തിലും മറ്റും മകളെ കണ്ടെത്താന്‍ പരസ്യം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഫലവത്തായിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MUMBAI: A special Protection of Children from Physical Offences (POCSO) Act court on Friday convicted and sentenced a 47-year-old man to life imprisonment for abusing his 16-year-old daughter. Additionally, an auto rickshaw driver (32), who took the child in after she left home due to the assault, was sentenced to 20 years in jail for repeatedly abusing her, resulting in the teen getting pregnant.

Keywords: National, Crime, Abuse