Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label World. Show all posts
Showing posts with label World. Show all posts

ബോസ്റ്റണ്‍ സ്‌ഫോടനം: ചോദ്യം ചെയ്യലിനിടയില്‍ യുവാവിനെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു

Written By kvarthakochi on Thursday, May 23, 2013 | 8:40 pm

ഓര്‍ലാന്റോ: ബോസ്റ്റണ്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയില്‍ ചെചന്‍ വംശജനായ യുവാവിനെ എഫ്.ബി.ഐ ഏജന്റ് വെടിവെച്ചുകൊന്നു. അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച ഫ്‌ലോറിഡയില്‍ വച്ചായിരുന്നു സംഭവം. ഇബ്രാഹീം തോഡസേവ് (27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ അക്രമാസക്തനായെന്നാണ് എഫ്.ബി.ഐ ഏജന്റിന്റെ വാദം.

ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന തമര്‍ലന്‍ സാര്‍സനേവിന്റെ പരിചയക്കാരനാണ് ഇബ്രാഹീം. ബോസ്റ്റണിലായിരുന്നു മുന്‍പ് ഇയാള്‍ താമസിച്ചിരുന്നത്. അതേസമയം സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നിരവധി തവണ ഇബ്രാഹീമിനെ ചോദ്യം ചെയ്തതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. സാര്‍സനേവുമായുള്ള പരിചയത്തിന്റെ പേരില്‍ എഫ്.ബി.ഐ ഇബ്രാഹീമിനെ മാനസീകമായി പീഡിപ്പിച്ചുവരികയായിരുന്നെന്നും ഇയാള്‍ ആരോപിച്ചു. ചോദ്യം ചെയ്യലില്‍ സഹികെട്ട് ഇബ്രാഹീം എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 15നുണ്ടായ ബോസ്റ്റണ്‍ മാരത്തണ്‍ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

World news, Obituary, Orlando, Florida, Washington, Chechen immigrant, Questioned, Possible links, Boston Marathon, Bombing suspects, Shot, Killed, Federal agent, Florida, Wednesday, SuddenlySUMMARY: Orlando, Florida/Washington: A Chechen immigrant who was being questioned about his possible links to one of the Boston Marathon bombing suspects was shot and killed by a federal agent in Florida on Wednesday after he suddenly turned violent, the FBI said.

Keywords: World news, Obituary, Orlando, Florida, Washington, Chechen immigrant, Questioned, Possible links, Boston Marathon, Bombing suspects, Shot, Killed, Federal agent, Florida, Wednesday, Suddenly
8:40 pm | 0 comments

ഡ്രോണ്‍ ആക്രമണത്തില്‍ നാല് അമേരിക്കകാരും കൊല്ലപ്പെട്ടുവെന്ന് യുഎസിന്റെ കുറ്റസമ്മതം

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലും യെമനിലും നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടതായി യുഎസിന്റെ കുറ്റസമ്മതം. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസുകാരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ക്വയ്ദ നേതാവ് അന്‍ വര്‍ അല്‍ ഔലാക്കിയുടെ പേരും കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ തയ്യാറാക്കിയ കത്താണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയുണ്ടായതിന് തൊട്ടുപിന്നാലെയാണ് അറ്റോര്‍ണി ജനറലിന്റെ കത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ലഭിച്ചത്. പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒബാമ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡ്രോണ്‍ ആക്രമണങ്ങള്‍ എങ്ങനെ നിയമപരവും അത്യാവശ്യവുമാകുന്നുവെന്ന് ഒബാമ പ്രസംഗത്തില്‍ വിശദീകരിക്കുമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന റിപോര്‍ട്ട്.

World news, Washington, US government, Acknowledged, Wednesday, Killed, Four Americans, Militant, Cleric, Anwar al-Awlaki, Died, Drone strikes, Yemen, Pakistan.SUMMARY: Washington: The US government formally acknowledged for the first time on Wednesday that it had killed four Americans, including militant cleric Anwar al-Awlaki, who died in drone strikes in Yemen and Pakistan.

Keywords: World news, Washington, US government, Acknowledged, Wednesday, Killed, Four Americans, Militant, Cleric, Anwar al-Awlaki, Died, Drone strikes, Yemen, Pakistan.
3:05 pm | 0 comments

ഇന്ത്യക്കാരുള്‍പെടെ ഒരു കോടിയിലേറെ കുടിയേറ്റക്കാര്‍ അമേരിക്കന്‍ പൗരത്വത്തിനരികെ

ന്യൂയോര്‍ക്: രണ്ടരലക്ഷത്തിലധികം ഇന്ത്യക്കാരുള്‍പെടെ ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാരുള്ള അമേരിക്കയില്‍ പുതിയ കുടിയേറ്റ ബില്ലിന് യു.എസ് സെനറ്റ് പാനലിന്റെ അംഗീകാരം. മുന്നൂറിലധികം ഭേദഗതികളോടെ അവതരിപ്പിച്ച ബില്ലിന് അഞ്ചിനെതിരെ  13 വോട്ടുകള്‍ക്കാണ്  സെനറ്റ് പാനലിന്റെ അംഗീകാരം ലഭിച്ചത്. അടുത്ത മാസം പൂര്‍ണ സെനറ്റില്‍ ചര്‍ചക്കെത്തുന്ന നിയമം യാഥാര്‍ഥ്യമായാല്‍ ഇന്ത്യക്കാരുള്‍പെടെ കോടിക്കണക്കിനുള്ള അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കന്‍ പൗരത്വത്തിനര്‍ഹരാകും.

എന്നാല്‍, നിയമത്തിന്റെ ഭാഗമായി സ്വവര്‍ഗ പങ്കാളികളായ കുടിയേറ്റക്കാര്‍ക്കും ഇളവ് അനുവദിക്കുന്നതില്‍ സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒബാമയുടെ ഈവര്‍ഷത്തെ അജന്‍ഡയിലുള്ള പ്രധാനവിഷയമാണ് കുടിയേറ്റ പരിഷ്‌കരണബില്‍. തന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കുടിയേറ്റ നിയമനിര്‍മാണത്തിനു പച്ചക്കൊടി കാണിച്ച പാനലിനെ പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദിച്ചു.
 New York, Voters, Law, America, World,Kerala News, International News,
കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ അതിര്‍ത്തിസുരക്ഷ, സാമ്പത്തിക വളര്‍ച്ച എന്നിവകൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ പുതിയ നീക്കങ്ങള്‍.

Keywords: New York, Voters, Law, America, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:44 pm | 0 comments

ലണ്ടനില്‍ സൈനീകന്റെ തലയറുത്തു: ഭീകരാക്രമണമെന്ന് പോലീസ്

ലണ്ടന്‍: ബ്രിട്ടനിലും തീവ്രവാദത്തിന്റെ കരിനിഴല്‍ വീഴ്ത്തി സൈനീകന്റെ നേര്‍ക്ക് രണ്ട് പേര്‍ ആക്രമണം നടത്തി. സൈനീക ക്യാമ്പിനുസമീപത്തുകൂടി നടന്നുപോവുകയായിരുന്ന സൈനീകനെ കാറിടിച്ച് വീഴ്ത്തി രണ്ട് പേര്‍ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിന്നീട് സൈനീകന്റെ തലയറുത്ത അക്രമികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കൊല്ലപ്പെട്ടയാള്‍ സൈനീകനാണോയെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹുലാന്‍ഡെ ഇരയെ സൈനീകനെന്നാണ് അനുശോചനത്തില്‍ വ്യക്തമാക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഫ്രാന്‍സിലെ പാരീസില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇതോടെ സന്ദര്‍ശനം റദ്ദാക്കി കാമറൂണ്‍ ലണ്ടനിലേയ്ക്ക് മടങ്ങി.

രണ്ട് അക്രമികളേയും പോലീസ് വെടിവെച്ചുവീഴ്ത്തിയെന്നാണ് റിപോര്‍ട്ട്. ഇതിലൊരാളുടെ നില അതീവഗുരുതരമാണ്. അക്രമികളിലൊരാള്‍ കൊലപാതകം ചെയ്യുന്ന സമയത്ത് 'അല്ലാഹു അക്ബര്‍' എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷിയെ ഉദ്ദരിച്ച് പോലീസ് പറയുന്നു. ആക്രമണം ഭീകരാക്രമണമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

സംഭവം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അറിയിച്ചു.
World news, London, Attack, Raised, Fears, Terrorism, Britain, Man, Walking, Wednesday, Military barracks, South London, Rammed by a car, Sidewalk, Hacked to death, Two assailants, Wielding, Cleaver, Kitchen knife, Accounts, Witnesses, Video, Attack.

SUMMARY: London: In an attack that raised new fears of terrorism in Britain, a man walking Wednesday near a military barracks in south London was rammed by a car on a sidewalk and was then hacked to death by two assailants wielding a cleaver and a kitchen knife, according to accounts of witnesses and video taken after the attack. Some accounts said the victim had been beheaded.

Keywords: World news, London, Attack, Raised, Fears, Terrorism, Britain, Man, Walking, Wednesday, Military barracks, South London, Rammed by a car, Sidewalk, Hacked to death, Two assailants, Wielding, Cleaver, Kitchen knife, Accounts, Witnesses, Video, Attack.
11:07 am | 0 comments

ലീയുടെ സന്ദര്‍ശനം: പാക്കിസ്ഥാനില്‍ മൊബൈല്‍ സര്‍വീസ് സ്തംഭിപ്പിച്ചു

Written By kvarthakochi on Wednesday, May 22, 2013 | 8:38 pm

ഇസ്ലാമാബാദ്: ചൈനീസ് പ്രധാനമന്ത്രി ലീ കെഷാങ്ഗിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി പാക്കിസ്ഥാനില്‍ മൊബൈല്‍ സര്‍വീസ് സ്തംഭിപ്പിച്ചു. സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അധികൃതരുടെ നടപടി. ഇസ്ലാമാബാദ്, റാവല്‍ പിണ്ടി എന്നീ നഗരങ്ങളിലെ മൊബൈല്‍ സര്‍വീസുകളാണ് നിറുത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ഇന്ന് (ബുധനാഴ്ച) ഇസ്ലാമാബാദിലെത്തി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കാവല്‍ പ്രധാനമന്ത്രി മിര്‍ ഹസര്‍ ഖാന്‍ ഖോസോയും കെഷാങിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഉഭയകക്ഷി പ്രശ്‌നങ്ങളും പ്രദേശിക പ്രശ്‌നങ്ങളുമാണ് രണ്ട് ദിവസത്തെ കെഷാങിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിട്ടി(പിറ്റിഎ) എല്ലാ സെല്ലുലാര്‍ കമ്പനികളും പ്രാദേശിക സമയം ഉച്ചക്ക് 1 മണി വരെ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നിരന്തരമായി നടത്താറുള്ളതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 World news, Islamabad, Pakistani authorities, Shut, Mobile services, Islamabad, Garrison, Rawalpindi, Security concerns, Arrival, Chinese Premier, Li Keqiang,തിവ്രവാദ ആക്രമണങ്ങള്‍ രൂക്ഷമായ പാക്കിസ്ഥാനില്‍ പ്രത്യേക ദിവസങ്ങളില്‍ ഇത്തരത്തില്‍ മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിപ്പിക്കാറുണ്ട്.

SUMMARY: Islamabad: Pakistani authorities today shut mobile services in Islamabad and the nearby garrison city of Rawalpindi over security concerns on the arrival of Chinese Premier Li Keqiang in the nation's capital.

Keywords: World news, Islamabad, Pakistani authorities, Shut, Mobile services, Islamabad, Garrison, Rawalpindi, Security concerns, Arrival, Chinese Premier, Li Keqiang,
8:38 pm | 0 comments

ജീവിത പങ്കാളിയെക്കാള്‍ പ്രധാനം മൊബൈല്‍ ഫോണിന്

ലണ്ടന്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത് ഒരു ദിവസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ?. കഴിയുമെന്ന് നിങ്ങള്‍ വാശിപിടിച്ച് ഉത്തരം നല്‍കിയാലും ബ്രിട്ടനിലെ 94 ശതമാനും ആളുകള്‍ക്കും മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാനാവില്ല. അടുത്തിടെ ബ്രിട്ടനില്‍ നടത്തിയ സര്‍വേഫലം ഇതാണ് തെളിയിക്കുന്നത്. രാജ്യത്തെ 94 ശതമാനം പേരും ലൈംഗികതയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മൊബൈല്‍ ഫോണിനാണ്. പങ്കാളി ഇല്ലെങ്കിലും ജീവിക്കാം പക്ഷേ, മൊബൈല്‍ ഫോണില്ലെങ്കില്‍ ജീവിക്കാനാവില്ലെന്നു സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ മൂന്നില്‍ രണ്ടുപേരും മൊബൈല്‍ ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നു പറഞ്ഞവരാണ്. മൊബൈല്‍ ഇന്‍ഷുറന്‍സ് എന്ന സ്ഥാപനം ബ്രിട്ടനിലെ 2,570 പേരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തത്. മക്കളില്ലെങ്കിലും പ്രശ്‌നമില്ല ഫോണ്‍ വേണം എന്ന് ഒമ്പതുശതമാനം പേര്‍ പറഞ്ഞു.

സര്‍വേയില്‍ പങ്കെടുത്ത രണ്ടുശതമാനം ആളുകള്‍ മാത്രമാണ് മൊബൈല്‍ ഫോണില്ലാതെയും ജീവിക്കാമെന്നു വ്യക്തമാക്കിയത്. ജീവിക്കാനാവശ്യമായ ഭക്ഷണമില്ലെങ്കിലും വേണ്ടിയില്ല, മൊബൈല്‍ ഫോണ്‍ കൂടിയേ തീരുവെന്ന് 45 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍, കാര്‍ ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ വേണമെന്ന് 71 ശതമാനം പേര്‍ പറഞ്ഞു.
Sex or mobile, Sex, Text maniac , Love machine, My partner

മൊബൈല്‍ ഫോണിനു വേണ്ടി 82 ശതമാനം പേര്‍ സിനിമയും 62 ശതമാനം പേര്‍ പങ്കാളികളെയും 55 ശതമാനം പേര്‍ ഉറക്കവും 32 ശതമാനം പേര്‍ വീടും 24 ശതമാനം പേര്‍ കുടുംബബന്ധവും ഉപേക്ഷിക്കാന്‍ തയ്യാറാണ്.

Key Words: Sex or mobile, Sex, Text maniac , Love machine, My partner, Smartphone, Facebook, Skype, WhatsApp
8:26 pm | 0 comments

സ്വവര്‍ഗ വിവാഹ ബില്ലിന് ബ്രിട്ടീഷ് ജനസഭയുടെ അംഗീകാരം

ലണ്ടന്‍: ബ്രിട്ടനിലും സ്വര്‍വര്‍ഗ വിവാഹം നിയമവിധേയമാവുന്നു. ഇതിന് മുന്നോടിയായി സ്വവര്‍ഗ വിവാഹ ബില്‍ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സ് പാസാക്കി. ഇംഗ്ലണ്ടിനും വെയില്‍സിനും ഇത് ബാധകമായിരിക്കും.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സര്‍ക്കാര്‍ 161ന് എതിരെ 366 വോട്ടുകള്‍ക്കാണ്  സ്വവര്‍ഗ വിവാഹ ബില്‍ പാസാക്കിയത്. ബില്‍ ഇനി പ്രഭുസഭയുടെ പരിഗണനയ്ക്ക് അയക്കും. ജൂലൈയിലാണ് പ്രഭുസഭ ബില്‍ പരിഗണിക്കുക.
Britain, House of Commons, Same-sex marriage
പ്രഭുസഭയുടെ അംഗീകാരം ലഭിച്ചാല്‍ രണ്ടായിരത്തി പതിനഞ്ചോടെ  സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വരും. കഴിഞ്ഞയാഴ്ച ഫ്രാന്‍സില്‍  സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു.

Key Words: Britain, House of Commons, Same-sex marriage, England and Wales,  Prime Minister,  David Cameron, House of Lords.
10:35 am | 0 comments

ഇമ്രാന്‍ ഖാന്‍ നടന്ന് തുടങ്ങി

Written By Kvartha Thalasthanam on Tuesday, May 21, 2013 | 10:56 pm

ലാഹോര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്റ്റേജ് തകര്‍ന്ന് വീണ പരിക്കേറ്റ മുന്‍ ക്രിക്കറ്ററും തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ നടന്നു തുടങ്ങി. ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച ആശുപത്രി മോചിതനാവുമെന്നാണ് കരുതുന്നത്.

പ്രത്യേകം തയ്യാറാക്കിയ നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെ 300 മീറ്ററോളം ദൂരമാണ് ഇമ്രാന്‍ നടന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് ഇമ്രാന്‍ നടക്കുന്നത്. ഷൗഖത് ഖാനം ആശുപത്രിയിലാണ് ചികിത്സ.

Pakistan, Tehrik-e-Insaf Chief, Imran Khan, Doctors, Shaukat Khanam Hospital, Cricketer-turned-politician, Khan, Kerala, Kerala Newsഅടുത്ത ആറാഴ്ചകൂടി നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെയേ ഇമ്രാന് നടക്കാന്‍ കഴിയൂ. മെയ് 11ന് നടന്ന പൊതുകതിരഞ്ഞെടുപ്പിന് മുന്നോടിയായുളള പൊതു പരിപാടിയിലാണ് ഇമ്രാന് പരിക്കേറ്റത്.

Keywords: Pakistan, Tehrik-e-Insaf Chief, Imran Khan, Doctors, Shaukat Khanam Hospital, Cricketer-turned-politician, Khan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:56 pm | 0 comments

രാഷ്ട്രപിതാവിന്റെ രക്തതുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍

ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തതുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍. ബിര്‍ല ഹൗസില്‍ ഗാന്ധിജി വെടിയേറ്റു മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുബേദാര്‍ പി.പി.നമ്പ്യാര്‍ സൂക്ഷിച്ചിരുന്ന രക്തസാമ്പിളാണ് ലേലത്തില്‍ വെക്കാന്‍ പോകുന്നത്.

കാലങ്ങളോളം കൈവശം വെച്ചിരുന്ന രക്തസാമ്പിള്‍ നമ്പ്യാര്‍ പിന്നീട് കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കുകയും പരസ്യം ശ്രദ്ധയില്‍പെട്ട അധ്യാപകനായ ആന്റണി ചിറ്റാത്തുകര രക്തസാമ്പിള്‍ ഏറ്റെടുക്കുകയും ചെയ്തു. ബാങ്ക് ലോക്കറില്‍ 20 വര്‍ഷത്തോളം സൂക്ഷിച്ച ശേഷമാണ് ആന്റണി ചിറ്റാത്തുകര  ഇപ്പോള്‍ ഇത് ലേലത്തിനായി കൈമാറിയത്. രക്തസാമ്പിള്‍ കൂടാതെ ഗാന്ധിജി കഴുത്തില്‍ അണിഞ്ഞിരുന്ന ഷാള്‍, അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ റിക്കാര്‍ഡിംഗ് ശേഖരം എന്നിവയും ലേലത്തിനായി കൊടുത്തിരിക്കുകയാണ്.

Blood,Mahathmagandhi,England, Teacher, World, Kerala News, International ലണ്ടനിലെ ലൂഡ്‌ലോ റേസ്‌കോഴ്‌സിലുള്ള ലേലപ്പുരയിലാണ് ഇവ ലേലം ചെയ്യുന്നത്. അതിനിടെ അമൂല്യങ്ങളായ ഈ വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്  ഗാന്ധി അനുയായികള്‍ ഉള്‍പെടെയുള്ള പലരും രംഗത്തെത്തിയിട്ടുണ്ട്. ലേലം താല്‍ക്കാലികമായി വൈകിപ്പിക്കാനോ
ലേലം വിളിച്ച് വസ്തുക്കള്‍ ഏറ്റെടുക്കാനോ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് സൂചന.

Keywords: Blood, Mahathmagandhi, England, Teacher, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:37 pm | 0 comments

ഭൂട്ടോവധം: മുഷറഫിന് ജാമ്യം

ഇസ്ലാമബാദ്: ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് കോടതി ജാമ്യം അനുവദിച്ചു. 2007ല്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പ്
ജീവന് ഭീഷണിയുണ്ടന്ന ബേനസീറിന്റെ പരാതി ഗൗനിക്കാത്തതിനാണ് അന്നത്തെ പ്രസിഡന്റായ പര്‍വേസ് മുഷറഫിനെതിരെ കേസെടുത്തത്.

Pakistani court , Pervez Musharraf , Benazir Bhutto, Security to Bhutto, , Rawalpindi,  Musharraf ,  Pakistan, Kerala News.വീട്ടു തടങ്കലിലായ മുഷറഫ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് മുഷാറഫിന് ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ വിലയുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് മുഷറഫിന്റെ അപേക്ഷ പരിഗണിച്ചത്.

Keywords: Pakistani court , Pervez Musharraf , Benazir Bhutto, Security to Bhutto, , Rawalpindi,  Musharraf ,  Pakistan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:23 am | 0 comments

മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം

Written By kvarthapressclub on Monday, May 20, 2013 | 4:15 pm

വാഷിങ്ടണ്‍:  മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ , ഒക്ലഹോമ, ലോവ, കന്‍സാസ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലാണ്  ചുഴലിക്കാറ്റുണ്ടായത്.

ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഒക്ലഹോമയിലാണ് ഒരാളുടെ മരണം റിപോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും  നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒക്ലഹോമയിലെ 16 കൗണ്ടികളില്‍ ഗവര്‍ണര്‍ മാരി ഫാലിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Washington, America, Cyclone, Death, Report, House, World, Kerala News, International News, National അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലേക്കും വ്യാപിക്കുന്നതായി   നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ . ഡബ്ല്യൂ.എസ്) റിപോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റുണ്ടായ സ്ഥിതിക്ക് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ടെക്‌സാസിലുണ്ടായ
ചുഴലിക്കാറ്റില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: Washington, America, Cyclone, Death, Report, House, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:15 pm | 0 comments

വടക്കന്‍ കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

Written By Kvartha Thalasthanam on Sunday, May 19, 2013 | 10:05 pm

സിയൂ: രണ്ടു ദിവസത്തിനിടെ വടക്കന്‍ കൊറിയ നാലാമത്തെ മിസൈല്‍ പരീക്ഷണം നടത്തി. ഹ്വസ്വദൂര മിസൈല്‍ പരീക്ഷണമാണ് വടക്കന്‍ കൊറിയ ഇത്തവണ നടത്തിയത്. കിഴക്കന്‍ സമുദ്രതീരത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷണം.

ശനിയാഴ്ച കൊറിയ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ദക്ഷിണ കൊറിയയുടമായുളള ബന്ധം മോശമായിരിക്കേയാണ് വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇതോടൊപ്പം സൈനികശക്തിയും വടക്കന്‍ കൊറിയ പരിശോധിച്ചു.

അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ വടക്കന്‍ കൊറിയയുടെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി.

Keywords: North Korea , Short-range missil, Guided missile , East Sea , Sea of Japan, Communist state, US forces, Musudan missiles, Washington, Kim Hyung-Seok
10:05 pm | 0 comments

ഹിലാരി ക്ലിന്റന്റെ യോനിയില്‍ വെടിവയ്ക്കണമെന്ന് റേഡിയോ അവതാരകന്‍

വാഷിംഗ്ടണ്‍: ഹിലാരി ക്ലിന്‍നെതിരെ രൂക്ഷവിമര്‍ശനവുമായി റേഡിയോ അവതാര
കന്‍ പീറ്റ് സാന്റിലി രംഗത്ത്. അമേരിക്കന്‍ സൈനികരെ കൊലയ്ക്ക് കൊടുത്ത ഹിലാരിയുടെ യോനിയില്‍ വെടിവയ്ക്കണമെന്നായിരുന്നു പീറ്റിന്റെ പരാമര്‍ശം. തന്റെ വെബ്‌സൈറ്റിലൂടെയാണ് പീറ്റ് ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്.

തന്റെ സത്യസന്ധതയെ പിന്തുണയ്ക്കുമെങ്കില്‍ പ്രമുഖ എഫ് എം റേഡിയോകളില്‍ തന്റെ അഭിപ്രായം വീണ്ടും പറയാമെന്നും പീറ്റ് വെളിപ്പെടുത്തി.

ബിന്‍ ലാദനെ വ്യജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയത്. ലിബിയയിലെ യു എസ് കോണ്‍സുലേറ്റില്‍ ഉണ്ടായ ആക്രമണത്തിനും ഹിലാരിയാണ് ഉത്തരവാദി. എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി ഹിലരിയെ കൊല്ലണം. വെടിയേറ്റ ഉടനെ ഹിലരി മരിക്കരുതെന്നും പീറ്റ് പറയുന്നു. ഹിലരിക്കുളള അതേ ശിക്ഷ ബരാക് ഒബാമയ്ക്ക് നല്‍കണമെന്നും പീറ്റ് ആവശ്യപ്പെടുന്നു.

Keywords: Radio host, Pete Santilli . Shocking comments ,  Hillary Clinton,  US troops, Vagina, FCC regulated , AM/FM radio , Santilli , Americans ,  Navy SEAL Team Six
10:03 pm | 0 comments

ഇസ്രായേലിന്റേയും അമേരിക്കയുടെയും ചാരന്‍മാരെ ഇറാനില്‍ തൂക്കിക്കൊന്നു

ടെഹ്‌റാന്‍: ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ട് ചാരപ്രവര്‍ത്തനം  നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഇറാനില്‍ തൂക്കിക്കൊന്നു. മുഹമ്മദ് ഹൈദരി, കൊറൗഷ് അഹ്മദി എന്നിവരെയാണ് തൂക്കിക്കൊന്നത്.

പ്രതിഫലം പറ്റി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് വിവരങ്ങള്‍ കൈമാറി എന്നാണ് മുഹമ്മദ് ഹൈദരിയുടെ മേല്‍ ചുമത്തിയ കുറ്റം. ഇതില്‍ ദേശീയ സുരക്ഷാ വിവരങ്ങളും ഉള്‍പ്പെടുന്നുവത്രേ.

Iran hanged , Spies , Israel, United States, Tehran prosecutor, Mohammad Heydari , Mossad, Koroush Ahmadi , CIA, Nuclear programme , Amir Mirzai Hekmati,  US Marine,സി ഐ എയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നതാണ് കൊറൗഷ് അഹ്മദിയെ തൂക്കിക്കൊല്ലാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മേയിലും മൊസാദിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആളെ ഇറാന്‍ തൂക്കിക്കൊന്നിരുന്നു.

Keywords: Iran hanged , Spies , Israel, United States, Tehran prosecutor, Mohammad Heydari , Mossad, Koroush Ahmadi , CIA, Nuclear programme , Amir Mirzai Hekmati,  US Marine,
8:55 pm | 0 comments

അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കും

കാബൂള്‍: പാകിസ്ഥാനുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സഹായം തേടുന്നു. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇക്കാര്യം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച ചെയ്യും.

നവാസ് ഷരീഫ് പാകിസ്ഥാനില്‍ അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കവേയാണ് കര്‍സായി ഇന്ത്യയുടെ സഹായം തേടുന്നത്. ഇന്ത്യയുമായുളള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍സായിയുടെ നീക്കം വളരെ ശ്രദ്ധേയമാണ്.

Afghan President , Hamid Karza, Indian officials, Afghanistan, Pakistan, Kabul, Nawaz Sharif , Aimal Faizi , Afghan leader , Durand Line, Afghan security institutions, Afghan security, Afghan military officersഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയിലാണ് ഇരുരാജ്യങ്ങലും തമ്മിലുളള തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കുണ്ട്. അഫ്ഗാന്റെ സൈനികശക്തി മെച്ചപ്പെടുത്താനുളള സഹായവും കര്‍സായി ഇന്ത്യയോട് ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്ന് ആയുധങ്ങളും സൈനിക വാഹനങ്ങളും വാങ്ങാനും അഫ്ഗാന്‍ പദ്ധതിയിടുന്നു.

Keywords: Afghan President , Hamid Karza, Indian officials, Afghanistan, Pakistan, Kabul, Nawaz Sharif , Aimal Faizi , Afghan leader , Durand Line, Afghan security institutions, Afghan security, Afghan military officers
8:12 pm | 0 comments

സരബ്ജിത്തിന്റെ മരണം: പാക് ജഡ്ജ് ഇന്ത്യ സന്ദര്‍ശിച്ചേക്കും

ലാഹോര്‍: സരബ്ജിത് സിംഗ് പാകിസ്ഥാന്‍ ജയിലില്‍ ആക്രമണത്തിന് ഇരയായി മരണപ്പെട്ട കേസില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റജ് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ഇന്ത്യ സന്ദര്‍ശിച്ചേക്കും. ലാഹോര്‍ ഹൈക്കോടതിയിലെ ജഡ്ജാണ് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി. മെയ് രണ്ടിനാണ് സരബ്ജിത് സിംഗ് മരിച്ചത്.

ഏപ്രില്‍ 26ന് സഹതടവുകാരുടെ ആക്രമണമേറ്റ് മാരകമായി പരിക്കേറ്റ സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇന്ത്യയോട് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴുദിവസത്തിനകം ആണ് ഇവ ഹാജരേക്കണ്ടത്. ഇവ തൃപ്തികരമല്ലെങ്കില്‍ സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഓഫീസര്‍ റിയാസ് അഹ്മദ് വ്യക്തമാക്കി.

 Pakistani judge ,SyedMazahar Ali Akbar Naqvi, Indian death row , Sarabjit Singh , Judicial inquiry, Justice Naqvi , Lahore high court , Kot Lakhpat Jail , Computerised National Identity Card,ഇതേസമയം, സരബ്ജിത്തിനെ ജയിലില്‍ ആക്രമിച്ച ആറുപേരില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Keywords: Pakistani judge ,SyedMazahar Ali Akbar Naqvi, Indian death row , Sarabjit Singh , Judicial inquiry, Justice Naqvi , Lahore high court , Kot Lakhpat Jail , Computerised National Identity Card
7:49 pm | 0 comments

കറാച്ചിയില്‍ വനിതാ നേതാവ് വെടിയേറ്റു മരിച്ചു

കറാച്ചി: പാകിസ്താനില്‍ മുതിര്‍ന്ന വനിതാ നേതാവ് വെടിയേറ്റ് മരിച്ചു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ തെഹ്‌രികി ഇന്‍സാഫ് പാര്‍ട്ടിയുടെ വനിതാ നേതാവ് സാഹിറാ ഷാഹിദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍ വെച്ചായിരുന്നു ഇവര്‍ക്ക് അക്രമികളുടെ വെടിയേറ്റത്.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. എം.ക്യു.എമ്മാണ് കൊലപാതകത്തിന് പിന്നിലെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം എം.ക്യു.എം നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇംമ്രാന്‍ ഖാന്റെ തെഹ്‌രീകി ഇന്‍സാഫും എം.ക്യു.എമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ നേതാവിന്റെ കൊലപാതകം.

Karachi, Pakistan, Woman Leader, Killed, World, Imran Khan, Politics, Election, Kerala News, International News, National News,
വീടിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. തലക്കേറ്റ രണ്ട് വെടിയുണ്ടകളാണ് മരണകാരണമെന്ന് ഡോക്ടര്‍ാര്‍ അറിയിച്ചു.

Keywords: Karachi, Pakistan, Woman Leader, Killed, World, Imran Khan, Politics, Election, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:33 am | 0 comments

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമമായി

Written By Kvartha Thalasthanam on Saturday, May 18, 2013 | 9:30 pm

പാരിസ്: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ സ്വവര്‍ഗ വിവാഹ നിയമത്തില്‍ ഒപ്പുവച്ചു. ഇതോടെ ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായി. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഒന്‍പതാമത്തെ യൂറോപ്യന്‍ രാജ്യവും.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് പ്രസിഡന്റ് ഐതിഹാസിക തീരുമാനമെടുത്ത് ബില്ലില്‍ ഒപ്പുവച്ചത്. സമീപകാലത്ത് ഫ്രാന്‍സ് സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ശ്രദ്ധേയമായ നടപടിയാണിത്.

France gay marriage: Hollande signs bill into lawസ്വവര്‍ഗവിവാഹ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇനിമുതല്‍ ഇത് രാജ്യത്തെ പരമോന്നത നിയമത്തിന്റെ ഭാഗമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് ഹോളണ്ടെയുടെ പാര്‍ട്ടി സാമൂഹിക മാറ്റം ഉറപ്പ് നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇതിനിടെ വിവിധ മതവിശ്വാസികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പലേടത്തും സമരങ്ങള്‍ അക്രമാസക്തമായി. ഫ്രാന്‍സിന് മുന്‍പ് ന്യൂസിലാന്‍ഡാണ് അവസാനമായി സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം.

KEYWORDS: France's president , Europe,  Constitutional Council , Francois Hollande,  Parliamentary Relations Minister, Alain Vidalies , French TV , Gay groups, France, World Day, Homophobia, Gay weddings, Same-sex marriage
9:30 pm | 0 comments

സിറിയയ്ക്ക് റഷ്യ മിസൈലുകള്‍ നല്‍കിയ നടപടിയെ അമേരിക്ക വിമര്‍ശിച്ചു

ഡമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയ്ക്ക് മിസൈലുകള്‍ നല്‍കിയ നടപടിയെ അമേരിക്ക വിമര്‍ശിച്ചു. റഷ്യയുടെ തീരുമാനം നിരാശാജനകമാണെന്നും അമേരിക്ക പ്രതികരിച്ചു.

കപ്പല്‍വേധ മിസൈലുകളാണ് റഷ്യ സിറിയയ്ക്ക് നല്‍കിയിരിക്കുന്നത്. റഷ്യയുടെ തീരുമാനം സിറിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് അമേരിക്ക കുറ്റപ്പെടുത്തി. സിറിയയില്‍ ഇതിനോടകം 80000 ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, ആഭ്യന്തര കലാപം രൂക്ഷമായതോടെ സിറിയയിലെ ആഭ്യന്തര ഉല്‍പാദനത്തില്‍ നാല്‍പത് ശതമാനം കുറവ് വന്നു. രാജ്യത്തെ ജനങ്ങള്‍ ജോര്‍ദാനിലേക്കും ലബനനിലേക്കും തുര്‍ക്കിയിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
Russia , Syria, Yakhont missiles, Syria conflict, Chemical attack

Key Words: Russia , Syria, Yakhont missiles, Syria conflict, Chemical attack,  US has chided Russia,  Syrian governmen, Martin Dempsey, Jordan and Lebanon.
8:41 pm | 0 comments

ഖുര്‍ആനെ നിന്ദിച്ച ചൈനക്കാരനെ കശ്മീരില്‍ അറസ്റ്റ് ചെയ്തു

മുസാഫറാബാദ്: പാക് അധീന കശ്മീരില്‍ ഖുര്‍ആനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ചൈനീസ് വംശജനെതിരെ ആയിരക്കണക്കിന് ആളുകള്‍ ആക്രമണം നടത്തി. ആക്രമികളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ചൈനക്കാരനായ ലീ പിങിനെ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ചൈനയുടെ സഹകരണത്തോടെ പാക് അധീന കശ്മീരില്‍ സ്ഥാപിക്കുന്ന നീലം ഝലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണ് ലീ പിങ്.

വെള്ളിയാഴ്ച വൈകിട്ട് കമ്പനിയിലെ ജോലിക്കാരനായ ഡോ. സാജ്ജാദിന്റെ കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍ പിങ് വാങ്ങി വലിച്ചെറിഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉടന്‍ തന്നെ കമ്പനിയിലെ പാകിസ്ഥാന്‍ വംശജരായ ആളുകള്‍ സംഘടിച്ച് പിങിനെ ആക്രമിക്കുകയായിരുന്നു.
Chinese , Pakistani-administered Kashmir , Protective custody ,  Koran,  Lee, Chinese consortium

സാജിദിനോട് മുറി ഒഴിഞ്ഞു നല്‍കണമെന്ന് നേരത്തെ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും അയാള്‍ വഴങ്ങിയില്ലത്രേ. ഇതില്‍ ക്ഷുഭിതനായ പിങ് സാജ്ജാദിന്റെ സാധനങ്ങള്‍ വാരി പുറത്തിട്ടതിനൊപ്പം ഖുര്‍ആനും വലിച്ചെറിയുകയായിരുന്നു. ഇതു കണ്ട മറ്റു ജോലിക്കാര്‍ പുറത്തു നിന്നുള്ളവരുമായി സംഘടിച്ച് പിങിനെ ആക്രമിക്കുകയായിരുന്നു. കമ്പനിയിലെ ഓഫീസിലെ ഗ്‌ളാസുകളും കസേരകളും മറ്റും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.

Key Words: Chinese , Pakistani-administered Kashmir , Protective custody ,  Koran,  Lee, Chinese consortium, Kashmir, Angry mob, Blasphemy , Kashmir's chief of police
7:53 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash