Follow KVARTHA on Google news Follow Us!
ad

ലാലുവിന് കാരാഗൃഹം റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍; എം.പി സ്ഥാനം നഷ്ടമായി

ബീഹാറില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കാലിത്തീറ്റ കുംഭകോണ Bihar, Chief Minister, CBI, Court, Central Jail, Custody, Lok Sabha, Criminal Case, Court Order, National
റാഞ്ചി: ബീഹാറില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കാലിത്തീറ്റ കുംഭകോണ കേസില്‍ സിബിഐ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ ജയിലിലേക്ക് മാറ്റി. ലാലുപ്രസാദിനൊപ്പം ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെയും ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സിബിഐ ആണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. പ്രതികളുടെ ശിക്ഷ സംബന്ധിച്ച് ചൊവ്വാഴ്ചയും വാദം തുടരും.

കേസില്‍ ഉള്‍പെട്ട 45 പ്രതികളില്‍ ഏഴ് പേരുടെ ശിക്ഷ തിങ്കളാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷം തടവ് ശിക്ഷയാണ്  പ്രതികള്‍ക്ക് ലഭിച്ചത് . ലാലുപ്രസാദ് ഉള്‍പെടെയുള്ള സംഘത്തിന്റെ  ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ലാലുപ്രസാദ് യാദവിന്റെ എം.പി സ്ഥാം നഷ്ടമായി.

Laluprasad yadav, Bihar, Chief Minister, CBI, Court, Central Jail, Custody, Lok Sabha, Criminal Case,
 അടുത്തിടെ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന ജനപ്രതിനിധികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അയോഗ്യരാക്കണമെന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലാലുവിന്
എം.പി സ്ഥാനം നഷ്ടമായത്. ഈ ഉത്തരവ് ലാലുവിന്റെ  പൊതുപ്രവര്‍ത്തനത്തിനും മത്സരിക്കുന്നതിനും  വിലങ്ങുതടിയായി മാറുമെന്നാണ് സൂചന. സുപ്രീംകോടതി വിധിക്കുശേഷം എം.പിസ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് ലാലുപ്രസാദ് യാദവ്.

Also Read:
ഉദുമയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടി

Keywords: Laluprasad yadav, Bihar, Chief Minister, CBI, Court, Central Jail, Custody, Lok Sabha, Criminal Case, Court Order, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment