Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news
Showing posts with label കേരള വാര്‍ത്ത. Show all posts
Showing posts with label കേരള വാര്‍ത്ത. Show all posts

ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ തകൃതിയായ നീക്കം; ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍പ്

Written By Kvartha Beta on Tuesday, May 21, 2013 | 11:55 am

തിരുവനന്തപുരം: ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിന്റെ നീക്കം തകൃതി. പാര്‍ട്ടിക്ക് വഴങ്ങി പ്രവര്‍ത്തിക്കാന്‍ ഗണേഷ് കുമാര്‍ തയാറാണെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തിരികെ എടുക്കണമെന്നുമുള്ള പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയും പിള്ള ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി നേരില്‍കണ്ട് അറിയിച്ചു. എന്‍.എസ്.എസ്. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആര്‍. ബാലകൃഷ്ണപിള്ള തലസ്ഥാനത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് നിലപാട് മാറ്റം മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും അറിയിച്ചത്.


 അതിനിടെ ഗണേഷിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. ഗണേഷിന്റെ രാജി മുന്നണിയിലെ പ്രശ്‌നങ്ങള്‍ മൂ­ലമല്ലെന്നും വ്യക്തിപരമായ പ്രത്യേക സാഹചര്യങ്ങള്‍ മൂലമാണെന്നുമാണ് ഇവരുടെ വാദം. ഈ സാഹചര്യങ്ങള്‍ വീണ്ടും നിലനില്‍ക്കുന്നതിനാല്‍ ഗണേഷിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

 കഴിഞ്ഞയാഴ്ച ഗണേഷും പിള്ളയും രണ്ട് തവണ ചര്‍ചകള്‍ നടത്തിയതോടെ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ഗണേഷ് കൈകാര്യംചെയ്ത വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന മുന്‍ നിലപാടില്‍ പിള്ള മാറ്റംവരുത്തിയിരുന്നു. കൂടിക്കാഴ്ചക്ക് തൊട്ടടുത്ത ദിവസം നടന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ പാര്‍ട്ടിക്കനുവദിച്ച വകുപ്പും മന്ത്രിയും തല്‍ക്കാലത്തേക്ക് വേണ്ടെന്നറിയിക്കാന്‍ മാത്രമാണ് പിള്ള സന്നദ്ധനായത്.

 എന്‍.എസ്.എസ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗണേഷുമായി യോജിച്ച് പോകാന്‍ പിള്ള വീണ്ടും സന്നദ്ധനായത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെതുടര്‍ന്ന് ഏപ്രില്‍ ഒന്നിനാണ് ഗണേഷ് മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

Balakrishna pillai, Ganesh Kumar, NSS അതിനിടെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബാലകൃഷ്ണപിള്ള സന്നദ്ധനാണെങ്കിലും കാബിനറ്റ് റാങ്ക് വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗത്തില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിള്ളക്ക് നല്‍കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. ഈ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ പേരില്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരില്ലെന്നും പിള്ള ഉറപ്പാക്കിയിട്ടുണ്ട്.


Summary: Kerala congress pillai group yesterday demands to re induct Ganesh kumar as minister. This move comes after Party chairman balakrishna pillai met with Nss leaders.

Keywords: Balakrishna pillai, Ganesh Kumar, NSS
11:55 am | 0 comments

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

വെച്ചൂച്ചിറ:  കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.  കൊല്ലമുള പതിനഞ്ചില്‍ പള്ളിപ്പടി വെട്ടിമറ്റം വി. ജെ. മത്തായിയുടെ (അപ്പച്ചന്‍) ഭാര്യ ലിസി (വിജയമ്മ - 45) ആണ് കുത്തേറ്റുമരിച്ചത്. സംഭവത്തിനു ശേഷം പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ച മത്തായി (53) യെ പോലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച രാത്രി 12 മണിയോടെ ലിസിയുടെ കുടുംബവീടായ പള്ളിപ്പറമ്പിലാണു സംഭവം. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് : പ്രണയവിവാഹിതരായ മത്തായിയും ലിസിയും 10 വര്‍ഷത്തിലേറെയായി  പിണങ്ങി കഴിയുകയാണ്. മാതാവ് തങ്കമ്മയോടൊപ്പമാണ് ലിസിയും മക്കളായ അജേഷ്, അജിന്‍ എന്നിവരും താമസിച്ചിരുന്നത്. പത്തു വര്‍ഷമായി ഷാര്‍ജയില്‍ ജോലി നോക്കുന്ന മത്തായി, അവധിക്കുവരുമ്പോള്‍ ലിസിയുടെ വീടിന് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണു താമസിച്ചിരുന്നത്.

എരുമേലിയിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് വുമണായി ജോലി നോക്കുകയായിരുന്നു ലിസി. ഇവര്‍ക്കു സ്വഭാവദൂഷ്യമുണ്ടെന്ന മത്തായിയുടെ സംശയത്തെ തുടര്‍ന്നാണ് ഇരുവരും അകന്നുകഴിയുന്നത്. വിദേശത്തുനിന്നും മത്തായി അയച്ചുകൊടുത്തിരുന്ന പണം ലിസി ധൂര്‍ത്തടിച്ചു കളഞ്ഞെന്നും തന്നിഷ്ടപ്രകാരം ജീവിക്കുകയാണെന്നും മത്തായി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ മകള്‍ ആശയുടെ വിവാഹത്തിനു നാട്ടിലെത്തിയ ഇവര്‍ തമ്മില്‍ കലഹമുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നിരുന്നു. തുടര്‍ന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ രണ്ടുപേരെയും  ഒരുമിച്ച് ജീവിക്കാന്‍ നിര്‍ദേശിച്ച് വെച്ചൂച്ചിറ പോലീസ്  പറഞ്ഞയച്ചു. പിന്നീട് വിദേശത്തേക്കു മടങ്ങിയ മത്തായി കഴിഞ്ഞ 12ന് ആണ് നാട്ടിലെത്തിയത്.

 ലിസി ജോലിക്കുപോകുന്നതില്‍ എതിര്‍പുള്ള മക്കള്‍ ഇതേചൊല്ലി അമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് മക്കളെ ലിസി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. രാത്രി ഇവര്‍ വഴിയില്‍ നില്‍ക്കുന്നതു കണ്ട മത്തായി മക്കളോടു കാരണം തിരക്കി. തുടര്‍ന്ന് പ്രകോപിതനായി രാത്രി ലിസിയുടെ വീട്ടിലെത്തിയ മത്തായി ഭാര്യയുമായി വഴക്കിട്ടു. പിടിവലിക്കിടെ മത്തായി കത്തികൊണ്ട് ലിസിയെ കുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

കുത്തേറ്റു പിടഞ്ഞ ലിസിയെ ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ്  ഇവര്‍ മരിച്ചത്. മരണവിവരമറിഞ്ഞ് പാസ്‌പോര്‍ടുമായി രക്ഷപ്പെടാന്‍
Quarrel, Husband, Wife, Killed, Arrest, Police, Children., Obituary,Kerala News, International News, National
ശ്രമിച്ച മത്തായിയെ എ.എസ്.ഐ. സൈനുലാബുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടുകയായിരുന്നു.

ലിസിയുടെ മക്കള്‍: ആശ, അജേഷ്, അജിന്‍. മരുമക്കള്‍: വിജോ, സൗമ്യ.

Keywords: Quarrel, Husband, Wife, Killed, Arrest, Police, Children., Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

11:50 am | 0 comments

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല തത്കാലം മന്ത്രിസഭയിലേക്കില്ല. ഒഴിവുള്ള മന്ത്രിസ്ഥാനം യു.ഡി.എഫിലെ ചര്‍ചയ്ക്ക് ശേഷം നികത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.സി.സി. അധ്യക്ഷനുമായി നാല്‍പത് മിനിട്ട് കൂടിക്കാഴ്ച ക്‌ളിഫ് ഹൗസില്‍ വച്ച് തിങ്കളാഴ്ച രാത്രി നടന്നിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Kerala Pradesh Congress Committee President, Ramesh Chennithala, Congress-led , UDF government മന്ത്രിസഭയിലേക്ക് വരാന്‍ ചെന്നിത്തല താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. മന്ത്രിസ്ഥാനത്തേക്കാള്‍ വലുതാണ് പാര്‍ട്ടി അധ്യക്ഷ പദവി. പാര്‍ട്ടി അധ്യക്ഷന് മന്ത്രിസഭയിലേക്ക് വരാന്‍ ആരുടെയും ഔദാര്യം വേണ്ടെന്ന്  മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ മന്ത്രിസഭാ പുനസംഘടനയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. ചെന്നിത്തലയുടെ മന്ത്രി സഭാ പ്രവേശം ചര്‍ച ചെയ്തില്ലെന്നും എല്ലാ കാര്യങ്ങളും പുറത്ത് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ പുനസംഘടന മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി വിശദമായി ചര്‍ച ചെയ്തെന്ന് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

Key Words:  Kerala Pradesh Congress Committee President, Ramesh Chennithala, Congress-led , UDF government , Oommen Chandy , Congress , UDF, Nair community, Nair Service Society , Chandy and  Chennithala , Defence Minister, A K Antony.
11:24 am | 0 comments

കരകൗശല കോര്‍പറേഷനെ 'നന്നാക്കാന്‍' ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അസാധാരണ ഇടപെടല്‍

Written By kvartha delta on Monday, May 20, 2013 | 12:25 pm

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ ഉത്തരവ്. പ്രശ്‌നപരിഹാരത്തിന് ഏഴിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി നടപ്പാക്കിയ ശേഷം അടുത്ത മാസം 15ന് റിപോര്‍ട്ട് നല്‍കാന്‍ കോര്‍പറേഷന്‍ എം.ഡി. എ. ഷാജഹാനു നിര്‍ദേശവും നല്‍കുന്നതാണ് ഉത്തരവ്.

Handicrafts Corporation, Thiruvananthapuram, Kerala, Kunhalikutty, Corrective measures for improving the performance of Handicrafts Corporationഅതേസമയം, കരകൗശല വികസന കോര്‍പറേഷന്‍ പാളം തെറ്റിയതിന്റെ സ്വാഭാവിക ഉത്തരവാദിയായ എം.ഡിയെ മാറ്റാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടികളൊന്നുമില്ലതാനും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള കൊച്ചിയിലെ ഉന്നതന്റെ അടുത്ത ബന്ധുവായതിനാലാണ് ഷാജഹാനെ മന്ത്രി നിവൃത്തിയില്ലാതെ സംരക്ഷിക്കുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എം.ഡി.ക്കെതിരെ മന്ത്രി നടപടിയെടുക്കാത്തതിലെ രോഷം തീര്‍ക്കാന്‍ വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ വഴിയാണ്, കോര്‍പറേഷനെതിരെ അതൃപ്തി രേഖപ്പെടുത്തി പുറത്തിറക്കിയ ഉത്തരവെന്നാണു സൂചന. വകുപ്പു സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ആണ് ഈ മാസം ആറിന് ഉത്തരവിറക്കിയത്.


കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കഴിഞ്ഞ മാസം ആറിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി (വ്യവസായം) വി. സോമസുന്ദരന്‍ വിളിച്ചു ചേര്‍ത്ത യോഗം കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ഉത്തരവ്. ഇതേ യോഗത്തില്‍ എം.ഡിയുടെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് രൂക്ഷമായി പ്രതികരിച്ചതായും വിവരമുണ്ട്. കോര്‍പറേഷനു കരകൗശല ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നവരുടെ കുടിശിക തീര്‍ക്കുന്നതിന് വ്യവസായ വകുപ്പ് നല്‍കിയ അഞ്ച് കോടി രൂപ യഥാസമയം ഫലപ്രദമായി വിനിയോഗിക്കാതിരുന്നത് ഉള്‍പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

Handicrafts Corporation, Thiruvananthapuram, Kerala, Kunhalikutty, Corrective measures for improving the performance of Handicrafts Corporationകോര്‍പറേഷന്റെ അക്കൗണ്ട്‌സ് പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍കരിക്കണം എന്നതാണ് സര്‍ക്കാര്‍ ഉത്തരവിലെ ഒന്നാമത്തെ നിര്‍ദേശം. സാമ്പത്തിക ഇടപാടുകള്‍ ഈ സംവിധാനം വഴി മാത്രമാക്കണം. കണക്കുകള്‍ കൃത്യമായിരിക്കാനും ഓഡിറ്റിനെ ശരിയായ വിധത്തില്‍ സഹായിക്കാനും ഇതുവഴി കഴിയുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുടിശികകളെല്ലാം ഈ മാസം 31നു മുമ്പായി തീര്‍ക്കാന്‍ പ്രത്യേക യത്‌നം നടത്തുക, അടുത്ത മാസം ഒന്നുമുതല്‍ കരകൗശല ഉല്‍്പന്ന നിര്‍മാതാക്കളുമായുള്ള ഇടപാടുകളെല്ലാം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലാക്കുകയും അവരുമായുള്ള ആശയ വിനിമയം ഇ-മെയില്‍ വഴിയാക്കുകയും ചെയ്യുക, അവര്‍ക്കുള്ള പണം ബാങ്ക് വഴി നല്‍കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി മാസങ്ങള്‍ക്കു മുമ്പ് നല്‍കിയ റിപോര്‍ട്ട് വലിയ വാര്‍ത്തയായിരുന്നു. അതിനു ശേഷവും കോര്‍പറേഷനെ നന്നാക്കാന്‍ മന്ത്രിതലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകാത്തതിലെ അതൃപ്തി സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രകടമായത് ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ചര്‍ചയായി മാറിയിട്ടുണ്ട്.

Keywords: Handicrafts Corporation, Thiruvananthapuram, Kerala, Kunhalikutty, Corrective measures for improving the performance of Handicrafts Corporation, M.D. A. Shajahan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:25 pm | 0 comments

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു

കരിപ്പൂര്‍: എയര്‍ ഇന്ത്യാ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ കേടുപറ്റിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു റണ്‍വേ താല്‍കാലികമായി അടച്ചു. ഞായറാഴ്ച രാത്രി 9.30  തോടുകൂടി  കോഴിക്കോട് നിന്നും  ജിദ്ദയിലേക്കുള്ള  ജംബോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് റണ്‍വേയ്ക്ക് കേടുപറ്റിയത്.

എന്നാല്‍ കരിപ്പൂരില്‍ രണ്ട് റണ്‍വേകള്‍ ഉള്ളതിനാല്‍ ഇവിടെ നിന്നുള്ള സര്‍വീസിന് മുടക്കമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, റണ്‍വേയുടെ അറ്റകുറ്റപണി ആറു മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കുമെന്നും കേടുപാടു സംഭവിച്ച റണ്‍വേ പൂര്‍ണമായും
Karipur Airport, Flight, Kozhikode, Message, Kerala, Kerala News, International
പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍  മൂന്നു ദിവസമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് തകരാര്‍ സംഭവിച്ച കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശം എല്ലാ വിമാനത്താവളങ്ങളിലും  കൈമാറിയിട്ടുണ്ട്.

Keywords: Karipur Airport, Flight, Kozhikode, Message, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:22 pm | 0 comments

പത്തനംതിട്ടയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ വെച്ചൂച്ചിറക്ക് സമീപം കൊല്ലമുളയില്‍ മധ്യവയസ്‌കയായ വീട്ടമ്മയെ വീട്ടിനുള്ളില്‍  വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലമുള സ്വദേശി  അപ്പച്ചന്റെ ഭാര്യ ജെസി(55) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിലായ ഇവരുടെ ഭര്‍ത്താവിനെ പോലീസ് തെരയുന്നുണ്ട്.

Pathanamthitta, House Wife, Killed, Police, Husband, Obituary, തിങ്കളാഴ്ച പുലര്‍ചെ രണ്ടരയ്ക്കാണ് സംഭവം. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Keywords: Pathanamthitta, House Wife, Killed, Police, Husband, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:21 pm | 0 comments

കാണാതായ വൃദ്ധയെ കൊന്നത്; കാരണം മകനും മകളും തമ്മിലെ അരുതാത്ത ബന്ധം

പനമരം: ഒന്നര വര്‍ഷം മുമ്പ് കാണാതായ വൃദ്ധയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. പരിയാരം നളന്ദയില്‍ മാധവന്‍ നമ്പ്യാരുടെ ഭാര്യ മാലതിയാണ് (68) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാലതിയുടെ മകന്‍ രഞ്ജിത്തിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. 2011 ഒക്ടോബര്‍ ഒമ്പതിന് രാത്രി 12 മണിയോടെയാണ് മാലതി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

മകന്‍ രഞ്ജിത്തും മകള്‍ റീജയും തമ്മിലെ വഴിവിട്ട ബന്ധം മാലതി എതിര്‍ത്തിരുന്നു. ഇതില്‍ കുപിതരായ മക്കള്‍ മാലതിയുമായി വഴക്കുണ്ടാക്കി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞതോടെ ഉറങ്ങികിടന്ന രഞ്ജിത്ത് അമ്മയെ ബലമായി വിഷം കുടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് അമ്മ വിഷം കഴിച്ച് മരിച്ചുവെന്നും നാണക്കേടായതിനാല്‍ ആരും അറിയാതെ മൃതദേഹം മറവ് ചെയ്യണമെന്നും അച്ഛന്‍ മാധവന്‍ നമ്പ്യാരോട് രഞ്ജിത്തും സഹോദരിയും പറഞ്ഞു. മക്കളുടെ നീക്കം അറിയാത്ത പിതാവ് ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ രഞ്ജിത്ത് സമീപത്തെ രണ്ട് ആദിവാസി യുവാക്കളെ വിളിച്ച് വീടിനടുത്ത് കമ്പോസ്റ്റ് കുഴിയുണ്ടാക്കാനാവശ്യപ്പെട്ടു. ജോലിക്കുശേഷം അവര്‍ പോയപ്പോള്‍ വൈകുന്നേരം മൂന്നുമണിയോടെ രഞ്ജിത്ത് അമ്മയെ കുഴിയിലിട്ട് മൂടി.

അയല്‍വാസികളോട് അമ്മ നാട്ടിലേക്ക് പോയെന്നാണ് ഇവര്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് അയല്‍ക്കാരനായ പ്രതാപചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് കൊലപാതകത്തിന്‍െറ ചുരുളഴിച്ചത്. വൃദ്ധയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരനും പോലീസില്‍ പരാതി നല്‍കിയിരുന്നു.

Murder, Incest relation ship, Wayanadകേസ് അന്വേഷിക്കുന്ന കല്‍പറ്റ സി.ഐ. അബ്ദുല്‍ ഷെരീഫിന്‍െറ നിര്‍ദേശത്തില്‍ ഞായറാഴ്ച ഉച്ചക്ക് പനമരം എസ്.ഐ ഇ. രാമചന്ദ്രനാണ് രഞ്ജിത്തിനെ പരിയാരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മാലതിയുടെ മൃതദേഹം അടുത്തദിവസം തന്നെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്ന് പനമരം പൊലീസ് പറഞ്ഞു.

Summary: House wife diappeared from one and half year was murdered. Her son is arrested in connection of this murder

Keywords: Murder, Incest relation ship, Wayanad
12:21 pm | 0 comments

മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കി: കെ സുധാകരന്‍

Written By kvarthakochi on Sunday, May 19, 2013 | 10:58 pm

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയുടെ പേര് കൊച്ചാക്കിയെന്ന് കെ സുധാകരന്‍. ചെന്നിത്തല മന്ത്രിസഭയിലേക്കു വരേണ്ട കാര്യമില്ല. അദ്ദേഹം കെപിസിസി പ്രസിഡന്റായി തുടരും. മന്ത്രിസ്ഥാനത്തെക്കാള്‍ ഉന്നതമായ പദവിയാണ് കെപിസിസി അധ്യക്ഷസ്ഥാനമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു


 Kerala news, Cabinet reshuffle, Ramesh Chennithala, Deputy Chief Minister, Controversy,
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച വിവാദം മാധ്യമസൃഷ്ടിയാണ്. മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചയില്‍ ചെന്നിത്തലയുടെ പേര് വലിച്ചിഴച്ചു. പുനഃസംഘടനയെക്കുറിച്ച് നിലവില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ഐ ഗ്രൂപ്പിന് ഇപ്പോള്‍ മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും കെ. സുധാകരന്‍ അറിയിച്ചു.മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും കെ. സുധാകരന്‍ അറിയിച്ചു.

Keywords: Kerala news, Cabinet reshuffle, Ramesh Chennithala, Deputy Chief Minister, Controversy,
10:58 pm | 0 comments

ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു: പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നതായി ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി തര്‍ക്ക സമയത്തായിരുന്നു ഇത്. ആഭ്യന്തരവകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രിപദമാണ് ചെന്നിത്തലയ്ക്കു നീട്ടിയത്. ലീഗിലെ അഞ്ചാം മന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ചെന്നിത്തല താല്പര്യമില്ലെന്നു പറഞ്ഞ് പിന്മാറുകയാണുണ്ടായത്. അന്നു ചെന്നിത്തല വരുന്നതിനോട് എസ്എന്‍ഡിപിക്കും എന്‍എസ്എസിനും താല്പര്യമുണ്ടായിരുന്നുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Kerala news, Cabinet reshuffle, Ramesh Chennithala, Deputy Chief Minister, Controversy,അതേസമയം ചെന്നിത്തലയുടെ മന്ത്രിപദവി തര്‍ക്കം മാധ്യമസൃഷ്ടിയാണെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാന്‍ കെ.എം. മാണി മാത്രമല്ല പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുമോയെന്ന് കാത്തിരുന്നു കാണാമെന്നും രമേശിന് മന്ത്രിസഭയില്‍ എത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ തടസ്സങ്ങളില്ലെന്നും കെ.സി. ജോസഫ് കോട്ടയത്ത് പറഞ്ഞു

Keywords: Kerala news, Cabinet reshuffle, Ramesh Chennithala, Deputy Chief Minister, Controversy,
10:56 pm | 0 comments

നേതാക്കള്‍ ആത്മസംയമനം പാലിക്കണം; പിണറായിക്ക് പന്ന്യന്റെ മറുപടി

കണ്ണൂര്‍: സി.പി.ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മറുപടി. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സി.പി.ഐയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ആത്മസംയമനം പാലിക്കണം. പ്രാദേശിക വിഷയങ്ങള്‍ പൊതുവേദിയില്‍ അലക്കി വലിയ വാര്‍ത്തയാക്കുന്നതു ശരിയല്ല. ഇരുപാര്‍ട്ടികളും തമ്മിലുള്ള അപസ്വരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kannur, Pannyan Raveendran, Pinarayi vijayan, CPM, CPI, Kerala, Kerala News, International News, National News, Gulf News,നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് സി.പി.ഐ കടക്കരുതെന്ന് ശനിയാഴ്ച വടകരയില്‍ നടന്ന വള്ളിക്കാട് വാസു അനുസ്മരണ പരിപാടിയില്‍ പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തുവന്നത്. ഒഞ്ചിയം രക്തസാക്ഷിത്വദിനം ഒറ്റക്കു നടത്തിയതിനാണ് പിണറായി സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.


Keywords: Kannur, Pannyan Raveendran, Pinarayi vijayan, CPM, CPI, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:48 pm | 0 comments

ഇന്ത്യാ വിഷന്റെ പുതിയ റിപോര്‍ട്ട്; മലപ്പുറത്തെ സ്ത്രീകള്‍ മുന്നേറ്റത്തിന്റെ പാതയില്‍

മലപ്പുറം: പര്‍ദ്ദ വിവാദത്തെ തുടര്‍ന്ന് വാര്‍ത്തയും വീഡിയോയും പിന്‍വലിച്ച ഇന്ത്യാവിഷന്‍ ചാനല്‍ മുന്‍ റിപോര്‍ട്ടിലെ ചില ഭാഗങ്ങള്‍ സാധൂകരിക്കുന്ന വിധം മലപ്പുറത്തെ സ്ത്രീവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്ത നല്‍കി.

മലപ്പുറത്തെ 2,000 വീട്ടമ്മമാര്‍ എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ റിപോര്‍ട്ടാണ് ഇന്ത്യാവിഷന്‍ നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ നഗരസഭയും കേരള സാക്ഷരതാ മിഷനും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടിയെകുറിച്ചാണ് പുതിയ റിപോര്‍ട്ട്.

നിലമ്പൂര്‍ നഗരസഭയ്ക്ക് കീഴിലെ 73 സെന്ററുകളിലായി 2,519 പേരാണ് എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇവരില്‍ രണ്ടായിരത്തോളം പേര്‍ സ്ത്രീകളാണ്. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും വെച്ച് വിവാഹത്തെ തുടര്‍ന്ന് പഠനം മുടങ്ങിയ 17നും 30 വയസിനും ഇടയിലുള്ള സ്ത്രീകളാണ് പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗം സ്ത്രീകളുമെന്ന് റിപോര്‍ട്ട് എടുത്തുപറയുന്നു.

Malappuram, Housewife, Women, Education, Marriage, Indiavision, Channel, Report, Pardha, Controversy, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.90 കളില്‍ മധ്യവയസ്‌ക്കരാണ് സാക്ഷരതാ പരീക്ഷ എഴുതിയതെങ്കില്‍ യുവതികളാണ് ഇപ്പോള്‍ പരീക്ഷ എഴുതുന്നതില്‍ കൂടുതലും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണിവരെയാണ് പഠനം. 73 സെന്ററുകളിലായി 200 ഓളം അധ്യാപകരാണ് ക്ലാസ് നല്‍കുന്നത്. മലപ്പുറത്ത് പുതിയ സ്ത്രീ മുന്നേറ്റമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും ഇന്ത്യാവിഷന്‍ റിപോര്‍ട്ടര്‍ വ്യക്തമാക്കുന്നു.

പതിനാറു വയസിലും മറ്റും വിവാഹം കഴിച്ചുപോയ പല സ്ത്രീകളുടെയും പഠനങ്ങള്‍ ഇയ്ക്കുവെച്ച് മുടങ്ങുകയും ഭര്‍തൃവീട്ടുകാരുടെയും സ്വന്തം വീട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പഠനം തുടരാന്‍ സാധിക്കാതെ വന്നതായും മക്കള്‍ നല്ല നിലയില്‍ കെട്ടിച്ചയക്കപ്പെട്ടപ്പോള്‍ പഠിക്കാന്‍ തങ്ങള്‍ക്ക് സമയം ലഭിച്ചതായി സ്ത്രീകള്‍ റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. പ്രവാസികളുടെ പുനരധിവാസ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ഇന്ത്യാ വിഷന്‍ നല്‍കിയ റിപോര്‍ട്ടാണ് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചത്. പ്രസ്തുത റിപോര്‍ട്ട് നല്‍കിയ മലപ്പുറം ലേഖിക ഫൗസിയ മുസ്തഫ തന്നെയാണ് പുതിയ വാര്‍ത്തയും നല്‍കിയിരിക്കുന്നത്.

Related news:
പര്‍ദയുടെ ചൂടും ചൂരിദാറിന്റെ തണുപ്പും
പര്‍ദ വിവാദം: ഇന്ത്യാവിഷന്‍ വിശദീകരിക്കുന്നു


Player created by Inbound Now - Social Media Tools.

Keywords: Malappuram, Housewife, Women, Education, Marriage, Indiavision, Channel, Report, Pardha, Controversy, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:23 am | 0 comments

രഞ്ജിനി-ബിനോയ് പോര്; ആര് പറയുന്നതാണ് സത്യം?

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉണ്ടായ അനിഷ്ടസംഭവവുമായി ബന്ധപ്പെട്ട് ചാനല്‍ അവതാരക രഞ്ജിനിയും അമേരിക്കന്‍ മലയാളി ബിനോയിയും അവരവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ആര് പറയുന്നതാണ് ശരിയെന്ന് അറിയാതെ ജനം കുഴങ്ങുന്നു.

തന്നെ തേവിടിശി എന്നും ഇളക്കകാരിയെന്നും വിളിച്ച് അപമാനിച്ചെന്നാണ് രഞ്ജിനി പറയുന്നത്. തനിക്കുനേരെ കൈയ്യോങ്ങിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച പ്രവര്‍ത്തിയാണ് രഞ്ജിനിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ബിനോയി വെളിപ്പെടുത്തി. ബിനോയിയുടെ വിശദീകരണം ഇങ്ങനെയാണ്. രഞ്ജിനിയുടെ അനീതി കണ്ടപ്പോള്‍ പ്രതികരിച്ചു. അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലെങ്കില്‍ പിന്നെ മലയാളി എന്ന് പറഞ്ഞിട്ടെന്തുകാര്യം. ഇനിയും ഇത്തരം തെറ്റ് കണ്ടാല്‍ തന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ന്യൂയോര്‍ക്കില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന ബിനോയ് സി.ചെറിയാന്‍ വെളിപ്പെടുത്തുന്നു. 18 മണിക്കൂര്‍ കുട്ടികളുമായി യാത്ര ചെയ്ത് ക്ഷീണിച്ച് എമിഗ്രേഷന്‍ ക്ലിയറന്‍സിന് ക്യൂവില്‍ നില്‍ക്കുമ്പോഴാണ് രഞ്ജിനിയും മറ്റ് രണ്ടു പേരും മുന്നില്‍ കയറിയത്.

Ranjini Haridas, Binoy, Clash, Airport, Case, Police, Nedumbaserry, Kochi, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇത് ശരിയല്ലെന്നും കലാരംഗത്തുള്ളവര്‍ അല്‍പമെങ്കിലും സഹിഷ്ണുതയും പ്രതിബദ്ധതയും കാണിക്കണമെന്നും പറഞ്ഞപ്പോള്‍ തന്നെ അസഭ്യം പറഞ്ഞ് മര്‍ദിക്കാന്‍ രഞ്ജിനി ഒരുമ്പെടുകയായിരുന്നു. ദേഹത്ത് തൊട്ടാല്‍ വിവരമറിയുമെന്ന് പറഞ്ഞപ്പോള്‍ രഞ്ജിനി പിന്‍വാങ്ങി.

പിന്നീട് തനിക്കും ഭാര്യയ്ക്കുമെതിരെ അസഭ്യം ചൊരിഞ്ഞ രഞ്ജിനി മറ്റ് രണ്ടുപേരെ കൂടി മുന്നില്‍ നിര്‍ത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ അവര്‍ വിവരം നല്‍കുകയും പോലീസെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു. വളരെ മാന്യമായാണ് പോലീസ് പെരുമാറിയത്. പരാതി നല്‍കിയാല്‍ സ്വാഭാവികമായും പോലീസിന് കേസെടുക്കേണ്ടി വരും. പോലീസ് പിന്നീട് തന്നെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയാണ് ചെയ്തത്. രഞ്ജിനിക്കെതിരെ തന്റെ ഭാര്യയുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്. രഞ്ജിനിയുടെ അസഭ്യവര്‍ഷം കേള്‍ക്കണമെങ്കില്‍ സി.സി.ടി.വി ദൃശ്യം കണ്ടാല്‍ മതിയെന്ന് പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ സി.സി.ടി.വിയില്‍ ഓഡിയോ സംവിധാനം ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. തനിക്ക് ദേഷ്യം വന്നപ്പോള്‍ രഞ്ജിനിക്കെതിരെ തിരിച്ചും പറഞ്ഞിരുന്നു. അമേരിക്കന്‍ മലയാളികളില്‍ നിന്നും ഫേസ്ബുക്കു പോലുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിച്ച പിന്തുണയില്‍ ബിനോയ് സന്തോഷം പ്രകടിപ്പിച്ചു. രഞ്ജിനിയുടെ സ്വഭാവം എങ്ങനെയാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ തന്റെ പ്രതികരണത്തിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. രഞ്ജിനിയുടെ അനീതിക്കെതിരെ പ്രതികരിച്ചതിന് നാട്ടിലെ ടാക്‌സി
Ranjini Haridas, Binoy, Clash, Airport, Case, Police, Nedumbaserry, Kochi, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സംഘടന തനിക്ക് സ്വീകരണം നല്‍കാന്‍ പോലും തയ്യാറായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഒരു പ്രശസ്തിയുണ്ടാക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ബിനോയ് വെളിപ്പെടുത്തി.

ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന ബിനോയി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികൂടിയാണ്. കേസ് കേസിന്റെ വഴിക്ക് പോകാനാണ് താല്‍പര്യം. ജൂണ്‍ 11ന് അമേരിക്കയിലേക്ക് മടങ്ങിപ്പോകാനാണ് ആഗ്രഹിക്കുന്നത്. രഞ്ജിനിയെ അമേരിക്കന്‍ പ്രവാസി മലയാളി തല്ലിയെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. ഇത് തന്നെ വിഷമിപ്പിച്ചിരുന്നു. സത്യം മനസിലാക്കി മാധ്യമങ്ങള്‍ പിന്നീട് യാഥാര്‍ഥ്യം എഴുതിയപ്പോഴാണ് വിഷമം മാറിയത്.

അതേസമയം രഞ്ജിനി പറയുന്നത് തെറ്റ് മുഴുവന്‍ ബിനോയിയുടെ ഭാഗത്താണെന്നാണ്. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറില്‍ എമിഗ്രേഷന്‍ ക്ലീയറന്‍സിനായി ക്യൂ നില്‍ക്കുമ്പോള്‍ ബിനോയ് ആവശ്യമില്ലാതെ ചൂടാവുകയായിരുന്നുവെന്ന് രഞ്ജിനി പറയുന്നു. സുരാജിനും മറ്റുള്ളവര്‍ക്കും പിറകിലാണ് താന്‍ നിന്നത്. ഈ സമയത്താണ് അല്‍പം പോലും മാനേഴ്‌സില്ലാതെ ബിനോയ് തന്നെ തെറിവിളിച്ചത്. അപ്പോള്‍ താന്‍ ഷട്ടപ്പ് പറഞ്ഞു. മറ്റൊന്നും പറയാന്‍ പോയിട്ടില്ലെന്നും രഞ്ജിനി വിശദീകരിക്കുന്നു.

അതിനിടെ രഞ്ജിനി ഹരിദാസിനെതിരെയും ബിനോയിക്കുമെതിരെയും നെടുമ്പാശേരി പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. രണ്ട് കേസുകളിലായാണ് കുറ്റപത്രം. രഞ്ജിനി ഹരിദാസിന്റെ പേരില്‍ ഐപിസി 294 (6) വകുപ്പനുസരിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്. ഐപിസി 354 (4) വകുപ്പനുസരിച്ച് മാനഹാനി, അസഭ്യം പറയല്‍ എന്നിവയ്ക്കാണ് ബിനോയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബിനോയിയുടെ ഭാര്യ കൊച്ചുറാണിയും രഞ്ജിനി ഹരിദാസുമാണ് പരാതിക്കാരികള്‍.

പരാതികള്‍ സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടുന്നതിന് പോലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. കുറ്റപത്രത്തില്‍ ഇതിന്റെ തെളിവുകളും ഉള്‍പെടുത്തുമെന്ന് പോലീസ് വെളിപ്പെടുത്തി. ബിനോയ് തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന രഞ്ജിനി ഹരിദാസിന്റെ പരാതിയില്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ചുള്ള കുറ്റങ്ങളൊന്നും കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിട്ടില്ല.

Keywords: Ranjini Haridas, Binoy, Clash, Airport, Case, Police, Nedumbaserry, Kochi, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:21 am | 0 comments

ബാല­കൃഷ്­ണ പി­ള്ള­യ്­ക്കു ക്യാ­ബിന­റ്റ് റാ­ങ്ക് നല്‍­കി­യാല്‍ ചെര്‍­ക്ക­ള­ത്തി­നു വേ­ണം അ­തേ പ­ദ­വി­യെ­ന്ന് ലീ­ഗ്

തിരു­വ­ന­ന്ത­പു­രം: സംസ്ഥാ­ന സര്‍­ക്കാര്‍ പു­തു­താ­യി രൂ­പീ­ക­രി­ക്കു­ന്ന മു­ന്നോ­ക്ക സ­മുദാ­യ ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തേ­ക്കു പ­രി­ഗ­ണി­ക്കുന്ന കേ­രള കോണ്‍­ഗ്ര­സ് ബി ചെ­യര്‍­മാന്‍ ആര്‍ ബാ­ല­കൃഷ്­ണ പി­ള്ള­യ്­ക്ക് ക്യാ­ബിന­റ്റ് റാ­ങ്ക് പദ­വി നല്‍­കാ­നു­ള്ള നീ­ക്കം വി­വാ­ദ­ത്തില്‍. പ്ര­ശ്‌­ന­ത്തില്‍ ഇ­ട­പെ­ടാന്‍ മു­സ്­ലിം­ലീ­ഗ് നേ­തൃത്വം തീ­രു­മാ­നി­ച്ച­താ­യാ­ണു വി­വ­രം.

ലീ­ഗ് നേ­താവും മുന്‍ മ­ന്ത്രി­യുമാ­യ ചെര്‍ക്ക­ളം അ­ബ്ദുല്ല­യു­ടെ ന്യൂ­ന­പ­ക്ഷ ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യ­ര്‍­മാന്‍ സ്ഥാ­ന­ത്തിനും ക്യാ­ബി­ന­റ്റ് റാ­ങ്ക് വേ­ണം എ­ന്നാ­ണ് ലീ­ഗ് ആ­വ­ശ്യ­പ്പെ­ടു­ക. മാ­ത്ര­മല്ല, മു­ന്‍ മ­ന്ത്രിയും മു­തിര്‍­ന്ന ലീ­ഗ് നേ­താ­വുമാ­യ നാ­ലക­ത്ത് സൂ­പ്പി­യു­ടെ വ­ള്ളു­വ­നാ­ട് വിക­സ­ന അ­തോ­റി­റ്റി ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തിനും ക്യാ­ബിന­റ്റ് പ­ദ­വി വേ­ണ­മെ­ന്ന് ലീ­ഗി­നു­ള്ളില്‍ ഒ­രു വി­ഭാ­ഗം വാ­ദി­ച്ചു തു­ട­ങ്ങി­യി­ട്ടുണ്ട്.

സിഡ്‌കോ ചെ­യര്‍­മാനും മു­ന്‍ മ­ന്ത്രിയും പ്രമു­ഖ ലീ­ഗ് നേ­താ­വുമാ­യ സി ടി അ­ഹ്മദ­ലിക്കും ക്യാ­ബിന­റ്റ്  റാങ്കിന് അര്‍ഹതയുണ്ട്. സൂ­പ്പി­യു­ടെയും അ­ഹ്മദ­ലി­യു­ടെയും വാ­ദ­ങ്ങള്‍­ക്ക് ലീ­ഗി­നു­ള്ളില്‍ ത­ന്നെ പൊ­തു പിന്തു­ണ ഇ­ല്ലെ­ങ്കിലും ചെര്‍­ക്ക­ള­ത്തി­ന് ക്യാ­ബിന­റ്റ് റാ­ങ്ക് ഉ­റ­പ്പാ­ക്കാന്‍ മുന്ന­ണി ത­ല­ത്തില്‍ ത­ന്നെ പാര്‍­ട്ടി ശ­ക്ത­മാ­യി ഇ­ട­പെ­ടും. ഇ­ക്കാ­ര്യ­ത്തില്‍ ലീ­ഗ് നി­യ­മ­സ­ഭാക­ക്ഷി നേ­താവും വ്യ­വസാ­യ മ­ന്ത്രി­യുമാ­യ പി കെ ­കു­ഞ്ഞാ­ലി­ക്കു­ട്ടി ഉള്‍­പ്പെ­ടെ നേ­താ­ക്ക­ളെല്ലാം ഒ­രേ അ­ഭി­പ്രാ­യ­ക്കാ­രാണ്.

 Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Muslim League for cabinet rank for Cherkalam Abdulla, Malayalam News, National News, Kerala News, International News
Cherkalam Abdulla
ചെര്‍ക്ക­ളം എ­ന്ന വ്യ­ക്തി­യല്ല പ്ര­ശ്‌­ന­മെന്നും മു­ന്നോ­ക്ക ക്ഷ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തി­ന് ക്യാ­ബിന­റ്റ് റാ­ങ്ക് നല്‍­കി­യാല്‍ ന്യൂ­ന­പ­ക്ഷ ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­ന­ത്തി­നും സ്വാ­ഭാ­വി­ക­മാ­യി അ­തേ പദ­വി ല­ഭിക്ക­ണം എന്നും മു­തിര്‍­ന്ന ലീ­ഗ് നേ­താ­വ് കെ വാര്‍­ത്ത­യോ­ടു പ­റ­ഞ്ഞു. എ­ന്നാല്‍ ന്യൂ­ന­പ­ക്ഷ ക്ഷേ­മ ക­മ്മീ­ഷന്‍ രൂ­പീ­ക­രി­ച്ച സ­മയ­ത്ത് തങ്ങള്‍ ഈ ആ­വശ്യം ഉ­ന്ന­യി­ച്ചി­രു­ന്നി­ല്ലെ­ന്ന് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാട്ടി. ഇ­പ്പോള്‍ മു­ന്നോ­ക്ക ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യ­ര്‍­മാന്‍ സ്ഥാ­നം ഏ­റ്റെ­ടു­ക്കാന്‍ ആര്‍ ബാ­ല­കൃഷ്­ണ പി­ള്ള മു­ന്നോ­ട്ടു വ­യ്­ക്കു­ന്ന ഉ­പാ­ധി എ­ന്ന നി­ല­യി­ലാണ് ഈ പ്ര­ശ്‌­നം ചര്‍­ച­യാ­വു­ന്നത്.

പി­ള്ള­യെ­പ്പോ­ലെ ത­ന്നെ മു­തിര്‍­ന്ന നേ­താവും മുന്‍ മ­ന്ത്രി­യുമാ­യ ചെര്‍­ക്ക­ള­ത്തി­നു വേ­ണ്ടി ലീ­ഗ് മു­മ്പ് ഇത്ത­ര­മൊ­രു അ­വ­കാ­ശ­വാ­ദം ഉ­ന്ന­യി­ക്കാ­തി­രുന്ന­ത് വി­വാ­ദം ഒ­ഴി­വാ­ക്കാ­നാ­ണ്. എ­ന്നാല്‍ മു­ന്നോ­ക്ക ക­മ്മീ­ഷനും ന്യൂ­ന­പ­ക്ഷ ക­മ്മീ­ഷനും ത­മ്മില്‍ ഇ­പ്പോ­ഴും ഭാ­വി­യിലും വി­വേച­നം ഉ­ണ്ടാ­കാന്‍ സ­മ്മ­തി­ക്കി­ല്ലെ­ന്നാ­ണ് ലീ­ഗ് നി­ല­പാട്.

കെ ബി ഗ­ണേ­ഷ് കു­മാര്‍ മ­ന്ത്രി­സ­ഭ­യില്‍ നി­ന്നു രാ­ജി­വ­ച്ച ഒ­ഴി­വ് കോണ്‍­ഗ്ര­സി­നു നല്‍­കി­യ­തി­നു പ്ര­ത്യു­പ­കാ­ര­മാ­യാ­ണ് മു­ന്നോ­ക്ക ക്ഷേ­മ ക­മ്മീ­ഷന്‍ ചെ­യര്‍­മാന്‍ സ്ഥാ­നം ക്യാ­ബി­ന­റ്റ് റാ­ങ്കോ­ടെ ബാ­ല­കൃഷ്­ണ പി­ള്ള­യ്­ക്കു നല്‍­കു­ന്നത്. ആ സ്ഥാ­നം ഏ­റ്റെ­ടു­ക്ക­ു­ന്ന കാര്യം തീ­രു­മാ­നി­ച്ചി­ട്ടി­ല്ലെന്നും ക്യാ­ബി­ന­റ്റ് റാ­ങ്കെ­ന്നു കേ­ട്ടാല്‍ ത­ന്റെ വാ­യി­ല്‍ വെ­ള്ള­മൂ­റു­ക­യൊ­ന്നു­മി­ല്ലെന്നും പി­ള്ള ശ­നി­യാ­ഴ്­ച പ­റ­ഞ്ഞി­രുന്നു. എ­ങ്കി­ലും ചോ­ദി­ച്ചു വാ­ങ്ങി­യ­തു­ത­ന്നെ­യാ­ണ് ആ സ്ഥാ­ന­വും റാ­ങ്കു­മെ­ന്നാ­ണു വ്യ­ക്ത­മാ­യ സൂച­ന.

Keywords: Thiruvananthapuram, Kerala, Congress, Ganesh Kumar, Minister, Politics, Muslim-League, Cabinet, R.Balakrishna Pillai, Muslim League for cabinet rank for Cherkalam Abdulla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
8:28 am | 0 comments

തന്റേത് രോഗങ്ങള്‍ തളര്‍ത്തിയ ശരീരം

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 2

ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ കാഴ്ചശക്തിക്ക് യാതൊരു തകരാറും ഇല്ലാതിരുന്ന എനിക്ക് 3 വര്‍ഷത്തോളമാകുന്ന ജയില്‍ വാസം എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ചശക്തി 75 ശതമാനവും നഷ്ടപ്പെട്ടുകഴിഞ്ഞു.

എന്നെ ബാംഗ്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ അടുത്തദിവസം മുതല്‍ തന്നെ എന്റെ കുടുംബവും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Justice for Madany Forum വും മുന്‍കൈയെടുത്ത് എനിക്ക് വേണ്ടി നിയമപോരാട്ടങ്ങള്‍ ആരംഭിച്ചു.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷകള്‍ തള്ളി.

ബോംബ് ബ്ലാസ്റ്റ് എന്നും തീവ്രവാദക്കേസ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് നിരപരാധിയാണോ കുറ്റവാളിയാണോ എന്നൊന്നും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മുന്‍വിധിയോടുകൂടി മാത്രം കേസിനെ എടുക്കുകയും വിധിപറയുകയൂം ചെയ്യുന്ന നമ്മുടെ ജൂഡീഷ്യല്‍ സംവിധാനത്തിന്റെ ബലിയാടാണ് ഞാന്‍.

ജാമ്യാപേക്ഷ കര്‍ണ്ണാടകയിലെ കോടതികള്‍ തള്ളിയതിന് ശേഷം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ എന്റെ ജാമ്യാപേക്ഷ ആദ്യം എത്തിയ ബെഞ്ചില്‍ ''പോലീസ് ഇങ്ങനെ ഒരു കേസ് എടുത്തതില്‍ സംശയവും അത്ഭുതവും തോന്നുന്നു എന്ന്'' പറഞ്ഞ് ഹോണറബിള്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എനിക്ക് ജാമ്യം തരാന്‍ തയ്യാറായപ്പോള്‍ അതേബെഞ്ചിലെ ഹോണറബില്‍ ജസ്റ്റിസ് ജ്ഞാന്‍സുധാമിശ്ര ജാമ്യം നല്‍കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തുകയും ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായവ്യത്യാസം കാരണം ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

കേസ് നിരവധി ഹിയറിങ്ങ് തീയതികള്‍ മാറ്റിമാറ്റിവച്ച് ദീര്‍ഘകാലം നീണ്ടുപോയതിന് ശേഷം അവസാനം ഹോണറബിള്‍ ജസ്റ്റിസ് ജെ എം പഞ്ചാല്‍ ഹോണറബിള്‍ ജസ്റ്റിസ് എച്ച് ആര്‍ ഗോഖലെ എന്നിവരുടെ ബെഞ്ചില്‍ കേസ് വന്നു. എന്റെ അഡ്വക്കേറ്റിന്റെ വാദം കേട്ടപ്പോള്‍ ''ഈ കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്'' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേസ് സമ്മര്‍ വെക്കേഷന് ശേഷം 'വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റിവെച്ചു.

അവസാനം എന്റെ ജാമ്യാപേക്ഷ ഏകദേശം ഒരു വര്‍ഷത്തോളം സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകളില്‍ മാറിമാറി വന്നശേഷം അവസാനം മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വന്നു. എന്റെ അഡ്വക്കേറ്റുമാരായ സീനിയര്‍ അഡ്വ. ശ്രീ. സുശീല്‍കുമാര്‍, ശ്രീ ജവഹര്‍ ലാല്‍ ഗുപ്ത എന്നിവര്‍ കോടതിയില്‍ എഴുന്നേറ്റുനിന്നപ്പോള്‍ തന്നെ യാതൊരു വാദവും കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ''ഈ കേസില്‍ ജാമ്യം തരാന്‍ ഉദ്ദേശിക്കുന്നില്ല. ചികിത്സയുടെയോ മറ്റോ കാര്യം ഉണ്ടെങ്കില്‍ പറയുക'' എന്ന് പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ ജാമ്യാപേക്ഷ തള്ളുകയുമാണുണ്ടായത്.

Most Respected His Excellancy,
നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുക, ജാമ്യത്തിന് വേണ്ടി സമീപിക്കുന്ന സെഷന്‍സ് കോടതിയും ഹൈക്കോടതിയും പ്രോസിക്യൂഷന്‍ പറയുന്നത് മാത്രം സ്വീകരിച്ച് ജാമ്യം തള്ളുക, ശേഷം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയും ജാമ്യാപേക്ഷ പരിഗണനക്ക് വന്ന ബെഞ്ചിലെ ഒരു ജഡ്ജി ഈ കേസ് ജാമ്യം നല്‍കാന്‍ തികച്ചും അര്‍ഹമായ കേസ് ആണെന്ന് പറയുകയും മറ്റൊരു ജഡ്ജി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യുക, ശേഷം മറ്റൊരു ബെഞ്ചില്‍ വരിക അപ്പോള്‍ വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റി വെക്കുക, വീണ്ടും മാസങ്ങള്‍ക്കു ശേഷം മറ്റൊരു ബെഞ്ചില്‍ വരിക ആ ബെഞ്ച് ''നിങ്ങള്‍ ഒന്നും വാദിക്കേണ്ട. ജാമ്യം തരില്ല'' എന്ന് അഡ്വക്കേറ്റുമാര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ പ്രഖ്യാപിക്കുക, ഒരു നിരപരാധിയും കഠിനരോഗങ്ങള്‍ക്ക് വലയുന്നവുമായ ഒരു ഇന്ത്യന്‍ പൗരന്‍ നീതിക്കുവേണ്ടി ഒരു ജാമ്യാപേക്ഷയുമായി ഒരു വര്‍ഷത്തോളം സുപ്രീം കോടതിയില്‍ കറങ്ങേണ്ടിവരികയും ഓരോ അവധിക്കും ഹാജരാകുന്ന വക്കീലുമാര്‍ക്കുവേണ്ടി കടം വാങ്ങിയും ജനങ്ങളില്‍ നിന്ന് പിരിവെടുത്തും ലക്ഷകണക്കിന് രൂപ ഫീസ് കൊടുക്കുകയും അവസാനം ജാമ്യത്തെപ്പറ്റി സംസാരിക്കുകയേ വേണ്ട എന്ന് പറഞ്ഞ് ജാമ്യാപേക്ഷ തള്ളുകയും ചെയ്യുക എന്നത് എത്രത്തോളം വേദനാജനകമാണ്? 

Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News
ഒരു ഇന്ത്യന്‍ പൗരന്‍ അനുഭവിക്കേണ്ടിവരുന്ന ഈ ദുരവസ്ഥ ഈ രാജ്യത്തിന്റെ പ്രഥമപൗരനും രാഷ്ട്രപതിയുമായ അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീണ്ട ഒന്‍പതര വര്‍ഷം തമിഴ്‌നാട്ടിലെ ജയിലുകളില്‍ അടക്കപ്പെട്ട എനിക്കെതിരെ ഒരൊറ്റ സാക്ഷിയേയോ,മെറ്റീരിയല്‍ എവിഡന്‍സ് ആയി ഒരു കഷണം പേപ്പര്‍ എങ്കിലുമോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ അവസാനം പൂര്‍ണ്ണ നിരപരാധിയാണെന്ന് ട്രയല്‍ കോര്‍ട്ടും ഹൈക്കോടതിയും എല്ലാം പ്രഖ്യാപിച്ച് പുറത്തുവന്ന എനിക്ക് എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു പതിറ്റാണ്ടാണ്.

തകര്‍ന്നുപോയ എന്റെ ആരോഗ്യത്തിനും വിധയവെപ്പോലെ നിരവധി പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും സഹിച്ച് ഒരു പതിറ്റാണ്ട് ജീവിച്ച എന്റെ ഭാര്യക്കും ജയിലിലേക്ക് പിടിച്ചുകൊണ്ടു പോകുമ്പോള്‍ 3 വയസ്സുണ്ടായിരുന്ന എന്റെ മൂത്തമകനും 6 മാസം പ്രായമുണ്ടായിരുന്ന ഇളയമകനും നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്‌നേഹത്തിനും പകരം ഒരു സോറിപോലും പറയാന്‍ നമ്മുടെ ഒരു രാജ്യത്തെ ഒരു സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് എത്രത്തോളം പ്രായസകരമായിരുന്നു.  

Keywords: Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
7:58 am | 0 comments

കോയമ്പത്തൂരിലെ നീണ്ട പത്തു വര്‍ഷത്തെ പീഡനം

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം-3

1998 മാര്‍ച്ച് മുതല്‍ ഒന്‍പതര വര്‍ഷം അകാരണമായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പേര് പറഞ്ഞ് ജയിലില്‍ അടയ്ക്കപ്പെട്ട ഞാന്‍ 2009 ആഗസ്റ്റില്‍ ജയില്‍ മോചിതനായി കഴിഞ്ഞ് വീണ്ടും 2010 ആഗസ്റ്റില്‍ മറ്റൊരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് ബാംഗ്ലൂരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതിന് കാരണമായ മറ്റൊരു സ്‌ഫോടന കേസിന്റെ പേരു പറഞ്ഞായിരുന്നു.യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിരവധി കള്ളക്കേസുകള്‍ കുടുക്കി ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതിന് വേണ്ടി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.

1966 ജനുവരി 18-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി വില്ലേജില്‍ തോട്ടുവ മന്‍സിലില്‍ സ്‌കൂള്‍ അദ്ധ്യാപകനായ അബ്ദുസ്സമദ് മാസ്റ്ററുടെയും ഒരു ഹൗസ് വൈഫ് ആയ അസുമാ ബീവിയുടെയും മകനായിട്ടാണ് ഞാന്‍ ജനിച്ചത്.

എന്റെ പിതാവ് സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അബൂബക്കര്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. എന്റെ പിതാവിന്റെ 2 സഹോദരിമാരും ഒരു സഹോദരനും സ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. എന്റെ 4 സഹോദരന്മാരും ഒരു സഹോദരിയും സ്‌കൂള്‍ അദ്ധ്യാപകരാണ്. എന്റെ കുടുംബാംഗങ്ങളിലോ സഹോദരന്മാരിലോ ഏതെങ്കിലും ഒരാളുടെ പേരിലും ഇന്നുവരെ ഏതെങ്കിലും ഒരു തീവ്രവാദക്കേസോ അക്രമക്കേസോ ചുമത്തപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടില്ല. കറകളഞ്ഞ രാജ്യസ്‌നേഹത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും വിജ്ഞാനപ്രചാരണത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉന്നതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍.

എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയെന്നോ, ആക്രമിച്ചെന്നോ അതിന് പ്രേരിപ്പിച്ചെന്നോ ഏതെങ്കിലും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നോ ഉള്ള യാതൊരു കേസും ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലോ എന്റെ സംസ്ഥാനമായ കേരളത്തിലോ എന്റെ മേല്‍ ചുമത്തപ്പെട്ടിട്ടില്ല.

എന്നെ നിരന്തരമായി കള്ളക്കേസില്‍ കുടുക്കുന്നവര്‍ക്കും “തീവ്രവാദത്തി”ന്റെ മേലങ്കി ചുമത്തി കല്ലെറിയുന്നവര്‍ക്കുമെല്ലാം എന്റെ മേല്‍പറയുവാന്‍ കഴിയുന്ന ഒരേയൊരു ആരോപണം 1990-92 കാലഘട്ടത്തില്‍ എനിക്ക് 25 വയസ്സുള്ളപ്പോള്‍ ഇസ്ലാമിക് സര്‍വ്വീസസ് സൊസൈറ്റി (ഐ.എസ്.എസ്) എന്ന ഒരു സംഘടന രൂപീകരിച്ച് ഞാന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ 153 (എ) വകുപ്പനുസരിച്ച് കേരളത്തിലെ ചില കേസുകള്‍ എന്റെ മേല്‍ ചുമത്തപ്പെടുകയും ചെയ്ത ഒരേയൊരു കാര്യം മാത്രമാണ്.

ബാബരി മസ്ജിദ് തകര്‍ക്കുവാനുള്ള ചില സംഘടനകളുടെ ശ്രമവും അതിനോടനുബന്ധപ്പെട്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങളും മറ്റും ശക്തമായി ഞാന്‍ കേരളീയ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ''എന്റെ അന്നത്തെ പ്രസംഗങ്ങള്‍ ഒട്ടുമിക്കതും സംഘപരിവാറിനെ ആശയപരമായി വിമര്‍ശിക്കുന്നതും അവരുടെ ചില നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ആയിരുന്നു. പക്ഷേ എന്റെ പ്രസംഗങ്ങള്‍ ഒരിക്കലും ഹിന്ദുമതത്തെയോ ഹിന്ദുവിശ്വാസങ്ങളെയോ അവരുടെ ആരാധനാപുരുഷന്മാരെയോ ആക്ഷേപിക്കുന്നതു ആയിരുന്നില്ല. അക്കാലത്തെ എന്റെ പ്രസംഗയാത്രകളില്‍ മുഴുവന്‍ വണ്ടിയുടെ ഡ്രൈവര്‍ ജയന്‍ എന്ന ഹിന്ദുമതത്തിലെ നായര്‍ ജാതിക്കാരനായ യുവാവ് ആയിരുന്നു.

Abdul Nasar Madani, Letter, President, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health Newsഇന്ത്യയിലെ മുസ്ലിം സമുദായവും മതനേതാക്കളും വളരെയധികം വേദനിച്ചതും മുസ്ലിങ്ങള്‍ വളരെയധികം പ്രതിഷേധത്തിലായിരുന്നതുമായ സമയമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം. ഈ സമയത്തെ എന്റെ പ്രസംഗങ്ങളുടെ സി.ഡി.കള്‍ ഇന്നും കേരളത്തിലെ സി.ഡി. മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ള ആ പ്രസംഗങ്ങളില്‍ പോലും ഞാന്‍ പറഞ്ഞിട്ടുള്ളത് ''ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തെയും നാം ആക്രമിക്കുകയോ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടിമണ്ണ് പോലും വാരിമാറ്റുകയോ ചെയ്യരുത്'' എന്നായിരുന്നു.

PART 4: പ്രസംഗങ്ങളില്‍ വിദ്വേഷമില്ലെന്ന് കോടതിപോലും പറഞ്ഞു

PART 2: തന്റേത് രോഗങ്ങള്‍ തളര്‍ത്തിയ ശരീരം

Keywords: Abdul Nasar Madani, Letter, President, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
7:56 am | 0 comments

പ്രസംഗങ്ങളില്‍ വിദ്വേഷമില്ലെന്ന് കോടതിപോലും പറഞ്ഞു

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 4

എന്റെ ചില പ്രസംഗങ്ങളുടെ പേരില്‍ അന്ന് ചുമത്തപ്പെട്ട കേസുകളില്‍ 7 കേസുകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആയിരുന്നു. ആ കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്‍ സ്വീകരിച്ചുകൊണ്ട് 7 കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്തുകൊണ്ട് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ. ദിലീപ് കുമാര്‍ ഓര്‍ഡറില്‍ പറഞ്ഞത് :

''ഈ കേസുകളൊന്നും ഹിന്ദു മതത്തെയോ ഹിന്ദുക്കളുടെ വിശ്വാസത്തോയെ ആക്ഷേപിക്കുന്നതോ വിമര്‍ശിക്കുന്നതോ അല്ല. ബി.ജെ.പി., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളേയും അവരുടെ നേതാക്കളുടെ പ്രസംഗങ്ങളെയും മാത്രമാണ് ഈ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രസംഗം വര്‍ഗ്ഗീയ വികാരം ഇളക്കുന്ന പ്രസംഗങ്ങളായി വിലയിരുത്താന്‍ കഴിയില്ല. രാഷ്ട്രീയവിരോധം മാത്രമാണ് ഇങ്ങനെ കേസെടുത്തതിന് കാരണം എന്നാണ് മനസ്സിലാകുന്നത”്. എന്നാണ്.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും എന്റെ പ്രസംഗങ്ങളുടെ വാക്കുകളും പ്രയോഗങ്ങളും കുറച്ച് കടുപ്പമുള്ളതായിരുന്നുവെന്ന ബോധ്യം എനിക്കുള്ളതുകൊണ്ട് പില്‍കാലത്ത് എന്റെ വീക്ഷണങ്ങളിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വന്നതിനാല്‍ എന്റെ കോയമ്പത്തൂര്‍ ജയില്‍ വാസം കഴിഞ്ഞ് കേരളത്തിലെത്തിയ ഞാന്‍ എനിക്ക് നല്‍കപ്പെട്ട സ്വീകരണസമ്മേളനത്തില്‍ വളരെ വ്യക്തമായി എന്റെ അഭിപ്രായം പറഞ്ഞു. ''എന്റെ ആദ്യകാലപ്രസംഗങ്ങള്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോടെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഒരിക്കലും ഒരൊറ്റ മനുഷ്യന്റെയും വികാരത്തെ വ്രണിതപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ ആയ ഒരു പ്‌സംഗവും ഞാന്‍ നടത്തില്ല'' എന്നും.

1992 ല്‍ ഞാന്‍ ഐ.എസ്.എസ്.ന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സംഘപരിവാറിന്റെ നയങ്ങളെയും രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെയും മറ്റും രൂക്ഷമായി വിമര്‍ശിച്ചുവെന്ന കാരണത്താല്‍ എനിക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയ ആര്‍.എസ്.എസ്. 1992 ആഗസ്റ്റ് 6-ന് എന്നെ ബോംബാക്രമണത്തിലൂടെ വധിക്കാന്‍ ശ്രമിക്കുകയും എനിക്കെതിരെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് എന്റെ വലതു കാലില്‍ പതിച്ച് കാലിന്റെ മുട്ടിന്റെ താഴ്ഭാഗം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മുറിച്ചുമാറ്റുകയും ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മുഴുവന്‍ ആര്‍.എസ്.എസ്.ന്റെ പ്രധാന നേതാക്കളും പ്രവര്‍ത്തകരുമായപ്രതികളെ ആയിരുന്നു.

എനിക്കെതിരെ ആസൂത്രിതമായ വധശ്രമമാണ് നടത്തിയത്. പക്ഷേ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒരു കാല്‍നഷ്ടപ്പെട്ടുവെങ്കിലും എന്റെ ജീവന് അപകടം സംഭവിപ്പിക്കാനായില്ല എന്നത് എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.

അവര്‍ എന്നെ എല്ലാ നിലയിലും ടാര്‍ഗറ്റ് ചെയ്യുകയും എനിക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും ചെയ്തു.

എന്റെ പേരിനോടൊപ്പമുള്ള മഅ്ദനി എന്നത് പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന വിഷയത്തില്‍ നല്‍കപ്പെട്ട പട്ടം ആണെന്നുവരെ സംഘപരിവാര്‍ വേദികളില്‍ പ്രചരിപ്പിക്കപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കൊല്ലം ജില്ലയിലെ കോല്ലൂര്‍വിള എന്ന സ്ഥലത്തുള്ള 'മഅ്ദനുല്‍ ഉലൂം അറബിക് കോളേജില്‍' നിന്നും ഇസ്ലാമിക് പഠനത്തിലുള്ള (ഇസ്ലാമിക് റിലീജിയസ് സ്റ്റഡീസ്) ഡിഗ്രി ആണ് മഅ്ദനി എന്നത് അവര്‍ക്കും അറിയാമായിരുന്നു (ശേഷം മലപ്പുറം ജില്ലയിലെ പട്ടിക്കാട് ജാമിയ നൂരിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മതപഠനരംഗത്തെ പോസ്റ്റ് ഗ്രാജ്വോറ്റ് കോഴ്‌സ് ആയ FAIZY കോഴ്‌സ് ഞാന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health Newsഎനിക്കെതിരെയുള്ള സംഘപരിവാറിന്റെ ശക്തമായ വ്യാജപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയോട് ബന്ധപ്പെട്ട് ആകൃത്യത്തില്‍ പങ്കാളികളായ ആര്‍.എസ്.എസ്., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ എന്നീ സംഘടനകളെ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ചപ്പോള്‍ ആ നടപടിയെ ബാലന്‍സ് ചെയ്യുവാന്‍ വേണ്ടി ജമാഅത്തെ ഇസ്ലാമി, ഐ.എസ്.എസ്. എന്നീ സംഘടനകളെകൂടി നിരോധിക്കുകയും ചെയ്തു.

''ആര്‍.എസ്.എസ്. നെ നിരോധിച്ചാല്‍ ഐ.എസ്.എസ്. പിരിച്ചുവിടം'' എന്ന് നേരത്തെ ഞാന്‍ എന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ആര്‍.എസ്.എസ്. നെ നിരോധിക്കും എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മുമ്പ് പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഐ.എസ്.എസ്. പിരിച്ചുവിടുകയും ചെയ്തു.

PART 5: ഹിന്ദു-ക്രിസ്ത്യാന്‍-മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി

PART 3: കോയമ്പത്തൂരിലെ നീണ്ട പത്തു വര്‍ഷത്തെ പീഡനം

Keywords: Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
7:55 am | 0 comments

ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 5

1993 ഏപ്രില്‍ 14-ാം തീയതി ഡോക്ടര്‍ ബാബാ സാഹെബ് അംബേദ്കറുടെ ജന്മദിനത്തില്‍ കേരളത്തിലെ നിരവധി ഹിന്ദു - ക്രിസ്ത്യാന്‍ - മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും എന്നെ ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പുരോഗതി പൊതുവെയും ദലിത് - പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ മുന്നേറ്റം പ്രത്യേകിച്ചും ലക്ഷ്യം വച്ചുകൊണ്ട് രൂപീകൃതമായ പി.ഡി.പി. അതിന്റെ പ്രവര്‍ത്തനകാലഘട്ടങ്ങളില്‍ ഒരിക്കലും മുസ്ലീങ്ങളുടെ മാത്രമായ ഒരു പാര്‍ട്ടി ആയി പ്രവര്‍ത്തിക്കുകയോ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കോ സുരക്ഷിതത്വത്തിനോ കോട്ടം വരുത്തുന്ന ഏതെങ്കിലും ഒരു വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയോ ചെയ്തിട്ടില്ല.

പാര്‍ട്ടി രൂപീകരണസമയത്ത് തന്നെ Mr. P.P. Wilso Ex. MLA, Mr. T.V. Vijaya Rajan Ex. MLA, Wilfrod Sebastian EX MLA കേരളത്തിലെ ഹിന്ദുമതത്തിലെ ഏറ്റവും പ്രബലവിഭാഗമായ ഈഴവസമുദായത്തിന്റെ പ്രമുഖനേതാവ് ആയിരുന്ന എസ്. സുവര്‍് ണ്ണകുമാര്‍, അഡ്വ. ദിവാകരന്‍, ഡോ. എം.വി. പ്രസാദ്, കെ.എസ്. മണി അഴീക്കോട് തുടങ്ങിയ നിരവധി ഹിന്ദു - ക്രിസ്ത്യന്‍ നേതാക്കളായിരുന്നു പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തിരുന്നത്

പി.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ അതിശക്തമായ മുന്നേറ്റമായിരുന്നു നടത്തികൊണ്ടിരുന്നത്. കേരളത്തിലെ 2 പ്രമുഖ മുന്നണികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.), ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍.ഡി.എഫ്.) എന്നീ മുന്നണികള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് പോലും ഇതുവരെ കേരളത്തില്‍ ഒരു എം.എല്‍.എ.യെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ പി.ഡി.പി. രൂപീകൃതമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഗുരുവായൂര്‍,തിരൂരങ്ങാടി എന്നീ രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യഥാക്രമം പതിനയ്യായിരം, പതിനേഴായിരം വോട്ടുകള്‍വീതം പി.ഡി.പി. നേടുകയുണ്ടായി.

പാര്‍ട്ടിരൂപീകരണശേഷം ഏറ്റവുമാദ്യം നടന്ന മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപ്പെട്ട കോര്‍പ്പറേഷനുകളായ കൊച്ചി, തിരുവനന്തപുരം, കോര്‍പ്പറേഷനുകളിലും നിരവധി മുനിസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും പി.ഡി.പിക്ക് ജനപ്രതിനിധികള്‍ ഉണ്ടായി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നിരവധി ജനറല്‍ വാര്‍ഡുകളില്‍ ദലിത് സ്ഥാനാര്‍ത്ഥികളെ എന്റെ പാര്‍ട്ടി മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തു.

ബി.ജെപി.യുടെ സംസ്ഥാന ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നവര്‍ ഉള്‍പ്പെടെ പലരും പി.ഡി.പി.യിലേക്ക് വരികയും പി.ഡി.പി. ഒരു സമ്പൂര്‍ണ്ണ മതേതരപാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയും ചെയ്തു. പല ഇലക്ഷ്‌നുകളിലും കേരളത്തിലെ രണ്ടു മുന്നണികളും പി.ഡി.പി.യുമായി സഹകരിക്കുകയും അവര്‍ക്ക് അതിന്റെ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പ്രതിനിധികള്‍ ഉള്ള വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി, ഹെല്‍ത്ത് കമ്മിറ്റികള്‍ തുടങ്ങിയവയിലൊക്കെ പി.ഡി.പി.ക്ക് പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.

Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulfഇങ്ങനെ പി.ഡി.പി.യും അതിന്റെ ചെയര്‍മാനായ ഞാനും കേരളീയ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കുന്നുവെന്നതിനാല്‍ അതില്‍ അസ്വസ്ഥരായ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് എനിക്ക് ഒരു നിലയും യാതൊരു ബന്ധവുമില്ലാത്ത കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നത്.


Keywords: Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Abdul Nasar Madani, Jail, President, Letter, Kerala, 
7:53 am | 0 comments

പ്രതിപ്പട്ടികയിലെ സ്ഥാന ചലനം

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 6

ആ കേസില്‍ ആദ്യം എന്നെ 84-ാം പ്രതിയാക്കി പിന്നീട് മാറിമാറി അവസാനം 14- ാം പ്രതിയാക്കുകയും ഞാന്‍ കോയമ്പത്തൂര്‍ കേസിലെ പ്രധാന പ്രതിയാണെന്ന് മാധ്യമങ്ങള്‍ വഴി ചില ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ആവശ്യമായ ചികിത്സപോലും നല്‍കാതെ എന്നെ ഒന്‍പതര വര്‍ഷം ജയിലിട്ട് പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുമ്പോള്‍ ജയില്‍ രേഖകള്‍ പ്രകാരം 105 കിലോ ശരീരഭാരമുണ്ടായിരുന്ന ഞാന്‍ അവസാനം 48 കിലോഭാരം മാത്രമുള്ള ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. ഞാനും എന്റെ കുടുംബവും അനുഭവിക്കേണ്ടിവന്ന പീഢനങ്ങള്‍, മാനഹാനി, സാമ്പത്തികനഷ്ടം, ആരോഗ്യതകര്‍ച്ച, എല്ലാം കഴിഞ്ഞ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ 2007 ആഗസ്റ്റ് ഒന്നാം തീയതി പൂര്‍ണ്ണ നിരപരാധിയാണെന്ന് കോടതി വിധിയോടെ ഞാന്‍ ജയില്‍ മോചിതനായി.

2007 ആഗസ്റ്റ് ഒന്നിന് ജയില്‍ മോചിതനായ എനിക്ക് ആഗസ്റ്റ് 2-ാം തീയതി തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ജാതിമതവിഭാഗത്തില്‍ പെട്ട പതിനായിരങ്ങളാണ് പങ്കെടുത്തത്. കേരളത്തിലെ അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി, എം.എ. ബേബി, ജലവിഭവവകുപ്പ് മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും ഹിന്ദുസന്യസിമാരും ക്രിസ്ത്യന്‍ ബിഷപ്പുമാരും മുസ്ലിം നേതാക്കളുമെല്ലാം പങ്കെടുത്തു.

കേരളത്തിലെ ജനങ്ങളും ഗവണ്‍മെന്റും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളുമെല്ലാം എന്നെ കേരളത്തിന്റെ ഒരു പ്രിയപൗരനായിട്ടാണ് കാണുന്നതെന്നും കേരളീയ സമൂഹം എന്നെ ഒരു തീവ്രവാദി, രാജ്യദ്രോഹിയായോ ആയിട്ടല്ല കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് എനിക്ക് നല്‍കപ്പെട്ട സ്വീകരണം.

ഞാന്‍ ഒന്‍പതരവര്‍ഷം ജയിലിലായിരുന്നപ്പോള്‍ എന്റെ മോചനത്തിന് വേണ്ടി പരിശ്രമിക്കുകയും ഞാന്‍ ജയില്‍ മോചിതനായപ്പോള്‍ എനിക്ക് ആവേശകരമായ സ്വീകരണം നല്‍കുകയും ചെയ്ത എന്റെ പ്രിയസംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ അന്ന പ്രഖ്യാപിച്ച് മൂന്ന് കാര്യങ്ങളുണ്ടായിരുന്നു.

Most Respected President,

ഞാന്‍ അന്ന് പതിനായിരക്കണക്കിന് കേരളീയ സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമായും ഇതായിരുന്നു.

1) 1992 ആഗസ്റ്റ് 6-ന് എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത കേസിലെ പ്രതികളായ ആര്‍.എസ്.എസ്. കാര്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നു. അവര്‍ക്കെതിരെ ഞാന്‍ കോടതിയില്‍ പോയി സാക്ഷിമൊഴി നല്‍കില്ല. ഇതുവഴി ഞാന്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്താന്‍ എനിക്ക് കഴിയുന്ന ഒരു കാര്യം ചെയ്യുകയാണ്. (ഈ വാക്ക് ഞാന്‍ പാലിച്ചു. കൊല്ലം ഫാസ്റ്റ് ട്രാക് കോടതിയില്‍ എനിക്കെതിരെ നടന്ന വധശ്രമകേസ് വിചാരണക്ക് വന്നപ്പോള്‍ പ്രധാനസാക്ഷിയായി കോടതി വിസ്തരിക്കുമ്പോള്‍ പ്രതികൂട്ടില്‍ നിന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് എന്നെ ബോംബെറിഞ്ഞതും എന്റെ വലതുകാല്‍ തര്‍ത്തതെന്നും എനിക്ക് അറിയാമായിരുന്നിട്ടും ഈ പ്രതികള്‍ക്ക് ഞാന്‍ മാപ്പ് കൊടുക്കുന്നുവെന്നും ഇവര്‍ക്കെതിരെ യാതൊന്നും കോടതിയില്‍ ബോധിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും കോടതിയില്‍ ഞാന്‍ രേഖാമൂലം സ്റ്റേറ്റ്‌മെന്റ് കൊടുക്കുകയും അത്ഭുതത്തോടെ എന്റെ സ്റ്റേറ്റ്‌മെന്റ് കേട്ട ജഡ്ജ് അവസാനം എന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ വെറുതെ വിടുകയും ചെയ്തു.

2) എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഏറ്റവും ആദ്യകാലമായ 1990-1992 കാലഘട്ടങ്ങളില്‍ ബാബരി മസ്ജിദ് സംഭവങ്ങളോട് ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും മാപ്പ് ചോദിക്കുന്നു.

Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News3) ഇനി എന്റെ ജീവിതത്തില്‍ ഒരിക്കലും എന്റെ ഒരു പ്രസംഗങ്ങളിലും, രാഷ്ട്രീയത്തിന്റെ പേരിലായാലും അല്ലെങ്കിലും ഞാന്‍ ആരെയും ആക്ഷേപിക്കുകയോ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യില്ല.

4) ഇനിയുള്ള എന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമെല്ലാം രാജ്യത്തിന് ദോഷം ചെയ്യുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരുടെ നന്മയ്ക്കുതകുന്ന നിലയിലും അവര്‍ക്ക് സേവനം ചെയ്യുന്നതുമായിരിക്കും. മത-മാനവസൗഹൃദത്തിന് വേണ്ടി ശക്തമായി നിലകൊള്ളും.

PART 7: പൊലിറ്റിക്കല്‍ മൈലേജ്

PART 5: ഹിന്ദു-ക്രിസ്ത്യാന്‍-മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി

Keywords: Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
7:50 am | 0 comments

പൊലിറ്റിക്കല്‍ മൈലേജ്

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 7

Most Respected Sir,
കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഞാന്‍ നടത്തിയ ഈ പ്രഖ്യാപനങ്ങളൊന്നും എനിക്ക് പൊളിറ്റിക്കല്‍ മൈലേജ് ഉണ്ടാക്കുവാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനോ ഒന്നും വേണ്ടിയായിരുന്നില്ല. കാരണം ഞാന്‍ എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച 1993-ല്‍ തന്നെ ഞാന്‍ കേരളത്തിലെ ജനങ്ങളോട് പ്രഖ്യാപിച്ചിരുന്നു. ''ജീവിതത്തില്‍ ഒരിക്കലും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ അധികാരസ്ഥാനങ്ങളുടെ പിറകോ പോവുകയോ ഇല്ല'' എന്ന്. ആ വാക്ക് നിരന്തരം പാലിക്കുന്ന ഞാന്‍ അത്തരത്തിലുള്ള യാതൊരു മോഹങ്ങളുമില്ലാതെ തന്നെ സര്‍വ്വശക്തനായ ദൈവത്തിന് തൃപ്തിയും പട്ടിണിപാവങ്ങളും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ നന്മയും മാത്രം പ്രതീക്ഷിച്ചുകൊണ്ട് മാത്രം നിരവധി ജനസേവന-മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നു. എന്റെ ജയില്‍ മോചനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 'ജനകീയ ആരോഗ്യവേദി' (പീപ്പള്‍സ് ഹെല്‍ത്ത് കെയര്‍) എന്ന സംഘടന രൂപീകരിച്ചു. അന്നത്തെ കേരളാ ആരോഗ്യവകുപ്പ്മന്ത്രി ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ആ സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രകൃതിദുരന്തങ്ങള്‍ നടന്ന പത്തിനംതിട്ട ജില്ലയിലുള്‍പ്പെടെ കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ സൗജന്യമായി ഭക്ഷണവസ്ത്ര വിതരണങ്ങള്‍ നടത്തി. കുഗ്രാമങ്ങളില്‍ രോഗം കൊണ്ട് വലയുന്ന നിരവധി പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി

കേരളത്തിലെ കുഗ്രാമങ്ങളില്‍ കഴിയുന്ന നിരവധി പാവങ്ങള്‍ക്ക് ഗുണം ചെയ്യുന്നവണ്ണം സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ഏര്‍പ്പെടുത്തി. 75 ശതമാനം മുസ്ലീങ്ങളുള്ള മലപ്പുറം ജില്ലയില്‍ ദലിതുകള്‍ മാത്രം താമസിക്കുന്ന കോളനി ഉള്‍പ്പെടെയുള്ള കേരളത്തിലെ നിരവധി ദലിതു കോളനികളില്‍ ആഴ്ചതോറും അരി സൗജന്യമായി കൊടുക്കുന്ന സൗജന്യ റേഷന്‍ വിതരണം നടപ്പിലാക്കി.

അല്‍ അന്‍വര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന മറ്റൊരു സംഘടനക്ക് രൂപം നല്‍കുകയും ആ സംഘടനയുടെ ചുമതലയില്‍ ഭവനരഹിതരായ നിരവധി പാവങ്ങള്‍ക്ക് വീട് വെക്കാന്‍ 3 സെന്റ് ഭൂമി നല്‍കുന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വിവാഹപ്രായമെത്തിയ നിര്‍ദ്ധനരും അനാഥരുമായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന യുവാക്കള്‍ക്ക് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ട് സ്ത്രീധനരഹിത വിവാഹങ്ങള്‍ നടത്താന്‍ ആരംഭിച്ചു. സ്ത്രീധനസമ്പ്രദായത്തിനെതിരെ നടത്തിയ ശക്തമായ പ്രബോധന പ്രചരണങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് യുവാക്കള്‍ ഒരു രൂപ സ്ത്രീധനമോ ഒരു തരി സ്വര്‍ണ്ണമോ വാങ്ങാതെ പാവപ്പെട്ട യുവതികളെ വിവാഹം കഴിക്കാന്‍ തയ്യാറായി രംഗത്തുവന്നു. ഇത്തരത്തില്‍ നടത്തപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഗുണഭോക്താക്കള്‍ മുസ്ലീങ്ങള്‍ മാത്രമായിരുന്നില്ല. പട്ടിണിപ്പാവങ്ങളായ ദലിതുകള്‍ ഉള്‍പ്പെടെ നിരവധി ഹിന്ദുക്കളും ഇതിന്റെ ഗുണം സിദ്ധിച്ചു.

ഇതു സംബന്ധിച്ച് നടന്ന വിവിധ പരിപാടികളില്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ആയിരുന്ന പരേതനായ ശ്രീ സുകുമാര്‍ അഴീക്കോട്, ഇപ്പോഴത്തെ കേന്ദ്രതൊഴില്‍ സഹമന്ത്രി ശ്രീ. കൊടിക്കുന്നില്‍ സുരേഷ്, മുന്‍ കേരളാ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ്, കേരള ജലവിഭവകുപ്പ് മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ മുന്‍കൈയെടുത്ത് നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഈ പ്രമുഖവ്യക്തികളെല്ലാവരും സാക്ഷികളാണ്.

ഇതുകൂടാതെ കേരളത്തിലെ അവശജനവിഭാഗങ്ങളുടെ കൂട്ടായ്മയും അവകാശസംരക്ഷണവും ലക്ഷ്യം വെച്ചുകൊണ്ട് ഞാന്‍ ചെയര്‍മാനായി സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനക്ക് രൂപം കൊടുത്തു. കേരളത്തിലെ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും അവശതയനുഭവിക്കുന്ന ബ്രാഹ്മണര്‍ മുതല്‍ ആദിവാസികള്‍ വരെയുള്ള ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളുടെയും കൂട്ടായ്മയായി രൂപം കൊണ്ട സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ടിന്റെ അവകാശപ്രഖ്യാപന സമ്മേളനം 2008 മാര്‍ച്ച് 31ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തപ്പെട്ടു.

എന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും ബ്രാഹ്മണസമുദായംഗവുമായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുതല്‍ കേരളത്തിലെ പ്രമുഖ ആദിവാസി നേതാവായ സി.കെ. ജാനുവരെ പങ്കെടുത്തു.

ക്രിസ്ത്യന്‍ ബിഷപ്പുമാരും നിരവധി മുസ്ലീം മതനേതാക്കളും നിരവധി എം.പി.മാരും എം.എല്‍.എ.മാരുമൊക്കെ പങ്കെടുത്ത പ്രസ്തുത സമ്മേളനം ഉല്‍ഘാടനം ചെയ്തത് മുന്‍ യു.പി. മുഖ്യമന്ത്രി ശ്രീ. മുലായം സിംഗ് യാദവ് ആയിരുന്നു.

ശേഷം 2009 ജൂണ്‍ 25 ന് ഞാന്‍ പ്രസിഡന്റായുള്ള കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ അന്‍വാര്‍ശ്ശേരി അല്‍ - അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ .25-ാം വാര്‍ഷികം ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത മതസൗഹാര്‍ദ്ദസമ്മേളനം നടത്തപ്പെട്ടു.

കേരളത്തിലെ ഒട്ടുമിക്ക മതനേതാക്കളും നിരവധി മന്ത്രിമാരും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശ്രീ. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയനേതാക്കളും പങ്കെടുത്ത ടി സമ്മേളനം ഉല്‍ഘാടനം ചെയ്തത് അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന്‍ ആയിരുന്നു. ആ സമ്മേളനത്തില്‍ മതസൗഹാര്‍ദ്ദപ്രഖ്യാപനം നടത്തിയത് കേരളത്തിലെ ഏറ്റവും പ്രബലജനവിഭാഗമായ ഈഴവസമുദായത്തിന്റെ നേതാവായ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍ ആയിരുന്നു. വിവിധമതവിശ്വാസികളായ പതിനായിരങ്ങള്‍ പങ്കെടുത്ത ആ സമ്മേളനത്തിന്റെ പ്രധാന സംഘാടകനും ആ ചരിത്രപ്രധാന സമ്മേളനത്തിന്റെ അദ്ധ്യക്ഷനും ഞാനായിരുന്നു.

Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News,ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ചില ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയും അതിന്റെ പിന്നില്‍ ചില മുസ്ലിം ഗ്രൂപ്പുകളുടെ കൈകളുണ്ടെന്ന് വാര്‍ത്ത വരികയും ചെയ്തപ്പോള്‍ എന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 'തീവ്രവാദത്തിനെതിരെ ദേശസുരക്ഷാ ജാഥ' എന്ന പേരില്‍ ശക്തമായ തീവ്രവാദവിരുദ്ധ ജാഥ നടത്തുകയും വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തിലും വിശ്വസിക്കുന്ന ഒരു മുസ്ലീമും ബോംബാക്രമണം നടത്താനോ നിരപരാധികളെ വധിക്കാനോ കഴിയില്ലെന്നും വിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളുമോതികൊണ്ട് ഞാന്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്തി. നിരവധി രോഗങ്ങളോട് മല്ലിട്ടുകൊണ്ട് ജീവിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ ടി ജാഥയില്‍ 130-ല്‍ അധികം പൊതുയോഗങ്ങളിലായി പതിനായിരകണക്കിന് ജനങ്ങളോട് മതസൗഹാര്‍ദ്ദത്തിന്റെ ആവശ്യകതയെപ്പറ്റിയും തീവ്രവാദസമീപനങ്ങളോടുള്ള എതിര്‍പ്പിനെപറ്റിയും പ്രസംഗിച്ചു.

Keywords: Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:48 am | 0 comments

ഭരണകൂടത്തോടുള്ള എണ്ണിയാല്‍ തീരാത്ത ചോദ്യങ്ങള്‍

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 8

Most Respected President,

ദീര്‍ഘമായ ഒരു പതിറ്റാണ്ടുകാലത്തെ അകാരണ ജയില്‍ വാസത്തിലൂടെ ലഭിച്ച നിരവധി രോഗങ്ങളുമായി മല്ലടിച്ച് ദിവസവും നിരവധി മരുന്നുകള്‍ കഴിച്ച് ജീവന്‍ നിലനിര്‍ത്തികൊണ്ടു മുന്നോട്ട് പോകുമ്പോഴും എന്റെ ജയില്‍ മോചനത്തിന് ശേഷമുള്ള ഓരോ ദിവസങ്ങളും ഓരോ മണിക്കൂറുകളും ഓരോ മിനിറ്റുകളും ഞാന്‍ കേരളീയ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിമാത്രമാണ് വിനിയോഗിച്ചത് എന്ന് കേരളത്തിന്റെ അന്നത്തെയും ഇന്നത്തയും മന്ത്രിമാരുള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യമുള്ള കാര്യമാണ്.

എന്നിട്ടും എങ്ങിനെയാണ് എന്നെ ഒരു ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയാക്കി വീണ്ടും ജയിലില്‍ അടയ്ക്കാന്‍ കഴിയുന്നത്? എങ്ങിനെയാണ് കൊടും തീവ്രവാദികളുടെ പേരില്‍ ചുമത്തപ്പെടാന്‍ വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ യു.എ.പി.എ. ആക്ട് ചുമത്തി ഒരിക്കലും ജാമ്യം പോലും കിട്ടാതെ എന്നെ കുടുക്കിയിട്ടിരിക്കുന്നത്? .

എങ്ങിനെയാണ് അര്‍ഹമായ ചികിത്സ നല്‍കതെ എന്റെ കണ്ണുകളുടെ കാഴ്ചശക്തി നഷ്ടപ്പെട്ട് ഞാന്‍ പൂര്‍ണ്ണാന്ധതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത് ന്യായമാകുന്നത്്? .

എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായമായ 33-ാമത്തെ വയസ്സില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ഒരു പതിറ്റാണ്ട് ജയിലില്‍ അടച്ചതും വീണ്ടും അതേ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത് വേറൊരു സംസ്ഥാനത്തെ ജയിലില്‍ അടയ്ക്കുന്നത് എന്ത് ന്യായമാണുള്ളത്? 1990 കാലഘട്ടത്തില്‍ ഞാന്‍ നടത്തിയ ചില പ്രസംഗങ്ങള്‍ തെറ്റായിരുന്നുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ “അന്നത്തെ പ്രസംഗത്തില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നിയിട്ടുണ്ടെങ്കില്‍ അവരോടൊല്ലാം മാപ്പ് ചോദിക്കുന്നു” എന്ന് പരസ്യമായി മാപ്പപേക്ഷ നടത്തിയ എന്നെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് ഫൂലന്‍ ദേവിക്ക് പോലും മാപ്പ് കൊടുത്ത ഇന്ത്യന്‍ സംവിധാനത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്?

1993-ല്‍ വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷം 1998 മുതല്‍ ഇപ്പോഴും ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിധവയെപ്പോലെ ജീവിച്ചുകൊണ്ടിരിക്കുന്ന എന്റെ ഭാര്യയ്ക്കും അനാഥക്കുഞ്ഞുങ്ങളെപ്പോലെ ജീവിക്കുന്ന എന്റെ മക്കള്‍ക്കും അവര്‍ക്ക് നഷ്ടപ്പെട്ടുപോയ ജീവിതത്തിന് പകരം നല്‍കാന്‍ ഏതു കോടതിക്കും ഭരണകൂടത്തിനുമാണ് കഴിയുക?

Most Respected Sir,

25-07-2008-ല്‍ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അവസാനപ്രതിയായി (31-ാം പ്രതി) എന്നെ അറസ്റ്റ് ചെയ്തത് തികച്ചും ആസൂത്രിതമായ ഒരു നാടകത്തിന്റെ ഭാഗമാണെന്നും 10 വര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടതിന് ശേഷം പലരുടെയും മോഹങ്ങള്‍ സഫലമാകാതെ കോടതിവഴി ഞാന്‍ കുറ്റവിമുക്തനാക്കപ്പെട്ടതിലുള്ള ചില രാഷ്ട്രീയനേതാക്കളുടെയും രാജ്യത്തെ ചില ഏജന്‍സികളുടെയും പകതീര്‍ക്കാന്‍ വീണ്ടും മറ്റൊരു സംസ്ഥാനത്ത് എന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എന്റെ മേല്‍ ചുമത്തപ്പെട്ട ചാര്‍ജ്ജ് ഷീറ്റ് ഒരാവര്‍ത്തി വായിച്ചുനോക്കുന്ന,നിയമത്തെപ്പറ്റി പ്രാഥമിക ജ്ഞാനം ഉള്ള ഏതൊരാള്‍ക്കും മനസ്സിലാവും. അതില്‍ ചില സുപ്രധാന കാര്യങ്ങള്‍ അങ്ങയുടെ സജീവശ്രദ്ധക്ക് വേണ്ടി വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.

1) 25-07-2008-ല്‍ ബാംഗ്ലൂരില്‍ ഒരു സ്ത്രീ മരിക്കാന്‍ കാരണമായ ബോംബ് സ്‌ഫോടനകേസിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തിയ ബാംഗ്ലൂര്‍ പോലീസിലെ സ്‌പെഷ്യല്‍ ടീം ആയ സി.സി.ബി. ഈ കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സെമിഭാഗ്യവാഡി എന്ന കര്‍ണ്ണാടക സംസ്ഥാനക്കാരനായ യുവാവിനെ ആയിരുന്നു.

Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf Newsഇയാള്‍ ബോംബ് വെക്കാന്‍ കൊണ്ടുപോകുന്നത് കണ്ട നിരവധിപേരെ പോലീസ് സാക്ഷികളാക്കി. ഏതു നിറത്തിലാണ് ഏതു വാഹനത്തിലാണ് ബോംബ് കൊണ്ടുപോയതെന്നുവരെ 'സാക്ഷികള്‍' മൊഴികൊടുത്തു.സെമി ഭാഗ്യവാഡി എന്നയാള്‍ കുറ്റം സമ്മതിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സെമി ഭാഗ്യവാഡിയെ സി.സി.ബി. നാര്‍ക്കോ അനാലിസ്സ് ടെസ്റ്റിന് വിധേയമാക്കി. ആ ടെസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ''ഞാനാണ് ബോംബ് വെച്ചത് എന്നും എന്റെ തൗഖീര്‍,അബുസുബ്ഹാന്‍ഏ എന്നീ ആളുകളും ബോംബ് വെക്കാന്‍ ഉണ്ടായിരുന്നു വെന്നും അയാള്‍ സമ്മതിച്ചതായും ഉണ്ട്. ഇക്കാര്യങ്ങളെല്ലാം ചേര്‍ത്ത് അയാള്‍ക്കെതിരെ ബാംഗ്ലൂര്‍ പോലീസ് A C C M കോടതിയില്‍ 23-12-2008 തീയതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കാലയളവിലെല്ലാം ഇയാള്‍ ഈ കേസിന്റെ പേരില്‍ ബാംഗ്ലൂര്‍ ജയിലിലായിരുന്നു.

PART 9: വിദഗ്ധരായ ബാംഗ്ലൂര്‍ പോലീസ് സംഘം !

PART 7: പൊലിറ്റിക്കല്‍ മൈലേജ്

Keywords: Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:46 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash