ലണ്ടന്‍: (www.kvartha.com 30.06.2017) പശുവിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ ആരംഭിച്ച 'നോട്ട് ഇന്‍ മൈ നെയിം' പ്രചാരണത്തിന് അന്താരാഷ്ട്രതലത്തിലും പിന്തുണ.
ലണ്ടനിലെ ടവിസ്റ്റോക്സ് സ്ക്വയറിലെ മഹാത്മഗാന്ധിയുടെ പ്രതിമക്കു ചുറ്റും കൂടിയാണ് ഇന്ത്യക്കാരും വിദേശികളായ മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള കൂട്ടായ്മ പ്ലക്കാര്‍ഡും മുദ്രാവാക്യങ്ങളുമായി ഒരുമിച്ചുകൂടിയത്. ഇതോടെ പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന 'ജനകീയ വിചാരണ'ക്കെതിരായ പ്രതിഷേധം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഇന്ത്യയിലുടനീളം 15 ലധികം നഗരങ്ങളില്‍ 'നോട്ട് ഇന്‍ മൈ നെയിം' കാമ്പയിന് പിന്തുണയര്‍പ്പിച്ച് പരിപാടികള്‍ നടന്നുകഴിഞ്ഞു. ബ്രിട്ടനു പുറമെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസിക്കു മുന്നിലും പ്രകടനങ്ങള്‍ നടന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോസ്റ്റണിലെ ഹാര്വഡ്സ് സ്ക്വയറിലാണ് പ്രതിഷേധം നടന്നത്. നേരത്തേ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ രാഷ്ട്രീയ-സാംസ്കാരിക- -സാമൂഹിക മേഖലയില്‍ നിന്നുള്ളവരടക്കം നിരവധി പേര് പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗോമാംസത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇരകളായവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചുകൂടിയായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം. പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സാബ ദിവാന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു 'നോട്ട് ഇന്‍ മൈ നെയിം' കാമ്പയിനിന്റെ തുടക്കം.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 12 ഓളം ആളുകളാണ് പശുവിന്റെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പശു സംരക്ഷകരെ കളിയാക്കി ഇന്ത്യൻ സ്ത്രീകൾ പശുവിന്റെ മുഖം മൂടിയണിഞ്ഞാൽ സംരക്ഷിക്കപ്പെടുമെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രാഫർ സുജാത്രോ ഘോഷിന്റെ പശുവിന്റെ മുഖം മൂടിയണിഞ്ഞ് കൊണ്ടുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബി ബി സി റിപ്പോർട്ടിന് കാരണം.
ഭാരതത്തിൽ സ്ത്രീകളേക്കാൾ സുരക്ഷ പശുവിന് നൽകുന്നുവെന്നും പശു സംരക്ഷണമാണ് സർക്കാറിന് ഇന്ത്യൻ യുവതികളേക്കാൾ പ്രഥമ പരിഗണനയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ലണ്ടനിലെ ടവിസ്റ്റോക്സ് സ്ക്വയറിലെ മഹാത്മഗാന്ധിയുടെ പ്രതിമക്കു ചുറ്റും കൂടിയാണ് ഇന്ത്യക്കാരും വിദേശികളായ മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള കൂട്ടായ്മ പ്ലക്കാര്‍ഡും മുദ്രാവാക്യങ്ങളുമായി ഒരുമിച്ചുകൂടിയത്. ഇതോടെ പശുവിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന 'ജനകീയ വിചാരണ'ക്കെതിരായ പ്രതിഷേധം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഇന്ത്യയിലുടനീളം 15 ലധികം നഗരങ്ങളില്‍ 'നോട്ട് ഇന്‍ മൈ നെയിം' കാമ്പയിന് പിന്തുണയര്‍പ്പിച്ച് പരിപാടികള്‍ നടന്നുകഴിഞ്ഞു. ബ്രിട്ടനു പുറമെ അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസിക്കു മുന്നിലും പ്രകടനങ്ങള്‍ നടന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോസ്റ്റണിലെ ഹാര്വഡ്സ് സ്ക്വയറിലാണ് പ്രതിഷേധം നടന്നത്. നേരത്തേ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ രാഷ്ട്രീയ-സാംസ്കാരിക- -സാമൂഹിക മേഖലയില്‍ നിന്നുള്ളവരടക്കം നിരവധി പേര് പങ്കെടുത്തിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗോമാംസത്തിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇരകളായവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഒരുമിച്ചുകൂടിയായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം. പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സാബ ദിവാന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നായിരുന്നു 'നോട്ട് ഇന്‍ മൈ നെയിം' കാമ്പയിനിന്റെ തുടക്കം.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 12 ഓളം ആളുകളാണ് പശുവിന്റെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പശു സംരക്ഷകരെ കളിയാക്കി ഇന്ത്യൻ സ്ത്രീകൾ പശുവിന്റെ മുഖം മൂടിയണിഞ്ഞാൽ സംരക്ഷിക്കപ്പെടുമെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഫോട്ടോഗ്രാഫർ സുജാത്രോ ഘോഷിന്റെ പശുവിന്റെ മുഖം മൂടിയണിഞ്ഞ് കൊണ്ടുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് ബി ബി സി റിപ്പോർട്ടിന് കാരണം.
ഭാരതത്തിൽ സ്ത്രീകളേക്കാൾ സുരക്ഷ പശുവിന് നൽകുന്നുവെന്നും പശു സംരക്ഷണമാണ് സർക്കാറിന് ഇന്ത്യൻ യുവതികളേക്കാൾ പ്രഥമ പരിഗണനയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Summary: Even as protests were held in 15 cities in India, against the recent incidents of mob lynchings, the ‘Not in my name,’ protests reached Britain on Wednesday,At a protest held in Tavistock Square in London, a poster with the words “Republic of lynching” was put on Mahatma Gandhi’s statue