Follow KVARTHA on Google news Follow Us!
ad

തിങ്കളാഴ്ച രാത്രി ക്ലിഫ് ഹൗസിലെ എ ഗ്രൂപ്പ് കോര്‍ യോഗത്തില്‍ നടന്നതെന്ത്..?

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തിങ്കളാഴ്ച രാത്രി ചേര്‍ന്ന എ ഗ്രൂപ്പ് കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ Oommen Chandy, Thiruvanchoor Radhakrishnan, Ramesh Chennithala, KPCC, Minister, Kerala,
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തിങ്കളാഴ്ച രാത്രി ചേര്‍ന്ന എ ഗ്രൂപ്പ് കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ എന്തൊക്കെയാണ്? രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനവുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്ന പുന:സംഘടനയുടെ ബ്ലൂപ്രിന്റാണ് അവിടെ തയ്യാറായതെന്നാണു വ്യക്തമായ സൂചന.

പക്ഷേ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടുത്ത ചുമതല എന്താകും എന്ന കാര്യത്തില്‍ മാത്രം തര്‍ക്കങ്ങള്‍ ബാക്കിയായി. യോഗം കഴിഞ്ഞിറങ്ങിയ നേതാക്കളില്‍ തിരുവഞ്ചൂരിന്റെ മുഖം മാത്രമാണ് പ്രസന്നമല്ലാതിരുന്നത് എന്ന് അവിടെ ആ സമയത്തുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നു. രാത്രി 10ന് എല്ലാവരും പോയശേഷം അര്‍ധരാത്രിയോടെ തിരുവഞ്ചൂര്‍ മാത്രമായി എത്തി മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപ്പോഴും അദ്ദേഹം നിരാശനായിരുന്നു.

രണ്ടേ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് തിങ്കളാഴ്ച രാത്രി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയുടെ കേരള ലേഖകനും മറ്റൊരാള്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നു തല്‍ക്കാക്കാലം സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ പിആര്‍ഒ സ്ഥാനത്തേക്കു മാറിയയാളുമാണ്. രണ്ടുപേരും കോട്ടയം സ്വദേശികളാണെന്ന പ്രത്യേകതയുമുണ്ട്. ആദ്യത്തെയാള്‍ മുഖ്യമന്ത്രിയില്‍ നിന്നു നേരിട്ടു കാര്യം അറിയാനാണ് എത്തിയത്; രണ്ടാമന്‍ ഭരണപക്ഷാനുകൂല സ്വകാര്യ ടിവി ചാനലിനു വേണ്ടി ചെയ്യുന്ന പ്രതിവാര അഭിമുഖ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യാനും. വിവരം അറിഞ്ഞെത്തിയ മറ്റു ചാനല്‍, പത്ര പ്രവര്‍ത്തകര്‍ക്ക് ഗേറ്റിനു പുറത്തു കാത്തു നില്‍ക്കേണ്ടിവന്നു.

തിരുവഞ്ചൂര്‍, കെ സി ജോസഫ്, എം എം ഹസന്‍, ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി, കെ ബാബു എന്നിവരാണ് രാത്രി ഒമ്പതിന് ക്ലിഫ് ഹൗസില്‍ എത്തിയത്. അവരും മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മയും പങ്കെടുത്തു. അതിനു ശേഷം എല്ലാവരും മടങ്ങി. അവസാനം ഇറങ്ങിയ മുഖ്യമന്ത്രി നേരേ പോയത് പ്രതിരോധമന്ത്രി എ കെ ആന്റണിയെ സന്ദര്‍ശിക്കാനാണ്. അതുകഴിഞ്ഞ് 11ന് അദ്ദേഹം തിരിച്ചെത്തിയതിനു പിന്നാലെ തിരുവഞ്ചൂരും എത്തി. ഇരുവരും മാത്രമായി കുറേ നേരത്തേ സംസാരം. തിരുവഞ്ചൂര്‍ മടങ്ങിയ ശേഷവും മുഖ്യമന്ത്രിക്ക് സന്ദര്‍ശകര്‍ ആരും ഉണ്ടായില്ല.

രമേശ് ചെന്നിത്തലയെ മന്ത്രിയാക്കി സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതകള്‍ക്ക് പരിഹാരമുണ്ടാക്കണം എന്നും രമേശ് ആവശ്യപ്പെടുന്നത് ആഭ്യന്തര വകുപ്പാണെങ്കില്‍ അതുതന്നെ കൊടുക്കണം എന്നും ഹൈക്കമാന്‍ഡിന്റെ സന്ദേശവുമായി എത്തിയ എ കെ ആന്റണിയാണത്രേ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചത്. എ ഗ്രൂപ്പ് നേതൃ യോഗത്തില്‍ മുഖ്യമന്ത്രി അക്കാര്യം അറിയിച്ചു. തിരുവഞ്ചൂര്‍ സ്പീക്കറും ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റുമാകട്ടെ എന്ന അഭിപ്രായവും ആന്റണി മുന്നോട്ടുവച്ചിരുന്നു.

അക്കാര്യത്തില്‍ പൊതുയോജിപ്പുണ്ടായില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വി എം സുധീരന്റെ പേരും വന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് അതു സ്വീകാര്യമായില്ലെന്ന് അറിയുന്നു. ഏതായാലും തന്നെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് പിടിച്ചിറക്കിയിട്ട് പകരം തരുന്നത് എന്തുതന്നെയായാലും താന്‍ ജനത്തിനു മുന്നില്‍ ചെറുതാകും എന്നായിരുന്നു തിരുവഞ്ചൂര്‍ യോഗത്തില്‍ സ്വീകരിച്ച നിലപാട്.

തനിക്ക് കെപിസിസി പ്രസിഡന്‍് ആകാന്‍ എന്താണു യോഗ്യതക്കുറവ് എന്നും അദ്ദേഹം ചോദിച്ചെന്നാണു വിവരം. എങ്കില്‍ ഞാന്‍ അവധിയെടുക്കാം, മുഖ്യമന്ത്രിയായിക്കോളൂ എന്ന് ഉമ്മന്‍ ചാണ്ടി പാതി തമാശയായി പറയുകയും ചെയ്തു. എംഎല്‍എ മാത്രമായി തുടരാമെന്നു പറഞ്ഞാണ് യോഗശേഷം തിരുവഞ്ചൂര്‍ ഇറങ്ങിയത്.
Oommen Chandy, Thiruvanchoor Radhakrishnan, Ramesh Chennithala, KPCC, Minister, Kerala,
രണ്ടാമന്‍ സ്ഥാനം മാറും മുമ്പ് തിരുവനന്തപുരത്ത് ഹൈടെക് ട്രാഫിക് കണ്‍ട്രോള്‍ എന്‍ഫോഴ്‌സമെന്റ് റൂം ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Oommen Chandy, Thiruvanchoor Radhakrishnan, Ramesh Chennithala, KPCC, Minister, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment