രവീന്ദ്രന് പാടി
ചൂട്, ഉഷ്ണം, വെള്ളം, കറണ്ട്, വോള്‍ട്ടേജ്... എന്നീ വാക്കുകളിലാണ് മലയാളികളുടെ സംഭാഷണം അടുത്തകാലത്തായി തുടങ്ങുന്നത്. ഹൊ! എന്തൊരു ചൂട്!, ഹൊ, എന്തൊരു ഉഷ്ണം!, ഹൊ! കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ!, മഴ അടുത്തുതന്നെ വന്നില്ലെങ്കില്‍ എല്ലാവരും ചത്തുപോകും.! കറണ്ടുമില്ല, വോള്‍ട്ടേജുമില്ല!, ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവിടെ എങ്ങനെ ജീവിക്കും!... എന്നിങ്ങനെയാണ് സംഭാഷണങ്ങള്‍ ആരംഭിച്ച് വികസിക്കുന്നത്.
കാലാവസ്ഥയെക്കുറിച്ച് പറഞ്ഞാണ് മലയാളികള്‍ പരിചയപ്പെടലിലേക്കും അടുപ്പത്തിലേക്കും സംഭാഷണങ്ങളിലേക്കും കടക്കുന്നത് എന്നൊരു നിരീക്ഷണമുണ്ട്. അത് ശരിയാണ് താനും. ബസ് കാത്തുനില്ക്കുന്ന രണ്ടുപേര്‍ ബസിനെക്കുറിച്ചല്ല, ചൂടിനെക്കുറിച്ച് സംസാരിച്ചാണ് അടുത്തകാലത്തായി പരിചയപ്പെടലിലേക്ക് കടക്കുന്നത്. സംഭാഷണം നീളുമ്പോള്‍ വൈദ്യുതി മുടക്കവും ഇടുക്കി ഡാമില്‍ വെള്ളമില്ലാത്തതും ആണവ നിലയം സ്ഥാപിച്ചില്ലെങ്കില്‍ രക്ഷയില്ലെന്ന അഭിപ്രായവും കുടിക്കാന്‍ വെള്ളമില്ലാതായാല്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ പദ്ധതി കൊണ്ടുവരേണ്ടതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നു. മുമ്പ് കുംഭമാസത്തില്‍ രണ്ട് മഴ ലഭിച്ചപ്പോള്‍ മഴയുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ചായിരുന്നു ആളുകളുടെ വര്‍ത്തമാനം. ഉണക്കാനിട്ട അടക്കയും കൊപ്രയും നനഞ്ഞതും ടെറസിന്റെ മുകളില്‍ ഉണക്കാനിട്ട കുരുമുളക് ഒഴുകിപ്പോയതും വാഴയും കവുങ്ങും നശിച്ചതും മറ്റുമായിരുന്നു ആവലാതികള്‍. മഴ മാറി വെയിലുദിച്ചപ്പോള്‍ പ്രാകല്‍ മുഴുവനും ചൂടിനെയായി. അതാണ് നമ്മുടെ ശീലം. മഴ പെയ്യുമ്പോള്‍ മഴയെ ശപിക്കുകയും വെയില് വരുമ്പോള്‍ വെയിലിനെ ശപിക്കുകയും ചെയ്യും.
ചൂട് കൂടിക്കൂടി ഇപ്പോള്‍ നാടുമുഴുവന്‍ ഒരു വറച്ചട്ടിയിലെന്നപോലെ പൊരിഞ്ഞ് കരിയുകയാണ്. കുടിക്കാന്‍ പോലും വെള്ളമില്ലാത്തപ്പോള്‍ കൃഷിനനയ്ക്കാന് വെള്ളമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 44 നദികളും നൂറുകണക്കിന് കുളങ്ങളും ആയിരക്കണക്കിന് കിണറുകളും പത്തോളം തടാകങ്ങളും ഉള്ള കേരളമാണ് ഇപ്പോള്‍ കുടിക്കാന്‍ വെള്ളമില്ലെന്ന് പറയുന്നത്, വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വെള്ളമില്ലെന്ന് പറയുന്നത്. മഴവെള്ളം സംഭരിക്കേണ്ട വയലുകളും കാടുകളും കുളങ്ങളും എല്ലാം നാം നശിപ്പിച്ചു. ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ നാം പറമ്പുമുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തു. മലകളെ മൊട്ടയടിച്ചു. പുഴകളെ തല്ലിക്കൊന്നു, വെള്ളം കുപ്പിയിലാക്കി വിറ്റു. മണലാകുന്ന ഇറച്ചി ചാക്കില്‍ നിറച്ച് കടത്തിക്കൊണ്ടുപോയി സൗധങ്ങള്‍ പണിതു. കുന്നുകളെ ഇടിച്ച് നിരത്തി മണല്‍ കൊണ്ടുപോയി വയലുകള്‍ നികത്തി. കാട് വെട്ടിനശിപ്പിച്ച് തീയിട്ട് റബ്ബര്‍ കൃഷിയിറക്കി. പിന്നെങ്ങെനെ ഇവിടെ വെള്ളമുണ്ടാകും, ചൂട് കൂടാതിരിക്കും.?. വീണ്ടുവിചാരമില്ലാത്ത മനുഷ്യന്റെ പ്രവര്‍ത്തികളാണ് ഇന്ന് കാണുന്ന സകല ദുരിതങ്ങള്‍ക്കും കാരണമെന്ന് പറയാന്‍ വലിയ വിവരമൊന്നും വേണ്ട. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായും കാല്‍ച്ചുവട്ടിലെ മണ്ണുപോലും വില്‍ക്കുന്ന ആര്ത്തിപ്പണ്ടാരമായും മനുഷ്യന് മാറിയിരിക്കുന്നു.
പണത്തിനും സുഖത്തിനും പിറകെയുള്ള പാച്ചിലില്‍ മനുഷ്യന് തനിക്ക് അന്നവും വെള്ളവും തരുന്ന ഭൂമി മാതാവിനെ മറന്നുപോവുന്നു. മാത്രമല്ല മാതാവിന്റെ മാറിലേക്ക് അവന്റെ കൊടുംക്രൂരതകളുടെ കത്തി കുത്തിത്താഴ്ത്തുകയും ചെയ്യുന്നു. അനിയന്ത്രിതമായ രീതിയില്‍ കുഴല്‍കിണറുകള്‍ കുഴിച്ച് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നു. മരങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥാനത്ത് കോണ്‍ക്രീറ്റ് കാടുകള്‍ നട്ടുവളര്‍ത്തുന്നു. അടുത്തൊരു യുദ്ധമുണ്ടാവുന്നുണ്ടെങ്കില് അത് വെള്ളത്തിന് വേണ്ടിയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പറയുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. ഒരു കപ്പ് വെള്ളത്തിന് വേണ്ടി ആളുകള്‍ നായ്ക്കളെപ്പോലെ കടികൂടുന്ന കാലവും വിദൂരമല്ല.
അമ്മയേയും സഹോദരിയേയും മകളെയും തിരിച്ചറിയാന്‍ പറ്റാത്തവിധം മനുഷ്യമനസ് അന്ധകാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അവിടെ കാമാര്‍ത്തിയും ധനാര്‍ത്തിയും സുഖാര്ത്തിയും പെരുകുന്നു. ഇതിന്റെയൊക്കെ ഫലമാകാം ഇവിടെ ചൂടും വിനാശവും കൂടിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. ഈയിടെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ ജാഗ്രതാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ കവയത്രി സുഗതകുമാരി പറയുകയുണ്ടായി, ഇവിടെ മുലപ്പാലിനും നഞ്ച് ചുവയ്ക്കും ചൂടാണ് എന്ന്.! പരിശുദ്ധമെന്ന് നാം കല്‍പ്പിക്കുന്ന മാതാവിന്റെ മുലപ്പാല്‍ പോലും കുഞ്ഞിന് ചൂടുള്ള വിഷമായി മാറുന്ന സ്ഥിതി. അങ്ങനെയുള്ള വിഷപ്പാല്‍ നുണഞ്ഞ് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അമര്ന്നുകൊള്ളാന് അമ്മ കുഞ്ഞിനോട് പറയുന്നു. ഇത് നമ്മുടെ നാടിനെ ബാധിച്ച കെടുതികളുടെ നേര് അവതരണമാണ്.
ചൂട് ഒരു ആഗോള പ്രതിഭാസമായി മാറുമ്പോള്‍ വാര്‍ത്തകള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും മാത്രമല്ല, നമ്മുടെ ചിന്തയ്ക്കും ജീവിതത്തിനും എല്ലാം തീപിടിക്കുന്നു. ഡല്‍ഹിയില്‍ മൂന്നുവയസുകാരിയെയും എട്ടുവയസുകാരിയെയും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത നമ്മുടെ സാംസ്കാരിക ബോധത്തിന് തന്നെ തീ പിടിപ്പിച്ചിരിക്കുന്നു. സമകാലീന സംഭവവികാസങ്ങളില്‍ മനസിനെ തണുപ്പിക്കാനും ശാന്തമാക്കാനും പറ്റുന്ന വാര്‍ത്തകള്‍ നന്നേ കുറവാണ്. അസ്വാസ്ഥ്യവും ചൂടും പെരുകുമ്പോള്‍ അവിടെ ഒരു കുളിര്‍മഴയായി നല്ലൊരുവാര്ത്ത പെയ്തുവീഴാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. ഒപ്പം മാനത്തുനിന്ന് മഴത്തുള്ളികള്‍ വീണ് മണ്ണും മനസും കുളിരണിയാനും.
Keywords: Article, Health, Water, Human- rights, Electricity, Woman, Molestation, Parents, Rain, Tsunami, Kerala News, International News, report for this special water issue, Water Facts: Water, Save Water, Daily Water Crisis News, Water Resource Issues
ചൂട്, ഉഷ്ണം, വെള്ളം, കറണ്ട്, വോള്‍ട്ടേജ്... എന്നീ വാക്കുകളിലാണ് മലയാളികളുടെ സംഭാഷണം അടുത്തകാലത്തായി തുടങ്ങുന്നത്. ഹൊ! എന്തൊരു ചൂട്!, ഹൊ, എന്തൊരു ഉഷ്ണം!, ഹൊ! കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ!, മഴ അടുത്തുതന്നെ വന്നില്ലെങ്കില്‍ എല്ലാവരും ചത്തുപോകും.! കറണ്ടുമില്ല, വോള്‍ട്ടേജുമില്ല!, ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവിടെ എങ്ങനെ ജീവിക്കും!... എന്നിങ്ങനെയാണ് സംഭാഷണങ്ങള്‍ ആരംഭിച്ച് വികസിക്കുന്നത്.
കാലാവസ്ഥയെക്കുറിച്ച് പറഞ്ഞാണ് മലയാളികള്‍ പരിചയപ്പെടലിലേക്കും അടുപ്പത്തിലേക്കും സംഭാഷണങ്ങളിലേക്കും കടക്കുന്നത് എന്നൊരു നിരീക്ഷണമുണ്ട്. അത് ശരിയാണ് താനും. ബസ് കാത്തുനില്ക്കുന്ന രണ്ടുപേര്‍ ബസിനെക്കുറിച്ചല്ല, ചൂടിനെക്കുറിച്ച് സംസാരിച്ചാണ് അടുത്തകാലത്തായി പരിചയപ്പെടലിലേക്ക് കടക്കുന്നത്. സംഭാഷണം നീളുമ്പോള്‍ വൈദ്യുതി മുടക്കവും ഇടുക്കി ഡാമില്‍ വെള്ളമില്ലാത്തതും ആണവ നിലയം സ്ഥാപിച്ചില്ലെങ്കില്‍ രക്ഷയില്ലെന്ന അഭിപ്രായവും കുടിക്കാന്‍ വെള്ളമില്ലാതായാല്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ പദ്ധതി കൊണ്ടുവരേണ്ടതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നു. മുമ്പ് കുംഭമാസത്തില്‍ രണ്ട് മഴ ലഭിച്ചപ്പോള്‍ മഴയുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ചായിരുന്നു ആളുകളുടെ വര്‍ത്തമാനം. ഉണക്കാനിട്ട അടക്കയും കൊപ്രയും നനഞ്ഞതും ടെറസിന്റെ മുകളില്‍ ഉണക്കാനിട്ട കുരുമുളക് ഒഴുകിപ്പോയതും വാഴയും കവുങ്ങും നശിച്ചതും മറ്റുമായിരുന്നു ആവലാതികള്‍. മഴ മാറി വെയിലുദിച്ചപ്പോള്‍ പ്രാകല്‍ മുഴുവനും ചൂടിനെയായി. അതാണ് നമ്മുടെ ശീലം. മഴ പെയ്യുമ്പോള്‍ മഴയെ ശപിക്കുകയും വെയില് വരുമ്പോള്‍ വെയിലിനെ ശപിക്കുകയും ചെയ്യും.
ചൂട് കൂടിക്കൂടി ഇപ്പോള്‍ നാടുമുഴുവന്‍ ഒരു വറച്ചട്ടിയിലെന്നപോലെ പൊരിഞ്ഞ് കരിയുകയാണ്. കുടിക്കാന്‍ പോലും വെള്ളമില്ലാത്തപ്പോള്‍ കൃഷിനനയ്ക്കാന് വെള്ളമില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 44 നദികളും നൂറുകണക്കിന് കുളങ്ങളും ആയിരക്കണക്കിന് കിണറുകളും പത്തോളം തടാകങ്ങളും ഉള്ള കേരളമാണ് ഇപ്പോള്‍ കുടിക്കാന്‍ വെള്ളമില്ലെന്ന് പറയുന്നത്, വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വെള്ളമില്ലെന്ന് പറയുന്നത്. മഴവെള്ളം സംഭരിക്കേണ്ട വയലുകളും കാടുകളും കുളങ്ങളും എല്ലാം നാം നശിപ്പിച്ചു. ഒരു തുള്ളി വെള്ളം പോലും ഭൂമിയിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ നാം പറമ്പുമുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തു. മലകളെ മൊട്ടയടിച്ചു. പുഴകളെ തല്ലിക്കൊന്നു, വെള്ളം കുപ്പിയിലാക്കി വിറ്റു. മണലാകുന്ന ഇറച്ചി ചാക്കില്‍ നിറച്ച് കടത്തിക്കൊണ്ടുപോയി സൗധങ്ങള്‍ പണിതു. കുന്നുകളെ ഇടിച്ച് നിരത്തി മണല്‍ കൊണ്ടുപോയി വയലുകള്‍ നികത്തി. കാട് വെട്ടിനശിപ്പിച്ച് തീയിട്ട് റബ്ബര്‍ കൃഷിയിറക്കി. പിന്നെങ്ങെനെ ഇവിടെ വെള്ളമുണ്ടാകും, ചൂട് കൂടാതിരിക്കും.?. വീണ്ടുവിചാരമില്ലാത്ത മനുഷ്യന്റെ പ്രവര്‍ത്തികളാണ് ഇന്ന് കാണുന്ന സകല ദുരിതങ്ങള്‍ക്കും കാരണമെന്ന് പറയാന്‍ വലിയ വിവരമൊന്നും വേണ്ട. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായും കാല്‍ച്ചുവട്ടിലെ മണ്ണുപോലും വില്‍ക്കുന്ന ആര്ത്തിപ്പണ്ടാരമായും മനുഷ്യന് മാറിയിരിക്കുന്നു.
പണത്തിനും സുഖത്തിനും പിറകെയുള്ള പാച്ചിലില്‍ മനുഷ്യന് തനിക്ക് അന്നവും വെള്ളവും തരുന്ന ഭൂമി മാതാവിനെ മറന്നുപോവുന്നു. മാത്രമല്ല മാതാവിന്റെ മാറിലേക്ക് അവന്റെ കൊടുംക്രൂരതകളുടെ കത്തി കുത്തിത്താഴ്ത്തുകയും ചെയ്യുന്നു. അനിയന്ത്രിതമായ രീതിയില്‍ കുഴല്‍കിണറുകള്‍ കുഴിച്ച് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നു. മരങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥാനത്ത് കോണ്‍ക്രീറ്റ് കാടുകള്‍ നട്ടുവളര്‍ത്തുന്നു. അടുത്തൊരു യുദ്ധമുണ്ടാവുന്നുണ്ടെങ്കില് അത് വെള്ളത്തിന് വേണ്ടിയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പറയുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. ഒരു കപ്പ് വെള്ളത്തിന് വേണ്ടി ആളുകള്‍ നായ്ക്കളെപ്പോലെ കടികൂടുന്ന കാലവും വിദൂരമല്ല.
അമ്മയേയും സഹോദരിയേയും മകളെയും തിരിച്ചറിയാന്‍ പറ്റാത്തവിധം മനുഷ്യമനസ് അന്ധകാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അവിടെ കാമാര്‍ത്തിയും ധനാര്‍ത്തിയും സുഖാര്ത്തിയും പെരുകുന്നു. ഇതിന്റെയൊക്കെ ഫലമാകാം ഇവിടെ ചൂടും വിനാശവും കൂടിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. ഈയിടെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ ജാഗ്രതാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയ കവയത്രി സുഗതകുമാരി പറയുകയുണ്ടായി, ഇവിടെ മുലപ്പാലിനും നഞ്ച് ചുവയ്ക്കും ചൂടാണ് എന്ന്.! പരിശുദ്ധമെന്ന് നാം കല്‍പ്പിക്കുന്ന മാതാവിന്റെ മുലപ്പാല്‍ പോലും കുഞ്ഞിന് ചൂടുള്ള വിഷമായി മാറുന്ന സ്ഥിതി. അങ്ങനെയുള്ള വിഷപ്പാല്‍ നുണഞ്ഞ് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അമര്ന്നുകൊള്ളാന് അമ്മ കുഞ്ഞിനോട് പറയുന്നു. ഇത് നമ്മുടെ നാടിനെ ബാധിച്ച കെടുതികളുടെ നേര് അവതരണമാണ്.
Ravindran Pady (Writer) |
Keywords: Article, Health, Water, Human- rights, Electricity, Woman, Molestation, Parents, Rain, Tsunami, Kerala News, International News, report for this special water issue, Water Facts: Water, Save Water, Daily Water Crisis News, Water Resource Issues