Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label film. Show all posts
Showing posts with label film. Show all posts

ജയ്ഹിന്ദ് ചലചിത്ര അവാര്‍ഡ് വിതരണം ഞായറാഴ്ച കോഴിക്കോട്ട്; ഒരുക്കള്‍ പൂര്‍ത്തിയായി

Written By kvartha delta on Saturday, May 25, 2013 | 3:13 pm

കോഴിക്കോട്: ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിന്റെ ആറാമത് ചലചിത്ര അവാര്‍ഡുകള്‍ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ നടക്കും. താര സന്ധ്യയില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. താരസന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഒഴിമുറി' ഒരുക്കിയ മധുപാലാണ് മികച്ച സംവിധായകന്‍. അരികെ, മായാമോഹിനി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദിലീപാണ് മികച്ച നടന്‍. ഒഴിമുറിയിലെ അഭിനയത്തിന് ശ്വേതാമേനോനെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബിജു മേനോന്‍ (മികച്ച രണ്ടാമത്തെ നടന്‍), പ്രതാപ് പോത്തന്‍ (സ്വഭാവ നടന്‍), ലൈന (സ്വഭാവ നടി), മനോജ് കെ. ജയന്‍ (വെര്‍സറ്റൈല്‍ ആക്ടര്‍), സലീം കുമാര്‍ (ഹാസ്യതാരം), കുഞ്ചാക്കോബോബന്‍ (ജനപ്രിയ നായകന്‍), മംമ്ത മോഹന്‍താസ് (ജനപ്രിയ നായിക), അഞ്ജലി മേനോന്‍ (തിരക്കഥ), സണ്ണി വെയിന്‍ (പുതുമുഖ നടന്‍), ഗൗതമി നായര്‍ (പുതുമുഖ നടി), റഫീഖ് അഹ്മദ് (ഗാന രചയിതാവ്), ഔസേപ്പച്ചന്‍ (സംഗീത സംവിധായകന്‍), വിജയ് യേശുദാസ് (ഗായകന്‍), രമ്യാനമ്പീശന്‍ (ഗായിക), തട്ടത്തിന്‍ മറയത്ത് (ജനപ്രിയ ചിത്രം), മുരളി ഗോപി, നന്ദു (പ്രത്യേക ജൂറി പുരസ്‌ക്കാരം) എന്നിങ്ങനെയാണ് മറ്റു അവാര്‍ഡുകള്‍.

മലയാള ചലചിത്ര മേളയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് എം.ടി. വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജയ്ഹിന്ദ് ലൈവ് ടൈം അവാര്‍ഡ് സമ്മാനിക്കും. അഭിനയ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന ജയറാമിനെ ചടങ്ങില്‍ ആദരിക്കും. ജയ്ഹിന്ദ് ഫിലിം അവാര്‍ഡ് സപോര്‍ട്ട്‌ സ്‌പോണ്‍സര്‍ യു.കെ. ഗ്രൂപ്പ്  (ഉപ്പള - കാസര്‍കോട്) ചെയര്‍മാന്‍ യു.കെ. യൂസഫുംചടങ്ങില്‍ സംബന്ധിക്കും.

Kozhikode, Film, Award, Cine Actor, Actress, Entertainmentവിവിധ മേഖലകളിലെ പ്രശസ്തര്‍ താരനിശയില്‍ സന്നിഹിതരാവും. താരങ്ങളുടെ ഡാന്‍സ് പ്രോഗ്രാം, മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ കോമഡി, പ്രമുഖര്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക് യുവതാരങ്ങളുടെ നൃത്തം തുടങ്ങിയവ താരസന്ധ്യയ്ക്ക് മാറ്റുകൂട്ടും. കൂറ്റന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്.

Also Read:
ജയ്ഹിന്ദ് ചാനല്‍ കാസര്‍കോട് ബ്യൂറോ ഉദ്ഘാടനം ചെയ്തു

Keywords: Kozhikode, Film, Award, Cine Actor, Actress, Jaihind Film Award, Entertainment, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:13 pm | 0 comments

നമ്മുടെ സെലബ്രിറ്റികള്‍ക്ക് സംഭവിക്കുന്നതെന്താണ്?

Written By Kvartha Alpha on Sunday, May 19, 2013 | 10:13 am

മനോജ്‌

ടി.വി അവതാരക രഞ്ജിനി ഹരിദാസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. എ.പി.ജെ അബ്ദുല്‍ കലാമും കെ.ആര്‍ നാരായണനും മന്‍മോഹന്‍ സിങ്ങും തമിഴ് നടന്‍ അജിത്ത് കുമാറുമൊക്കെ ക്യൂവില്‍ കാത്തു നിന്ന് വോട്ട് ചെയ്യുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടതാണ്. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമെങ്കില്‍ രഞ്ജിനിക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ എന്ന് പലരും ചോദിക്കുന്നുണ്ട്. സംശയം ന്യായമാണ്. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തിയപ്പോഴും കലാമും കെ.ആര്‍ നാരായണനുമൊക്കെ എളിമയുടെ പ്രതിരൂപങ്ങളായിരുന്നു. ഒരു രാഷ്ട്രപതി എങ്ങനെയായിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്നു അവര്‍ ഇരുവരും. പക്ഷേ എല്ലാവര്‍ക്കും അങ്ങനെയാവാന്‍ പറ്റണമെന്നില്ല.

Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
Ranjini Haridas 
എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ക്ലിയറന്‍സിന് ഒറ്റ ക്യൂവാണ് ഉണ്ടായിരുന്നത് എന്നാണ് രഞ്ജിനി വിവാദത്തിലൂടെ ശ്രദ്ധാകേന്ദ്രമായ ബിനോയ് പിന്നീട് പറഞ്ഞത്. യു.എസില്‍ ബിസിനസ് ചെയ്യുന്ന അദ്ദേഹം അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയതാണ്. ബിനോയിയുടെ ഏറെ പുറകിലായിരുന്ന രഞ്ജിനി അദ്ദേഹത്തെ മറി കടന്ന് മുന്നിലെത്തിയത് അദ്ദേഹം ചോദ്യം ചെയ്തു. അതില്‍ കുപിതയായ അവര്‍ അദ്ദേഹത്തോട് ദേഷ്യപ്പെടുകയും ഒപ്പം മറ്റു രണ്ടു പേരെ കൂടി ബിനോയിയുടെ മുന്നില്‍ കെട്ടി നിര്‍ത്തുകയും ചെയ്തു എന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. പക്ഷേ ഇതിനെക്കാളൊക്കെ അപഹാസ്യമായി തോന്നിയത് കസ്റ്റംസുകാരും രഞ്ജിനിയുടെ പരാതിയനുസരിച്ച് സ്ഥലത്തെത്തിയ പോലീസും എടുത്ത നിലപാടാണ്. രഞ്ജിനിയെ അറിയില്ലേ എന്നാണ് ഇരു കൂട്ടരും ഒരേ സ്വരത്തില്‍ ബിനോയിയോട് ചോദിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു സെലബ്രിറ്റിയുടെ ആരാധകരായി മാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഒരു ടി.വി അവതാരകയോട് ഇങ്ങനെയാണ് അവര്‍ പെരുമാറുന്നതെങ്കില്‍ ദീപിക പദുക്കോണോ കരീന കപൂറോ വന്നാല്‍ പോലീസും കസ്റ്റംസും എങ്ങനെ പെരുമാറും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
എയര്‍പോര്‍ട്ടിലായാലും റേഷന്‍ കടയിലായാലും ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നിലായാലും ക്യൂ നില്‍ക്കുന്നവരെല്ലാം അത്യാവശ്യക്കാര്‍ തന്നെയാണ്. എല്ലാവര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടാവും. അതിന് സെലബ്രിറ്റിയെന്നോ മറ്റുള്ളവരെന്നോ ഉള്ള വ്യത്യാസമില്ല. അത് സാധാരണക്കാരും അവരുടെ പ്രോല്‍സാഹനം കൊണ്ട് സെലബ്രിറ്റിയായവരും മനസിലാക്കണം. വിനയപൂര്‍വം പെരുമാറുന്നത് ഒരു കുറവല്ല അത് ആ വ്യക്തിയുടെ മഹത്വത്തെയാണ് കാണിക്കുന്നത്. ഗാന്ധിജിയുടെ സമരങ്ങളെക്കാള്‍ ജനങ്ങള്‍ ഇന്നും ആദരിക്കുന്നത് അദേഹത്തിന്റെ ലാളിത്യത്തെയാണ്. ധീര വിപ്ലവകാരികളുടെ രക്തരൂക്ഷിത പ്രക്ഷോഭങ്ങളെക്കാള്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭയപ്പെട്ടിരുന്നതും ആ സാധു മനുഷ്യനെയായിരുന്നു. അത്രയ്ക്കുണ്ട് വിനയത്തിന്റെ ശക്തി.

കലാഭവന്‍ മണി വനപാലകരെ ആക്രമിച്ചുവെന്ന വാര്‍ത്തയും കഴിഞ്ഞ ആഴ്ച പത്രങ്ങളില്‍ വന്നു. അതിന്റെ സത്യാവസ്ഥ പൂര്‍ണമായും പുറത്തു വന്നിട്ടില്ല എങ്കിലും വാഹന പരിശോധനക്കു ശ്രമിച്ച തങ്ങളെ നടനും സുഹൃത്തും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് വനപാലകര്‍ പോലീസിന് മൊഴി നല്‍കി. ഒപ്പം വാഹനം ഇടിപ്പിക്കാനും ശ്രമിച്ചുവെന്ന് പരുക്കേറ്റ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ തന്റെ സുഹൃത്തിന്റെ ഭാര്യയെ വനപാലകര്‍ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് താന്‍ ചെയ്തതെന്ന് മണി പിന്നീട് കോടതിയില്‍ സമര്‍പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ തന്റെ ജാതിപ്പെര് ചേര്‍ത്ത് വിളിച്ചുവെന്ന ഗുരുതരമായ ആരോപണവും നടന്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഒളിവില്‍ പോയ മണി ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് സൂചനകള്‍.

മണിയുടെ കേസില്‍ ആര് പറയുന്നതാണ് സത്യം എന്ന് ഇനിയും അറിവായിട്ടില്ല. പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ വാഹന പരിശോധനക്ക് നടന്‍ വഴങ്ങാത്തത് എന്തുകൊണ്ടാണെന്ന സംശയവും നിലനില്‍ക്കുന്നു. മണിക്കെതിരെ സമാനമായ ആരോപണങ്ങള്‍ മുമ്പും വന്നിട്ടുണ്ട്. പക്ഷേ അവയൊന്നും ഇത്ര വാര്‍ത്താ പ്രാധാന്യം നേടിയിട്ടില്ല.

Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
Kalabhavan Mani 
അടുത്തിടെ നടന്ന ഈ രണ്ടു സംഭവങ്ങളും സെലബ്രിറ്റികള്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമാണോ എന്ന സംശയമുണര്‍ത്തുന്നു. സിനിമ തിയറ്ററിലോ ബസ്സ്റ്റാന്‍ഡിലോ ക്യൂ തെറ്റിച്ചാല്‍ പോലീസിന്റെ അടി വാങ്ങുന്നവരാണ് നമ്മള്‍ പൊതുജനം. എന്നാല്‍ അതേ പോലീസ് തന്നെ രഞ്ജിനിയെ അറിയില്ലേ എന്ന് പരാതിക്കാരനോട് ചോദിക്കുന്നു. അതായത് നാലാള്‍ അറിയുന്ന വ്യക്തിയാണെങ്കില്‍ ഇവിടെ എന്തു തോന്ന്യാസവും കാണിക്കാം. അമേരിക്കയിലും ആസ്‌ത്രേലിയയിലുമൊക്കെ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് അവിടത്തെ പ്രസിഡന്റുമാരെക്കൊണ്ട് സാധാ പോലീസുകാരന്‍ പിഴ അടപ്പിച്ച ചരിത്രമുണ്ട്. അതിന്റെ പേരില്‍ ആരും ആ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിട്ടില്ല. കാറില്‍ പ്രസിഡണ്ടാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ആരായാലും പിഴ അടച്ചിട്ട് പോയാല്‍ മതി എന്നാണ് ട്രാഫിക്ക് പോലീസുകാരന്‍ നിസംഗതയോടെ പറഞ്ഞത്.

അമേരിക്കയിലെ സാധാ പോലീസുകാരന്റെ ആര്‍ജവവും ചങ്കൂറ്റവും നമ്മുടെ നാട്ടിലെ ഡി.ജി.പി യില്‍ നിന്നോ സി.ബി.ഐ.യില്‍ നിന്നോ പോലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. കാരണം ഭരണത്തിലുള്ളവര്‍ക്ക് അഹിതമായി എന്തെങ്കിലും ചെയ്താല്‍ അത് ആരായാലും അവര്‍ക്ക് സസ്‌പെന്‍ഷനായിരിക്കും കിട്ടുക. ഭരണപക്ഷം തെറ്റായി എന്തെങ്കിലും ചെയ്താലും കണ്ണടക്കണം എന്നതാണ് ഭാരതത്തിലെ അലിഖിത നിയമം. അല്ലാത്തവര്‍ രാജ്യദ്രോഹികളാവും. രാജു നാരായണ സ്വാമിയേ പോലുള്ള പ്രഗല്‍ഭര്‍ ജോലിയൊന്നുമില്ലാതെ വെറുതെ ഇരുന്ന നാളുകള്‍ നമുക്ക് മറക്കാറായിട്ടില്ല.

ഭരണത്തിലും രാഷ്ട്രീയത്തിലും തങ്ങള്‍ക്കുള്ള സ്വാധീനം തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ് പ്രമാണിമാരുടെ ഇത്തരം തോന്ന്യാസങ്ങള്‍ നാള്‍ക്കുനാള്‍ കൂടുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ പോലീസ് ഡി.ജി.പി യെയോ കേന്ദ്രമന്ത്രിയെയോ ഒക്കെയായിരിക്കും വിളിക്കുക. സംഭവത്തിന്റെ നിജസ്ഥിതി പോലും അന്വേഷിക്കാതെ അവര്‍ കേസില്‍ ഇടപെടുകയും ചെയ്യും. ഒരര്‍ഥത്തില്‍ അത്തരം ഇടപെടലുകളാണ് നിയമലംഘകരെ ഇവിടെ വളര്‍ത്തുന്നത്. പോരാത്തതിന് സ്ത്രീ പീഡനം എന്ന പുതിയ ഒരു ആയുധവും ഇറങ്ങിയിട്ടുണ്ട്. ഒരു വിധത്തിലും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആവുന്നില്ല എന്നു വരുമ്പോള്‍ എതിരാളി കൂടെയുള്ള സ്ത്രീയെ അപമാനിച്ചു എന്ന ആരോപണമായിരിക്കും പ്രതി സ്ഥാനത്തുള്ളവര്‍ ഉയര്‍ത്തുക. മിക്ക ആളുകളും ആ വജ്രായുധത്തില്‍ കമിഴ്ന്നടിച്ച് വീഴുകയും ചെയ്യും.

അവിഹിതമായ സ്വാധീനം, പണക്കൊഴുപ്പ്, നിയമം എങ്ങനെയും വിലക്ക് വാങ്ങിക്കാം എന്ന തോന്നല്‍ എന്നിവയും ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുണ്ട്. അതുകൊണ്ടാണ് വെറുതെയിരുന്ന് ബോറടിക്കുമ്പോള്‍ കൃഷ്ണ മൃഗത്തെ വേട്ടയാടാം അല്ലെങ്കില്‍ ഫുട്പാത്തില്‍ കൂടി വണ്ടിയോടിച്ച് കളിക്കാം എന്നൊക്കെ സല്‍മാന്‍ ഖാനെ പോലുള്ളവര്‍ക്ക് തോന്നുന്നത്.
Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth
Sreeshanth

കോഴക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വിളിക്കും എന്ന് ശ്രീശാന്തിനെ പോലുള്ള കൊച്ചു കുട്ടികള്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിനും കാരണം മറ്റൊന്നല്ല. പക്ഷേ ഇന്നുവരെ ഒരു സിനിമയിലോ പരസ്യ ചിത്രത്തിലോ പോലും മുഖം കാണിക്കാത്ത കലാമിനെ പോലുള്ളവര്‍ക്കും പ്രായം കടന്നുപോയിട്ടും ക്രിക്കറ്റ് വിടാന്‍ കൂട്ടാക്കാതെ അതിനെ പുണര്‍ന്നു നില്‍ക്കുന്ന എന്നാല്‍ അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സച്ചിനെ പോലുള്ളവര്‍ക്കും ഇവരെക്കാളൊക്കെ ജനമനസ്സുകളില്‍ സ്ഥാനമുണ്ട്. ചെയ്യുന്ന ജോലിയെക്കാളുപരി ആള്‍ക്കാരോടുള്ള വിനയത്തോടെയുള്ള അവരുടെ പെരുമാറ്റമാണ് അതിന് കാരണം. അത് എല്ലാവിധ സ്വാധീനങ്ങള്‍ക്കും കോടികളുടെ പണത്തൂക്കത്തിനും അപ്പുറമാണ്.

SUMMARY: T.V anchor Ranjini Haridas and actor Kalabhavan Mani get severe critics from people refarding recent controversial incidents. In India, some celebrities or others trying to take law in their hands, by influencing Police or Politicians. This is just unfair.

Keywords: Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
10:13 am | 0 comments

പെറ്റമ്മ ശപിച്ചില്ലായിരുന്നെങ്കില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആയേനേ: ഇന്ദ്രന്‍സ്

Written By kvartha delta on Thursday, May 16, 2013 | 2:32 pm

കാഞ്ഞങ്ങാട്: ഗുരുത്വംകെട്ടു, കുരുത്തക്കേട് കൂടി, സഹികെട്ട് സ്വസ്ഥത നഷ്ടമായ പെറ്റമ്മ പൂജാമുറിയില്‍ നിലവിളക്കിന് മുമ്പിലിരുന്ന് ശപിച്ചു. ആ ശാപമില്ലായിരുന്നെങ്കില്‍ ഞാനൊരു മോഹന്‍ലാലോ മമ്മൂട്ടിയോ ആയേനെയെന്ന് സിനിമാതാരം ഇന്ദ്രന്‍സ്. സിനിമയില്‍ ഞാനിപ്പോഴും ബാലനടനാണ്. രണ്ടിഞ്ച് നീളം കൂടിയെന്ന് മാത്രം. ഇന്ദ്രന്‍സ് സ്വയം കളിയാക്കി.

ഒരുപാട് ചീത്തപ്പേരുണ്ടാക്കി. അങ്ങിനെ പേര് ദോഷമുള്ള എനിക്ക് സിനിമയില്‍ ഒരുപാട് ചീത്തപ്പേരുണ്ടായി. കൊടക്കമ്പി, കുളക്കോഴി, കൊക്ക് അങ്ങിനെ ഒട്ടേറെ അപരനാമങ്ങള്‍ എനിക്ക് സ്വന്തം. ഇന്ദ്രന്‍സിന്റെ സ്വയം പുകഴ്ത്തല്‍ കേട്ടപ്പോള്‍ സദസ്സ് ഊറിച്ചിരിച്ചു. മാവുങ്കാലിനടുത്ത് കാട്ടുകുളങ്ങരയിലെ പ്രഭാത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികാഘോഷവും ജവഹര്‍ ബാലജന വേദിയുടെ നാലാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.

Kanhangad, Actor, Film, Entertainment, Indrans, Mohanlal, Mammootty, Mother, Malayalam news
ഷാറൂഖാനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ ആകാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ശരീര ഭംഗി അതിന് അനുവദിക്കുന്നില്ല. ന്യൂജനറേഷന്‍ സിനിമകള്‍ വളരുകയാണ്. പിടിച്ചു നില്‍ക്കാന്‍ മസില്‍ പിടിച്ച് നില്‍ക്കുക തന്നെ വേണം. സ്വപ്‌നം കണ്ട സിനിമാ ലോകത്ത് യാദൃശ്ചികമായാണ് ചെന്നെത്തിയത്. എല്ലാ കാര്യത്തിലും ശുഷ്‌കാന്തി കാട്ടിയാല്‍ കുട്ടികള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് ചില നാടന്‍ തമാശകളിലൂടെ ഇന്ദ്രന്‍സ് മൊഴിഞ്ഞു.

ഗ്രാമങ്ങളുടെ ശുദ്ധമായ പ്രതിഛായകളാണ് സാംസ്‌കാരിക - സാഹിത്യ- കായിക സംഘടനകളെന്നും നല്ലമനസ്സിന്റെ ഉടമകള്‍ ആകാന്‍ അതുവഴി കഴിയുമെന്നും കുട്ടികള്‍ ഗുരുത്വമുള്ളവരാകണമെന്നും കൊടിയുടെയോ മതചിന്തകളുടെയോ സ്വാധീനം നോക്കാതെ പരസ്പരം സ്‌നേഹിക്കാന്‍ തയ്യാറാകണമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

Keywords: Kanhangad, Actor, Film, Entertainment, Indrans, Mohanlal, Mammootty, Mother, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:32 pm | 0 comments

കലാഭവന്‍ മണിക്കെതിരെ കേസ്

Written By kvarthakgd1 on Wednesday, May 15, 2013 | 5:50 pm

തൃശൂര്‍: വനപാലകരുടെ മര്‍ദിച്ചുവെന്ന പരാതിയില്‍ സിനിമാ താരം കലാഭവന്‍ മണിക്കെതിരെ പോലീസ് കേസെടുത്തു. വനംവകുപ്പിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ യു.ജി രമേശന്‍, ഫോറസ്റ്റര്‍ രവീന്ദ്രന്‍ എന്നിവരെ രാത്രികാല വാഹന പരിശോധന നടത്തുന്നതിനിടെ കലാഭവന്‍ മണി മര്‍ദിച്ചതായി ആതിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മണിക്കെതിരെ
കേസെടുത്തത്. ചൊവ്വാഴ്ച പത്തരയോടെ അതിരപ്പിള്ളിക്കു സമീപമായിരുന്നു സംഭവം.

മര്‍ദനമേറ്റ രണ്ട് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയില്‍ പെട്രോളിംങ് നടത്തുകയായിരുന്ന വനപാലകര്‍ അതുവഴി വന്ന കലാഭവന്‍ മണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനവും പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടെ വാഹനം മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് 20 മിനിറ്റിനു ശേഷം അമിതവേഗത്തില്‍ മണിയുടെ കാര്‍ തിരിച്ചെത്തി. ഇതിനുശേഷം മണിയും സുഹൃത്തും ചേര്‍ന്നു മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Thrissur, Kalabhavan Mani, Case, Police, Kerala, Film, Actor, Entertainment, Attack, Car, Kerala, Malayalam News, Kvarthaഅതിനിടെ കലാഭവന്‍ മണിയും സുഹൃത്തും ചാലക്കുടി ആശുപത്രിയില്‍ ചികിത്സതേടി. വനപാലകര്‍ അകാരണമായി മര്‍ദിക്കാന്‍ ശ്രമിച്ചുവെന്ന് ഇരുവരും പറഞ്ഞു. ഇതോടൊപ്പം സുഹൃത്തിന്റെ ഭാര്യ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പാരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.


Keywords: Thrissur, Kalabhavan Mani, Case, Police, Kerala, Film, Actor, Entertainment, Attack, Car, Kerala, Malayalam News, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:50 pm | 0 comments

ഉയരക്കുറവുകാരണം റിമയുടെ കാമുകന് ടെന്‍ഷന്‍ പിടിച്ചു

Written By kvartha delta on Saturday, May 11, 2013 | 10:36 pm

ഉയരക്കുറവ് മൂലം റിമയുടെ കാമുകന് ടെന്‍ഷന്‍ പിടിച്ചു. റിമ കല്ലിങ്കലിനെക്കാള്‍ കാമുകന് ഉയരം കുറവാണെന്നതാണ് ടെഷന് കാരണം. റിമ അഭിനയിക്കുന്ന പുതിയ ചിത്രത്തിലാണ് കാമുകന് ഉയരക്കുറവുള്ളത്.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സക്കറിയയുടെ ഗര്‍ഭിണികളില്‍ അഭിനയിക്കുന്നത് നടന്‍ അജു വര്‍ഗീസ് ആണ്. അജ്മല്‍ എന്ന കഥാപാത്രമായാണ് അജു അവതരിപ്പിക്കുന്നത്. ഫാത്വിമയായി വേഷമിടുന്നത് റിമയാണ്. അജു കുറെ കാലമായി പ്രണയിക്കുന്നു. എന്നാല്‍ തന്റെ ഉയരക്കുറവ് കാരണം അജ്മല്‍ അത്ര സന്തോഷവാനല്ല. ഫാത്വിമ ഉയരക്കുറവുകാരണം പ്രണയത്തില്‍ നിന്ന് പിന്മാറുമോ എന്നതാണ് അജ്മലിന്റെ ഭയം. ഫാത്വിമ ആയാണ് റിമ ചിത്രത്തില്‍ അഭിനയിക്കുന്നത്.

അഞ്ച് ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത് റിമയാണ്. സനുഷ, സാന്ദ്ര തോമസ്, ലക്ഷ്മി, മീന എന്നിവരാണ് ഗര്‍ഭിണികളുടെ സക്കറിയ എന്ന ഗൈനക്കോളജിസ്റ്റിനടുത്ത് ചികിത്സയ്‌ക്കെത്തുന്നത്. സക്കറിയയായി അഭിനയിക്കുന്നത് ലാല്‍ ആണ്.

Entertainment, Film, Rima Kallingal, Lover, Malayalam newsപല പ്രായത്തിലുള്ള ഗര്‍ഭിണികളും അവരുടെ ജീവിതവുമാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്ക്കരിക്കുന്നത്. പതിനാറു വയസുള്ള ഗര്‍ഭിണിയായി സനുഷയെത്തുന്നു. അവിഹിതമായി ഗര്‍ഭം ധരിച്ചെങ്കിലും അബോര്‍ട്ട് ചെയ്യാന്‍ തയ്യാറാവാത്ത പെണ്‍കുട്ടിയാണ് സനുഷയുടെ കഥാപാത്രം.

കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം മീന മലയാളത്തിലേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

Keywords: Entertainment, Film, Rima Kallingal, Lover, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:36 pm | 0 comments

സഞ്ജയ്ദത്തിനെ പാര്‍പിക്കുന്നത് യെര്‍വാഡാ ജയിലില്‍

മുംബൈ: മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിനെ പൂനെക്കടുത്ത യെര്‍വാഡാ ജയിലിലാകും പാര്‍പിക്കുകയെന്ന് റിപോര്‍ട്ട്. കീഴടങ്ങാനുള്ള അധിക സമയവും കഴിയാറായ ദത്ത് ഒരാഴ്ചക്കുള്ളില്‍ ടാഡ കോടതിയില്‍ കീഴടങ്ങുമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചുള്ള വിധി പുനപരിശോധിക്കണമെന്ന ഹരജി ഈയിടെ സുപ്രീം കോടതി തള്ളിയിരുന്നു.

ദത്തിനെ എവിടെ പാര്‍പിക്കണമെന്നത് സംബന്ധിച്ച് നാലഞ്ച് ദിവസത്തിനുള്ളില്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. യേര്‍വാഡയില്‍ പാര്‍പിക്കുന്ന പക്ഷം കനത്ത സുരക്ഷയോടെയുള്ള പ്രത്യേക സെല്ലാകും ദത്തിനായി ഒരുക്കുകയെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Mumbai, National, Film, Actor, Yerawada prison likely to be Sanjay Dutt's new addressഎന്നാല്‍ സഞ്ജയ് ദത്തിനായി പ്രത്യേക തയാറെടുപ്പുകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ് എ.ഡി.ജി.പി. മീരാന്‍ ബോര്‍വാങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഞ്ച് വര്‍ഷത്തെ തടവില്‍ ഒന്നരവര്‍ഷം ദത്ത് ശിക്ഷ അനുഭവിച്ചതാണ്. താനെ ജയിലിലും യെര്‍വാഡാ ജയിലിലുമായാണ് ഈ ശിക്ഷ അനുഭവിച്ചത്.

Summary: Supreme Court rejecting Sanjay Dutt’s plea for reviewing his conviction and fiveyear prison term in the 1993 Mumbai blasts case, the actor will now surrender within a week before a TADA court. The actor is most likely to be kept at Pune’s Yerawada jail.
However, the Maharashtra prisons department will make a final call on this in the next four to five days. If Dutt is lodged in Yerawada prision, he is expected to be housed in a separate cell with tight security.
Additional Director General of Police (Prisons) Meeran Borwankar, who was in New Delhi on Friday, said, “We are not sharing with media about where Sanjay Dutt will be kept after he surrenders.” Senior officials said no special preparation was necessary for Dutt.

Keywords: Mumbai, National, Film, Actor, Yerawada prison likely to be Sanjay Dutt's new address
3:09 pm | 0 comments

പ്രീതി സിന്‍റ തിരിച്ചുവരുന്നു

Written By Kvartha Beta on Thursday, May 09, 2013 | 3:30 pm

ന്യൂദല്‍ഹി: മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വന്തമായി നിര്‍മിച്ച ചിത്രത്തിലൂടെ ബോളീവുഡിലേക്ക് മടങ്ങിവരുകയാണ് നടി പ്രതീതി സിന്‍റ. പ്രേം സോണി സംവിധാനം ചെയ്ത `Ishkq in Paris` ന്‍െറ റിലീസ് ഏറെ നീട്ടിവെക്കലുകള്‍ക്ക് ശേഷം ഈ മാസം 24നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രീതി തന്നെയാണ് ചിത്രത്തിലെ നായികയായ പാതി ഇന്ത്യാക്കാരിയും പാതി ഫ്രഞ്ചുകാരിയുമായ ‘ഇഷ്ഖി’നെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിനൊപ്പം ചിത്രത്തിന്‍െറ നിര്‍മാണവും ഏറെ വെല്ലുവിളി സഹിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന് പ്രീതി സിന്‍റ ന്യൂദല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

എട്ടുമാസങ്ങള്‍ക്ക് മുമ്പ് തിരക്കഥ പൂര്‍ത്തിയായെങ്കിലും സംവിധായകന്‍ പ്രേമിന്‍െറ കാന്‍സര്‍ബാധ എല്ലാ   ഷെഡ്യൂളുകളും തകിടം മറിച്ചു. പ്രാഥമികഘട്ടം മുതല്‍ ചിത്രവുമായി ഇടപെട്ടത് നിരവധി അനുഭവങ്ങളാണ് സമ്മാനിച്ചത്. നായിക നടിക്കൊപ്പം തിരക്കഥാകൃത്തും നിര്‍മാതാവും താനായതിനാല്‍ സെറ്റുകളില്‍ ഭാരിച്ച ജോലികളാണ് ഉണ്ടായിരുന്നത് -38 കാരിയായ നടി പറഞ്ഞു.

Actress Preity Zinta, Ishkq in Paris, Directed by Prem Soniസ്വന്തം ഉടമസ്ഥതയിലുള്ള ഐ.പി.എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍െറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനാണ് പ്രീതി സിനിമയില്‍ നിന്ന് മൂന്നുവര്‍ഷം ബ്രേക്ക് എടുത്തത്. ഈയിടെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി നടത്തിയ കൂടികാഴ്ചയില്‍ അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഉപദേശിക്കുകയായിരുന്നു -പ്രീതി പറഞ്ഞു. സല്‍മാന്‍ഖാന്‍െറ നായികയായി അഭിനയിച്ച് 2009ല്‍ പുറത്തിറങ്ങിയ ‘മെയിന്‍ ഔര്‍ മിസിസ് ഖന്ന’യാണ് പ്രീതിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Summary: Actress Preity Zinta is making a comeback with her long delayed `Ishkq in Paris` after three years and she admits that making the film was a challenge as she had to don many hats.
The film, directed by Prem Soni, was initially set to release last year but got postponed after the director was diagnosed with cancer. Preity`s maiden production is now slated for release on May 24.
"Shooting this film was not easy... It was a risk. But it was an incredible experience because I was involved in it since the inception. In eight months, I and Prem (director) wrote an original script which is not based on any Hollywood film or an adaptation of a book.
"There was so much work on the sets because I was producing it also. I had to take care of every aspect besides my job as a scriptwriter and lead actress," Preity said in an interview.

Keyword: Actress Preity Zinta, Ishkq in Paris, Directed by Prem Soni
3:30 pm | 0 comments

ജയസൂര്യക്ക് പേരില്ല

Written By Kvartha Beta on Wednesday, May 08, 2013 | 5:13 pm

സിനിമയില്‍ ഇതുപരീക്ഷണങ്ങളുടെ കാലമാണ്. ന്യൂജനറേഷന്‍െറ പേരിലുള്ള പരീക്ഷണങ്ങള്‍ ചിലതു ജനം സ്വീകരിക്കുമ്പോള്‍ മറ്റുചിലത് ബോക്സ് ഓഫീസില്‍ മൂക്കുകുത്തി വീഴും. പേരില്ലാത്ത നായകനുമായാണ് പുതിയ പരീക്ഷണം. പിന്നില്‍ മറ്റാരുമല്ല, ന്യൂ ജനറേഷന്‍ സിനിമയില്‍ മാറ്റി നിര്‍ത്താനാകാത്ത വ്യക്തിത്വമായ വി.കെ. പ്രകാശ് തന്നെ.

അരുണ്‍ലാല്‍ തിരക്കഥയെഴുതുന്ന ‘താങ്ക് യു’വിലാണ് ജയസൂര്യ പേരില്ലാതെ അഭിനയിക്കുക. സിനിമയില്‍ മുക്കാല്‍ ഭാഗത്തിലധികം സീനുകളിലും ജയസൂര്യ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ‘മൈന’ എന്ന തമിഴ്ചിത്രത്തിലെ പോലീസ് ഓഫീസറെ അവതരിപ്പിച്ച മലയാളി നടന്‍ സേതുവും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. തമിഴ്സിനിമാട്ടോഗ്രാഫര്‍ അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന്‍െറ ക്യാമറ.

അതിനിടെ അവസാനം പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളിലെയും ജയസൂര്യയുടെ റോളുകള്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു. ഹോട്ടല്‍ കാലിഫോര്‍ണിയയിലെ അധോലോക രാജാവിന്‍െറ വേറിട്ടുള്ള വേഷവും മുംബൈ പോലീസിലെ എ.സി.പിയുടെ റോളും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.

Jayasuriya, Thank you, Character which has no name, V K Prakash, 'Maina' fame SethuSummary: The new movie from Jayasuriya, 'Thankyou' will have him in a character which has no name. The different lead in this movie will appear in almost every scenes of the flik but will not be called by any particular name. Scripted by Arunlal and directed by V K Prakash, Jayasuriya and the director is very much impressed by the scripts of 'Thank You' which will be an emotional thriller. 'Maina' fame Sethu will also appear in an important role in this movie which is currently on the sets at the capital city.Tamil cinematographer ArvindKrishna will handle the camera of this movie.

Keyword: Jayasuriya, Thank you, Character which has no name, V K Prakash, 'Maina' fame Sethu
5:13 pm | 0 comments

മന്ത്രി ജയലക്ഷ്മിയുടെ കാറിനെ പിന്തുടര്‍ന്ന നടന്‍ ആസിഫലിയെ പോലീസ് തടഞ്ഞുവെച്ചു

Written By kvartha delta on Monday, May 06, 2013 | 4:59 pm

തീരൂരങ്ങാടി: പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ കാറിനെ പന്തുര്‍ന്നതിന്റെ പേരില്‍ സിനിമാ നടന്‍ ആസിഫ് അലിയെ പോലീസ് തടഞ്ഞുവെച്ചത് ഏറെനേരം നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. തിങ്കളാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പൂക്കിപ്പറമ്പില്‍വെച്ചാണ് നടനെ പോലീസ് തടഞ്ഞത്.

മന്ത്രിയുടെ കാറിന് പിന്നാലെ ചീറിപാഞ്ഞ ആസിഫ് അലിയുടെ ബി.എം.ഡബ്ല്യു. കാര്‍ മന്ത്രിക്ക് അകമ്പടി പോവുകയായിരുന്ന പോലീസ് തടയുകയായിരുന്നു. കാര്‍ തടഞ്ഞ പോലീസ് ഡ്രൈവറോട് ഉടക്കിയതോടെ നടന്‍ ഡോര്‍തുറന്ന് പുറത്തിറങ്ങുകയും കാര്യം അന്വേഷിക്കുകയും ചെയ്തു. നടനെകണ്ട് ജനക്കൂട്ടവും തടിച്ചുകൂടി. കാറിന്റെ ഫോഗ് ലാമ്പ് തെളിച്ച് മന്ത്രിയുടെ കാറിനെ പിന്തുടര്‍ന്നത് നിയമലംഘനമാണെന്നായിരുന്നു പോലീസ് ഭാഷ്യം.

Asif Ali, Kerala, film, Actor, Police, Custody, Car, BMW,  Minister, Jayalakshmi, Keralaഫോഗ് ലാമ്പ് എല്ലാസമയത്തും തെളിഞ്ഞുകത്താറുണ്ടെന്ന് നടന്‍ വിശദീകരിച്ചെങ്കിലും പോലീസ് തനത്  ഭാഷയില്‍ നടനോട് ഉടക്കി. തുടര്‍ന്ന് ആസിഫ് അലി മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പ്രശ്‌നമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും യാത്രതുടര്‍ന്ന ആസിഫലിയുടെ കാര്‍ പോലീസ് തടയുകയും കാര്‍ തിരൂരങ്ങാടി സി.ഐ. ഓഫീസിലേക്കെത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് കാറുമായി സി.ഐ. ഓഫീസിലെത്തിയ ആസിഫലി സി.ഐ.യോട് നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചതോടെ കേസില്ലാതെ കാര്‍ വിട്ടുകൊടുത്തു. തെറ്റിദ്ധാരണകൊണ്ടാണ് പോലീസിന് സംശയമുണ്ടായതെന്ന് നടന്‍ വെളിപ്പെടുത്തി. ആരോടായാല്‍പോലും മാന്യമായ ഭാഷയിലായിരിക്കണം പോലീസ് പെരുമാറേണ്ടതെന്നും ആസിഫലി പറഞ്ഞു.

സിനിമാ ഷൂട്ടിങ്ങാണെന്നാണ് ജനം ആദ്യം കരുതിയത്. പിന്നീടാണ് മന്ത്രിയെ പിന്തുടര്‍ന്നതിന് നടന്റെ കാര്‍ പോലീസ് തടഞ്ഞതാണെന്ന് തടിച്ചുകൂടിയവര്‍ക്ക് മനസ്സിലായത്. നടന്റെയും പോലീസിന്റെയും ഡയലോഗും ഭാവമാറ്റവും പലരും ക്യാമറകളില്‍ പകര്‍ത്തിയത് കൗതുക കാഴ്ചയായി.

 Asif Ali, Kerala, film, Actor, Police, Custody, Car, BMW,  Minister, Jayalakshmi, Kerala

Also Read:
സ്‌പെഷ്യല്‍ പാക്കേജ്: ജില്ലാ പോലീസിന് അനുവദിച്ച വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു

Other News:
യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍

Keywords: Asif Ali, Kerala, film, Actor, Police, Custody, Car, BMW,  Minister, Jayalakshmi, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:59 pm | 0 comments

ഗൗതം മേനോന്‍ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി

Written By kvarthakgd1 on Sunday, May 05, 2013 | 6:30 am

ഗൗതം മേനോന്‍ ഒരുക്കുന്ന ആദ്യ മലയാള ചിത്രത്തില്‍ മമ്മൂട്ടിക്ക് പോലീസ് വേഷം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. കഥകേട്ട മമ്മൂട്ടി സിനിമ ചെയ്യാമെന്ന് സമ്മതിച്ചതായി ഗൗതം മേനോന്‍ തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

രണ്ടു പേരും ഇപ്പോള്‍ വിവിധ പ്രോജക്ടുകളുടെ തിരക്കിലായത് കൊണ്ട് 2014 ആദ്യമാകും ഷൂട്ടിങ്ങ് തുടങ്ങുക. വേട്ടയാട് വിളയാടിന് ശേഷം ഗൗതം ചെയ്യുന്ന പോലീസ് സ്‌റ്റോറി കൂടിയാണ് ഈ മമ്മൂട്ടി ചിത്രം. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിക്കുള്ള ജനപ്രീതിയാണ് ഇങ്ങനെയൊരു ചിത്രം എടുക്കാന്‍ തനിക്ക്

Mammootty, Malayalam, Film, Director, Media, Entertainment, Gautham Menon, Police, Story, Kerala News, International News, National News, Gulf News, പ്രചോദനം നല്‍കിയതെന്ന് സംവിധായകന്‍ പറഞ്ഞു. ഇത് കൂടാതെ ഫഹദ് ഫാസിലിനെ നായകനാക്കി മറ്റൊരു ചിത്രവും ഗൗതം മേനോന്‍ മലയാളത്തില്‍ എടുക്കുന്നുണ്ട്. മമ്മൂട്ടി ചിത്രത്തിന് ശേഷമാകും അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.

SUMMARY: Mammootty will play the role of a police officer in Gautham Menon's upcoming Malayalam project. Shooting will start in early 2014.

Keywords: Mammootty, Malayalam, Film, Director, Mammootty, Media, Entertainment, Gautham Menon, Police, Story, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:30 am | 0 comments

നിഷാലിന് ഐ.എ.എസ്. ഓഫീസറായ വധു

Written By kvartha delta on Friday, May 03, 2013 | 5:09 pm

മലയാളികളുടെ പ്രിയതാരം കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്ക് ഐ.എ.എസ്. ഓഫീസറായ വധുവിനെ കിട്ടി. കാവ്യയ്ക്ക് ആരാകും വരനായി വരിക എന്നചോദ്യം വീണ്ടും ആരാധകരില്‍ ഉയര്‍ന്നിരിക്കുകയാണ്. നിഷാല്‍ വിവാഹിതനാകുന്ന വിവരം പുറത്തുവന്നതോടെയാണിത്‌. കാവ്യയുടെ വിവാഹം എന്ന് നടക്കുമെന്നും വരന്‍ ആരായിരിക്കുമെന്ന ചോദ്യവും ആരാധകരില്‍ നിന്നും ഇപ്പോള്‍തന്നെ ശക്തമായിക്കഴിഞ്ഞു.

നിഷാലിന് വധുവായി എത്തുന്നത് ഐ.എ.എസുകാരിയായ രമ്യയാണ്. കര്‍ണാടക കേഡറില്‍ ഐ.എ.എസ്. ഓഫീസറായ രമ്യ മാവേലിക്കരയിലെ പ്രമുഖ കുടുംബാംഗമാണ്. മെയ് 13ന് മാവേലിക്കര എണ്ണയ്ക്കാട്ടുള്ള രമ്യയുടെ കുടുംബവകയായുള്ള ഫാം ഹൗസില്‍ വിവാഹം നടക്കുമെന്നാണ് റിപോര്‍ട്ട്. കുവൈത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നിഷാല്‍ 2009 ഫെബ്രുവരി അഞ്ചിനാണ് കൊല്ലൂരില്‍വെച്ച് കാവ്യാ മാധവനെ വിവാഹം കഴിച്ചത്.

വിവാഹ ശേഷം കാഞ്ഞങ്ങാട്ടും കൊച്ചിയിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്ക് സിനിമാ പ്രവര്‍ത്തകര്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കി കുവൈത്തിലേക്ക് നിഷാലുമൊത്ത് പറന്ന കാവ്യയ്ക്ക് അവിടെ സന്തോഷം പകരുന്ന ജീവിതമല്ല ലഭിച്ചത്. പലവിധ കാരണങ്ങളാല്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ
ഇവരുടെ ബന്ധത്തില്‍ താളപിഴകളും പിന്നീട് കലഹവും ഉണ്ടാവുകയും മാധ്യമങ്ങള്‍ ഇതേറ്റെടുത്ത് വന്‍വാര്‍ത്തകളാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രശ്‌നം സ്ത്രീപീഡന കേസിലും കോടതിയിലേക്കുമായി നീങ്ങുകയായിരുന്നു.

പിന്നീട് മന്ത്രിയായിരുന്ന ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും ഇരുവരുമായി ചര്‍ചനടത്തി സംയുക്തമായി വിവാഹമോചന കരാര്‍ ഉണ്ടാക്കുകയുമായിരുന്നു. മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒരുനടിയുടെ ദാമ്പത്യം തകര്‍ന്നത് മലയാളികളെ ഒന്നടങ്കം നടുക്കിയിരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ നടത്തിയ നിഷാലും കാവ്യയും പിന്നീട് എല്ലാം പറഞ്ഞുതീര്‍ക്കുകയായിരുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ച് വര്‍ഷങ്ങള്‍ കഴിയുന്നതിന് മുമ്പാണ് നിശാലിന് പുതിയ ഐ.എ.എസുകാരിയായ വധുവിനെകിട്ടിയിരിക്കുന്നത്.

Also Read:

അവശന്മാര്‍ക്ക് താങ്ങായി ഹസീന

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?


Keywords: Kavya Madhavan, Film, Divorce, Actress, Entertainment, Nishal, Cinema, Case, Marriage, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:09 pm | 0 comments

ഒടുവില്‍ റിമ കല്ലിങ്കല്‍ തുറന്നുപറഞ്ഞു: ആഷിഖുമായി പ്രണയമുണ്ട്; വിവാഹം 2014ല്‍

ഒടുവില്‍ റിമ കല്ലിങ്കല്‍ തുറന്നുപറഞ്ഞു. കലാസംവിധായകന്‍ ആഷിഖ് അബുവുമായി താന്‍ പ്രണയത്തിലാണ്. വിവാഹം 2014ല്‍ നടക്കുമെന്നും റീമ വെളിപ്പെടുത്തി. വിവാഹ തീയതി വീട്ടുകാര്‍ തീരുമാനിക്കും. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ ആഷിഖുമായുള്ള പ്രണയം തുറന്നു സമ്മതിച്ചത്. ഇവര്‍ തമ്മിലുള്ള പ്രണയ ബന്ധത്തെകുറിച്ച് പലതവണ മാധ്യമങ്ങള്‍ ഗോസിപ്പ് കോളങ്ങള്‍ നിറച്ചിരുന്നു.

 Entertainment, film, Cinema, Actress, Rema Kallingalആഷിഖ് അബുവുമായുള്ള വിവാഹം കഴിഞ്ഞെന്നായിരുന്നു ആദ്യത്തെ പ്രചരണം. പിന്നീട് ആഷിഖ് തന്നെ ഇക്കാര്യം നിഷേധിച്ചു. പിന്നീട് ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ആഷിഖ് റിമയുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ചു. എന്നാല്‍ റിമ അപ്പോഴും പ്രതികരിക്കാതെ മാറിനിന്നു. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നതെന്നും വാര്‍ത്ത പരന്നിരുന്നു. ഇതിനിടയിലാണ് വാരികയില്‍ നല്‍കിയ അഭിമുഖത്തില്‍ റിമതന്നെ പ്രണയകാര്യം സമ്മതിച്ചിരിക്കുന്നത്.

ആഷിഖുമായുള്ള വിവാഹം കഴിഞ്ഞതായുള്ള വാര്‍ത്തകളും മറ്റും റിമ നിഷേധിക്കുകയും ചെയ്തു. ആഷിഖുമായുള്ള ബന്ധത്തില്‍ അഭിമാനിക്കുന്നതായും റിമ പറയുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ആഷിഖുമായി താന്‍ സൗഹൃദബന്ധത്തിലായതെന്ന് റിമ വ്യക്തമാക്കി. 2014ല്‍ തന്നെ തന്റെയും ആഷിഖ് അബുവുമായുള്ള വിവാഹം ഉണ്ടാകുമെന്നും റിമ സൂചിപ്പിക്കുന്നു.

Also Read:

അവശന്മാര്‍ക്ക് താങ്ങായി ഹസീന



Keywords: Entertainment, film, Cinema, Actress, Rema Kallingal, Ashik Abu, Marriage, Love, Media, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:01 pm | 0 comments

ഷാജി കൈലാസിന്‍െറ ശനിദശ മാറ്റാന്‍ ബി. ഉണ്ണികൃഷ്ണന്‍

പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സംവിധായകനാണ് ഷാജി കൈലാസ്. തലസ്ഥാനം, ഏകലവ്യന്‍, കമീഷണര്‍, ദി കിംഗ്, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍. ഒരു കാലത്ത് രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറിയിരുന്നു.

നഷ്ടപ്രതാപത്തിന്‍െറ ഓര്‍മകളിലാണ് ഷാജികൈലാസ് ഇന്ന്. ഒരു കാലത്ത് ആള്‍ക്കൂട്ടത്തിന്‍െറ ഉല്‍സവമായിരുന്ന ഷാജി ചിത്രങ്ങള്‍ ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ പഴയ ഹിറ്റ്മേക്കറുടെ ഒരു ഡസനോളം ചിത്രങ്ങളാണ് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനാകാത്ത വിധം ബോക്സ് ഓഫീസില്‍ തകര്‍ന്നത്.

മികച്ച ഒരു തിരിച്ചുവരവ് കൊതിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനുമായി ഷാജി കൂട്ടുകൂടാനൊരുങ്ങുന്നതായാണ് ഒടുവിലത്തെ വാര്‍ത്ത. ഷാജിയുടെ രണ്ട് ചിത്രങ്ങള്‍ക്കാകും ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതുക. പൃഥിരാജിനെ നായകനാക്കിയുള്ള ആക്ഷന്‍ ത്രില്ലറിനൊപ്പം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന റോഡ് മൂവിയുമാകും ഉണ്ണികൃഷ്ണന്‍െറ തിരക്കഥയില്‍ ഷാജി സംവിധാനം ചെയ്യുക. ഷാജിയുടെ അവസാന ഹിറ്റെന്ന് പറയാവുന്ന ‘ദി ടൈഗറി’ലാണ് ഇരുവരും മുമ്പ് ഒരുമിച്ചത്.

മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ഫ്രോഡിന്‍െറ ജോലിയിലാണ് ഉണ്ണികൃഷ്ണന്‍ നിലവില്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ഷാജിക്കായി തിരക്കഥയെഴുതുക. അതുകൊണ്ടുതന്നെ 2014ഓടെ മാത്രമേ ചിത്രത്തിന്‍െറ ഷൂട്ടിംഗ് തുടങ്ങാനിടയുള്ളൂ. ജയറാം നായകനായ ‘ജിഞ്ചറി’ന്‍െറ അണിയറ ജോലികളിലാണ് ഷാജി ഇപ്പോള്‍.
Former hit director, Shaji Kailas, B unnkrishnan, MohanlalSummary: Former hit director Shaji Kailas is passing through the worst times in his career with almost a dozen continuous flops .None of his films that came out in the last five years managed to create profit for their producers. Anyhow, the director's wait for a nice script to help his comeback will soon become possible as scriptwriter turned director B unnkrishnan has agreed to pen two scripts for Shaji.
The first one in the list will be an action thriller featuring Prithviraj as its hero. B Unnikrishnan will also pen one more a road movie for Shaji which will feature a bunch of fresh faces. Though the agreement is on, don't expect these movies to be on sets soon. B Unnikrishnan is currently busy with his Mohanlal starrer Mr. Fraud and hence will sat down to pen these scripts only after the competition of the movie. That means, the movies will be on sets only by 2014.

Keyword: Former hit director, Shaji Kailas, B unnkrishnan, Mohanlal, Entertainment, Film, Cinema.
1:23 pm | 0 comments

ബാലചന്ദ്രമേനോന്‍ തിരിച്ചു വരുന്നു; മമ്മൂട്ടിക്കൊപ്പം രണ്ടു ചിത്രങ്ങള്‍

Written By kvartha delta on Thursday, May 02, 2013 | 12:30 pm

അസുഖം മൂലം ഏറെ നാളായി സിനിമാ രംഗത്ത് നിന്നു വിട്ടു നിന്ന ബാലചന്ദ്ര മേനോന്‍ തിരിച്ചെത്തുന്നു. മമ്മൂട്ടിക്കൊപ്പം കുഞ്ഞനന്തന്റെ കട, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, അനൂപ് മേനോനൊപ്പം ബഡി എന്നിവയാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന പടങ്ങള്‍. നേരത്തെ ഇമ്മാനുവലില്‍ ഒരു പ്രധാന വേഷത്തില്‍ അദ്ദേഹം അഭിനയിക്കാനിരുന്നതാണെങ്കിലും ചില തിരക്കുകള്‍ മൂലം പിന്‍മാറുകയായിരുന്നു.

കുഞ്ഞനന്തന്റെ കടയില്‍ ഒരു വക്കീലിന്റെ വേഷമാണ് മേനോന്. മാത്തുക്കുട്ടിയില്‍ ഒരു വൈദികന്റെ വേഷത്തിലും ബഡിയില്‍ ഡി.ജി.പി. യുടെ വേഷത്തിലും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രാപകല്‍ എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല ചന്ദ്ര മേനൊന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
Film, Entertainment, Mammootty, Balachandra Menon, Kadal Kadannu Oru Mathukutty
SUMMARY: Balachandra Menon makes his comeback to the cinema, after several years. He is committed three films so far and two of them are with Mammootty.

Keywords: Film, Entertainment, Mammootty, Balachandra Menon, Kadal Kadannu Oru Mathukutty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:30 pm | 0 comments

പണിപറ്റിച്ചു; ഫഹദിനെ പ്രണയിക്കാന്‍ ആന്‍ഡ്രിയ ഇല്ല

Written By Kvartha Alpha on Wednesday, May 01, 2013 | 11:41 am

ഫഹദിനോടുള്ള പ്രണയത്തില്‍ നിന്നും ആന്‍ഡ്രിയ പിന്മാറിയതായി റിപോര്‍ട്. ഫഹദിനോടൊപ്പം അടുത്ത ചിത്രത്തില്‍ പ്രണയ നായികയായി എത്താമെന്ന് സമ്മതിച്ച ആന്‍ഡ്രിയ തനിക്ക് ഡേറ്റ് ഇല്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അന്നയും റസൂലിനും ശേഷം ഇവര്‍ രണ്ടു പേരും കടുത്ത പ്രണയത്തില്‍ ആണെന്നും ഫഹദ് തന്റെ പ്രണയം ആന്‍ഡ്രിയെ അറിയിച്ചുവെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ആന്‍ഡ്രിയയുടെ മറുപടി ലഭിക്കാന്‍ ഫഹദ് കാത്തിരിക്കുകയാണന്നും റിപോര്‍ടുകളില്‍ വ്യക്തമാക്കിയിരുന്നു.

Entertainment, Fahad Fazil, Cinema, Gossip, Released, Remove, film, Fahad Fazil in Love with Andrea Jeremiah, Andrea's new love affair leaked, Fahad Fazil reveals his Love with Andrea Jeremiah Fahad's Andrea love is public, Malayalam Movie News Film Review: Annayum Rasoolum, Andrea Jeremiah opts out of Fahadh- Starrerപുതിയ ചിത്രത്തിലൂടെ ഇവരുടെ പ്രണയം വീണ്ടും വിരിയുമെന്നായിരുന്നു സിനിമാ ലോകത്തെ അടക്കം പറച്ചിലുകള്‍. ഇതാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്. പ്രശസ്ത പരസ്യ സംവിധായകനായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ നോര്‍ത്ത് 24 കാതം എന്ന കന്നിചിത്രത്തിലൂടെയാണ് ഫഹദും ആന്‍ഡ്രിയയും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നത്. പിന്നീട് ആന്‍ഡ്രിയ ഈ സിനിമയുമായി കരാറില്‍ അന്തിമമായി ഒപ്പുവെച്ചിട്ടില്ലെന്നാണ് ആന്‍ഡ്രിയയുടെ സെക്രട്ടറി വെളിപ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രിയ ആദ്യം കരാറില്‍ ഒപ്പുവെച്ച ചിത്രമായ ലണ്ടന്‍ ബ്രിഡ്ജില്‍ പൃഥ്വിരാജുമൊത്ത് അഭിനയിക്കുമെന്നാണ് വിശദീകരണം. നോര്‍ത്ത് 24 കാതം എന്ന സിനിമയില്‍ ആന്‍ഡ്രിയയ്ക്ക് പകരം നായികയയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായന്‍ അനില്‍ മേനോന്‍. ആന്‍ഡ്രിയ ലണ്ടന്‍ ബ്രിഡ്ജിലെ അഭിനയത്തിനുശേഷം ഈ ചിത്രത്തില്‍ തിരിച്ചെത്തുമോയെന്നും കണ്ടറിയേണ്ടതുണ്ട്.

Entertainment, Fahad Fazil, Cinema, Gossip, Released, Remove, film, Fahad Fazil in Love with Andrea Jeremiah, Andrea's new love affair leaked, Fahad Fazil reveals his Love with Andrea Jeremiah Fahad's Andrea love is public, Malayalam Movie News Film Review: Annayum Rasoolum, Andrea Jeremiah opts out of Fahadh- Starrerഅനില്‍ സി.മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങളിലൊന്നായ മാസ്‌റ്റേഴ്‌സിന് തിരക്കഥ രചിച്ച ജിനു അബ്രഹാമാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയത്. ലണ്ടനില്‍ തന്നെ മുഴുവന്‍ സമയവും ചിത്രീകരണം നടക്കുന്ന ലണ്ടന്‍ ബ്രിഡ്ജില്‍ തെലുങ്ക് നടി നന്ദിതയും പ്രധാന വേഷകത്തിലഭിനയിക്കുന്നുണ്ട്.

Other News:
വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍


Keywords: Entertainment, Fahad Fazil, Cinema, Gossip, Released, Remove, film, Fahad Fazil in Love with Andrea Jeremiah, Andrea's new love affair leaked, Fahad Fazil reveals his Love with Andrea Jeremiah Fahad's Andrea love is public, Malayalam Movie News Film Review: Annayum Rasoolum, Andrea Jeremiah opts out of Fahadh- Starrer
11:41 am | 0 comments

ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ ലൈനില്‍ പുതിയ തരംഗം

ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായ രാഞ്ജന ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഓണ്‍ ലൈനില്‍ വന്‍ ഹിറ്റായി. തനു വെഡ്‌സ് മനു എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് രാഞ്ജനയുടെയും സംവിധാനം. എ.ആര്‍. റഹ്മാന്‍ ആണ് സംഗീത സംവിധാനം.

കൊലവെറി ഗാനത്തിലൂടെ ഉത്തരേന്ത്യയിലും ഒരുപാട് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട് ധനുഷ്. രാഞ്ജന ബനാറസിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ്. കുട്ടിക്കാലം മുതലേ പരസ്പരം
Film, Cinema, Entertainment, Danush, Hindi Film, Ranjanaഅറിയുന്ന രണ്ടു പേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും അവസാനം പ്രതിസന്ധികള്‍ അതി ജീവിച്ച് ഒന്നിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സോനം കപൂറാണ് നായിക. ജൂണ്‍ അവസാനം ചിത്രം റിലീസ് ചെയ്യും.


SUMMARY: Tamil actor Dhanush's debut Hindi film will release on, June 21st. Film's trailer  released last week, got lakhs of viewers till now.


Keywords: Film, Cinema, Entertainment, Danush, Hindi Film, Ranjana, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Player created by Inbound Now - Social Media Tools.
11:33 am | 0 comments

ലിങ്കനു ശേഷം ഒബാമയുമായി സ്പില്‍ബര്‍ഗ്

Written By kvartha delta on Tuesday, April 30, 2013 | 12:43 pm

ലിങ്കണ്‍ എന്ന ചിത്രത്തിലൂടെ എബ്രഹാം ലിങ്കന്റെ കഥ പറഞ്ഞ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കഥയുമായി വരുന്നു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ഷിക വിരുന്നിനിടയിലാണ് അദ്ദേഹം പുതിയ സിനിമ പ്രഖ്യാപിച്ചത്.

തീരെ താഴെക്കിടയില്‍ നിന്നും ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ പദവിയിലെത്തിയ ഒബാമയുടെ ജീവിതം സിനിമാകഥ പോലെ സംഭവ ബഹുലമാണെന്ന് അദ്ദേഹത്തെ സാക്ഷി നിര്‍ത്തി സ്പില്‍ബര്‍ഗ് പറഞ്ഞു. നായകവേഷം ചെയ്യേണ്ട ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.


SUMMARY: Steven Spielberg going to make a film on U.S. president Barack Obama. His last film on Abraham Linkoln got several awards in Oscar, last year.

Keywords: US president Barack Obama, film, Entertainment, White House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:43 pm | 0 comments

'മാത്തുക്കുട്ടി' നിര്‍മിക്കാന്‍ പൃഥ്വിരാജ്; ഒപ്പം വന്‍ താരനിരയും

മമ്മൂട്ടി നായകനാകുന്ന രഞ്ജിത് ചിത്രം 'കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി' പൃഥ്വിരാജ് നിര്‍മിക്കും. നേരത്തെ രഞ്ജിത്ത് തന്നെ നിര്‍മിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും പങ്കാളികളായ ഓഗസ്റ്റ് സിനിമയ്ക്കാണ് നറുക്ക് വീണിരിക്കുന്നത്. ഇതേ ബാനര്‍
തന്നെയാണ് മുമ്പ്  ഉറുമിയും ഇന്ത്യന്‍ റുപ്പിയും നിര്‍മിച്ചത്.
Mammootty, Film, Entertainment, Prithvi Raj, Mohanlal

മമ്മൂട്ടി ഇരട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍, ജയറാം, ദിലീപ് എന്നിവരും അതിഥി വേഷത്തില്‍ വരുന്നുണ്ട്. ഇതോടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണി നിരക്കുന്ന ചിത്രം കൂടിയാവുകയാണ് മാത്തുക്കുട്ടി.

Related News:
കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ പുതിയ രൂപത്തില്‍ മമ്മൂട്ടി
SUMMARY: Prithiviraaj will produce the next Mammootty flick, Kadal kadannu oru Mathukkutti, directed by Ranjith.

Keywords: Mammootty, Film, Entertainment, Prithvi Raj, Mohanlal, Dileep, Kadal Kadannu Oru Mathukutty, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:35 am | 0 comments

ഐ.വി. ശശി തിരിച്ചുവരുന്നു

ഒരുകാലത്ത് ഐ.വി. ശശിയെന്ന പേര് സൂപ്പര്‍ഹിറ്റുകളുടെ പര്യായമായിരുന്നു. ആള്‍ക്കൂട്ടത്തിന്‍െറ ഉല്‍സവമൊരുക്കിയ നിരവധി ചിത്രങ്ങള്‍ ശശിയുടെ പേര് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ പട്ടികയില്‍ ഉള്‍പെടുത്തി.

1975ല്‍ പുറത്തിറങ്ങിയ 'ഉത്സവ'മായിരുന്നു ആദ്യ ചിത്രം. 'ദേവാസുരം' എന്ന എക്കാലത്തെയും മോഹന്‍ലാല്‍ മെഗാഹിറ്റിനു ശേഷം ഐ.വി. ശശിയെന്ന സംവിധായകന്‍്റെ നിറം മങ്ങുന്ന കാഴ്ചയാണ് സിനിമാ ലോകം കണ്ടത്. 'വര്‍ണപ്പകിട്ടെ'ന്നൊരു മോഹന്‍ലാല്‍ ചിത്രം കൂടി ശരാശരി വിജയം നേടിയെങ്കിലും സിനിമാ ലോകത്ത് ശശിയുടെ പ്രതാപം പതിയെ അസ്തമിച്ചു. അവസാന കാലത്ത് സ്വന്തം കഥാപാത്രങ്ങളായ ബല്‍റാമിനെയും താരാദാസിനെയും ഒരു സിനിമയില്‍ കൊണ്ടുവന്നെങ്കിലും അതും ഗതി പിടിച്ചില്ല. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആണ് ഐ.വി. ശശി സംവിധാനം ചെയ്ത അവസാന സിനിമ. രജത്ത് മേനോനെയും നിത്യാ മേനോനെയും നായികാ നായകന്‍മാരാക്കി പുതുതലമുറയെ ലക്ഷ്യമിട്ട് നിര്‍മിച്ച സിനിമ ബോക്സ് ഓഫീസില്‍ ചലനം നേടുന്നതില്‍ പരാജയപ്പെട്ടു.

ഇതിന് ശേഷം സംവിധാനരംഗത്തുനിന്ന് താല്‍ക്കാലികമായി വിടപറഞ്ഞ ഐ.വി. ശശിക്ക് ഇതിനിടെ ചില ആരോഗ്യ പ്രശ്നങ്ങളും പിടിപെട്ടു. ഇതില്‍ നിന്നെല്ലാം മോചിതനായ തലമുതിര്‍ന്ന സംവിധായകന്‍ യുവതലമുറക്കായാണ് പുതിയ സിനിമയൊരുക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്‍െറ തിരക്കഥ ബോബി -സഞ്ജയ് ടീം ആണ്. 2014ല്‍ ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്‍െറ പ്രാരംഭ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.
I V Sasi, new film, Fahad and Dulqar, will be seen side by side for the first time, kick start its shoot by 2014Summary: Now after three years from the movie, I V Sasi is energetic than ever before. He had been to some epidemics and physical problems, which he endured well and is out with new charm and energy. And he is all set to start a new phase in film making, concentrating on films featuring young faces. I V Sasi's new film will be scripted by Bobby Sanjai, who is currently busy finalising the pots. Fahad and Dulqar will be seen side by side for the first time for this movie, which will kick start its shoot only by 2014. Watch this space for more about the project.

Keyword: I V Sasi, new film, Fahad and Dulqar, will be seen side by side for the first time, kick start its shoot by 2014
10:31 am | 0 comments

ലഗാനും ദില്‍ ചാഹ്ത്താഹെയും ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകള്‍ -കരണ്‍ ജോഹര്‍

Written By Kvartha Beta on Sunday, April 28, 2013 | 9:57 am

മുംബൈ: 2001ല്‍ പുറത്തിറങ്ങിയ ലഗാനും ദില്‍ചാഹ്ത്താഹെയും ഇന്ത്യന്‍ സിനിമയിലെ നാഴികകല്ലുകളാണെന്ന് സിനിമാ നിര്‍മാതാവും സംവിധായകനുമായ കരണ്‍ജോഹര്‍.
1940കളും 50കളുമടക്കം ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലങ്ങള്‍ ഒരുപാടുണ്ടെങ്കിലും ലഗാനും ദില്‍ചാഹ്ത്താഹെയും പുറത്തിറങ്ങിയ 2001 ആണ് ഇന്ത്യന്‍ സിനിമയുടെ നാഴികകല്ല്. അതിന് ശേഷമാണ് സിനിമയില്‍ മാറ്റത്തിന്‍െറ കാറ്റ് വീശിത്തുടങ്ങിയത്.

100 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സിനിമക്കുള്ള ആദരസൂചകമായി നിര്‍മിച്ച ബോംബെ ടാക്കീസിന്‍െറ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരണ്‍ ജോഹര്‍.

ദിബാകര്‍ ബാനര്‍ജി, അനുരാഗ് കാശ്യപ്, സോയാ അക്തര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ സംവിധാനം ചെയ്ത ഹ്ര സ്വചിത്രങ്ങളടങ്ങിയതാണ് ബോംബെ ടാക്കീസ്. മെയ് മൂന്നിന് ആണ് ബോംബെ ടാക്കീസ് റിലീസ് ചെയ്യുന്നത്.

Summary: For filmmaker Karan Johar, 2001 was the turning point in Hindi cinema as two unique films Dil Chahta Hai and Lagaan: Once Upon A Time In India truly set the ball rolling for change.
Karan Johar, Turning point in Hindi cinema, Dil Chahta Hai, Lagaan: Once Upon A Time In India, Entertainment, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News."I think there are a lot of decades of brilliance. The 1940s and 1950s are considered golden ages of Hindi cinema. But for me, the most important year was 2001 when Lagaan and Dil Chahta Hai released," the 40yearold said here on Friday at a special screening of Bombay Talkies, a film made to pay tribute to 100 years of Indian cinema.
"The golden age, the new age started from there," added the son of late filmmaker Yash Johar. Bombay Talkies consists of four short films made by Dibakar Banerjee, Anurag Kashyap, Zoya Akhtar and Karan. Karan has directed Rani Mukerji, Randeep Hooda and Saqib Saleem for his short film, and he is all praises for all of them. "Rani is an amazing actor. She is one of the most outstanding acting talents and it was my honour to work with her," Karan said.

Keyword: Karan Johar, Turning point in Hindi cinema, Dil Chahta Hai, Lagaan: Once Upon A Time In India, Entertainment, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:57 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash