Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Court. Show all posts
Showing posts with label Court. Show all posts

വനപാലകരെ ആക്രമിച്ച കേസ്: നടന്‍ മണി കീഴടങ്ങി

Written By kvarthapressclub on Friday, May 24, 2013 | 12:38 pm

തൃശൂര്‍: വനപാലകരെ ആക്രമിച്ച കേസില്‍ നടന്‍ കലാഭവന്‍ മണി അതിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. അതിരപ്പള്ളി വനമേഖലയില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ മണി വാഹനപരിശോധനയ്ക്കിടെ വനപാലകരെ മര്‍ദിച്ചുവെന്നാണ് കേസ്. മെയ് 14ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

 Forrest Guard, Attack, Kalabhavan Mani, Thrissur, Police Station, Hospital,സംഭവത്തിന് പിറ്റേന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മണി പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മണി കീഴടങ്ങാന്‍ തീരുമാനിച്ചത്. മണി കീഴടങ്ങണമെന്നും കര്‍ശന ഉപാധികളോടെ മണിക്ക് ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കീഴടങ്ങാനെത്തിയ മണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല.

Keywords: Forrest Guard, Attack, Kalabhavan Mani, Thrissur, Police Station, Hospital, Treatment, Court, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:38 pm | 0 comments

മലേഗാവ് സ്‌ഫോടനം: RSS നേതാക്കളെ ഒഴിവാക്കിക്കൊണ്ട് എന്‍.ഐ.എ കുറ്റപത്രം സമര്‍പിച്ചു

Written By kvarthakgd1 on Wednesday, May 22, 2013 | 7:44 pm

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പിച്ചു. സ്വാമി അസീമാനന്ദ, ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആര്‍.എസ്.എസിന്റെ പങ്കിനെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

രാജേന്ദര്‍ ചൗധരി, ധാന്‍ സിങ്, മനോഹര്‍ നാര്‍വാരിയ, രാംജി കല്‍സാംഗ്ര എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. 2006 ല്‍ 37 പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്‌ഫോടനത്തിന്റെ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍.എസ്.എസിന്റെ ബന്ധം പുറത്തായിരുന്നു.
New Delhi, Malegaon Blast, NIA, RSS, Leaders, National, Court, NIA Files Chargesheet in 2006 Malegaon Blast Case, Kerala News, International News, National News, Gulf News, Health News
അന്വേഷണ സംഘം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇതിനിടെയാണ് ആര്‍.എസ്.എസ് നേതാക്കളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് എന്‍.ഐ.എ. മുബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.

Keywords: New Delhi, Malegaon Blast, NIA, RSS, Leaders, National, Court, NIA Files Chargesheet in 2006 Malegaon Blast Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:44 pm | 0 comments

തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് ശ്രീശാന്ത്

ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയില്‍ താന്‍ നിരപരാധിയാണെന്ന് അറസ്റ്റിലായ ക്രിക്കറ്റ് പേസ്ബൗളര്‍ ശ്രീശാന്ത്. ജീവിതത്തില്‍ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും അതിനെ  തരണം ചെയ്യാനാകുമെന്ന് കരുതുന്നതായും ശ്രീശാന്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Innecence, Prove, Sreeshath, Court, New Delhi, Arrest, Cricket, National, Kerala News, International News, വാതുവെപ്പില്‍ താന്‍ പങ്കാളിയല്ലെന്നും തന്റെ  നിരപരാധിത്വം കോടതിയില്‍ തെളിയിച്ച് കളഞ്ഞുപോയ അഭിമാനം വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.  ക്രിക്കറ്റിനെ അതിന്റെ യഥാര്‍ത്ഥ ആവേശത്തിലാണ്  ഉള്‍ക്കൊണ്ടതെന്നും  അതുകൊണ്ടുതന്നെ നാനാഭാഗത്തുനിന്നുമുള്ള പ്രശംസയ്‌ക്കൊപ്പം തന്നെ ഒരുപാട്  പ്രഹരവും തനിക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നും  ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അഭിഭാഷക റെബേക്ക ജോണ്‍ മുഖേന പുറത്തുവിട്ട
വാര്‍ത്താക്കുറിപ്പില്‍ ശ്രീശാന്ത് വ്യക്തമാക്കുന്നു.

Keywords: Innecence, Prove, Sreeshath, Court, New Delhi, Arrest, Cricket, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:09 am | 0 comments

നമ്മുടെ സെലബ്രിറ്റികള്‍ക്ക് സംഭവിക്കുന്നതെന്താണ്?

Written By Kvartha Alpha on Sunday, May 19, 2013 | 10:13 am

മനോജ്‌

ടി.വി അവതാരക രഞ്ജിനി ഹരിദാസിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. എ.പി.ജെ അബ്ദുല്‍ കലാമും കെ.ആര്‍ നാരായണനും മന്‍മോഹന്‍ സിങ്ങും തമിഴ് നടന്‍ അജിത്ത് കുമാറുമൊക്കെ ക്യൂവില്‍ കാത്തു നിന്ന് വോട്ട് ചെയ്യുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടതാണ്. അവര്‍ക്കൊക്കെ അങ്ങനെ ചെയ്യാമെങ്കില്‍ രഞ്ജിനിക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ എന്ന് പലരും ചോദിക്കുന്നുണ്ട്. സംശയം ന്യായമാണ്. രാജ്യത്തെ പരമോന്നത പദവിയില്‍ എത്തിയപ്പോഴും കലാമും കെ.ആര്‍ നാരായണനുമൊക്കെ എളിമയുടെ പ്രതിരൂപങ്ങളായിരുന്നു. ഒരു രാഷ്ട്രപതി എങ്ങനെയായിരിക്കണം എന്ന് നമുക്ക് കാണിച്ചു തന്നു അവര്‍ ഇരുവരും. പക്ഷേ എല്ലാവര്‍ക്കും അങ്ങനെയാവാന്‍ പറ്റണമെന്നില്ല.

Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
Ranjini Haridas 
എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ക്ലിയറന്‍സിന് ഒറ്റ ക്യൂവാണ് ഉണ്ടായിരുന്നത് എന്നാണ് രഞ്ജിനി വിവാദത്തിലൂടെ ശ്രദ്ധാകേന്ദ്രമായ ബിനോയ് പിന്നീട് പറഞ്ഞത്. യു.എസില്‍ ബിസിനസ് ചെയ്യുന്ന അദ്ദേഹം അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയതാണ്. ബിനോയിയുടെ ഏറെ പുറകിലായിരുന്ന രഞ്ജിനി അദ്ദേഹത്തെ മറി കടന്ന് മുന്നിലെത്തിയത് അദ്ദേഹം ചോദ്യം ചെയ്തു. അതില്‍ കുപിതയായ അവര്‍ അദ്ദേഹത്തോട് ദേഷ്യപ്പെടുകയും ഒപ്പം മറ്റു രണ്ടു പേരെ കൂടി ബിനോയിയുടെ മുന്നില്‍ കെട്ടി നിര്‍ത്തുകയും ചെയ്തു എന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. പക്ഷേ ഇതിനെക്കാളൊക്കെ അപഹാസ്യമായി തോന്നിയത് കസ്റ്റംസുകാരും രഞ്ജിനിയുടെ പരാതിയനുസരിച്ച് സ്ഥലത്തെത്തിയ പോലീസും എടുത്ത നിലപാടാണ്. രഞ്ജിനിയെ അറിയില്ലേ എന്നാണ് ഇരു കൂട്ടരും ഒരേ സ്വരത്തില്‍ ബിനോയിയോട് ചോദിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു സെലബ്രിറ്റിയുടെ ആരാധകരായി മാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഒരു ടി.വി അവതാരകയോട് ഇങ്ങനെയാണ് അവര്‍ പെരുമാറുന്നതെങ്കില്‍ ദീപിക പദുക്കോണോ കരീന കപൂറോ വന്നാല്‍ പോലീസും കസ്റ്റംസും എങ്ങനെ പെരുമാറും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
എയര്‍പോര്‍ട്ടിലായാലും റേഷന്‍ കടയിലായാലും ബിവറേജസ് കോര്‍പ്പറേഷന്റെ മുന്നിലായാലും ക്യൂ നില്‍ക്കുന്നവരെല്ലാം അത്യാവശ്യക്കാര്‍ തന്നെയാണ്. എല്ലാവര്‍ക്കും അവരുടേതായ തിരക്കുകള്‍ ഉണ്ടാവും. അതിന് സെലബ്രിറ്റിയെന്നോ മറ്റുള്ളവരെന്നോ ഉള്ള വ്യത്യാസമില്ല. അത് സാധാരണക്കാരും അവരുടെ പ്രോല്‍സാഹനം കൊണ്ട് സെലബ്രിറ്റിയായവരും മനസിലാക്കണം. വിനയപൂര്‍വം പെരുമാറുന്നത് ഒരു കുറവല്ല അത് ആ വ്യക്തിയുടെ മഹത്വത്തെയാണ് കാണിക്കുന്നത്. ഗാന്ധിജിയുടെ സമരങ്ങളെക്കാള്‍ ജനങ്ങള്‍ ഇന്നും ആദരിക്കുന്നത് അദേഹത്തിന്റെ ലാളിത്യത്തെയാണ്. ധീര വിപ്ലവകാരികളുടെ രക്തരൂക്ഷിത പ്രക്ഷോഭങ്ങളെക്കാള്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭയപ്പെട്ടിരുന്നതും ആ സാധു മനുഷ്യനെയായിരുന്നു. അത്രയ്ക്കുണ്ട് വിനയത്തിന്റെ ശക്തി.

കലാഭവന്‍ മണി വനപാലകരെ ആക്രമിച്ചുവെന്ന വാര്‍ത്തയും കഴിഞ്ഞ ആഴ്ച പത്രങ്ങളില്‍ വന്നു. അതിന്റെ സത്യാവസ്ഥ പൂര്‍ണമായും പുറത്തു വന്നിട്ടില്ല എങ്കിലും വാഹന പരിശോധനക്കു ശ്രമിച്ച തങ്ങളെ നടനും സുഹൃത്തും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് വനപാലകര്‍ പോലീസിന് മൊഴി നല്‍കി. ഒപ്പം വാഹനം ഇടിപ്പിക്കാനും ശ്രമിച്ചുവെന്ന് പരുക്കേറ്റ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ തന്റെ സുഹൃത്തിന്റെ ഭാര്യയെ വനപാലകര്‍ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് താന്‍ ചെയ്തതെന്ന് മണി പിന്നീട് കോടതിയില്‍ സമര്‍പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ തന്റെ ജാതിപ്പെര് ചേര്‍ത്ത് വിളിച്ചുവെന്ന ഗുരുതരമായ ആരോപണവും നടന്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഒളിവില്‍ പോയ മണി ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് സൂചനകള്‍.

മണിയുടെ കേസില്‍ ആര് പറയുന്നതാണ് സത്യം എന്ന് ഇനിയും അറിവായിട്ടില്ല. പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ വാഹന പരിശോധനക്ക് നടന്‍ വഴങ്ങാത്തത് എന്തുകൊണ്ടാണെന്ന സംശയവും നിലനില്‍ക്കുന്നു. മണിക്കെതിരെ സമാനമായ ആരോപണങ്ങള്‍ മുമ്പും വന്നിട്ടുണ്ട്. പക്ഷേ അവയൊന്നും ഇത്ര വാര്‍ത്താ പ്രാധാന്യം നേടിയിട്ടില്ല.

Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
Kalabhavan Mani 
അടുത്തിടെ നടന്ന ഈ രണ്ടു സംഭവങ്ങളും സെലബ്രിറ്റികള്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമാണോ എന്ന സംശയമുണര്‍ത്തുന്നു. സിനിമ തിയറ്ററിലോ ബസ്സ്റ്റാന്‍ഡിലോ ക്യൂ തെറ്റിച്ചാല്‍ പോലീസിന്റെ അടി വാങ്ങുന്നവരാണ് നമ്മള്‍ പൊതുജനം. എന്നാല്‍ അതേ പോലീസ് തന്നെ രഞ്ജിനിയെ അറിയില്ലേ എന്ന് പരാതിക്കാരനോട് ചോദിക്കുന്നു. അതായത് നാലാള്‍ അറിയുന്ന വ്യക്തിയാണെങ്കില്‍ ഇവിടെ എന്തു തോന്ന്യാസവും കാണിക്കാം. അമേരിക്കയിലും ആസ്‌ത്രേലിയയിലുമൊക്കെ ട്രാഫിക്ക് നിയമം തെറ്റിച്ചതിന് അവിടത്തെ പ്രസിഡന്റുമാരെക്കൊണ്ട് സാധാ പോലീസുകാരന്‍ പിഴ അടപ്പിച്ച ചരിത്രമുണ്ട്. അതിന്റെ പേരില്‍ ആരും ആ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിട്ടില്ല. കാറില്‍ പ്രസിഡണ്ടാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ആരായാലും പിഴ അടച്ചിട്ട് പോയാല്‍ മതി എന്നാണ് ട്രാഫിക്ക് പോലീസുകാരന്‍ നിസംഗതയോടെ പറഞ്ഞത്.

അമേരിക്കയിലെ സാധാ പോലീസുകാരന്റെ ആര്‍ജവവും ചങ്കൂറ്റവും നമ്മുടെ നാട്ടിലെ ഡി.ജി.പി യില്‍ നിന്നോ സി.ബി.ഐ.യില്‍ നിന്നോ പോലും പ്രതീക്ഷിക്കുന്നത് തെറ്റാണ്. കാരണം ഭരണത്തിലുള്ളവര്‍ക്ക് അഹിതമായി എന്തെങ്കിലും ചെയ്താല്‍ അത് ആരായാലും അവര്‍ക്ക് സസ്‌പെന്‍ഷനായിരിക്കും കിട്ടുക. ഭരണപക്ഷം തെറ്റായി എന്തെങ്കിലും ചെയ്താലും കണ്ണടക്കണം എന്നതാണ് ഭാരതത്തിലെ അലിഖിത നിയമം. അല്ലാത്തവര്‍ രാജ്യദ്രോഹികളാവും. രാജു നാരായണ സ്വാമിയേ പോലുള്ള പ്രഗല്‍ഭര്‍ ജോലിയൊന്നുമില്ലാതെ വെറുതെ ഇരുന്ന നാളുകള്‍ നമുക്ക് മറക്കാറായിട്ടില്ല.

ഭരണത്തിലും രാഷ്ട്രീയത്തിലും തങ്ങള്‍ക്കുള്ള സ്വാധീനം തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ് പ്രമാണിമാരുടെ ഇത്തരം തോന്ന്യാസങ്ങള്‍ നാള്‍ക്കുനാള്‍ കൂടുന്നത്. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ പോലീസ് ഡി.ജി.പി യെയോ കേന്ദ്രമന്ത്രിയെയോ ഒക്കെയായിരിക്കും വിളിക്കുക. സംഭവത്തിന്റെ നിജസ്ഥിതി പോലും അന്വേഷിക്കാതെ അവര്‍ കേസില്‍ ഇടപെടുകയും ചെയ്യും. ഒരര്‍ഥത്തില്‍ അത്തരം ഇടപെടലുകളാണ് നിയമലംഘകരെ ഇവിടെ വളര്‍ത്തുന്നത്. പോരാത്തതിന് സ്ത്രീ പീഡനം എന്ന പുതിയ ഒരു ആയുധവും ഇറങ്ങിയിട്ടുണ്ട്. ഒരു വിധത്തിലും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആവുന്നില്ല എന്നു വരുമ്പോള്‍ എതിരാളി കൂടെയുള്ള സ്ത്രീയെ അപമാനിച്ചു എന്ന ആരോപണമായിരിക്കും പ്രതി സ്ഥാനത്തുള്ളവര്‍ ഉയര്‍ത്തുക. മിക്ക ആളുകളും ആ വജ്രായുധത്തില്‍ കമിഴ്ന്നടിച്ച് വീഴുകയും ചെയ്യും.

അവിഹിതമായ സ്വാധീനം, പണക്കൊഴുപ്പ്, നിയമം എങ്ങനെയും വിലക്ക് വാങ്ങിക്കാം എന്ന തോന്നല്‍ എന്നിവയും ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുണ്ട്. അതുകൊണ്ടാണ് വെറുതെയിരുന്ന് ബോറടിക്കുമ്പോള്‍ കൃഷ്ണ മൃഗത്തെ വേട്ടയാടാം അല്ലെങ്കില്‍ ഫുട്പാത്തില്‍ കൂടി വണ്ടിയോടിച്ച് കളിക്കാം എന്നൊക്കെ സല്‍മാന്‍ ഖാനെ പോലുള്ളവര്‍ക്ക് തോന്നുന്നത്.
Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth
Sreeshanth

കോഴക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വിളിക്കും എന്ന് ശ്രീശാന്തിനെ പോലുള്ള കൊച്ചു കുട്ടികള്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിനും കാരണം മറ്റൊന്നല്ല. പക്ഷേ ഇന്നുവരെ ഒരു സിനിമയിലോ പരസ്യ ചിത്രത്തിലോ പോലും മുഖം കാണിക്കാത്ത കലാമിനെ പോലുള്ളവര്‍ക്കും പ്രായം കടന്നുപോയിട്ടും ക്രിക്കറ്റ് വിടാന്‍ കൂട്ടാക്കാതെ അതിനെ പുണര്‍ന്നു നില്‍ക്കുന്ന എന്നാല്‍ അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത സച്ചിനെ പോലുള്ളവര്‍ക്കും ഇവരെക്കാളൊക്കെ ജനമനസ്സുകളില്‍ സ്ഥാനമുണ്ട്. ചെയ്യുന്ന ജോലിയെക്കാളുപരി ആള്‍ക്കാരോടുള്ള വിനയത്തോടെയുള്ള അവരുടെ പെരുമാറ്റമാണ് അതിന് കാരണം. അത് എല്ലാവിധ സ്വാധീനങ്ങള്‍ക്കും കോടികളുടെ പണത്തൂക്കത്തിനും അപ്പുറമാണ്.

SUMMARY: T.V anchor Ranjini Haridas and actor Kalabhavan Mani get severe critics from people refarding recent controversial incidents. In India, some celebrities or others trying to take law in their hands, by influencing Police or Politicians. This is just unfair.

Keywords: Ranjini Haridas, Kalabhavan Mani, Binoy, Ranjini-Binoy case, Kalabhavan Mani arrest, Sreeshanth, Slman Khan, A.p.j Abdul Kalam, celebrities in India, Who is Binoy, K.R Narayanan, Tamil actor Ajith kumar, entertainment, Indian law
10:13 am | 0 comments

ഐ.പി.എല്‍. വാതുവെപ്പ്: ശ്രീശാന്തിന്റെ പേര് എഫ്.ഐ.ആറില്‍ കാണുന്നില്ല

Written By kvartha delta on Saturday, May 18, 2013 | 5:01 pm

ന്യൂഡെല്‍ഹി: ഐ.പി.എല്‍. വാതുവെപ്പ് സംഭവത്തില്‍ ഡെല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ശ്രീശാന്തിന്റെ പേര് കാണുന്നില്ല. എഫ്.ഐ.ആറില്‍ ശ്രീശാന്തിന്റെ പേരില്ലാത്ത വിവരം റിപോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. മെയ് ഒമ്പതിനാണ് ഡെല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 

ഡെല്‍ഹി സാകേത് ജില്ലാ കോടതിയില്‍ സമര്‍പിച്ച എഫ്.ഐ.ആറിലാണ് ശ്രീശാന്തിന്റെ പേര്  ഉള്‍പെടുത്താതിരുന്നത്. ശ്രീശാന്തിനൊപ്പം പിടികൂടിയ മറ്റു കളിക്കാരുടെ പേരും എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടില്ല.  
രണട് മാസം മുമ്പ് ഡെല്‍ഹി പോലീസിലെ പ്രത്യേക വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.പിഎല്‍. കോഴയെകുറിച്ചുള്ള സൂചന ലഭിച്ചതെന്ന് എഫ്.ഐ.ആറില്‍ വെളിപ്പെടുത്തുന്നു.

പ്രഥമിക അന്വേഷണം നടത്തിയപ്പോഴാണ് കോഴ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭിച്ചത്. ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഒരു മാസത്തിനുശേഷമാണ് കോഴ വിവാദവുമായി ബന്ധപ്പെട്ട് കളിക്കാരെ അടക്കം അറസ്റ്റുചെയ്തതെന്ന് എഫ.ഐ.ആറില്‍ വ്യക്തമാക്കി.

വാതുവെപ്പിലൂടെ നടന്നത് ചൂതാട്ടമാണെന്നും പിന്നീല്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടി. ടിക്കെറ്റെടുത്ത് കളികാണുന്നവരെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തതെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. 

Sreeshath, IPL, FIR, Case, Court, Cricket, Sports, Police, Sree's name not in FIR, Malayalam news
വന്‍ ഗൂഡാലോചനയാണ് കോഴക്കേസില്‍ നടന്നിട്ടുള്ളതെന്നും പ്രതികളുടെ റിമാന്റ് റിപോര്‍ട്ടില്‍ വെളിപ്പെടുത്തി. വാതുവെപ്പുകാരെയും കളിക്കാരെയും ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. അറസ്റ്റിലായ കളിക്കാരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അപേക്ഷിച്ചിരുന്നു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.

Keywords: Sreeshath, IPL, FIR, Case, Court, Cricket, Sports, Police, Sree's name not in FIR, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:01 pm | 0 comments

സമ്പത്ത് കസ്റ്റഡി മരണക്കേസ്; തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

Written By kvarthakgd1 on Tuesday, May 14, 2013 | 6:11 pm

കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്നും അപൂര്‍ണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സമ്പത്തിനെ മര്‍ദിക്കാന്‍ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന ബാറ്റണ്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കൊല ചെയ്യപ്പെട്ട ഷീലയുടെ സഹോദരന്‍ സതീഷിനെ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, ഇത് സി.ബി.ഐ വ്യക്തമായി അന്വേഷിച്ചില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ സാക്ഷിമൊഴികളുണ്ടായിട്ടും അതിനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. നിലവില്‍ സി.ബി.ഐ. സമര്‍പിച്ചിട്ടുള്ള കുറ്റപത്രം തിരിച്ചുവാങ്ങി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

Kochi, Police, Custody, Death, Case, Court, Kerala, Sambath, Accused, Police Officers, CBI, Kerala, Malayalam news, Kvartha, Article, Kerala News
Sambath
2010 മാര്‍ച് 23 ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ സമ്പത്ത് പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. 2010 മാര്‍ച്ച് 29 നായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥരുള്‍പെടെ ഏതാനും കോണ്‍സ്റ്റബിള്‍മാരുമായിരുന്നു കേസിലെ പ്രതികള്‍. ക്രൈബ്രാഞ്ചായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസന്വേഷണം സി.ബി.ഐഎ ഏല്‍പിച്ചു. സി.ബി.ഐ ആദ്യഘട്ടം സമര്‍പിച്ച എഫ്.ഐ.ആറില്‍ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ഐ.ജി വിജയ് സാക്കറെ എന്നിവര്‍ പ്രതികളായിരുന്നെങ്കിലും പിന്നീട് കുറ്റപത്രം സമര്‍പിച്ചപ്പോള്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. മുഹമ്മദ് യാസിന്‍ തൃശൂര്‍ ഐ.ജിയും വിജയ് സാഖറെ പാലക്കാട് എസ്.പിയും ആയിരുന്നപ്പോഴാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.


Keywords: Kochi, Police, Custody, Death, Case, Court, Kerala, Sambath, Accused, Police Officers, CBI, Kerala, Malayalam news, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:11 pm | 0 comments

പാലക്കാട്ട് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന് ജീവപര്യന്തം

Written By kvarthapressclub on Friday, May 10, 2013 | 12:08 pm

പാലക്കാട്: പാലക്കാട്  കുഴല്‍മന്ദത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന് ജീവപര്യന്തം തടവ്. കുഴല്‍മന്ദം പഞ്ചായത്ത് മുന്‍ അംഗവും സഹകരണ ബാങ്ക് ഡയറക്ടറുമായ ഇ.ആര്‍.നാരായണന്‍ കൊല്ലപ്പെട്ട കേസിലാണ്   പാലക്കാട് ബാറിലെ അഭിഭാഷകനായ രതീഷ് കുമാറിനെ അതിവേഗ കോടതി ശിക്ഷിച്ചത്.

ജീവപര്യന്തം തടവിനു പുറമെ ഒരു കൊല്ലം കഠിനതടവിനും 10,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. 2007 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. അയല്‍ക്കാരായ ഇരുവരും അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ  വാക്കേറ്റമാണ് കൊലപാതകത്തില്‍
Palakkad, Congress, Leader, Murder, Court, Advocate, Kerala,Kerala News, International കലാഷിച്ചത്.

Keywords: Palakkad, Congress, Leader, Murder, Court, Advocate, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:08 pm | 0 comments

ജില്ലാ കോടതികളും കീഴ്‌ക്കോടതികളും ഹൈടെക്കിലേക്ക്

കെ.കെ. പന്ത് 

രാജ്യത്തെ ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍, കീഴ്‌ക്കോടതികള്‍ - ഇവ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനായി ദേശീയ ഇ-ഗവേണന്‍സ് പരിപാടിയുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണ് 'ഇ-കോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് മിഷന്‍ മോഡ് പ്രോജക്റ്റ്'. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ വിവരവിനിമയ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള 2005-ലെ ആക്ഷന്‍പ്ലാനും ദേശീയ നയവും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

2014 മാര്‍ച്ച് 31-നകം 14,249 ജില്ലാ, കീഴ്‌കോടതി കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശ്യത്തിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. 935 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള ചുമതല നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനാണ്. നിയമ, നീതിന്യായ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയാണ് പദ്ധതി നടത്തിപ്പിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ ഉള്‍പെടുന്ന ഒരു മോണിറ്ററിംഗ് കമ്മിറ്റിയുമുണ്ട്. ഹൈക്കോടതികളിലെ പദ്ധതി നിര്‍വ്വഹണത്തിനായി വെവ്വേറെ സ്റ്റിയറിംഗ് കമ്മിറ്റികളുമുണ്ട്.

2013 മാര്‍ച്ച് 31 ആയപ്പോഴേക്കും 12,233 ജില്ലാ, കീഴ്‌ക്കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. ശേഷിക്കുന്ന 2,016 ജില്ലാ, കീഴ്‌കോടതികളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം 2014 മാര്‍ച്ച് 31 ആവുമ്പോഴേക്കും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.

2010-11 സാമ്പത്തിക വര്‍ഷത്തില്‍ 136.60 കോടി രൂപ ചെലവഴിച്ച് 5,244 കോടതികളും, 2011-12-ല്‍ 132.21 കോടി രൂപ ചെലവഴിച്ച് 3,093 കോടതികളും, 2012-13-ല്‍ 86.29 കോടി രൂപ ചെലവഴിച്ച് 2,600 കോടതികളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു.

കേരളത്തില്‍ 402 കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ അനുമതി കിട്ടിയതില്‍ 348 കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു.

നീതിന്യായ വകുപ്പ് സെക്രട്ടറിയുടെ ഹൈക്കോടതി സന്ദര്‍ശന വേളകളിലും ബന്ധപ്പെട്ട യോഗങ്ങളിലും പദ്ധതിയുടെ പുരോഗതി പുനരവലോകനം ചെയ്ത് നടപടികള്‍ വേഗത്തിലാക്കുന്നു.

നാഷണല്‍ ഇ-ഗവേണന്‍സ് പരിപാടിയുടെ കീഴില്‍ മറ്റ് മിഷന്‍ മോഡ് ദൗത്യങ്ങളായ സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക്, സ്റ്റേറ്റ് ഡാറ്റാ സെന്റര്‍, കോമണ്‍ സര്‍വ്വീസ് സെന്റര്‍, ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റം എന്നിവ പോലെയാണ് ഇ-കോര്‍ട്ട് പദ്ധതിയും നടപ്പിലാക്കി വരുന്നത്.
Article, Court, High tech, Kerala, Computer, e-government, District Court, Computerization of courts
ഇ-കോര്‍ട്ട്‌സ് ഇന്റഗ്രേറ്റഡ് മിഷന്‍ മോഡ് പ്രോജക്റ്റിന്റെ ഒരു ഭാഗമാണ് നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ്. കെട്ടിക്കിടക്കുന്ന കേസ്സുകള്‍ കണ്ടെത്തി കാലതാമസം ഒഴിവാക്കാന്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ്. കോടതികളുടെ പ്രവര്‍ത്തനം ലളിതവും സുതാര്യവുമാക്കുന്നതിനും നാഷണല്‍ ജുഡീഷ്യല്‍ ഗ്രിഡിന്റെ പ്രവര്‍ത്തനം സഹായകമാകും. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.

Keywords: Article, Court, High tech, Kerala, Computer, e-government, District Court, Computerization of courts, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:08 am | 0 comments

ജയലളിതയ്‌ക്കെതിരായ പ്രസംഗം: മുന്‍ കേന്ദ്രമന്ത്രി ഡോ. അന്‍പുമണി അറസ്റ്റില്‍

Written By kvarthapressclub on Friday, May 03, 2013 | 5:47 pm

കാഞ്ചീപുരം: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പി.എം.കെ നേതാവുമായ ഡോ. അന്‍പുമണി രാംദാസിനെ കാഞ്ചീപുരം പോലീസ് അറസ്റ്റു ചെയ്തു. വിദ്വേഷം പരത്തുന്ന രീതിയിലുള്ള  പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ വസതിയില്‍ വെച്ച്  കാഞ്ചീപുരം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ്  അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

2012 ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ ഇദ്ദേഹം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ്  അറസ്റ്റിനുകാരണം. ഒരാഴ്ച മുമ്പ് അന്‍പുമണിയുടെ പിതാവും പി.എം.കെ. മേധാവിയുമായ ഡോ. രാംദാസിനെ നിരോധനം ലംഘിച്ച് പ്രകടനം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്‍പുമണിയെ  ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍
ഹാജരാക്കും.
Dr. Anbumani Ramdas, Police, Arrest, Leader, chennai, Court, National, Kerala News, International News, National News
Keywords: Dr. Anbumani Ramdas, Police, Arrest, Leader, chennai, Court, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:47 pm | 0 comments

പിറന്നാള്‍ ചുംബനത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ കോടതിയില്‍

Written By kvarthakochi on Thursday, May 02, 2013 | 5:30 am

ദുബൈ: പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ കോടതിയില്‍. പ്രശസ്തമായ ഒരു ബ്യൂട്ടി സലൂണിലെ സഹപ്രവര്‍ത്തകരാണ് കോടതിയില്‍ വിചാരണ നേരിടുന്നത്. 28കാരനായ ജോര്‍ദ്ദാന്‍കാരനും മോല്‍ദോവന്‍ യുവതിയുമാണ് കേസില്‍ അകപ്പെട്ടത്.

സലൂണിലെ സൂപ്പര്‍ വൈസറാണ് ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിറന്നാള്‍ ദിനത്തില്‍ ഇരുവരും കെട്ടിപ്പിടിച്ച് ചുണ്ടുകളില്‍ ചുംബിക്കുന്നത് കണ്ടുവെന്നാണ് സൂപ്പര്‍ വൈസര്‍ പരാതി നല്‍കിയത്. എന്നാല്‍ സന്തോഷത്താല്‍ കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിച്ചുവെന്നുമാണ് പ്രതികള്‍ പറയുന്നത്. മാനേജ്‌മെന്റ് മനപൂര്‍വം തങ്ങളെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. രണ്ട് മാസത്തെ വേതനം ലഭിക്കാഞ്ഞതിനെതുടര്‍ന്ന് യുവതി മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മാനേജ്‌മെന്റെ തന്നെ കേസില്‍ കുടുക്കിയതെന്നും യുവതി ആരോപിച്ചു. ജോര്‍ദ്ദാന്‍ കാരനായ സഹപ്രവര്‍ത്തകന്‍ തന്റെ സുഹൃത്ത് മാത്രമാണെന്നും തനിക്ക് മറ്റൊരു കാമുകനുണ്ടെന്നും യുവതി വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞു.
Gulf news, Dubai, Manicurist, Hairstylist, Landed, Court, Busted, Exchanging, Kisses, Famous beauty salon, Worked, Claimed, Happy birthday kiss.

SUMMARY: Dubai: A manicurist and a hairstylist landed in court when they were busted exchanging kisses at a famous beauty salon where they worked although they claimed it was a happy birthday kiss.

Keywords: Gulf news, Dubai, Manicurist, Hairstylist, Landed, Court, Busted, Exchanging, Kisses, Famous beauty salon, Worked, Claimed, Happy birthday kiss.
5:30 am | 0 comments

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കള്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Written By kvarthapressclub on Wednesday, May 01, 2013 | 4:06 pm

കൊച്ചി:  2011 സെപ്റ്റംബര്‍ 19 ന് ബി.ജെ.പിയും ഇടതുമുന്നണിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം തൊഴില്‍ സ്ഥലത്തെത്തിയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച സംഭവത്തില്‍ തൊഴിലുടമ നല്‍കിയ പരാതിയില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും അനുകൂലമായി കോടതി വിധി .

 തൊഴിലാളികളെ ഭീഷണിപ്പെടുത്തി തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നതിനാല്‍ തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും വരുമാന നഷ്ടമുണ്ടാക്കിയതിനെതിരെയാണ്  തൊഴിലുടമ കോടതിയില്‍ പരാതി നല്‍കിയത്. ഇതനുസരിച്ച്  ദിവസവേതനം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത എതിര്‍കക്ഷികളായ രാഷ്ട്രീയ നേതാക്കള്‍ 3,710 രൂപ നഷ്ടപരിഹാരവും കോടതിചെലവും നല്‍കണമെന്ന് എറണാകുളം മുന്‍സിഫ് കോടതി വിധിച്ചു.

തൊഴിലുടമ സൗത്ത് കളമശേരി മാതാനഗറില്‍ ജോര്‍ജ് ജോണ്‍ (52) സമര്‍പിച്ച ഹര്‍ജിയിലാണ് എതിര്‍കക്ഷികളായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍സിഫ് എ.എഫ്. വര്‍ഗീസ് വിധിച്ചത്. എഞ്ചിനീയറായ ജോര്‍ജ് ജോണ്‍ സ്വന്തമായി നടത്തുന്ന ചെറുകിട വ്യവസായ യൂണിറ്റിലെ ജീവനക്കാര്‍ ഹര്‍ത്താല്‍ ദിവസം ജോലിക്കെത്തിയിരുന്നു. കെട്ടിടങ്ങളുടെ ഫ്ലോറിങ് ആവശ്യത്തിനുള്ള സാമഗ്രികളാണ് ഇവിടെ നിര്‍മിക്കുന്നത്.

അഭിഭാഷകരായ ജോയ് തട്ടില്‍, എ.ജി. ആദിത്യ ഷേണോയ് എന്നിവര്‍ മുഖേനയാണ്  ഹര്‍ജി സമര്‍പിച്ചത്. പലതവണ കോടതി വിളിപ്പിച്ചിട്ടും എതിര്‍കക്ഷികള്‍  ഹാജരാകാതിരുന്ന സാഹചര്യത്തിലാണു കോടതിയുടെ ഉത്തരവ്.
Kochi, Harthal, Complaint, Court, Politics, Ernakulam, Kerala, Kerala News, International News, National News, Gulf News, Health News,

ഹര്‍ത്താല്‍ നടന്ന  ദിവസം മുതല്‍ വിധി പ്രഖ്യാപിച്ച ദിവസം വരെ നഷ്ടപരിഹാര തുകയ്ക്കു 12 ശതമാനവും തുടര്‍ന്നു നഷ്ടപരിഹാരം നല്‍കുന്ന ദിവസം വരെ ആറു ശതമാനവും പലിശ നല്‍കണം. ഇതിനു  പുറമെ കോടതിച്ചെലവായ 205 രൂപയും എതിര്‍കക്ഷികള്‍ ഹര്‍ജിക്കാരനു നല്‍കണം.

Keywords: Kochi, Harthal, Complaint, Court, Politics, Ernakulam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kerala court orders BJP, LDF to pay Rs 3,700 as compensation
4:06 pm | 0 comments

ബേനസീര്‍ ഭൂട്ടോ വധം: മുഷറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

Written By kvarthakgd1 on Tuesday, April 30, 2013 | 3:01 pm

ഇസ്‌ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പതിനാലു ദിവസത്തേക്കുകൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. കേസ് പരിഗണിച്ച റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നടപടി. ബേനസീര്‍ വധത്തിനു പുറമെ മറ്റ് നിരവധി കേസുകളും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഷറഫിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മുഷറഫിന്റെ ഫാംഹൗസ് സബ് ജയിലായി പ്രഖ്യാപിച്ചതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായാലും അദ്ദേഹം ഫാം ഹൗസിലാണ് കഴിയുക. ഏപ്രില്‍ 26ന് കേസ് പരിഗണിച്ച കോടതി മുഷറഫിനെ നാല് ദിവസത്തേക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭൂട്ടോ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.

Pakistan, Parvesh Mushraf, Court, Custody, World, Benazir Bhutto, Judicial Custody, Kerala News, International News, National News, Gulf News
2007 ഡിസംബര്‍ 27നു മുഷറഫ് പ്രസിഡന്റായിരുന്ന കാലത്താണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അറുപതിലധികം ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത കേസില്‍ ഈ മാസം ആദ്യമാണ് മുഷറഫിനെ അറസ്റ്റു ചെയ്തത്.

Keywords: Pakistan, Parvesh Mushraf, Court, Custody, World, Benazir Bhutto, Judicial Custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:01 pm | 0 comments

കല്‍ക്കരിയില്‍ മുങ്ങുന്ന യു.പി.എ സര്‍ക്കാര്‍

Written By kvartha delta on Monday, April 29, 2013 | 8:50 am

മനോജ്‌

ല്‍ക്കരിപ്പാടം വിതരണ അഴിമതി അന്വേഷണത്തിന്റെ കരട് റിപോര്‍ട്ട് നിയമ മന്ത്രി അശ്വിനി കുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും കണ്ടിരുന്നുവെന്ന സി.ബി.ഐ വെളിപ്പെടുത്തല്‍ യു.പി.എ.
സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോടതിയില്‍ നല്‍കാനാണ് അന്വേഷണ സംഘം കരട് തയാറാക്കിയത്. എന്നാല്‍ അതില്‍ സര്‍ക്കാര്‍ ഇടപെട്ട് എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയില്ല.

വെളിപ്പെടുത്തല്‍ വിവാദമായതോടെ കോണ്‍ഗ്രസ് സി.ബി.ഐ യെപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാദവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിക്കഴിഞ്ഞു. പ്രധാനമന്ത്രിയും നിയമ
മന്ത്രിയും രാജി വെയ്ക്കണമെന്നാണ് അവരുടെ ആവശ്യം. രാജിയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയ മട്ടില്ല. ചൊവ്വാഴ്ച സത്യവാങ്മൂലം പരിഗണിക്കുമ്പോള്‍ കോടതി സര്‍ക്കാരിനെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ സംഗതി കൂടുതല്‍ ഗുരുതരമാകും.

സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്ന വാദവുമായി നേരത്തെ തന്നെ ചില പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. പുതിയ സംഭവവികാസത്തോടെ അവരുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശക്തി വന്നിരിക്കുകയാണ്.

Article, UPA, Central Government, Court, CBI, Investigates, Manmohan Singh, Malayalam newsഹെലികോപ്റ്റര്‍ കോഴക്കേസ്, 2 ജി സ്‌പെക്ട്രം അന്വേഷണ വിവാദം ഇപ്പോള്‍ കല്‍ക്കരിപ്പാടം അഴിമതിക്കേസ്. രണ്ടാം യു.പി.എ സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമായല്ല പോകുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് ദുഷ്‌കരമാണെന്ന് മുന്നണിക്ക് തന്നെയറിയാം. മറുവശത്ത് പ്രധാനമന്ത്രി പദത്തിലേക്ക് പടയോട്ടം തുടങ്ങിയ നരേന്ദ്ര മോഡിയുടെ ആവനാഴിയിലേക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ തന്നെ നിറച്ചു കൊടുക്കുന്നുണ്ട്.

ചുരുക്കത്തില്‍,  വിവാദങ്ങളുടെയും അഴിമതികളുടെയും ചുഴിയില്‍പ്പെട്ട് ആകപ്പാടെ കല്‍ക്കരിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍. എത്രയും വേഗം അതില്‍ നിന്ന് പുറത്തു കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ യുവ രാജകുമാരന്റെ കിരീടധാരണത്തിന് അക്ഷന്തവ്യമായ കാലതാമസമാകും ഉണ്ടാകുക.

SUMMARY: Opposition parties requested for the resignations of prime minister and law minister, in coal mine scam. CBI had given statement in Hon. Supreme court that, their prime investigation report on the scam, was seen by law minister and top officials in PMO, before it submitting to the court.

Keywords: Article, UPA, Central Government, Court, CBI, Investigates, Manmohan Singh, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:50 am | 0 comments

മയക്കുമരുന്ന് കേസ്: മൂന്ന് ബ്രിട്ടീഷുകാര്‍ക്ക് നാലു വര്‍ഷം തടവ്

ദുബൈ: ദുബൈ മറീന ബീച്ചില്‍ നിന്നും പിടിയിലായ മൂന്ന് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കോടതി നാലുവര്‍ഷം തടവ് വിധിച്ചു. മയക്കുമരുന്ന് കൈവശം വച്ചതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ മയക്കുമരുന്നുണ്ടായിരുന്നതായി മേജര്‍ ജനറല്‍ അല്‍ മസിനാഹ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരുടെ വാഹനത്തില്‍ നിന്നും താമസ സ്ഥലത്തുനിന്നും പോലീസ് മയക്കുമരുന്ന് പിടികൂടിയിരുന്നു.

ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി നടത്തിയ വൈദ്യ പരിശോധനയില്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ ജബേല്‍ അലി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുകയായിരുന്നു.

Gulf news, Three British citizens, KAF, OKC, ADK, Monday, Sentenced, Four years, Prison, Court, Dubai, Conviction, Possession, Narcotic drugs, Sale,
SUMMARY: Three British citizens -- KAF, OKC and ADK – were on Monday sentenced to four years in prison by a court in Dubai, after conviction for possession of narcotic drugs for sale, according Major General Khamis Mattar Al Mazinah of Dubai Police.

Keywords: Gulf news, Three British citizens, KAF, OKC, ADK, Monday, Sentenced, Four years, Prison, Court, Dubai, Conviction, Possession, Narcotic drugs, Sale,
8:00 am | 0 comments

മല്ലേശ്വരം ബോംബ് സ്‌ഫോടനക്കേസ് പ്രതികളെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് കോടതി അനുമതി

Written By kvarthakochi on Saturday, April 27, 2013 | 5:20 pm

ബാംഗ്ലൂര്‍: മല്ലേശ്വരം ബോംബ് സ്‌ഫോടനക്കേസ് പ്രതികളെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് കോടതി അനുമതി നല്‍കി. വ്യാഴാഴ്ച ബാംഗ്ലൂരിലെത്തിയ കുടുംബാംഗങ്ങള്‍ പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് കമ്മീഷണര്‍ രാഘവേന്ദ്ര എച്ച്. ഔരദ്കര്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‌പെടുത്തുകയും ചെയ്തു. പിന്നീട് അഡ്വ. എസ്.ഐ. അബ്ദുല്‍ കലാം ബഹാദുര്‍ ഷായുടെ സഹായത്തോടെ കുടുംബാംഗങ്ങള്‍ കോടതിയുടെ സഹായം തേടി. രണ്ട് ദിവസത്തില്‍ ഒരിക്കല്‍ പ്രതികളെ കാണാനുള്ള അനുവാദമാണ് ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയത്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അറസ്റ്റിലായവര്‍ നിരപരാധികളെന്ന് കണ്ടെത്തിയാല്‍ വിട്ടയക്കണമെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മല്ലേശ്വരം സ്‌ഫോടനക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്ന പീര്‍ മുഹിദ്ദീന്‍, ബഷീര്‍ എന്നിവര്‍ കുടുംബാംഗങ്ങളുടെ ഏക ആശ്രയമാണ്. ഇവര്‍ക്കൊപ്പം പിടിയിലായ പീര്‍ മുഹിദ്ദീന്റെ സഹോദരീ ഭര്‍ത്താവ് റസൂല്‍ മുഹിദ്ദീനെ പിന്നീട് പോലീസ് നിരപരാധിയെന്ന് കണ്ട് വിട്ടയച്ചിരുന്നു. പീര്‍ മുഹിദ്ദീന് ഭാര്യയും 8, 10, 11എന്നീപ്രായത്തിലുള്ള മൂന്ന് കുട്ടികളുമുണ്ട്. ബഷീറിന് ഭാര്യയും 5, 6, 8, 10 എന്നീപ്രായത്തിലുള്ള നാലുകുട്ടികളുമാണുള്ളത്. ബഷീറിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലെന്നും അദ്ദേഹം ഒരിക്കലും ബാംഗ്ലൂര്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും ഭാര്യ ശംസുന്നീസ പറഞ്ഞു.

റസൂലിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാംഗ്ലൂരില്‍ നിന്നും ചെന്നൈയിലെത്തിയതായിരുന്നു പീര്‍ മുഹിദ്ദീന്‍. ചെന്നൈയിലെത്തുന്ന തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് പീര്‍ ബന്ധുവായ ബഷീറിനെ വിളിച്ചിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 19ന് ചെന്നൈയിലെത്തിയ ബഷീര്‍, പീറിനേയും കൂട്ടി റസൂലിന്റെ സമീപത്തെത്തി. ഇവിടെ നിന്ന് മൂവരും കൂടി ബന്ധുവും എ.സി. മെക്കാനിക്കുമായ മുഹമ്മദ് സലീമിനെ കാണാന്‍ ടി നഗറിലെ പോത്തി മാര്‍ക്കറ്റിലെത്തി. റോഡ് സൈഡിലെ ഒരു ചായക്കടയില്‍നിന്നും ചായകുടിച്ചശേഷം സാധനങ്ങള്‍ വാങ്ങാനായി തിരിക്കുന്നതിനിടയില്‍ മഫ്തിയിലെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്ത് പേരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പിന്നീട് മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഏപ്രില്‍ 23ന് പുലര്‍ചെ ഒരുമണിക്ക് റസൂലിനേയും മുഹമ്മദിനേയും വിട്ടയച്ചു. പീറിനേയും ബഷീറിനേയും പോലീസ് അറസ്റ്റ് ചെയ്തു.

മല്ലേശ്വരം ബോംബ് സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായ കിച്ചന്‍ ബുഹാരിയും നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ മാതാവ് ദൗലത് പറഞ്ഞു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കിയ കിച്ചന്‍ ബുഹാരിയെ യാതൊരു തെളിവുമില്ലാതെയാണ് പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

ഏപ്രില്‍ 12ന് കോയമ്പത്തൂരില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട കിച്ചന്‍ ബുഹാരി ഏപ്രില്‍ 14ന് ഡല്‍ഹിയിലെത്തി. അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരാളുടെ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിക്കുന്നതിനായി അഭിഭാഷകനെ കാണാനെത്തിയതായിരുന്നു കിച്ചന്‍. സുപ്രീം കോടതിയിലെ വാദം ശ്രവിക്കാനായി ഡല്‍ഹിയില്‍ രണ്ട് ദിവസം തങ്ങിയ കിച്ചന്‍ ഏപ്രില്‍ 16ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. ഏപ്രില്‍ 17ന് രാത്രി 8.30ന് ദുരന്തോ എക്‌സ്പ്രസില്‍ കിച്ചന്‍ ചെന്നൈയിലെത്തി.
Families-get-court-permission-to-meet-terror-suspects, National news, Family members, Malleswaram, Bomb blast, Terror, Suspects, Arrived, Bangalore
Photo Courtesy: N. Amit The Hindu
രണ്ട് ദിവസം ചെന്നൈയില്‍ തങ്ങിയ കിച്ചന്‍ ഏപ്രില്‍ 19ന് കോയമ്പത്തൂര്‍ക്ക് തിരിച്ചു. അവിടെ അദ്ദേഹം സുഹൃത്തായ സദ്ദാം ഹുസൈന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. സെക്കന്റ് ഹാന്‍ഡ് ബൈക്കുകളുടെ ഡീലറായ സദ്ദാം ഹുസൈന്‍ മറ്റൊരു കേസില്‍ അകപ്പെട്ട് സേലം ജയിലില്‍ കഴിയുകയാണ്. മല്ലേശ്വരം സ്‌ഫോടനക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന നാലാമനാണ് സദ്ദാം ഹുസൈന്‍. ബോംബ് വെക്കാനുപയോഗിച്ച ബൈക്ക് ഏജന്റിന് കൈമാറിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ഏപ്രില്‍ 22നാണ് കിച്ചനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മേട്ടുപാളയത്ത് തന്റെ രണ്ട് സുഹൃത്തുക്കളായ സുലൈമാന്‍, സാലേഹ് എന്നിവരുമൊത്ത് ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. സുലൈമാനേയും സാലേഹിനേയും പിന്നീട് ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. കിച്ചന്‍ ബുഹാരി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

എന്നാല്‍ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ജോയിന്റ് കമ്മീഷണര്‍ എസ്. മുരുകന്‍ തയ്യാറായില്ല. അന്വേഷണം ശരിയായ ദിശയിലാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കസ്റ്റഡിയിലുള്ളവരെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാന്‍ അദ്ദേഹം തയ്യാറായില്ല.

SUMMARY: The family members of the Malleswaram bomb blast terror suspects, who arrived in Bangalore Thursday, managed to get permission to meet their arrested relatives from a city court after the police had turned down their request.

Keywords: National news, Family members, Malleswaram, Bomb blast, Terror, Suspects, Arrived, Bangalore, Thursday, Managed, Get permission, Meet, Arrested, Relatives,
Shamshun Nisah
5:20 pm | 0 comments

അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: ആറ് പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി. ഇന്ദിരയാണ് ശിക്ഷ വിധിച്ചത്. ഓംപ്രകാശ്, ഗുണ്ടാ നേതാവായ അമ്പലമുക്ക് കൃഷ്ണകുമാര്‍, പ്രശാന്ത്, വേണുക്കുട്ടന്‍, പ്രതീഷ് എന്ന കൊച്ചുവാവ, ജമന്തി അരുണ്‍ എന്നീ പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ സജുലാലിനെ കോടതി വെറുതെവിട്ടിരുന്നു.

കേസിലെ മുഖ്യപ്രതിയായ കൃഷ്ണകുമാറിന് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. 2007 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസിന്റെ വിചാരണകഴിഞ്ഞ് കോടതിയില്‍ നിന്ന് മടങ്ങി വരികയായിരുന്ന അപ്രാണി കൃഷ്ണകുമാറിനെ പ്രതികള്‍ പിന്തുടര്‍ന്ന ശേഷം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയം പ്രതികള്‍ സ്ഥലത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

Thiruvananthapuram, Murder Case, Accused, Court, Aprani Manoj, Kerala News, International News, National News, Gulf News, Health News,അന്യായമായ സംഘം ചേരല്‍, വെട്ടിപ്പരിക്കേല്‍പ്പിക്കല്‍, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കല്‍, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വട്ടപ്പാറ സാജന്‍ പ്രസാദ്, ലിജാലിന്‍സ് ബി, വെള്ളനാട് ബിജു എന്നിവരാണ് ഹാജരായത്.


Keywords: Thiruvananthapuram, Murder Case, Accused, Court, Aprani Manoj, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
5:05 pm | 0 comments

പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വീട്ടിലെ ആയുധശേഖരം പിടിച്ചെടുത്തു

Written By kvarthapressclub on Friday, April 26, 2013 | 8:06 am

കണ്ണൂര്‍:  നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള  ആയുധ പരിശീലന കേന്ദ്രം പോലീസ് കണ്ടെത്തിയതിനു പിന്നാലെ, സംഘത്തിലുള്‍പെട്ടതെന്നു കരുതുന്ന യുവാവിന്റെ വീട്ടില്‍ നിന്ന് വന്‍ ആയുധശേഖരവും പോലീസ് പിടിച്ചെടുത്തു. നാറാത്തെ കേന്ദ്രത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധിക്കാനെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഓടിരക്ഷപ്പെട്ടിരുന്നു.

നാറാത്ത് കുമ്മായക്കടവ് എ.വി.കെ ഹൗസില്‍ കമറുദ്ദീന്‍ ആണ് ഓടിരക്ഷപ്പെട്ടതെന്ന് മനസിലാക്കിയ പോലീസ് ഇയാളുടെ വീട്ടിലും റെയ്ഡ് നടത്തുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും  നാലു കത്തിവാള്‍, ഏഴ് ഇരുമ്പു ദണ്ഡ്, ഒരു നഞ്ചക്ക് എന്നിവയാണ് പിടിച്ചെടുത്തത്. മച്ചില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. നാറാത്തെ കേന്ദ്രത്തിനു സമീപത്തു നിന്നു കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഇരുചക്ര വാഹനം കമറുദ്ദീന്റേതാണെന്ന്  പോലീസ് പറഞ്ഞു.

നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ജംഷീര്‍, ജലീല്‍ എന്നിവരുടെ വീടുകളിലും  പോലീസ്  പരിശോധന നടത്തിയിരുന്നു.  'ലൗ ജിഹാദ് എന്ത്' എന്നു വിശദീകരിക്കുന്ന സിഡിയും ഏതാനും ലഘുലേഖകളും ഇവിടെ നിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ആയുധ ശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി, പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജില്ലാ പോലീസ് മേധാവി വഴി ആഭ്യന്തര വകുപ്പിനു റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ റിപോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറാന്‍ തീരുമാനിച്ച അവസരത്തിലാണ് വീണ്ടും ആയുധ ശേഖരവും വര്‍ഗീയത പ്രചരിപ്പിക്കുന്ന രേഖകളും കണ്ടെത്തിയത്. ഇതോടെ  കേസ് എന്‍.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത . ആയുധ പരിശീലന കേന്ദ്രത്തില്‍ നിന്നും അറസ്റ്റിലായ 21 പ്രതികളുടെയും വീടുകളില്‍  പോലീസ് വ്യാഴാഴ്ച പരിശോധന നടത്തി.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വിവിധ ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ എസ.ഡി.പി.ഐയുടെ മൂന്ന് ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍, പുസ്തകങ്ങള്‍, സിഡികള്‍ എന്നിവ  പിടിച്ചെടുത്തു.

മറ്റു സമുദായത്തിലുള്ളവര്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരുമായി പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുസ്ലീം മതം സ്വീകരിക്കാം. കൂടാതെ മതപരിവര്‍ത്തനത്തെ  ന്യായീകരിക്കുന്നതരത്തിലുള്ള പ്രസംഗങ്ങള്‍ എന്നിവ അടങ്ങിയ സിഡികളും  പോലീസ് പിടിച്ചെടുത്തു. പെരുമ്പളക്കടവിലെ ഉദുമ ഏരിയാ കമ്മിറ്റി ഓഫീസ്, ഏരിയാല്‍ ഉളിയത്തടുക്ക ശാഖ ഓഫിസ് എന്നിവിടങ്ങളിലാണ്  പരിശോധന നടത്തിയത്.

 Popular front, Weapons, Office, Youth, Police, Love Jihad, Muslim, Kannur, Report, Court, Kerala, Kerala News, International News കാഞ്ഞങ്ങാട്ടും പരിശോധന നടന്നെങ്കിലും കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അറസ്റ്റിലായി കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന ആവശ്യവുമായി  അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തി.

Keywords: Popular front, Weapons, Office, Youth, Police, Love Jihad, Muslim, Kannur, Report, Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

8:06 am | 0 comments

'ടി.പി. വ­ധക്കേ­സില്‍ കൂറുമാറ്റാന്‍ സി.പി.എം. സംസ്ഥാന നേതൃ­ത്വം സംഘടിതമായി ശ്രമി­ക്കുന്നു'

Written By kvarthakgd1 on Thursday, April 25, 2013 | 4:47 pm

കോഴിക്കോ­ട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേ­സില്‍ സാക്ഷികളെ കൂറുമാറ്റാന്‍ സി.പി.എം. സംസ്ഥാന നേതൃ­ത്വം സംഘടിതമായി ശ്രമിക്കുകയാണെന്ന് കെ.പി.സി.സി. പ്ര­സിഡണ്ട് രമേശ് ചെന്നിത്തല. പണവും രാ­ഷ്ട്രീയ സ്വാധീന­വും ­മു­ത­ലെ­ടു­ത്താണ് പലരെയും കൂറുമാറ്റു­ന്ന­തെന്നും സാക്ഷികളില്‍ പലര്‍ക്കും വധഭീഷ­ണി­യു­ള്ള­തായും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

ഗു­ജ­റാ­ത്തിലെ ബെസ്റ്റ് ബേക്കറി കേസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് കൂറുമാറ്റം നടത്തുന്നത്. ഈ കേ­സില്‍ മൊ­ഴി­മാറ്റിയ സാക്ഷികളെ സുപ്രീം കോടതി ജയിലില്‍ അടച്ച­ത് സി.പി.എം ഓര്‍­ക്ക­ണ­മെ­ന്നും ചെന്നി­ത്ത­ല കൂ­ട്ടി­ച്ചേര്‍­ത്തു. കേരളയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേ­ഹം.

T.P Chandrasekhar Murder Case, Ramesh Chennithala, CPM, KPCC, Police, Court, Kerala, Kerala News, International Newsടി.പി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച­വരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ പോരാട്ടം തു­ട­രും. ടി.പി. കേസ് അന്വേഷിച്ച പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥരെ അഭിനന്ദിക്കുകയാണ് വേണ്ട­ത്. നി­യമ­ത്തെ വെല്ലു­വി­ളി­ക്കു­ന്ന നീ­ക്ക­ത്തില്‍ നിന്നും സി.പി.എം. പി­ന്മാ­റ­ണ­മെന്നും ചെ­ന്നി­ത്ത­ല കൂ­ട്ടി­ച്ചേര്‍­ത്തു. 

Keywords: T.P Chandrasekhar Murder Case, Ramesh Chennithala, CPM, KPCC, Police, Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:47 pm | 0 comments

ജാമ്യമില്ലാ അറസ്റ്റു വാറണ്ട്: ദത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

Written By kvarthakgd1 on Monday, April 22, 2013 | 8:05 pm

മുംബൈ: സിനിമാ നിര്‍മാതാവിനെതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സഞ്ജയ് ദത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചു. സഞ്ജയ് ദത്തിനെതിരെ അന്ധേരി മെട്രൊപൊളിറ്റന്‍ കോടതിയാണ് തിങ്കളാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിര്‍മാതാവ് ഷകീല്‍ നൂറാനിയുടെ പരാതിയിലായിരുന്നു കോടതി നടപടി. വാറണ്ട് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയിലെത്തിയ ദത്ത് ജാമ്യം എടുത്ത് തിരികെ പോയി.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഉപയോഗിച്ച് ദത്ത് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ഷക്കീല്‍ നൂറാനി പരാതി നല്‍കിയത്. കേസില്‍ ഹാജരാവാന്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ദത്ത് ഹാജരായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Mumbai, Sanjay Dutt, Court, Case, National, Non-bailable Warrant, Movie Producer Shakeel Noorani, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment,2002 ല്‍ തന്റെ ഒരു സിനിമയില്‍ അഭിനയിക്കാമെന്നേറ്റ് കരാര്‍ പ്രകാരം ദത്ത് 50 ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് ഷൂട്ടിങില്‍ നിന്ന് ദത്ത് പിന്മാറുകയായിരുന്നു. തുടര്‍ന്ന് കരാര്‍ പ്രകാരം നല്‍കിയ പണം തിരിച്ചു ചോദിച്ചപ്പോഴാണ് ദാവൂദ് ഇബ്രാഹിമിനെകൊണ്ട് വധഭീഷണി മുഴക്കിയതെന്നുമാണ് നൂറാനിയുടെ പരാതി.

Related News: 

സഞ്ജയ് ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Keywords: Mumbai, Sanjay Dutt, Court, Case, National, Non-bailable Warrant, Movie Producer Shakeel Noorani, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
8:05 pm | 0 comments

സഞ്ജയ് ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മുംബൈ: സിനിമാ നിര്‍മാതാവിന്റെ പരാതിയില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബോളിവുഡ് സിനിമ നിര്‍മാതാവ് ഷകീല്‍ നൂറാനി നല്‍കിയ പരാതിയില്‍ അന്തേരി മെട്രോപൊളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിനെ ഉപയോഗിച്ച് ദത്ത് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ബോളിവുഡ് ഷക്കീല്‍ നൂറാനി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Mumbai, Sanjay Dutt, Case, Court, National, non-bailable warrant, movie producer Shakeel Noorani, Kvartha, Malayalam News, National News, Kerala News, International News, Sports News,

കേസുമായി ബന്ധപ്പെട്ട് ദത്തിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കലും അതുണ്ടായില്ല. ഇതേതുടര്‍ന്നാണ് കോടതിയുടെ നടപടി. മുബൈ സ്‌ഫോടനത്തില്‍ ആയുധം കൈവശംവെച്ച ദത്തിനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച കോടതി ദത്തിന് ശിക്ഷ അനുഭവിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടി നല്‍കിയിരുന്നു. ഇതിനിടയിലാണ് മറ്റൊരു പരാതിയില്‍ കോടതി ജാമ്യമില്ലാ അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചത്.

Related News:
ജാമ്യമില്ലാ അറസ്റ്റു വാറണ്ട്: ദത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

Keywords: Mumbai, Sanjay Dutt, Case, Court, National, non-bailable warrant, movie producer Shakeel Noorani, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
3:00 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash