Follow KVARTHA on Google news Follow Us!
ad

പു­ത്തൂ­രി­ലെ മ­ല­യാ­ളി ദ­മ്പ­തി­ക­ളു­ടെ കൊ­ല­ : ര­ണ്ടു പേര്‍ അ­റ­സ്­റ്റില്‍

പു­ത്തൂ­രില്‍ മ­ല­യാളി ദ­മ്പ­തിക­ളെ കൊ­ല­പ്പെ­ടുത്തി­യ സം­ഭ­വ­ത്തില്‍­ ര­ണ്ടു പേ­രെ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്തു. ബല്‍­ത്ത­ങ്ങാ­ടി Arrest, Murder, Police, Gold, theft, Mangalore, House, Car, Case, Kerala,
Arrest, Murder, Police, Gold, Theft, Mangalore, House, Car, Case, Kerala
മംഗ­ലാ­പു­രം: പു­ത്തൂ­രില്‍ മ­ല­യാളി ദ­മ്പ­തിക­ളെ കൊ­ല­പ്പെ­ടുത്തി­യ സം­ഭ­വ­ത്തില്‍­ ര­ണ്ടു പേ­രെ പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്തു. ബല്‍­ത്ത­ങ്ങാ­ടി ക­റാ­യ­യി­ലെ ഖ­മ­റു­ദ്ദീ­നെ­ന്ന സ­യീ­ദ്(33), സോ­മ­വാര്‍­പേ­ട്ടി­ലെ മു­ഹമ്മ­ദ് റ­ഫീ­ഖ്(30) എ­ന്നി­വ­രെ­യാ­ണു അ­റ­സ്റ്റു ചെ­യ്­തത്. വീ­ടി­നു മ­തില്‍ കെ­ട്ടാ­നുള്ള വെ­ട്ടു­കല്ലി­ട­പാ­ടു­മാ­യി ബ­ന്ധ­പ്പെ­ട്ടു തോ­മ­സു­മാ­യി അ­ടു­ത്തി­ട­പ­ഴ­കി­യ­വ­രാ­ണി­വ­രെന്നും സ്വര്‍­ണവും പ­ണവും മോ­ഷ്ടി­ക്കു­ക­യാ­യി­രു­ന്നു ഇ­വ­രു­ടെ ല­ക്ഷ്യ­മെ­ന്നും ദക്ഷി­ണ കന്നട പോ­ലീ­സ് പറ­ഞ്ഞു.

പു­ത്തൂര്‍ താ­ലൂ­ക്കി­ലെ ക­ട­ബ­യ്­ക്ക­ടുത്ത കോ­ടിമ്പാ­ള ഉ­ണ്ടി­ല­യില്‍ താ­മ­സി­ച്ചി­രുന്ന കോട്ട­യം പാ­ല രാ­മ­പു­രം സ്വ­ദേ­ശി ചീ­ങ്ക­ല്ലേല്‍ ബേ­ബി(തോ­മ­സ്-60), ഭാ­ര്യ എ­റ­ണാ­കു­ളം കോ­ത­മം­ഗ­ലം വ­ടാ­ട്ടുപാ­റ മേ­രി­ക്കു­ഴി­ക്കാ­ട്ടില്‍ മേ­രി(45) എ­ന്നി­വ­രാണു സെ­പ്­റ്റം­ബര്‍ 25നു പു­ലര്‍­ചെ കൊല്ല­പ്പെ­ട്ട­ത്. തോ­മ­സിന്റെ മൃ­ത­ദേ­ഹം ക­ഴു­ത്തി­നു വെ­ട്ടേ­റ്റു വീ­ടി­നു­ള്ളിലും ഭാ­ര്യ മേ­രി­യു­ടെ മൃ­ത­ദേ­ഹം കാര്‍പോര്‍­ചി­ലു­മാ­ണു ക­ണ്ടെ­ത്തി­യത്.

രാ­വി­ലെ വീ­ട്ടി­ലെത്തിയ ജോ­ലി­ക്കാ­ര­നാ­ണു ഇ­രു­വ­രും കൊ­ല്ല­പ്പെട്ട വിവ­രം അ­റി­യു­ന്നത്. അ­തേ­സമ­യം കൊ­ല­പാത­കം ന­ട­ക്കു­ന്ന­തി­നു ത­ലേന്നു രാത്രി സ­യീദ്, റ­ഫീ­ഖ് എ­ന്നി­വര്‍ ത­ങ്ങ­ളുടെ ബൈ­ക്ക് കേ­ടാ­യ­താ­യി തോ­മ­സി­നെ അ­റി­യി­ച്ചിരുന്നു. ഇ­ത­നു­സ­രി­ച്ചു ഇ­വ­രു­മാ­യി അ­ടു­ത്ത ബ­ന്ധ­മു­ണ്ടാ­യി­രു­ന്ന തോമ­സ് കാ­റില്‍ ഇ­രു­വ­രെ­യും വീ­ടു­ക­ളില്‍ കൊ­ണ്ടു­വി­ടാ­ന്‍ ത­യ്യാ­റാ­വു­കയും കു­റ­ച്ചക­ലെ കൊണ്ടു­പോ­വു­കയും ചെ­യ്­തു. അ­വി­ടെ വ­ച്ചു തന്നെ തോ­മ­സി­നെ ഇ­വര്‍ കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു­. പി­ന്നീട് കൊല്ല­പ്പെട്ട തോ­മ­സിനെ വീ­ടി­നു­ള്ളില്‍ കൊ­ണ്ടി­ടു­ക­യാ­യി­രു­ന്നു­. അ­തി­നു ശേഷം മേ­രി­യെ വീ­ട്ടില്‍ നിന്നു വി­ളി­ച്ചിറ­ക്കി കൊ­ല­പ്പെ­ടു­ത്തി കാര്‍ പോര്‍­ചില്‍ ത­ള്ളി സ്വര്‍­ണവും പ­ണവും അ­പ­ഹ­രി­ച്ചു ര­ക്ഷ­പെ­ടു­ക­യാ­യി­രുന്നു.

തോ­മ­സിന്റെ വ­ീ­ടി­നു മ­തില്‍ കെ­ട്ടു­ന്ന­തിനു വെ­ട്ടുകല്ലു നല്‍­കാന്‍ സ­യീ­ദ് ക­രാ­റി­ലേര്‍­പെട്ടി­രു­ന്നു. ഇ­തോ­ടെ­യാ­ണു തോ­മ­സി­ന്റെ കു­ടും­ബ­വു­മാ­യി ഇ­രു­വ­രു­ം ച­ങ്ങാ­ത്ത­ത്തില്‍ ഏര്‍­പെ­ട്ട­ത്. തോ­മസി­ന്റെ ഫോ­ണി­ലേ­ക്കു വ­ന്ന കോ­ളു­ക­ളില്‍ സോ­മ­വാര്‍­പേ­ട്ട് മൊ­ബൈല്‍ ട­വര്‍ കേ­ന്ദ്രീ­ക­രിച്ചു ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണു പ്ര­തി­ക­ളെ­ക്കു­റി­ച്ചു പോ­ലീ­സി­നു സു­പ്ര­ധാ­നമാ­യ സൂ­ച­നകള്‍ ല­ഭി­ച്ച­ത്.

കേ­സ­ന്വേ­ഷ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു തോ­മ­സി­ന്റെയും മേ­രി­യു­ടെ­യും ബ­ന്ധു­ക്കളും ജോ­ലി­ക്കാ­രും അ­യല്‍­വാ­സി­കളും ഉള്‍­പെടെ മു­പ്പ­തോ­ളം പേ­രെ­യാ­ണു പോ­ലീസ് ചോദ്യം ചെ­യ്­ത­ി­രുന്നത്. എ­ന്നാല്‍ ഇ­വ­രില്‍ നി­ന്നു കൊ­ല­പാത­കം സം­ബ­ന്ധി­ച്ചു­ള്ള സൂ­ചന­ക­ളൊന്നും പോ­ലീ­സി­നു ല­ഭി­ച്ചി­രു­ന്നില്ല. അ­ന്വേഷ­ണം വ­ഴി­മു­ട്ടു­ന്ന­താ­യി ആ­ക്ഷേ­പം ഉ­യര്‍­ന്ന­തോ­ടെ­യാണു കേ­സ­ന്വേഷ­ണം ശാ­സ്­ത്രീ­യ­മാ­യി ന­ട­ത്താന്‍ പോ­ലീ­സ് നിര്‍­ബ­ന്ധി­ത­മാ­യത്. കൊ­ല­യ്­ക്കു­പ­യോ­ഗിച്ച ആ­യു­ധ­ങ്ങള്‍ വീ­ടി­നു അ­ല്­പം അക­ലെ കു­റ്റി­ക്കാ­ട്ടില്‍ നി­ന്നു പോ­ലീ­സ് ക­ണ്ടെ­ടു­ത്തി­രു­ന്നു.

അ­റ­സ്­റ്റിലായ റ­ഫീ­ഖ്, തോ­മ­സിന്റെ മൊ­ബൈല്‍ ഫോ­ണില്‍ നി­ന്നും സിം കാര്‍­ഡ് ഒ­ഴി­വാ­ക്കി മൊ­ബൈല്‍ മാത്രം ഉ­പ­യോ­ഗി­ക്കു­ക­യാ­യി­രു­ന്നു. ആദ്യം ചോദ്യം ചെ­യ്­ത­പ്പോള്‍ ക­ഡ­ബ­യി­ലെ ഗ്രൗ­ണ്ടി­നു സ­മീപ­ത്തു നി­ന്നു ഫോണ്‍ വീ­ണു­കി­ട്ടി­യ­താ­ണെ­ന്നായി­രുന്നു റ­ഫീ­ഖ് പോ­ലീസി­നോ­ടു പ­റ­ഞ്ഞത്. എ­ന്നാല്‍ തോ­മ­സില്‍ നിന്നു 1,200 രൂ­പ­യ്­ക്കു മൊ­ബൈല്‍ ഫോണ്‍ വാ­ങ്ങു­ക­യാ­യി­രു­ന്നു­വെന്നു പി­ന്നീ­ട് റ­ഫീ­ഖ് മൊഴി മാ­റ്റി പ­റ­യു­കയും ചെ­യ്തു. റ­ഫീ­ഖി­ന്റെ മൊ­ബൈല്‍ ഫോണ്‍ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള അ­ന്വേ­ഷ­ണ­മാണു പോ­ലീ­സി­നു വ്യ­ക്തമാ­യ തെ­ളി­വു നല്‍­കി­യ­ത്.

ഒ­ന്ന­ര വര്‍­ഷം മു­മ്പാ­ണു ബേ­ബി­ കോ­ടി­മ്പാ­ള­യില്‍ ആ­റ് ഏ­ക്കര്‍ സ്ഥ­ലം വാ­ങ്ങി താമ­സം തു­ട­ങ്ങി­യത്. ആ­ദ്യ­ഭാ­ര്യ മ­രി­ച്ച­തി­നെ­തു­ടര്‍­ന്നു ആ­റു മാ­സം മു­മ്പാ­ണു മേ­രി­യെ വി­വാ­ഹം ക­ഴി­ച്ച­ത്. നല്ല സാ­മ്പത്തി­ക ഭ­ദ്ര­ത­യി­ലാ­യി­രു­ന്ന കു­ടും­ബ­വു­മാ­യി പ്ര­തി­കള്‍­ക്കു അ­ടു­ക്കാന്‍ അ­ധി­കം സമ­യം വേ­ണ്ടി­വ­ന്നില്ല. പ്ര­തി­ക­ളില്‍ നി­ന്നു 25,000 രൂ­പയും പോ­ലീ­സ് പി­ടി­ച്ചെ­ടു­ത്തി­ട്ടുണ്ട്. ബാ­ക്കി­യു­ള്ള സാ­ധ­ന­ങ്ങള്‍ ക­ണ്ടെ­ത്തു­ന്ന­തി­നു ഇ­വ­രെ കൂ­ടു­തല്‍ തെ­ളി­വെ­ടു­പ്പി­നു കൊണ്ടു­പോ­കു­മെന്ന് പോ­ലീ­സ് അ­റി­യിച്ചു.

Keywords: Arrest, Murder, Police, Gold, Theft, Mangalore, House, Car, Case, Kerala

Post a Comment