Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Gulf. Show all posts
Showing posts with label Gulf. Show all posts

പതിമൂന്നാമത് ദോഹ ഫോറത്തിന് തുടക്കമായി

Written By Kvartha Thalasthanam on Tuesday, May 21, 2013 | 12:51 pm

ദോഹ: പതിമൂന്നാമത് ദോഹ ഫോറത്തിന് ദോഹയില്‍ തുടക്കമായി. റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി  ദോഹ ഫോറം ഉദ്ഘാടനം ചെയ്തു.
അറബ് ജനതയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അറബ് വിപ്ലവം ഇസ്രായേലിന് പ്രേരണയായെന്ന്  ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി പറഞ്ഞു.

അറബ് വിപ്ലവം ഇസ്രായേലിന്റെ എല്ലാവിധത്തിലുമുള്ള ശത്രുതയ്ക്ക് കാരണമായി. ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഒരു തരത്തിലുമുള്ള പരിഹാരത്തിന് തയ്യാറാവാതാരിക്കുകയാണ്. ഫലസ്തീനിലെയും പശ്ചിമേഷ്യയിലേയും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കിയാല്‍ മാത്രമെ അറബ് മേഖലയ്ക്ക് സുസ്ഥിരത കൈവരൂ. 1976ല്‍ ഇസ്രായേല്‍ കീഴടക്കിയ ഫലസ്തീന്‍ പ്രദേശം തിരിച്ചുനല്‍കുകയും അല്‍ഖുദ്‌സ്  ആസ്ഥാനമായി അവര്‍ക്ക് സ്വതന്ത്രരാഷ്ട്രമെന്ന ന്യായമായ അവകാശം അഗീകരിച്ചുകൊടുക്കുകയും വേണം.  മൂന്നു വര്‍ഷമായി കലാപത്തിന്റെ രക്തപങ്കിലമായ സാഹചര്യത്തില്‍ തുടരുന്ന സിറിയ നമ്മുടെ ദു:ഖമാണ്. രക്തം ചീറ്റുന്നത് ഇല്ലാതാക്കാന്‍ അന്താരാഷ്ട്രാ സമൂഹവും അറബ് സമിതിയുമെല്ലാം ശ്രമിച്ചിട്ടും കഴിയാത്ത നിസ്സഹായാവസ്ഥ അവിടെയുണ്ട്. അന്തര്‍ദേശീയ സമൂഹത്തില്‍ ശക്തരായ രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ അടിയന്തിരമായി മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.
Doha Forum

വോട്ടെടുപ്പിലൂടെയുള്ള തെരെഞ്ഞെടുപ്പ് ജനാധിപത്യം കൊണ്ടുമാത്രം സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യമുണ്ടാവുമെന്ന് വിശ്വാസമില്ല. ജനങ്ങളുടെ താത്പര്യം പരിഗണിക്കുന്ന ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ മറ്റു ഘടകങ്ങളും ഒത്തുവരേണ്ടതുണ്ട്. നീതിയും പൊതുജനത്തിന് പരിഗണനയും നല്‍കുന്ന ഇസ്‌ലാമികമായ വിശ്വാസത്തിലൂന്നിയുള്ള ജനാധിപത്യത്തിന്റെ സമാന വഴി ഏറെ പ്രാധാന്യമുള്ളതാണെന്ന് ഈ സന്ദര്‍ഭത്തില്‍ തിരിച്ചറിയുകയാണെന്നും അമീര്‍ പറഞ്ഞു.ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍താനി സ്വാഗതം പറഞ്ഞു.

സെനഗല്‍ പ്രസിഡന്റ് മാ ക്കി സാല്‍, തുനീഷ്യന്‍ പ്രധാനമന്ത്രി അലി ലാരിയാത് സംസാരിച്ചു. ഖത്തര്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്റ് ട്രാന്‍സാപരന്‍സ് അഥോറിറ്റി ചെയര്‍മാന്‍ അബ്ദുല്ലാ ബിന്‍ ഹമദ് അല്‍അതിയ്യ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. സമ്മേളനം 22 വരെ തുടരും.

Key Words:    Emir, H H Sheikh Hamad bin Khalifa Al Thani , 13th Doha Forum, Prime Minister, Foreign Minister,  H E Sheikh Hamad bin Jassem bin Jabor Al Thani , Qatar, International relations, Arab world, Middle East
12:51 pm | 0 comments

കര്‍ണാടകയിലെ ഭരണമാറ്റത്തില്‍ മഅ്ദനിക്ക് നീതികിട്ടുമെന്ന് പ്രതീക്ഷ: കാന്തപുരം

Written By kvartha delta on Monday, May 20, 2013 | 10:35 am

അബൂദാബി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനാല്‍ അവിടെ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. അബൂദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യം പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പ്രത്യേക സന്ദേശം വഴി ഉന്നയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്രീയ പ്രവേശനമൊന്നും ഉണ്ടാവില്ലെന്നും എന്നാല്‍, വേണ്ടിവന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും കര്‍ണാടകയില്‍ നന്നായി ഇടപെട്ടുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ഇടപെട്ടതിന് 100 ശതമാനം ഫലം കിട്ടുകയും ചെയ്തു. ഇത് ഞങ്ങളുടെ മാത്രം അവകാശവാദവുമല്ല. മറ്റ് സംഘടനകളുടെ ഇടപെടലുകളും അവിടെ ഫലം കണ്ടിട്ടുണ്ട് - കാന്തപുരം വ്യക്തമാക്കി.

നിതാഖാതിന്റെ പശ്ചാത്തലത്തില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശികള്‍ക്ക് സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച പ്രത്യേക ഇളവുകള്‍ക്ക് അര്‍ഹരായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.  പാലത്തിന്റെ ചുവട്ടിലും മറ്റും നരകിച്ച് കഴിയേണ്ട അവസ്ഥയില്‍ നിന്ന് പ്രവാസികളെ രക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.

രണ്ടാഴ്ച മുമ്പ് സൗദി സന്ദര്‍ശിച്ച വേളയില്‍ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 'ഹുറൂബ്' പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടുപിടിച്ച് നിയമാനുസൃതം സൗദിയില്‍ കഴിയാന്‍ സമയം കൊടുക്കുക, അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി നാട്ടില്‍ പോകാന്‍ അനുവദിക്കുക, നിയമവിധേയരായി തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ താന്‍ ഉന്നയിച്ചിരുന്നു.  അതില്‍ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ട്്. അതിന്റെ പ്രയോജനം പാവപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം - കാന്തപ്പുരം ആവശ്യപ്പെട്ടു.

കോഴിക്കോട് - വയനാട് റോഡില്‍ പുതുപ്പാടിയില്‍ നിര്‍മിക്കുന്ന നിര്‍ദിഷ്ട മര്‍കസ് നോളജ് സിറ്റിയുടെ വിവിധ വിഭാഗങ്ങളുടെ തറക്കല്ലിടല്‍ ജൂണ്‍ 22ന് നടക്കും. മെഡിക്കല്‍ സിറ്റിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഐ.ടി. സിറ്റിക്ക് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും ഫ്‌ളാറ്റിനും ഹോസ്റ്റലുകള്‍ക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും തറക്കല്ലിടും.

എന്‍ജിനീയറിങ് കോളജ്, യൂനാനി മെഡിക്കല്‍ കോളജ്, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ആശുപത്രി എന്നിവയെല്ലാമടങ്ങിയ 300 കോടി രൂപയുടെ പദ്ധതി പത്ത് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാകും. നിയമവിധേയമായി സ്വീകരിച്ച പണം മാത്രമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. 10,000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കും. ഇവിടെ തൊഴിലവസരങ്ങളും ഉണ്ടാകും.
Gulf, Kanthapuram A.P. Aboobaker Musliyar, Press meet, Abdul Nasar Madani, Jail, Karnataka Government

ഭൂചലനം, ജലക്ഷാമം തുടങ്ങിയ വിപത്തുകള്‍ക്ക് കാരണം ജനങ്ങള്‍ ധാര്‍മികമായി അധ:പതിച്ചതും ദൈവചിന്തയില്‍ നിന്ന് അകന്നുനിന്നതുമാണ്. അതിനാല്‍ ജനങ്ങള്‍ ദൈവമാര്‍ഗത്തിലേക്ക് മടങ്ങണം. നിസാര കാര്യങ്ങളുടെ പേരില്‍ ഭിന്നിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്തിനും മനുഷ്യര്‍ക്കും നന്മ ഉണ്ടാക്കില്ല. അതിനാല്‍ രാഷ്ട്രീയ - മത - ഭരണ രംഗങ്ങളില്‍ ഇത്തരം അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കപ്പെടണം -  കാന്തപുരം ആവശ്യപ്പെട്ടു.

മര്‍കസ് അബൂദബി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര, ഐ.സി.എഫ്. അബൂദബി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, മര്‍കസ് ദുബൈ പി.ആര്‍.ഒ. സലാം സഖാഫി എന്നിവരും കാന്തപുരത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Gulf, Kanthapuram A.P. Aboobaker Musliyar, Press meet, Abdul Nasar Madani, Jail, Karnataka Government, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:35 am | 0 comments

എമിറേറ്റി യുവാവ് മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഫുജൈറ: എമിറേറ്റി യുവാവ് മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫുജൈറയിലെ ഫാം ഹൗസില്‍ വച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 24കാരനായ യുവാവിനെ പോലീ
സ് അറസ്റ്റ് ചെയ്തു.

അവധിക്കാലം ആഘോഷിക്കാനായി അബൂദാബിയില്‍ നിന്നും ഫുജൈറയിലെ മുറൈഷീദ് ഏരിയയിലെ ഫാം ഹൗസിലെത്തിയതായിരുന്നു ഇരുവരും. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് തലയ്ക്കടിയേറ്റ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Gulf news, Obituary, 24-year-old, Emirati man, Killed, Mother, Holiday, Farm, Fujairah, Hitting, Head, Sharp object, Argument,SUMMARY: A 24-year-old Emirati man killed his mother while holidaying at their farm in Fujairah by hitting her on the head with a sharp object following an argument, a newspaper reported on Monday.

Keywords: Gulf news, Obituary, 24-year-old, Emirati man, Killed, Mother, Holiday, Farm, Fujairah, Hitting, Head, Sharp object, Argument,
10:31 am | 0 comments

ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് ദുബൈയില്‍ തൊഴിലാളി സമരം

ദുബൈ: തൊഴിലാളി യൂണിയനുകള്‍ നിരോധിക്കപ്പെട്ട എമിറേറ്റ്‌സ് അപൂര്‍വ്വ തൊഴിലാളി സമരത്തിന് വേദിയായി. ദുബൈയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അറബ് ടെക്കിലെ തൊഴിലാളികളാണ് വേതനമാവശ്യപ്പെട്ട് ഞായറാഴ്ച ജോലിയില്‍ നിന്നും വിട്ടുനിന്നത്. നിര്‍മ്മാണകമ്പനികളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ തൊഴില്‍ സമരങ്ങളും ഇവിടെ അപൂര്‍വ്വമാണ്.

പാശ്ചാത്യരാജ്യങ്ങളിലെ നിര്‍മ്മാണതൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തേക്കാള്‍ കുറഞ്ഞ കൂലിയാണ് അറബ് രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്നത്. നിലവാരമില്ലാത്ത താമസ സൗകര്യമാണ് കമ്പനികള്‍ തൊഴിലാളികള്‍ക്കായി ഒരുക്കുന്നത്.

Gulf news, Dubai, Thousands of workers, Employed, Dubai, Largest construction firm, Arabtec, Stayed, Work, Sunday, Back wage demands, Rare labour protest, Gulf emirate,അറബ് ടെക്കിലെ തൊഴിലാളികള്‍ ഞായറാഴ്ച ജോലിക്ക് ഹാജരാകാതിരുന്നതിനെതുടര്‍ന്ന് മറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലിചെയ്യാന്‍ സാധിച്ചില്ലെന്ന് ഒരു കരാറുകാരന്‍ വെളിപ്പെടുത്തി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അറബ് ടെക് വക്താവ് അറിയിച്ചു.

SUMMARY: Dubai: Thousands of workers employed by Dubai's largest construction firm, Arabtec, stayed away from work on Sunday to back wage demands, a rare labour protest in the Gulf emirate, where trade unions are banned, staff said.

Keywords: Gulf news, Dubai, Thousands of workers, Employed, Dubai, Largest construction firm, Arabtec, Stayed, Work, Sunday, Back wage demands, Rare labour protest, Gulf emirate,
10:30 am | 0 comments

കുവൈറ്റില്‍ 55 കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് മാസം തോറും 7,250 ദിര്‍ഹം നല്‍കും

മനാമ: കുവൈറ്റില്‍ 55 വയസ് കഴിഞ്ഞ, തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ മാസം തോറും 5590 കുവൈറ്റ് ദിനാര്‍ (7,250 ദിര്‍ഹം) നല്‍കും. ഏതാണ്ട് 7000ത്തോളം സ്ത്രീകളാണ് ഈ ആനുകൂല്യത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ജോലിയുണ്ടെന്ന കാരണത്താല്‍ പത്ത് ശതമാനം പേരുടെ അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.

അടുത്തയാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഭര്‍ത്താക്കന്മാര്‍ സമ്പാദ്യമുള്ളവരാണെങ്കിലും സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക കുവൈറ്റ് സാമൂഹ്യക്ഷേമ മന്ത്രാലയ സെക്രട്ടറി മുനീറ അല്‍ ഫദ്‌ലി പറഞ്ഞു. വിവാഹമോചിതരായ സ്ത്രീകള്‍ക്ക് വാടകയിനത്തില്‍ ലഭിക്കുന്ന തുകയില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായതായും സെക്രട്ടറി അറിയിച്ചു. 100 കുവൈറ്റ് ദീനാറിന് പകരം 150 ദീനാറാകും ഇത്തരത്തില്‍ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ലഭിക്കുക. അഞ്ച് കുട്ടികളുള്ള വിവാഹമോചിതരായ സ്ത്രീകള്‍ക്ക് 900 കുവൈറ്റ് ദീനാര്‍ (11,700 ദിര്‍ഹം) മാസം തോറും ലഭിക്കും.

Gulf news, Kuwait, Decided, Lavish, KD559 (Dh7,250), Month, Unemployed, Housewife, 55 years, Husband, Social security law, Massive increase, Divorced women.
SUMMARY: Kuwait has decided to lavish KD559 (Dh7,250) a month to each unemployed housewife aged at least 55 years even if her husband is rich within a new social security law that also includes a massive increase in aid for divorced women.

Keywords: Gulf news, Kuwait, Decided, Lavish, KD559 (Dh7,250), Month, Unemployed, Housewife, 55 years, Husband, Social security law, Massive increase, Divorced women.
10:20 am | 0 comments

ബീച്ചുകളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ

ഷാര്‍ജ: ഷാജയിലെ മംസാര്‍ ബീച്ചില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ. നിയമം ലംഘിക്കുന്നവരില്‍ നിന്നും സംഭവസ്ഥലത്തുവച്ചുതന്നെ പിഴ ഇടാക്കുകയാണ് മുനിസിപ്പാലിറ്റി അധികൃതര്‍. എന്നാല്‍ ഇതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തി. ബാക്കിവരുന്ന ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കാന്‍ പറ്റിയ ഇടമില്ലാത്തതിനാല്‍ പിഴയില്‍ നിന്നും ഒഴിവാക്കണമെന്നാണ് തദ്ദേശവാസികള്‍ ആവശ്യപ്പെടുന്നത്.

നിരോധിതമേഖലകളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നതിന് 500 ദിര്‍ഹം പിഴ ഈടാക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാസം മുതലാണ്. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഒരു സംഘം പരിസരവാസികളും രംഗത്തെത്തിയിട്ടുണ്ട്. അല്‍ മംസാര്‍ ബീച്ച്, അല്‍ മജാസ് വാട്ടാര്‍ ഫ്രണ്ട്, ഖലീദ് ലഗൂണ്‍, ഷാര്‍ജ കോര്‍ണിക് പബ്ലിക് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മുനിസിപ്പാലിറ്റി ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നത് വിലക്കിയിരിക്കുന്നത്.

Gulf news, Visitors, Mamzar Beach, Sharjah, Urging, Municipaltiy, Fine, Barbecuing, Prohibitedഎന്നാല്‍ ഇവിടങ്ങളില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടില്ല. ബീച്ചുകളിലും പാര്‍ക്കുകളിലുമെത്തുന്ന സന്ദര്‍ശകര്‍ക്കും കുട്ടികള്‍ക്കും ഈ മാലിന്യങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് അധികൃതര്‍ ശിക്ഷാ നടപടികളിലേയ്ക്ക് കടന്നത്.
അതേസമയം എയര്‍പോര്‍ട്ടിന് സമീപത്തുള്ള നാഷണല്‍ പാര്‍ക്കില്‍ ബാക്കിവരുന്ന ഭക്ഷണസാധനങ്ങള്‍ നിക്ഷേപിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

SUMMARY: Visitors to Mamzar Beach in Sharjah are urging the municipaltiy not to fine them for barbecuing in prohibited areas of the beach without prior warning, according the 'Al Ittihad' newspaper.

Keywords: Gulf news, Visitors, Mamzar Beach, Sharjah, Urging, Municipaltiy, Fine, Barbecuing, Prohibited, Areas, Beach, Prior warning, Al Ittihad, Newspaper.
10:03 am | 0 comments

അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന് സ്വപ്നസാഫല്യം

അബൂദാബി: അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന്‍ അമീര്‍ മുഹമ്മദ് അല്‍ ഫലാഹിക്ക് സ്വപ്നസാഫല്യം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശെയ്ഖ് സെയ്ഫ് ബിന്‍ സയദ് അല്‍ നഹ്യാന്റെ സന്മനസാണ് ഫലാഹിയുടെ സ്വപ്നം പൂവണിയുന്നതിന് കാരണമായത്. തലസേമിയ എന്ന അപൂര്‍വരോഗത്തിന് അടിമയായ ഫലാഹിയുടെ ജീവിതാഭിലാഷമായിരുന്നു പോലീസ് ക്യാപ്റ്റനാവുക എന്നത്. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ പഠനം തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞുഫലാഹി.

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ശക്തമായ പനി ഫലാഹിയെ വിട്ടുമാറുന്നില്ല. ഫലാഹിയുടെ ആഗ്രഹമറിഞ്ഞ ശെയ്ഖ് സെയ്ഫ് കുട്ടിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു.

അബൂദാബിയിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തില്‍ യൂണിഫോമണിഞ്ഞെത്തിയ ഫലാഹിയെ ശെയ്ഖ് സെയ്ഫ് മിലിറ്ററി സല്യൂട്ട് നല്‍കി സ്വീകരിച്ചു. പോലീസ് ക്യാപ്റ്റനായി മണിക്കൂറുകള്‍ ഓഫീസില്‍ ചിലവഴിച്ച ഫലാഹി പിന്നീട് നഗരത്തിലൂടെ പട്രോളിംഗ് നടത്തി. ട്രാഫിക് നിയമം തെറ്റിച്ച ഒരു ്രൈഡവറില്‍ നിന്നും ഫലാഹി പിഴയും ഈടാക്കി.

പിന്നീട് അബൂദാബി പോലീസ് ജനറല്‍ കമാന്റില്‍ വച്ച് നടന്ന പരിപാടിയില്‍ ഫലാഹി തന്റെ സന്തോഷം ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു.

Amir-Muhammad-Al-Falahi, Gulf news, Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister, Minister of Interior

Amir-Muhammad-Al-Falahi, Gulf news, Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister, Minister of Interior

SUMMARY: Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister and Minister of Interior, made the wish of Amir Muhammad Al Falahi, a 5-year old with Thalassemia, comet rue.

Keywords: Gulf news, Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister, Minister of Interior, Made, Wish, Amir Muhammad Al Falahi, 5-year old, Thalassemia.
8:55 am | 0 comments

ട്രാഫിക് നിയമലംഘനം നടത്തിയ ആയിരത്തിലധികം വിദേശികളെ കുവൈറ്റ് നാടുകടത്തി

Written By kvarthakochi on Sunday, May 19, 2013 | 12:00 pm

കുവൈറ്റ്: ട്രാഫിക് നിയമലംഘനം നടത്തിയ ആയിരത്തിലധികം വിദേശികളെ കുവൈറ്റ് നാടുകടത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കോടതി ഉത്തരവ് ഇല്ലാതെ 1,258 വിദേശികളെ നാടുകടത്തിയതായി അല്‍അന്‍ബാ ദിനപത്രം റിപോര്‍ട്ട് ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, സ്വകാര്യകാറില്‍ യാത്രക്കാരെ കൊണ്ടു പോകുക, ചുമപ്പ് ലൈറ്റ് രണ്ടു തവണ മറികടക്കുക, മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിക്കുക തുടങ്ങിയ ട്രാഫിക് കുറ്റകൃത്യങ്ങളിലാണ് നാടുകടത്തുന്നത്.

അതേസമയം സമാനകുറ്റകൃത്യങ്ങള്‍ നടത്തുന്ന സ്വദേശികളുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത്, കേസ് കോടതിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വിദേശികളെ നാടുകടത്തുന്ന നടപടിക്കെതിരെ കുവൈറ്റിലെ മനുഷ്യാകാശ സംഘടനകള്‍ രംഗത്തു വന്നു. സര്‍ക്കാര്‍ നടപടി ക്രൂരമാണെന്ന് കുവൈറ്റ് സൊസൈറ്റി ഓഫ് ഹ്യൂമന്റൈറ്റ്‌സ് പ്രതികരിച്ചു.

പ്രവാസികള്‍ക്ക് നേരെ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സംഘടന വ്യക്തമാക്കി. 3.8 മില്യണ്‍ വരുന്ന കുവൈറ്റ് ജനസംഖ്യയുടെ 68 ശതമാനവും (2.6 മില്യണ്‍) വിദേശികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് കുവൈറ്റ് അധികൃതര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
Gulf news, Kuwait, Deported, Hundreds of, Foreign residents, Traffic, Offenses, Past month, Report, Sunday, Drawing, Condemnation, Human rights group.

SUMMARY: Kuwait has deported hundreds of foreign residents for traffic offenses in the past month, a report said on Sunday, drawing condemnation from a human rights group.

Keywords: Gulf news, Kuwait, Deported, Hundreds of, Foreign residents, Traffic, Offenses, Past month, Report, Sunday, Drawing, Condemnation, Human rights group.
12:00 pm | 0 comments

പട്ടാപകല്‍ 4.5 കിലോ സ്വര്‍ണം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി

ഷാര്‍ജ: ഷാര്‍ജയിലെ ജ്വല്ലറി വര്‍ക്ക് ഷോപ്പില്‍ നിന്നും 4.5 കിലോ സ്വര്‍ണം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. സെയില്‍സ്മാനെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ യുവാവിനെ ദുബൈയിലെ ഹോട്ടലില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പട്ടാപകല്‍ ജ്വല്ലറിയില്‍ നടന്ന മോഷണം സ്വര്‍ണവ്യാപാരികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ജ്വല്ലറികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും അവയെ പോലീസ് കണ്ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഷാര്‍ജയില്‍ നിലവിലുള്ളത്. എന്നാല്‍ മോഷണം നടന്ന ജ്വല്ലറിയില്‍ ഈ സംവിധാനം സ്ഥാപിക്കാഞ്ഞത് പ്രതികൂലമായി ഭവിക്കുകയായിരുന്നു.

സെയില്‍സ്മാന്‍ വിളിച്ചറിയിച്ച് സ്ഥലത്തെത്തിയ പോലീസിന് പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു.

ഇതിനിടെ ദുബൈയിലെ ഒരു ഹോട്ടല്‍ റിസെപ്ഷനില്‍ നിന്നും മോഷണം പോയ 4.5 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തിരുന്നു. ആഫ്രിക്കക്കാരനായ സ്വര്‍ണവ്യാപാരിയാണ് ഇതിനെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്. ഒരു അറബ് വനിതയില്‍ നിന്നും 4 ലക്ഷം ദിര്‍ഹം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
Gulf news, Gold traders, Sharjah, Shock, Daylight, Robbery, Jewellery, Workshop, Robbed, 4.5 kilogrammes, Gold, Salesman, Attacked, Robbed, Pretending, Customer.
കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ ലുലു സെന്ററില്‍ നിന്നും 10 കിലോ സ്വര്‍ണം പോയ കേസില്‍ പ്രതികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

SUMMARY: Gold traders in Sharjah are in shock after a daylight robbery in which a jewellery workshop was robbed of 4.5 kilogrammes of gold.

Keywords: Gulf news, Gold traders, Sharjah, Shock, Daylight, Robbery, Jewellery, Workshop, Robbed, 4.5 kilogrammes, Gold, Salesman, Attacked, Robbed, Pretending, Customer.
10:00 am | 0 comments

എവറസ്റ്റ് കീഴടക്കി സൗദി വനിത ചരിത്രം കുറിച്ചു

Written By kvarthakochi on Saturday, May 18, 2013 | 10:00 am

ദുബൈ: ലോകത്തിലെ ഏറ്റവും പൊക്കമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കി സൗദി വനിത ചരിത്രം കുറിച്ചു. റാഹ മുഹറക് (25) എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത മാത്രമല്ല, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ അറബ് വംശജയും ഇവരാണ്. എവറസ്റ്റ് കീഴടക്കാനെത്തിയ നാലംഗസംഘത്തിലെ അംഗമായിരുന്നു റാഹ മുഹറക്. സൗദി നഗരമായ ജിദ്ദയില്‍ ജനിച്ച റാഹ ദുബൈയിലാണ് താമസം. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായാണ് റാഹ യാഥാസ്ഥിതീക രാജ്യമായ സൗദി വിട്ട് യുഎഇയിലെത്തിയത്. എവറസ്റ്റ് കീഴടക്കുക എന്ന ജീവിത ലക്ഷ്യത്തിനായി നിരവധി തടസങ്ങളെ ഇവര്‍ സധൈര്യം അതിജീവിച്ചു.

റാഹയുടെ കുടുംബാംഗങ്ങളെ പറഞ്ഞു സമ്മതിപ്പിക്കാനായിരുന്നു ഏറേ ബുദ്ധിമുട്ടിയതെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. ഒന്നാമതാവുക എന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ രണ്ടാമതാകാന്‍ മറ്റൊരാള്‍ക്ക് പ്രചോദനമാവുക എന്നത് ഒരു വലിയ കാര്യമാണ് റാഹ പറയുന്നു. നേപ്പാളിന്റെ ഭാഗത്തുനിന്നും എവറസ്റ്റ് കീഴടക്കാനെത്തിയവരില്‍ ഇതുവരെ 64 പേര്‍ വിജയം കണ്ടതായി കാഠ്മണ്ഡുവിലെ പര്‍വതാരോഹകന്‍ അറിയിച്ചു. നേപ്പാളില്‍ നിന്നും ടിബറ്റില്‍ നിന്നുമാണ് പര്‍വതാരോഹകര്‍ക്ക് എവറസ്റ്റില്‍ കയറാന്‍ കഴിയുക. മേയ് മാസമാണ് പര്‍വതാരോഹണത്തിന് ഏറ്റവും അനുയോജ്യമായ മാസം.

Gulf news, Saudi Arabia, Raha Moharrak, 25, Became, First, Saudi, Woman, Attempt, Climb, Youngest Arab, Top of Everest.
SUMMARY: Dubai: A Saudi woman has made history by reaching the summit of the world’s highest mountain, reports said.

Keywords: Gulf news, Saudi Arabia, Raha Moharrak, 25, Became, First, Saudi, Woman, Attempt, Climb, Youngest Arab, Top of Everest.
10:00 am | 0 comments

വാഹനാപകടം: മൂന്ന് മലയാളി ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു

ജിദ്ദ: വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു. സൗദിയിലെ ഖമീസ് മുഷൈത്തില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കു പുറപ്പെട്ട മലയാളി കുടുംബമാണ് അപകടത്തില്‌പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. പയ്യന്നൂരിനടുത്തു വെള്ളൂര്‍ സലഫി മസ്ജിദിനു സമീപം താമസിച്ചിരുന്ന അബ്ദുല്‍ സലാം (45), മകള്‍ ഷംല (15), ബന്ധു തളിപ്പറമ്പ് പൂവ്വം സ്വദേശി കാട്ടീരകത്ത് മമ്മുവിന്റെ മകന്‍ പി.പി. ഷബീര്‍ (25) എന്നിവരാണു മരിച്ചത്.

സലാമിന്റെ ഭാര്യ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപിക ഫാത്തിമത്ത് സുഹറ, മകന്‍ ശുറൈ എന്നിവരെ പരുക്കുകളോടെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹറ അപകടനില തരണം ചെയ്‌തെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആലക്കോട് രയരോം സ്വദേശിയായ സലാം വെള്ളൂരിലേക്കു താമസം മാറ്റുകയായിരുന്നു. എട്ടു വര്‍ഷം മുന്‍പാണു സൗദിയിലേക്കു പോയത്.

സ്‌കൂളില്‍നിന്നു സുഹറ അവധിയെടുത്തിരുന്നതിന്റെ കാലാവധി കഴിയാറായതിനാല്‍ അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. ഖമ്മത്ത് മിലിറ്ററി ക്യാംപ് ജീവനക്കാരനാണു സലാം. സുഹറയുടെ മാതൃസഹോദര പുത്രനായ ഷബീര്‍ ഒരു മാസം മുന്‍പാണു സൗദിയിലെത്തിയത്. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ. സഹോദരങ്ങള്‍: ഷമീറ, ഷഫീഖ്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ സൗദിയില്‍തന്നെ കബറടക്കും. അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അടിയന്തര സഹായം ചെയ്തുവരുന്നു.

Gulf news, Saudi Arabia, Accident, Mecca, Umrah, Pilgrims, Accident death, Payyannur, Abdul Salam, Shamla, PP Basheer
Keywords: Gulf news, Saudi Arabia, Accident, Mecca, Umrah, Pilgrims, Accident death, Payyannur, Abdul Salam, Shamla, PP Basheer
9:30 am | 0 comments

വീട്ടുടമയുടെ പീഡനത്തിനിരയായ ഫിലിപ്പീനോ യുവതിയെ ഫേസ്ബുക്ക് രക്ഷിച്ചു

Written By kvarthakochi on Friday, May 17, 2013 | 10:30 am

റാസല്‍ഖൈമ: വീട്ടുടമയുടെ പീഡനത്തിനിരയായി കഴിഞ്ഞിരുന്ന ഫിലിപ്പീനോ യുവതിയെ ഫേസ്ബുക്ക് രക്ഷപ്പെടുത്തി. 2012 മാര്‍ച്ചില്‍ ദുബൈയിലെത്തിയ സി ഡുമോയ്ക്ക് ഇക്കഴിഞ്ഞ മേയ് 9ന് തീരെ പ്രതീക്ഷിക്കാത്ത അനുഭവങ്ങളാണുണ്ടായത്. ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കി വീട്ടുജോലിക്കാരിയായ് ഡുമോയുടെ അടുത്തെത്തിയ എമിറേറ്റി ഒരു വയസുകാരിയായ മകള്‍ കിടന്നുറങ്ങുന്ന മുറിയിലേയ്ക്ക് ഡുമോയെ വിളിച്ചുവരുത്തി. ഡുമോ മുറിയിലെത്തിയതോടെ കതകടച്ച് കുറ്റിയിട്ട എമിറേറ്റി ഡുമോയെ കടന്നുപിടിച്ചു. എമിറേറ്റിയുടെ ഉദ്ദേശ്യം വ്യക്തമായ ഡുമോ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എമിറേറ്റിയുടെ ക്രൂര മര്‍ദ്ദനമാണ് ഡുമോയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. തറയില്‍ വീണ ഡുമോ സര്‍വ്വശക്തിയുമെടുത്ത് എമിറേറ്റിയെ ചവിട്ടിവീഴ്ത്തി കതക് തുറന്ന് രക്ഷപ്പെട്ടു.

ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് എമിറേറ്റി ഡുമോയെ ഭീഷണിപ്പെടുത്തി. എന്നാല്‍ എമിറേറ്റിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പഴുതില്ലാതെ വലയുന്നതിനിടയിലാണ് കുവൈറ്റില്‍ ജോലിചെയ്യുന്ന സഹോദര ഭാര്യയെ ഡുമോ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്. ഡുമോയുടെ അവസ്ഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സഹോദരഭാര്യ ഡുമോയുടെ ഫോണ്‍നമ്പറും ഒപ്പം അപ്ലോഡ് ചെയ്തു.

ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് അറ്റേ മാരിബെല്‍ എന്ന ഫിലിപ്പീനോ യുവതി ഡുമോയെ ഫോണില്‍ ബന്ധപ്പെടുകയും കാറുമായി താന്‍ വീടിനുസമീപത്ത് എത്തുമെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുടമയുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന ഡുമോ മാരിബെലിനൊപ്പം കാറില്‍ കയറി. കാറോടിച്ചിരുന്ന െ്രെഡവറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് മാരിബെല്‍ ഡുമോയെ ദുബൈയിലെ ഫിലിപ്പീന്‍ കോണ്‍സുലേറ്റില്‍ എത്തിച്ചു.

 Gulf news, C. Dumo, Dubai, March 2012, Ran away, Employer, Rape attempt, May 9, 23-year-old, Filipino housemaid, Indecent proposal, Attempted rape, Employer, Ras Al Khaimah,കോണ്‍സുലേറ്റ് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും എമിറേറ്റിക്കെതിരെ കേസെടുക്കേണ്ടെന്നാണ് ഡുമോയുടെ ആവശ്യപ്പെട്ടത്. താമസിയാതെ എംബസിയുടെ സഹായത്തോടെ നാട്ടിലുള്ള തന്റെ ഭര്‍ത്താവിന്റേയും മൂന്ന് വയസുകാരനായ മകന്റേയും സമീപത്തെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡുമോ.

SUMMARY: A 23-year-old Filipino housemaid, who has been subjected to indecent proposal and attempted rape by her employer in Ras Al Khaimah, sought help through Facebook and took refuge at the Overseas Filipino Resource Centre (OFRC) of the Philippine Consulate General in Dubai on Tuesday night.

Keywords: Gulf news, C. Dumo, Dubai, March 2012, Ran away, Employer, Rape attempt, May 9, 23-year-old, Filipino housemaid, Indecent proposal, Attempted rape, Employer, Ras Al Khaimah,
10:30 am | 0 comments

സംഭരണശാലകളില്‍ റെയ്ഡ്: 400 പേര്‍ അറസ്റ്റില്‍

ഷാര്‍ജ: ദുബൈ ടിവി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സംഭരണശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ 400 പേര്‍ പിടിയിലായി. അനധികൃതമായി രാജ്യത്ത് താമസിച്ച് ജോലിചെയ്തവരാണ് അറസ്റ്റിലായത്. 24 സംഭരണശാലകളിലായിരുന്നു റെയ്ഡ്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പരിശോധന. സംഭരണശാലകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃത താമസക്കാര്‍ കഴിയുന്നുണ്ടെന്ന ടിവി റിപോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്.

സംഭരണശാല ഉടമകള്‍ അനധികൃത താമസക്കാര്‍ക്ക് ഗോഡൗണുകള്‍ വാടകയ്ക്ക് നല്‍കുകയായിരുന്നു. ഇവര്‍ ഗോഡൗണുകളില്‍ വസ്ത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ വരെ വില്പന നടത്തി വരികയായിരുന്നു. അറസ്റ്റിലായവരില്‍ 90 ശതമാനം പേരും പാക്കിസ്ഥാനികളാണ്.

2012 ഡിസംബര്‍ 4ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ മടങ്ങാവുന്ന കാലാവധി 2013 ഫെബ്രുവരി 2നാണ് അവസാനിച്ചത്. 61,826 അനധികൃത താമസക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേയ്ക്ക് മടങ്ങിയത്.

Gulf news, Police, Conducted, Operation, Wednesday, Descended, Warehouses, Police officials, Confirmed, Hundreds of men, Illegals, Violated, Residency laws, 24 warehouses, Raided, Sharjah Industrial AreaSUMMARY: Sharjah: Around 400 Asian men were arrested in one of the biggest raids Sharjah Police have conducted in recent memory.

Keywords: Gulf news, Police, Conducted, Operation, Wednesday, Descended, Warehouses, Police officials, Confirmed, Hundreds of men, Illegals, Violated, Residency laws, 24 warehouses, Raided, Sharjah Industrial Area
10:10 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash