മംഗലാപുരം: പുത്തൂരില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബല്‍ത്തങ്ങാടി കറായയിലെ ഖമറുദ്ദീനെന്ന സയീദ്(33), സോമവാര്പേട്ടിലെ മുഹമ്മദ് റഫീഖ്(30) എന്നിവരെയാണു അറസ്റ്റു ചെയ്തത്. വീടിനു മതില് കെട്ടാനുള്ള വെട്ടുകല്ലിടപാടുമായി ബന്ധപ്പെട്ടു തോമസുമായി അടുത്തിടപഴകിയവരാണിവരെന്നും സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ദക്ഷിണ കന്നട പോലീസ് പറഞ്ഞു.
പുത്തൂര്‍ താലൂക്കിലെ കടബയ്ക്കടുത്ത കോടിമ്പാള ഉണ്ടിലയില് താമസിച്ചിരുന്ന കോട്ടയം പാല രാമപുരം സ്വദേശി ചീങ്കല്ലേല്‍ ബേബി(തോമസ്-60), ഭാര്യ എറണാകുളം കോതമംഗലം വടാട്ടുപാറ മേരിക്കുഴിക്കാട്ടില് മേരി(45) എന്നിവരാണു സെപ്റ്റംബര്‍ 25നു പുലര്‍ചെ കൊല്ലപ്പെട്ടത്. തോമസിന്റെ മൃതദേഹം കഴുത്തിനു വെട്ടേറ്റു വീടിനുള്ളിലും ഭാര്യ മേരിയുടെ മൃതദേഹം കാര്പോര്ചിലുമാണു കണ്ടെത്തിയത്.
രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണു ഇരുവരും കൊല്ലപ്പെട്ട വിവരം അറിയുന്നത്. അതേസമയം കൊലപാതകം നടക്കുന്നതിനു തലേന്നു രാത്രി സയീദ്, റഫീഖ് എന്നിവര്‍ തങ്ങളുടെ ബൈക്ക് കേടായതായി തോമസിനെ അറിയിച്ചിരുന്നു. ഇതനുസരിച്ചു ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന തോമസ് കാറില്‍ ഇരുവരെയും വീടുകളില്‍ കൊണ്ടുവിടാന്‍ തയ്യാറാവുകയും കുറച്ചകലെ കൊണ്ടുപോവുകയും ചെയ്തു. അവിടെ വച്ചു തന്നെ തോമസിനെ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊല്ലപ്പെട്ട തോമസിനെ വീടിനുള്ളില്‍ കൊണ്ടിടുകയായിരുന്നു. അതിനു ശേഷം മേരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊലപ്പെടുത്തി കാര്‍ പോര്‍ചില്‍ തള്ളി സ്വര്‍ണവും പണവും അപഹരിച്ചു രക്ഷപെടുകയായിരുന്നു.
തോമസിന്റെ വീടിനു മതില് കെട്ടുന്നതിനു വെട്ടുകല്ലു നല്കാന് സയീദ് കരാറിലേര്‍പെട്ടിരുന്നു. ഇതോടെയാണു തോമസിന്റെ കുടുംബവുമായി ഇരുവരും ചങ്ങാത്തത്തില്‍ ഏര്‍പെട്ടത്. തോമസിന്റെ ഫോണിലേക്കു വന്ന കോളുകളില്‍ സോമവാര്‍പേട്ട് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചു പോലീസിനു സുപ്രധാനമായ സൂചനകള്‍ ലഭിച്ചത്.
കേസന്വേഷണവുമായി ബന്ധപ്പെട്ടു തോമസിന്റെയും മേരിയുടെയും ബന്ധുക്കളും ജോലിക്കാരും അയല്‍വാസികളും ഉള്‍പെടെ മുപ്പതോളം പേരെയാണു പോലീസ് ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇവരില്‍ നിന്നു കൊലപാതകം സംബന്ധിച്ചുള്ള സൂചനകളൊന്നും പോലീസിനു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണു കേസന്വേഷണം ശാസ്ത്രീയമായി നടത്താന്‍ പോലീസ് നിര്‍ബന്ധിതമായത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ വീടിനു അല്പം അകലെ കുറ്റിക്കാട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.
അറസ്റ്റിലായ റഫീഖ്, തോമസിന്റെ മൊബൈല്‍ ഫോണില്‍ നിന്നും സിം കാര്‍ഡ് ഒഴിവാക്കി മൊബൈല്‍ മാത്രം ഉപയോഗിക്കുകയായിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ കഡബയിലെ ഗ്രൗണ്ടിനു സമീപത്തു നിന്നു ഫോണ്‍ വീണുകിട്ടിയതാണെന്നായിരുന്നു റഫീഖ് പോലീസിനോടു പറഞ്ഞത്. എന്നാല്‍ തോമസില്‍ നിന്നു 1,200 രൂപയ്ക്കു മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നുവെന്നു പിന്നീട് റഫീഖ് മൊഴി മാറ്റി പറയുകയും ചെയ്തു. റഫീഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പോലീസിനു വ്യക്തമായ തെളിവു നല്‍കിയത്.
പുത്തൂര്‍ താലൂക്കിലെ കടബയ്ക്കടുത്ത കോടിമ്പാള ഉണ്ടിലയില് താമസിച്ചിരുന്ന കോട്ടയം പാല രാമപുരം സ്വദേശി ചീങ്കല്ലേല്‍ ബേബി(തോമസ്-60), ഭാര്യ എറണാകുളം കോതമംഗലം വടാട്ടുപാറ മേരിക്കുഴിക്കാട്ടില് മേരി(45) എന്നിവരാണു സെപ്റ്റംബര്‍ 25നു പുലര്‍ചെ കൊല്ലപ്പെട്ടത്. തോമസിന്റെ മൃതദേഹം കഴുത്തിനു വെട്ടേറ്റു വീടിനുള്ളിലും ഭാര്യ മേരിയുടെ മൃതദേഹം കാര്പോര്ചിലുമാണു കണ്ടെത്തിയത്.
രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണു ഇരുവരും കൊല്ലപ്പെട്ട വിവരം അറിയുന്നത്. അതേസമയം കൊലപാതകം നടക്കുന്നതിനു തലേന്നു രാത്രി സയീദ്, റഫീഖ് എന്നിവര്‍ തങ്ങളുടെ ബൈക്ക് കേടായതായി തോമസിനെ അറിയിച്ചിരുന്നു. ഇതനുസരിച്ചു ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന തോമസ് കാറില്‍ ഇരുവരെയും വീടുകളില്‍ കൊണ്ടുവിടാന്‍ തയ്യാറാവുകയും കുറച്ചകലെ കൊണ്ടുപോവുകയും ചെയ്തു. അവിടെ വച്ചു തന്നെ തോമസിനെ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊല്ലപ്പെട്ട തോമസിനെ വീടിനുള്ളില്‍ കൊണ്ടിടുകയായിരുന്നു. അതിനു ശേഷം മേരിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊലപ്പെടുത്തി കാര്‍ പോര്‍ചില്‍ തള്ളി സ്വര്‍ണവും പണവും അപഹരിച്ചു രക്ഷപെടുകയായിരുന്നു.
തോമസിന്റെ വീടിനു മതില് കെട്ടുന്നതിനു വെട്ടുകല്ലു നല്കാന് സയീദ് കരാറിലേര്‍പെട്ടിരുന്നു. ഇതോടെയാണു തോമസിന്റെ കുടുംബവുമായി ഇരുവരും ചങ്ങാത്തത്തില്‍ ഏര്‍പെട്ടത്. തോമസിന്റെ ഫോണിലേക്കു വന്ന കോളുകളില്‍ സോമവാര്‍പേട്ട് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചു പോലീസിനു സുപ്രധാനമായ സൂചനകള്‍ ലഭിച്ചത്.
കേസന്വേഷണവുമായി ബന്ധപ്പെട്ടു തോമസിന്റെയും മേരിയുടെയും ബന്ധുക്കളും ജോലിക്കാരും അയല്‍വാസികളും ഉള്‍പെടെ മുപ്പതോളം പേരെയാണു പോലീസ് ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇവരില്‍ നിന്നു കൊലപാതകം സംബന്ധിച്ചുള്ള സൂചനകളൊന്നും പോലീസിനു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണു കേസന്വേഷണം ശാസ്ത്രീയമായി നടത്താന്‍ പോലീസ് നിര്‍ബന്ധിതമായത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ വീടിനു അല്പം അകലെ കുറ്റിക്കാട്ടില്‍ നിന്നു പോലീസ് കണ്ടെടുത്തിരുന്നു.
അറസ്റ്റിലായ റഫീഖ്, തോമസിന്റെ മൊബൈല്‍ ഫോണില്‍ നിന്നും സിം കാര്‍ഡ് ഒഴിവാക്കി മൊബൈല്‍ മാത്രം ഉപയോഗിക്കുകയായിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ കഡബയിലെ ഗ്രൗണ്ടിനു സമീപത്തു നിന്നു ഫോണ്‍ വീണുകിട്ടിയതാണെന്നായിരുന്നു റഫീഖ് പോലീസിനോടു പറഞ്ഞത്. എന്നാല്‍ തോമസില്‍ നിന്നു 1,200 രൂപയ്ക്കു മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നുവെന്നു പിന്നീട് റഫീഖ് മൊഴി മാറ്റി പറയുകയും ചെയ്തു. റഫീഖിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പോലീസിനു വ്യക്തമായ തെളിവു നല്‍കിയത്.
ഒന്നര വര്‍ഷം മുമ്പാണു ബേബി കോടിമ്പാളയില് ആറ് ഏക്കര്‍ സ്ഥലം വാങ്ങി താമസം തുടങ്ങിയത്. ആദ്യഭാര്യ മരിച്ചതിനെതുടര്‍ന്നു ആറു മാസം മുമ്പാണു മേരിയെ വിവാഹം കഴിച്ചത്. നല്ല സാമ്പത്തിക ഭദ്രതയിലായിരുന്ന കുടുംബവുമായി പ്രതികള്‍ക്കു അടുക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. പ്രതികളില്‍ നിന്നു 25,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിനു ഇവരെ കൂടുതല്‍ തെളിവെടുപ്പിനു കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
Keywords: Arrest, Murder, Police, Gold, Theft, Mangalore, House, Car, Case, Kerala