Follow KVARTHA on Google news Follow Us!
ad
Posts

ചിത­ലു­കള്‍

എന്താ­ണിന്ന് ചിത­ലു­ക­ളെ­ക്കു­റി­ച്ചോര്‍ക്കാന്‍. അല്ലെ­ങ്കിലും ചിത­ലു­ക­ളെ­ക്കു­റിച്ച് എന്താ­ണിത്ര ഓര്‍ക്കാന്‍? Termites, Story, Gireesh, Mavoor.
dry wood Termite
ചിത­ലു­കള്‍.... എന്താ­ണിന്ന് ചിത­ലു­ക­ളെ­ക്കു­റി­ച്ചോര്‍ക്കാന്‍.
അല്ലെ­ങ്കിലും ചിത­ലു­ക­ളെ­ക്കു­റിച്ച് എന്താ­ണിത്ര ഓര്‍ക്കാന്‍?
ശാന്ത­പ്ര­കൃ­ത­ക്കാര്‍, കൂട്ടം­കൂ­ട്ട­മായി അച്ച­ട­ക്ക­ത്തോടെ ജീവി­ക്കുന്നവര്‍.
ഇവ­റ്റ­ക­ളുടെ ഈയൊരു പ്രത്യേ­കത - അതു­കൊണ്ടു മാത്ര­മാ­ണോ ഞാനോര്‍ത്തു പോയ­ത്. അതോ കട­പു­ഴ­കിയ വന്‍മ­ര­ങ്ങ­ളില്‍ അവയെ കണ്ടതു കൊണ്ടാണോ?
എത്ര പഴ­ക്കമുള്ളതും എത്ര കടുപ്പമേ­റി­യ­തു­മായ മഹാ­വൃ­ക്ഷ­ങ്ങളെ ഇവ­റ്റ­കള്‍ കാര്‍ന്നു കാര്‍ന്നു നശി­പ്പി­ച്ചു.
സമ­യം, സന്ദര്‍ഭം, അതു­മാ­ത്ര­മാണ് അവ­യുടെ മുന്നിലെ ഏക പരി­മി­തി.
ഏതു വന്‍മ­ര­ത്തി­ന്റെയും തായ്‌വേ­രു­കള്‍ അവ­യുടെ മുന്‍പില്‍ അടി­യ­റവു പറ­യു­ന്നു. നിസ്സാ­ര­ന്മാര്‍ പക്ഷേ...
''ദേ.., ഈ പൊടി വിത­റി­യിട്ട് ചിത­ലു­കള്‍ ചാകു­ന്നില്ല.''
ചിതല്‍ ചിന്ത­കള്‍ തല്‍ക്കാ­ല­ത്തേക്ക് വിരാ­മ­മിട്ട് ദാക്ഷായ­ണി­യുടെ ശബ്ദം.
''ദാക്ഷാ­യിണ്യേ, നീയത് വിത­റി­യ­തു­കൊണ്ട് വലിയ പ്രയോ­ജ­ന­മൊ­ന്നു­ല്ല്യ.. ചിത­ലു­ക­ളൊക്കെ പരി­ഷ്‌കാ­രി­ക­ളായി.'' ദാക്ഷാ­യണി പിന്നെ­യൊന്നും പറ­ഞ്ഞി­ല്ല.
ശരി­യാ­ണ്, ചിത­ല­രിച്ചു കിട­ക്കുന്ന മര­ങ്ങള്‍ കണ്ട് കണ്ട് മടു­ത്ത­തു­കൊണ്ടു തന്നെ­യാണ് അവ വീണ്ടും വീണ്ടും ഓര്‍മ­യി­ലേക്ക് കയ­റി­വ­രു­ന്ന­ത്. മര­ങ്ങള്‍ക്ക് ചുറ്റും ചിത­ലു­കള്‍ ഒറ്റക്കും കൂട്ട­മായും ആക്ര­മിച്ചു കൊണ്ടേ­യി­രി­ക്കു­ന്നു.
''ദാക്ഷാ­യിണ്യേ ചിത­ലു­ക­ളുടെ നിറ­മെ­ന്താണ്? കറുപ്പും വെളു­പ്പു­മു­ണ്ട്.... ഇതു രണ്ടു­മ­ല്ലാത്ത മറ്റൊ­രി­ന­മു­ണ്ട്. സന്ദര്‍ഭ­ത്തി­ന­നു­സ­രിച്ച് വേഷം മാറു­ന്ന­വ.... അപ­ക­ട­കാ­രി­കള്‍.... കാണു­ന്നുണ്ടോ നീയ്യ്?''
''ഇല്ല­ന്നേ...വേഷം മാറു­ന്ന­വയെ കാണു­ന്നേ­യില്ല.''
''ഉണ്ടാ­വി­ല്ല... നിനക്കു കാണാന്‍ കഴി­യി­ല്ല. കണ്ടുകി­ട്ടുക പ്രയാ­സ­മാ­ണ്. അപ­ക­ട­കാ­രി­കള്‍... മറ­ഞ്ഞി­രി­ക്കു­ന്നു­ണ്ടാവും.''
ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറ­ഞ്ഞു.
ചിന്ത­കള്‍ വീണ്ടും കാടുകയ­റി... എവിടെ വെച്ചാണ് ഞാന്‍ ആദ്യ­മായി ചിത­ലു­കളെ കണ്ട­ത്!
അയല്‍വ­ക്കത്തെ മഹാ­വൃ­ക്ഷ­ത്തിന്റെ കൊമ്പ് ചിത­ല­രിച്ചു ഒടി­ഞ്ഞു­വീ­ണ­പ്പോ­ഴോ... അതോ തൊടി­യിലെ ദുര്‍ബ­ല­മായ വൃക്ഷ­ത്തിന്റെ തല മുറിഞ്ഞു വീണ­പ്പോഴോ? ഓര്‍മ­കള്‍ക്ക് വ്യക്തത പോരാ... എങ്കിലും അപ്പോള്‍ മുത­ലാ­യി­രുന്നു ഞാന­വ­യുടെ 'അദൃശ്യ'സാ­ന്നിധ്യം മന­സ്സി­ലാ­ക്കി­ത്തു­ട­ങ്ങി­യ­ത്. ശിഖ­ര­ങ്ങള്‍ ചിതല്‍ക­യറി ഉണങ്ങി വരു­മ്പോ­ഴാണ് ഞാന­വ­റ്റ­കളെ കൂടു­തല്‍ കൂടു­തല്‍ അടു­ത്ത­റി­ഞ്ഞ­ത്.
പ്രത്യ­ക്ഷ­ത്തില്‍ നിരു­പ­ദ്ര­വ­കാ­രി­ക­ളായ ഇവ­റ്റ­കള്‍ കൂട്ടംകൂടി ആയി­ര­ക്ക­ണ­ക്കിന് കാലു­ക­ളു­മായി ഒരേ ലക്ഷ്യ­ത്തി­ലേക്ക് കുതിച്ചു പായു­ന്നു... പിന്നീട് തിന്മ­കള്‍ ഒളി­പ്പിച്ചു വെച്ച അവ­യുടെ അദൃശ്യ ദംഷ്ട്ര­ങ്ങള്‍ വന്‍മ­ര­ങ്ങ­ളുടെ തായ്‌വേ­രു­കള്‍ തകര്‍ത്ത് തരി­പ്പ­ണ­മാ­ക്കി, വെട്ടി­നി­ര­ത്തി, ക്രൂരവും വന്യ­വു­മായ ഒരു പട­യോട്ടം...
തണലും താങ്ങും പൂക്കളും പൂങ്കാ­വ­ന­കളും തകര്‍ത്ത്, അശാ­ന്തത പടര്‍ത്തി, ഒരു പുല്‍ക്കൊടി പോലും അവ­ശേ­ഷി­പ്പി­ക്കാതെ..
മരു­ഭൂ­മി­യാ­ക്കി... മറ്റൊരിട­ത്തേ­ക്ക്....
ഒരു മേച്ചില്‍പ്പുറം
ഒരു സന്ദര്‍ഭം...
അതു­വരെ വിശ­പ്പ­ട­ങ്ങിയ ഹിംസ്ര­മൃ­ഗ­ത്തിന്റെ ശാന്ത­ത­യോടെ കാത്തി­രി­പ്പ്..
''കുറെ നേര­മാ­യ­ല്ലോ... എന്താ­ണേട്ടാ ഇത്ര വലിയ ഒരാ­ലോ­ച­ന..''
വീണ്ടും ദാക്ഷാ­യ­ണി­യുടെ അന്വേ­ഷണം:
''നീ കണ്ടോ ... എവി­ടെ­യാണ് അവ­റ്റ­കള്‍ കൂടു കൂട്ടി­യി­രി­ക്കു­ന്നത്''
ഞാന്‍ ആകാം­ക്ഷ­യോടെ ചോദി­ച്ചു...
''ഓ... അപ്പു­റത്ത് ഒന്ന് രണ്ട് ചിതല്‍പ്പു­റ്റു­ക­ളു­ണ്ട്. നല്ല ഉറ­പ്പ്... നശി­പ്പി­ക്കാന്‍ കഴി­യു­ന്നി­ല്ല.''
ദാക്ഷാ­യണി അതുംപറഞ്ഞ് അക­ത്തേക്ക് കയ­റി­പ്പോ­യി..
അവി­ടെ­യാണ് ചിത­ലു­ക­ളുടെ രഹ­സ്യ­സ­ങ്കേ­തം. ചിതല്‍ പുറ്റു­ക­ള്‍.
അവ നമുക്കു ചുറ്റും അവി­ട­വിടെ ഉയര്‍ന്നു നില്‍ക്കു­ന്നു.
ചിത­ലു­കള്‍ സൈ്വര­വി­ഹാരം നട­ത്തു­ന്നു. അനു­ദിനം ചിതല്‍പു­റ്റു­കള്‍ ആര്‍ക്കും തകര്‍ക്കാ­നാ­വാത്ത വിധം ഉയര്‍ന്നു കൊണ്ടേ­യി­രി­ക്കു­ന്നു.
ചിത­ലു­ക­ള­തി­നു­ള്ളില്‍ ദുര്‍ബലദേഹ­ങ്ങ­ളുടെ രക്തവും മാംസവും ഭക്ഷ­ണ­മാക്കി കൊഴുത്തു തടി­ക്കു­ന്നു. മദ്യ­ശാ­ല­ക­ളില്‍ നിശാ­നൃത്തം ചെയ്യു­ന്നു.
ശേഷം ശീതീ­ക­രിച്ച അറ­ക­ളില്‍ നിന്നും തിന്മ­കള്‍ നിറച്ച് പുറ­ത്തേ­ക്ക്.. നമു­ക്കി­ട­യി­ലേ­ക്ക്.
''ദാക്ഷാ­യി­ണ്യേ.... നീയൊന്നു ഇത്രടം വരെ വരൂ.... എനി­ക്കെ­ന്തോ, വല്ലാ­ത്തൊരു അസ്വ­സ്ഥ­ത... എന്തെ­ന്നി­ല്ലാത്ത ഒരു പേടി തോന്നു­ന്നു.''
''ചിത­ലു­ക­ളെ­ക്കു­റി­ച്ചോര്‍ത്തി­ട്ടാണോ ചേട്ടാ?
ഈ ചേട്ടന്റെ ഒരു കാര്യം. പകല്‍ സമ­യത്ത് നിസ്സാര ജീവി­ക­ളെ­ക്കു­റി­ച്ചോര്‍ത്ത് പേടിച്ചു വിറ­യ്ക്കു­ന്നു.''
ദാക്ഷാ­യണി എന്റെ പരി­ഭ്രമം കണ്ട് ഊറി­ച്ചി­രിച്ച് അടു­ത്തെ­ത്തി.
''ദേ.. ഇങ്ങനെ ഓരോ­ന്നാ­ലോ­ചി­ച്ചി­രി­ക്കാതെ ഒന്നു­റ­ങ്ങി­യാല്‍ എല്ലാം ശരി­യാ­കും..... അല്ലെ­ങ്കില്‍ വേണ്ട, ഞാന്‍ ചായ എടു­ക്കാം...''
''വേണ്ട..''
ഞാന്‍ നിര്‍വി­കാ­ര­നായി പറ­ഞ്ഞു.
എന്റെ സിര­ക­ളില്‍ ചിതല്‍ അരിച്ചു കയ­റു­ന്നുണ്ടോ? ഉറ­ങ്ങി­പ്പോ­യാല്‍ മസ്തിഷ്‌കം ചിത­ലെ­ടുത്തു പോകുമോ!
''ദാക്ഷാ­യി­ണ്യേ.. എനി­ക്കു­റ­ങ്ങേ­ണ്ട.. നമുക്ക് ഉറ­ങ്ങാ­തി­രി­ക്കാം..''
''ദേ... എനിക്ക് വേറെ പണി­യു­ണ്ട്. അടു­ക്ക­ളേ­ല്... ചേട്ടന്റെ ചിന്ത­യുടെ ചൂടേറ്റ് അരി വേവില്ല.''
എന്നെ പരി­ഹ­സിച്ച് അവള്‍ അടു­ക്ക­ള­യി­ലേക്ക് കയ­റി­പ്പോ­യി.
ചിന്ത­ക­ളില്‍ എന്തോ ഒന്ന് വീണ്ടും അന­ങ്ങു­ന്നുണ്ടോ? ചിത­ലു­ക­ളാ­കുമോ? തല­ച്ചോ­റിനുള്ളില്‍ ചിതല്‍പ്പൊടി ചിത­റി­യാലോ? ചിത­ലു­കളെ ആരെ­ങ്കിലും നശിപ്പി­ക്കാന്‍ ശ്രമി­ച്ചി­ട്ടു­ണ്ടോ... വിജ­യി­ച്ചി­ട്ടു­ണ്ടോ... മര­ങ്ങളെ ചിത­ല­രിച്ച പാഴ്മ­ര­ങ്ങ­ളാ­കാന്‍ വിടാ­തി­രു­ന്നി­ട്ടുണ്ടോ?
ഒരുപക്ഷേ ഉണ്ടാ­വാം... പല ചിതല്‍പ്പൊടി­ക്കാ­രു­ടെയും പൊടി­ക്കൈ­കളും പൊടി­പാ­റ്റിയ വാഗ്‌ധോര­ണി­കളും ചിതല്‍ നശീ­ക­രണ വിദ്യ­യെ­ക്കു­റിച്ച് ഏറെ നട­ന്നി­ട്ടു­ണ്ട്. ബോധവല്‍ക്ക­ര­ണവും ചര്‍ച്ചാ ക്ലാസു­കളും നട­ന്നു... ഉണ്ടാ­വാം.... ഇനി­യു­മു­ണ്ടാ­വാം...
എന്നിട്ടും... അവ­യൊന്നും ചിതല്‍പ്പു­റ്റു­കള്‍ക്ക­ടു­ത്തെങ്ങും എത്തി­യി­ല്ലെന്ന് മാത്രം. ഭീമാ­കാ­രങ്ങളായ ചിതല്‍പ്പു­റ്റു­കള്‍ ആര്‍ക്കും തകര്‍ക്കാ­നാ­വാത്ത വിധം ഉയര്‍ന്നു കൊണ്ടേ­യി­രി­ക്കു­ന്നു.
തല­ച്ചോ­റിന്റെ ഉള്ളില്‍ നിന്നും അനക്കം കൂടു­തല്‍ ശക്തി പ്രാപി­ക്കു­ന്നു. ചിതല്‍ തല­ച്ചോ­റിനെ ഗ്രസിച്ചു കൊണ്ടി­രി­ക്കു­ക­യാ­ണ്....
ഉറ­ങ്ങാ­തി­രു­ന്നി­ട്ടും.. ഈ ജാഗ്ര­ത­യി­ലും, ദംഷ്ട്ര­ങ്ങളും തേറ്റ­കളും വളര്‍ത്തി ചിന്ത­കളെ കാര്‍ന്നു കാര്‍ന്നു തല­ച്ചോ­റില്‍ അവ­റ്റ­കള്‍ വിഹ­രിച്ചു കൊണ്ടേ­യി­രി­ക്കു­ന്നു.
''കുമാ­രേ­ട്ടാ... അപ്പു­റത്ത് വീണ്ടും മര­ങ്ങള്‍ ചിത­ലെ­ടുത്തു കൂട്ട­മായി വീണു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.''
ചിന്ത­ക­ളില്‍ നിന്നു­ണര്‍ത്തി വീണ്ടും ദാക്ഷാ­യണിയുടെ ഭീതി നിറഞ്ഞ ശബ്ദം...
കട­പു­ഴകി വീഴുന്ന മര­ങ്ങ­ളുടെ ദീന­രോ­ദ­നവും ആര്‍ത്തനാദവും അന്ത­രീ­ക്ഷ­മാകെ മുഴ­ങ്ങി­കൊ­ണ്ടേ­യി­രി­ക്കുന്നു
''ദാക്ഷാ­യ­ണീ.... നമു­ക്കു­റ­ങ്ങാ­തി­രി­ക്കാം...''

Girish Mavoor
-ഗിരീഷ്, മാവൂര്‍ റോഡ്

Keywords: Termites, Story, Gireesh, Mavoor.

1 comment

  1. Thought provoking ....good