Follow KVARTHA on Google news Follow Us!
ad

പിതാവ് മകനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പിതാവ് മകനെ പാര കൊണ്ടടിച്ച് കൊലപ്പെടുത്തി ടോയ്‌ലറ്റ് കുഴിയില്‍ തള്ളി. 25 വര്‍ഷത്തിനു ശേഷം ടോയ്‌ലറ്റ് കുഴിയില്‍ നിന്ന് Father, Killed, Son, Body, Toilet, Colombo, Friends, Police, Complaint, Dead Body, World
കൊളംബോ: (www.kvartha.com 31.12.2014)  പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പിതാവ് മകനെ പാര കൊണ്ടടിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി. 25 ദിവസത്തിനു ശേഷം സെപ്റ്റിക് ടാങ്കില്‍ നിന്ന് പോലീസ് മൃതദേഹം കണ്ടെടുത്തു

56 വയസുള്ള പിതാവിനെ ഇരുപത്തിയാറുക്കാരനായ മകന്‍ പണമാവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവദിവസം ചായയും കുടിച്ചിരിക്കുകയായിരുന്ന പിതാവിനോട് പണമാവശ്യപ്പെട്ട മകനോട് പണമില്ലെന്ന് പറയുകയും ഇത് കലഹത്തിന് കാരണമായിത്തീരുകയും ചെയ്തു.

ദേഷ്യം മൂത്ത മകന്‍ പിതാവിന്റെ കൈയിലിരുന്ന ചായക്കപ്പ് തട്ടിത്തെറിപ്പിച്ചു. ഇതില്‍ ക്ഷുഭിതനായ പിതാവ് അടുത്തുണ്ടായിരുന്ന പാരയെടുത്ത് മകനെ അടിക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍ മരിച്ച മകനെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയും ചെളി കൊണ്ട് കുഴി മൂടുകയുമായിരുന്നു

കുടുംബാംഗങ്ങള്‍ മകനെ കുറിച്ചന്വേഷിച്ചപ്പോള്‍ കൂട്ടുക്കാരുടെ കൂടെ താമസിക്കാന്‍ പോയിരിക്കുകയാണ് എന്നായിരുന്നു ഈ പിതാവിന്റെ മറുപടി. എന്നാല്‍ അച്ഛന്റെ വിശദീകരണത്തില്‍ സംശയം തോന്നിയ ഇളയമകന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട് 25 ദിവസത്തിനുശേഷം മൃതദേഹം കണ്ടെത്താനായത്.
Father, Killed, Son, Body, Toilet, Colombo, Friends, Police, Complaint, Dead Body, World

 Also Read:
അന്തര്‍സംസ്ഥാന കവര്‍ച്ചാകേസിലെ പ്രതി അറസ്റ്റില്‍

Keywords: Father, Killed, Son, Body, Toilet, Colombo, Friends, Police, Complaint, Dead Body, World

Post a Comment