കൊല്ലം: (www.kvartha.com 30/09/2017) ഏഴു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതി രാജേഷ് കുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരപീഡനത്തിന് ശേഷമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷവും പെണ്‍കുട്ടിയെ രാജേഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പോലീസ് പറഞ്ഞു.
കുളത്തുപ്പുഴ ക്ഷേത്രത്തില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഏരൂരില്‍ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ രാജേഷ് പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. പോകും വഴി ആര്‍പിഎല്‍ എസ്‌റ്റേറ്റിന് സമീപത്തെ കാട്ടില്‍ വച്ച് പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് തൊഴിലാളികള്‍ വിശ്രമിക്കാറുള്ള ഷെഡില്‍ എത്തിച്ചു. രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി വീട്ടില്‍ പോകണമെന്ന് പറഞ്ഞ് കരഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് ശേഷവും രാജേഷ് മൃതദേഹത്തെയും ലൈംഗികമായി ഉപയോഗിച്ചെന്ന് പോലീസ് പറയുന്നു. ഒറ്റയ്ക്കാണ് രാജേഷ് കൃത്യം നടത്തിയത്. വര്‍ക്കലയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് രാജേഷ്. കൊലപാതകം, ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാജേഷിനെ കൊല്ലം പരവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, School, Nurse, Molestation, House, Police, Case, News, Kerala, Child murder: more information.
കുളത്തുപ്പുഴ ക്ഷേത്രത്തില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഏരൂരില്‍ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ രാജേഷ് പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. പോകും വഴി ആര്‍പിഎല്‍ എസ്‌റ്റേറ്റിന് സമീപത്തെ കാട്ടില്‍ വച്ച് പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് തൊഴിലാളികള്‍ വിശ്രമിക്കാറുള്ള ഷെഡില്‍ എത്തിച്ചു. രാത്രി ഏഴ് മണിയോടെ പെണ്‍കുട്ടി വീട്ടില്‍ പോകണമെന്ന് പറഞ്ഞ് കരഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് ശേഷവും രാജേഷ് മൃതദേഹത്തെയും ലൈംഗികമായി ഉപയോഗിച്ചെന്ന് പോലീസ് പറയുന്നു. ഒറ്റയ്ക്കാണ് രാജേഷ് കൃത്യം നടത്തിയത്. വര്‍ക്കലയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ് രാജേഷ്. കൊലപാതകം, ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാജേഷിനെ കൊല്ലം പരവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kollam, School, Nurse, Molestation, House, Police, Case, News, Kerala, Child murder: more information.