തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് അബ്ബാസ് സേട്ടിന്റെ മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ലീഗ് ദേശീയ പ്രസിഡന്റും കേന്ദ്ര സഹമന്ത്രിയുമായ ഇ.അഹമ്മദ്, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി നോട്ടീസ് അയച്ചു. സെപ്റ്റംബര്‍ നാലിന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിനോടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ട് ഫെബ്രുവരി ആറിനാണ് മരിച്ചത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അബ്ബാസ് സേട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
Keywords: Kerala news, Abbas Seth, Death, Court notice, PK Kunjalikutty, Muslim League, E Ahmed, VS Achuthananthan,
മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിനോടും ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ട് ഫെബ്രുവരി ആറിനാണ് മരിച്ചത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അബ്ബാസ് സേട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
Keywords: Kerala news, Abbas Seth, Death, Court notice, PK Kunjalikutty, Muslim League, E Ahmed, VS Achuthananthan,